സ്വന്തം ലേഖകന്‍കോഴിക്കോട്: മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹനവകുപ്പ് വെട്ടില്‍. പിടിക്കപ്പെട്ടവര്‍ പിഴ ക്യതമായി സര്‍ക്കാരിലേക്ക് അടയ്ക്കേണ്ടിവരുന്നുണ്ടെങ്കിലും ലൈസന്‍സ് റദ്ദ് ചെയ്യണമെങ്കില്‍ ആളുടെ വിശദീകരണം നേരിട്ടു കേള്‍ക്കണമെന്ന നിയമമാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്ന കാര്യത്തില്‍ മേട്ടോര്‍ വാഹനവകുപ്പിനെ കുഴപ്പിക്കുന്നത്. പലര്‍ക്കും നോട്ടീസ് അയച്ചിട്ടും ഭൂരിഭാഗം പേരും മേട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാകാറില്ല. അതിനാല്‍തന്നെ ഇവരുടെ വിശദീകരണം കേള്‍ക്കാതെ ഉദ്യോഗസ്ഥര്‍ക്ക് തുടര്‍ നടപടികളിലേക്ക് കടക്കാനും കഴിയാറില്ല. വിശദീകരണ നിയമം മൂലം ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യല്‍ നടപടികള്‍ക്കു കാലതാമസം വരുന്നതായാണ് ആക്ഷേപം. മദ്യപിച്ച് വാഹനമോടിച്ച് പിടിക്കപ്പെട്ടാല്‍ കോടതിയിലേക്ക് കേസ് പോകുന്നതിനൊപ്പം തന്നെ അതേ ദിവസം മുതല്‍ ലൈസന്‍സ് റദ്ദ് ചെയ്യാനുള്ള നടപടികളും ആരംഭിക്കും. മൂന്നുമുതല്‍ ആറുമാസം വരെയാണ് ലൈസന്‍സ് റദ്ദാക്കുക. പലര്‍ക്കും പിഴ അടയ്ക്കാനുള്ള സമന്‍സ് വരുന്നത് മൂന്നുമാസത്തിനുള്ളിലാണ്. ഇതോടൊപ്പം തന്നെ ലൈസന്‍സ്…
Read MoreDay: February 3, 2023
കഥയല്ലിത് ജീവിതം… ജീവിച്ചിരുന്നപ്പോള്‍ സമ്മതിച്ചില്ല; കമിതാക്കള്‍ മരിച്ചപ്പോള്‍ ഒന്നാക്കാന്‍ പ്രതിമ നിര്‍മിച്ച് വിവാഹം നടത്തി ബന്ധുക്കള്‍
പ്രണയം ആഘോഷിക്കപ്പെടുകയും എതിര്‍ക്കപ്പെടുകയും ചെയ്യാറുണ്ടല്ലൊ. എന്നാല്‍ ചിലര്‍ ആദ്യം എതിര്‍ത്തശേഷം സമ്മതം മൂളാറുണ്ട്. പക്ഷെ ഈ മാറ്റത്തിന്റെ സമയദൈര്‍ഘ്യം വളരെ നിര്‍ണായകമാണ്. അത്തരത്തിലൊരു സംഭവത്തിന്റെ കാര്യമാണിത്. ഗുജറാത്തിലെ താപിയില്‍ ഇപ്പോള്‍ ഒരു യുവാവിന്റെയും യുവതിയുടെയും പ്രതിമ കാണാനാകും. അവരുടെ ബന്ധുക്കളാണ് ഈ ശില്പങ്ങള് സ്ഥാപിച്ചത്. അതിന്റെ കാരണം കുറ്റബോധം ആണത്രെ. ബന്ധുക്കള്‍ കൂടിയായ ഗണേഷ് എന്ന യുവാവും രഞ്ജന എന്ന യുവതിയും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ഇവരുടെ മറ്റ് ബന്ധുക്കള്‍ ഈ ബന്ധത്തെ ശക്തമായി എതിര്‍ത്തു. വീട്ടുകാരുമായി അവര്‍ എത്ര സംസാരിച്ചിട്ടും ആരും നിലപാടില്‍ നിന്നും പിന്മാറാന് തയാറായില്ല. പ്രണയബന്ധത്തില്‍ വീട്ടുകാരുടെ എതിര്‍പ്പ് കാരണം ഒടുവില്‍ ഗണേഷും രഞ്ജനയും 2022 ഓഗസ്റ്റില്‍ തൂങ്ങിമരിച്ചു. ഈ സംഭവത്തോടെ ബന്ധുകള്‍ക്ക് ആകെ കുറ്റബോധമുണ്ടായി. അവര്‍ ഇരുവരുടേയും പ്രതിമകള്‍ പണിത് വിവാഹവും നടത്തി. എല്ലാ ചടങ്ങുകളോടെയുമായിരുന്നു വിവാഹം. ഗണേഷും രഞ്ജനയും തമ്മില്‍…
Read Moreകുട്ടിക്കുരങ്ങന്റെ അമ്മ പൂച്ച ; പ്രപഞ്ചത്തിലെ ഏറ്റവും ശക്തവും ഭക്തിയുമുള്ള ബന്ധം’; വീഡിയോ വൈറലാകുന്നു…
പ്രപഞ്ചത്തില്‍ ഏറ്റവും പ്രിയപ്പെട്ടത് എന്തെന്ന് ചോദിച്ചാല്‍ ഒട്ടുമിക്കവരും പറയുക അവരുടെ അമ്മ എന്നായിരിക്കും.ഈ അമ്മമാരുടെ സ്നേഹവും കരുതലുമാണ് അതിന്റെ പ്രധാന കാരണം. അതിപ്പോള്‍ മൃഗങ്ങളുടെ കാര്യത്തിലും വ്യത്യസ്തമല്ല. മിക്ക മൃഗങ്ങളും തങ്ങളുടെ കുഞ്ഞുങ്ങളെ ഏറ്റവും സുരക്ഷിതരായി കാക്കുന്ന നിരവധി വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാല്‍ ബ്യൂട്ടന്‍ ഗെബീഡിയന്‍ എന്ന ട്വിറ്റര്‍ പേജ് പങ്കുവച്ച വീഡിയോയിലെ അമ്മയും കുഞ്ഞും വ്യത്യസ്തരാകുന്നത് വേറെ ചില കാരണത്താലാണ്. ദൃശ്യങ്ങളില്‍ ഒരുപൂച്ച വഴിയിലൂടെ നടന്നുപോകുന്നതായി കാണാം. പൂച്ചയുടെ പള്ളയില്‍ ഒരു ചെറിയ കുരങ്ങന് അള്ളിപ്പിടിച്ച് കിടക്കുകയാണ്. തന്റെ അമ്മയാണ് ഈ പൂച്ച എന്നാണ് ഈ കുട്ടിക്കുരങ്ങന് ധരിച്ചിരിക്കുന്നത്. അതിനാല്‍തന്നെ ഏറെ ചേര്‍ന്നാണ് അത് ഇരിക്കുന്നത്. വീഡിയോ നെറ്റിസന്റെ ഹൃദയത്തെ തൊട്ടു. നിരവധിപേര്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയുണ്ടായി. “ഇതാണ് മാതൃത്വം, പ്രപഞ്ചത്തിലെ ഏറ്റവും ശക്തവും ഭക്തിയുമുള്ള ബന്ധം’ എന്നാണൊരു ഉപയോക്താവ് കുറിച്ചത്.
Read Moreത്രിപുരയിൽ ഒട്ടിച്ചേർന്ന് സിപിഎമ്മും കോൺഗ്രസും;17 സീറ്റിൽ സിപിഎമ്മും മൂന്നിടത്ത് കോൺഗ്രസും സ്ഥാനാർഥികളെ പിൻവലിച്ചു
അഗർത്തല: ത്രിപുര തെരഞ്ഞെടുപ്പിൽ സിപിഎം-കോൺഗ്രസ് സഖ്യം പൂർണം. ചില മണ്ഡലങ്ങളിൽ സൗഹൃദമത്സരങ്ങൾ ഉണ്ടാകുമെന്നു സൂചനയുണ്ടായിരുന്നെങ്കിലും അവസാനനിമിഷം അതും ഒഴിവായി. ആകെയുള്ള 60 സീറ്റിലും സഖ്യം ധാരണയിലെത്തി. സിപിഎം 43 സീറ്റിലും കോൺഗ്രസ് 13 സീറ്റിലും മത്സരിക്കാനാണു തീരുമാനം. സിപിഐയും ആർഎസ്പിയും ഫോർവേഡ് ബ്ലോക്കും ഓരോ സീറ്റിൽ മത്സരിക്കും. അഗർത്തലയിലെ രാംനഗറിൽ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥിയെ സഖ്യം പിന്തുണയ്ക്കും.നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാനദിവസവും ഇരുകക്ഷികളും ധാരണയിലെത്തിയിരുന്നില്ല. ഇതേത്തുടർന്ന് 60 മണ്ഡലങ്ങളിൽ സിപിഎം പത്രിക സമർപ്പിച്ചിരുന്നു. കോൺഗ്രസ് 16 സീറ്റുകളിലും. ഇന്നലെ 17 സീറ്റുകളിലെ സ്ഥാനാർഥികളെ സിപിഎമ്മും മൂന്ന് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ കോൺഗ്രസും പിൻവലിച്ചു. സിപിഎം ഭരിച്ചിരുന്ന ത്രിപുരയിൽ ബിജെപി ഭരണമാണ് നിലവിലുള്ളത്. 16നാണ് വോട്ടെടുപ്പ്. മാർച്ച് രണ്ടിന് ഫലം പ്രഖ്യാപിക്കും. മേഘാലയ നിയമസഭ തെരഞ്ഞെടുപ്പിൽ 60 സീറ്റുകളിലും ബിജെപി ഒറ്റയ്ക്ക് മത്സരിക്കും. നാഷണൽ പീപ്പിൾസ് പാർട്ടി നേതാവും മേഘാലയ…
Read MoreTop 11 Free Online Video Chat Rooms: One Hundred Pc Free To Speak With Strangers Randomly
Camsurf is a comparatively new app where you possibly can connect with folks, make random pals, discover meaningful connections, even dates. With Camsurf, the whole world might be within the palm of your hand. Holla offers the usual shagle com features identical to Omegle, and it just about presents everything you have to start random video chats with strangers. However, Holla has one advantage over Omegle – you’ll be able to receive matches on your smartphone any time, anyplace. How inappropriate is Omegle? It seems that much of the content…
Read Moreബജറ്റ് ജനവിരുധം; എറണാകുളത്തെ അവഗണിച്ചു; ബജറ്റ് കോപ്പി കത്തിച്ച് എറണാകുളത്ത് കോൺഗ്രസ് പ്രതിഷേധം
കൊച്ചി: സംസ്ഥാന ബജറ്റിനെതിരെ എറണാകുളത്ത് കോൺഗ്രസ് പ്രതിഷേധം. ബജറ്റ് കോപ്പി കത്തിച്ചായിരുന്നു കോൺഗ്രസ് പ്രതിഷേധം. ബജറ്റ് ജനവിരുധമാണെന്നും എറണാകുളം ജില്ലയെ സർക്കാർ പൂർണമായി അവഗണിച്ചെന്നും ജില്ലാ കോൺഗ്രസ് അധ്യക്ഷൻ മുഹമ്മദ് ഷിയാസ് ആരോപിച്ചു. നേരത്തെ, ബജറ്റ് അവതരണത്തിന് പിന്നാലെ സഭയ്ക്കകത്ത് പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. പെട്രോളിനും ഡീസലിനുമടക്കം സെസ് വർധിപ്പിച്ച കാര്യം ധനമന്ത്രി അറിയിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ബജറ്റ് അവതരണത്തിന്റെ അവസാന ഘട്ടത്തിലാണ് ധനമന്ത്രി നികുതി വർധന ഉൾപ്പെടെ അവതരിപ്പിച്ചത്. ഇതോടെയാണ് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്.
Read MoreShagle Evaluate Update February 2023 Is It Good Or Scam?
Live chat room seems in a jiffy, and the chat web page shows up nicely as well. I discovered myself honestly stunned observe this kind of a flexible relationship application. After a few ordinary dates, i found the most effective accommodate. It just happened two months earlier, and we’re proceed to feel nice against each other. Very for now, I’m happy and wish to say thanks on this application for getting all of us alongside. Now, I’d choose to discuss our emotions referring to this website’s services. Strain are first…
Read Moreഎനിക്കിഷ്ടം ഹണി; സിനിമയിലേക്ക് വന്നത് ചെറിയ ആഗ്രഹത്തിന്റെ പുറത്ത്; പഠിക്കാൻ എനിക്കു താൽപര്യമില്ലായിരുന്നെന്ന് ഹണി റോസ്
അച്ഛനും അമ്മയും ഇഷ്ടപ്പെട്ട് ഇട്ട പേരാണ് ഹണി എന്നത്. റോസ് എന്നത് അമ്മയുടെ പേരാണ്. ഹണി എന്ന പേര് എനിക്കിഷ്ടമാണ്. തെലുങ്കിൽ ചെല്ലുമ്പോൾ ഹണി എന്ന് ഉച്ചരിക്കാൻ അവർക്ക് പറ്റാറില്ല. അവർ അണി എന്നൊക്കെയാണ് എന്നെ വിളിക്കാറുള്ളത്. വളരെ ഗ്രാമപ്രദേശമാണ് എന്റേത്. ഒരു ചെറിയ ആഗ്രഹത്തിന്റെ പുറത്താണ് സിനിമയിലേക്ക് വന്നത്. പഠിക്കാൻ എനിക്കു താൽപര്യമില്ലായിരുന്നു. പത്താം ക്ലാസ് മുതൽ ഡിസ്റ്റൻസ് ലേണിംഗാണ്. ബിഎ കംപ്ലീറ്റ് ചെയ്തു. ലാൽ സാർ ഒരു ലെജൻഡാണ് അദ്ദേഹത്തോടൊപ്പം മൂന്ന്, നാല് സിനിമകൾ ചെയ്യാൻ കഴിഞ്ഞു. അദ്ദേഹം പഠിച്ച് മനസിലാക്കി സിനിമ ചെയ്യുന്നത് കാണാൻ രസമാണ്. റസ്റ്റ് എടുക്കാൻ വലിയ താൽപര്യമില്ല. അദ്ദേഹം ഭയങ്കര ഹാർഡ് വർക്കിംഗാണ്. ഇവരൊക്കെ മെഷീൻ പോലെയാണ് വർക്ക് ചെയ്യുന്നത്. മമ്മൂക്കയുടെ സിനിമയിൽ അവസരം വന്നപ്പോൾ സന്തോഷത്തോടൊപ്പം ടെൻഷനും വന്നു. കാരണം അദ്ദേഹം കുറച്ച് ദേഷ്യമുള്ളയാളാണെന്നൊക്കെ കേട്ടിട്ടുണ്ടല്ലോ. പക്ഷെ…
Read Moreറിട്ടയേർഡ് അധ്യാപികയുടെ കൊലപാതകം; മോഷ്ടിച്ച 20 പവനും ആയുധങ്ങളും കണ്ടെടുത്തു; അയൽവാസിയ പ്രതി വസതയെ കുത്തിയത് ആറ് തവണ
വാടാനപ്പള്ളി: ഗണേശ മംഗലത്ത് റിട്ടയേഡ് അധ്യാപിക വസന്ത കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയുടെ വീട്ടിൽ നിന്ന് കൂടുതൽ സ്വർണാഭരണങ്ങൾ കണ്ടെടുത്തു. വസന്ത ധരിച്ചിരുന്ന സ്വർണമാലയും ആറ് വളകളുമാണ് പ്രതി ജയരാജന്റെ വീട്ടിലെ മോട്ടോർ പുരയിൽ കവറിൽ പൊതിഞ്ഞ് സൂക്ഷിച്ച നിലയിൽ പോലീസ് കണ്ടെടുത്തത്. കൂടാതെ വസന്തയെ കൊലപ്പെടുത്തുവാൻ ഉപയോഗിച്ചതെന്നു കരുതുന്ന കഠാരയും പ്രതി ധരിച്ചിരുന്ന കൈയുറയും വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ പുലർച്ചയോടെ മതിൽ ചാടിക്കടന്ന് വസന്തയുടെ വീട്ടിലെത്തിയ പ്രതി കഴുത്തിൽ ഷാളിട്ട് മുറുക്കുകയും കൈയിൽ കരുതിയ കഠാര ഉപയോഗിച്ച് കുത്തുകയുമായിരുന്നു. ശരീരത്തിൽ ആറ് തവണ കുത്തി പരിക്കേൽപ്പിച്ച പ്രതി മരണം ഉറപ്പാക്കിയ ശേഷം ഇവർ ധരിച്ചിരുന്ന ആഭരണങ്ങൾ കൈക്കലാക്കുകയായിരുന്നു. പ്രതിയുടെയും മരിച്ച വസന്തയുടെയും വീടുകൾ തമ്മിൽ 500 മീറ്റർ ദൂരം മാത്രമേയുള്ളു. പ്രവാസിയും നേരത്തെ ഉയർന്ന സാമ്പത്തിക ശേഷിയുണ്ടായിരുന്ന പ്രതി ഇപ്പോൾ സാമ്പത്തികമായി തകർന്നിരിക്കുകയാണ്. കൊലപാതകത്തിന് ശേഷം…
Read Moreഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; പുക കണ്ടപ്പോഴേ ഡ്രൈവർ ഇറങ്ങിയതിനാൽ ജീവന് അപകടമില്ല; ഞെട്ടിക്കുന്ന സംഭവം വെഞ്ഞാറമൂട്
വെഞ്ഞാറമൂട് : ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവർ രക്ഷപ്പെട്ടു. വലിയകട്ടയ്ക്കാൽ മൈലക്കുഴിയിcലാണ് ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചത്. രാവിലെ 8.30 ന് വെഞ്ഞാറമൂട് ഭാഗത്തുനിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോവുകയായിരുന്നു കാർ. നിലയ്ക്കാമുക്ക് മോഹൻ വില്ലയിൽ ലിജോയുടെ സാൻട്രോ കാറാണ് തീ കത്തി നശിച്ചത്. പുക കണ്ടു തുടങ്ങിയപ്പോൾ ലിജോ വാഹനത്തിൽനിന്ന് പുറത്തിറങ്ങിയതിനാൽ രക്ഷപ്പെട്ടു. വെഞ്ഞാറമൂട് ഫയർ സ്റ്റേഷൻ ഓഫീസർ ജോർജിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. വെഞ്ഞാറമൂട് പോലീസ് മേൽ നടപടി സ്വീകരിച്ചു. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും കത്തിനശിച്ചു. കാറിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്. മുൻവശത്തു തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഇറങ്ങി ഓടുകയായിരുന്നു. ആറ്റിങ്ങൽ ഉള്ള തന്റെ സ്ഥാപനത്തിലേക്ക് പോകുമ്പോഴായിരുന്നു അപകടം.
Read More