ബീഹാർ: നാലു വയസുള്ള മകനുമായി ജാമ്യം തേടി ബീഹാറിലെ കോടതിയിലൂടെ അലഞ്ഞ് ഒരമ്മ. 2021 ൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചു എന്ന കേസിനാണ് 2 വയസുണ്ടായിരുന്ന കുട്ടിക്കടക്കം കേസെടുത്തത്. ബീഹാറിലെ ബോഗുസാരായ് കോടതിയിലാണ് സംഭവം. എന്നാൽ കുട്ടിക്കെതിരെയും കേസുണ്ടായിരുന്നതായി കുട്ടിയുടെ അമ്മയ്ക്ക് അറിവുണ്ടായിരുന്നില്ല. എന്നാൽ വ്യാഴാഴ്ച ജാമ്യത്തിനായി എത്തിയപ്പോഴാണ് കുഞ്ഞിനെതിരെയും എഫ്ഐആർ ഇട്ടവിവരം അമ്മ അറിയുന്നത്. 2021 ഏപ്രിൽ 10നാണ് കുഞ്ഞ് അടക്കം 8 പേർക്കെതിരെ മുഫസിൽ പൊലീസ് ക്രിമിനൽ കുറ്റം ചുമത്തിയത്. കൊവിഡ് വ്യപിപ്പിച്ചുവെന്നതാണ് ഇവർക്കെതിരെ ചുമത്തിയ കുറ്റം. എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയിട്ടുണ്ടെന്ന് കോടതി അഭിഭാഷകനായ സിംഗ് വിശദീകരിക്കുന്നു. എഫ്ഐആർ എടുക്കുമ്പോൾ കുട്ടിക്ക് 2 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അപേക്ഷയിൽ കോടതിയെ അറിയിച്ചിട്ടുണ്ട്.
Read MoreDay: March 18, 2023
കഷ്ടം തന്നെ..! ബിജെപി കൺവൻഷനിൽ ബ്ലൗസ് തുണിക്കായി വനിതകളുടെ പിടിവലി
ബംഗളൂരു: കർണാടകയിൽ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി വനിതാ കൺവൻഷനിൽ വിതരണം ചെയ്ത ബ്ലൗസ് തുണിക്കായി സ്ത്രീകളുടെ ഉന്തുംതള്ളും. വിജയപുരത്ത് ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയാണ് അലങ്കോലമായത്. ചടങ്ങിൽ കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി സധ്വി നിരഞ്ജനാണ് മുഖ്യാതിഥി ആയി എത്തിയിരുന്നത്. വോട്ടർമാരെ കൈയിലെടുക്കാനും പരിപാടിക്ക് ആളെ കൂട്ടാനുമാണ് ബിജെപി ബ്ലൗസ് തുണികൾ വിതരണം ചെയ്തതെന്ന് കോൺഗ്രസ് ആരോപിച്ചു.
Read Moreഒരു മണിക്കൂറിന് 25,000 രൂപ, സ്ലോട്ടുകള്‍ ഒരുമിച്ചെടുത്താല്‍ ഡിസ്കൗണ്ടും! തൊടുപുഴയിലെ അനധികൃത മസാജിംഗ് പാര്‍ലറില്‍ നടന്നത്…
തൊടുപുഴയില്‍ അനധികൃത മസാജിംഗ് പാര്‍ലറിന്റെ മറവില്‍ നടന്നത് വലിയ രീതിയിലുള്ള അനാശാസ്യ പ്രവര്‍ത്തനങ്ങളെന്ന് വിവരങ്ങള്‍. കഴിഞ്ഞ ദിവസം ബ്യുട്ടിപാര്‍ലറിന്റെ പേരില്‍ മസാജിംഗ് സ്ഥാപനം നടത്തി വന്ന കേസില്‍ സ്ത്രീകളടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മസാജിങ് പാര്‍ലറിലെ ജോലിക്കാരായ വയനാട് സ്വദേശി ലീന (35), തിരുവനന്തപുരം സ്വദേശി വിനോഫ (33), മസാജിംഗിന് എത്തിയ മുട്ടം സ്വദേശികളായ ജയിംസ് (24), കണ്ണന് (23) എന്നിവരാണ് പോലീസ് പിടിയിലായത്. സ്ഥാപനത്തിലെ ശുചീകരണ തൊഴിലാളി ആലപ്പുഴ സ്വദേശിയായ യുവാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ബ്യൂട്ടി പാര്‍ലര്‍ ഉടമ കോട്ടയം കാണക്കാരി സ്വദേശി തേക്കിലക്കാട്ട് ടി.കെ. സന്തോഷിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തിരിക്കുകയാണ്. ഇയാള്‍ ഒളിവിലാണ്. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. ഉടമയുടെ അറിവോടെയാണ് ഇവിടെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു വന്നിരുന്നതെന്ന് പോലീസ് പറഞ്ഞു. ബ്യൂട്ടിപാര്‍ലറിന് മാത്രമുള്ള…
Read Moreനിങ്ങളുടെ തെറ്റിദ്ധാരണകള്‍ തിരുത്താന്‍ ഈ കണ്ടുമുട്ടല്‍ കൊണ്ട് സാധിക്കും! ഫിറോസ് കുന്നംപറമ്പില്‍ എത്തി, മോളി കണ്ണമ്മാലിയുടെ വീടിന്റെ ആധാരവുമായി
ചാരിറ്റി പ്രവര്ത്തകന് ഫിറോസ് കുന്നംപറമ്പില്‍ എത്തി, നടി മോളി കണ്ണമ്മാലിക്ക് സഹായവുമായി. മോളി കണ്ണമ്മാലിയുടെ വീട് ജപ്തിയുടെ വക്കിലെത്തിയിരുന്നു. ഫിറോസ് എത്തി വീടിന്റെ ആധാരം തിരിച്ചെടുത്ത് നല്കി. വീടിന്റെ ആധാരം കൈമാറുന്ന വീഡിയോ പങ്കുവെച്ചാണ് ഫീറോസ് ഈ സന്തോഷവാര്‍ത്ത പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്. നിങ്ങളുടെ തെറ്റിദ്ധാരണകള്‍ തിരുത്താന്‍ ഈ കണ്ടുമുട്ടല്‍ കൊണ്ട് സാധിക്കും. വീടിന്റെ ആധാരത്തിനോ മറ്റ് ആവശ്യങ്ങളുടെയോ പേരില്‍ ഇനിയാരും ഒരു രൂപ പോലും മേരി ചേച്ചിക്ക് കൊടുക്കരുതെന്നായിരുന്നു ഫിറോസ് ഫേസ്ബുക്കിലൂടെ പറഞ്ഞത്. ‘അന്നെന്റെ കൈ പിടിച്ച് കരഞ്ഞിരുന്ന മേരി ചേച്ചിയുടെയും കുടുംബത്തിന്റെയും പ്രയാസം തീര്‍ക്കാന്‍ നമുക്ക് സാധിച്ചു. ഇന്ന് മേരി ചേച്ചിയുടെ സന്തോഷം കണ്ടില്ലേ’ ഫിറോസ് പറയുന്നു… മോളി കണ്ണമ്മാലി ചികിത്സയില്‍ കഴിഞ്ഞിരുന്ന സമയത്ത് ബില്ലടക്കാനും തുടര്‍ചികിത്സയ്ക്കും പണമില്ലതെ വന്നപ്പോഴും സഹായിച്ചിരുന്നു. പിന്നീട് സുഖം പ്രാപിച്ച് വീട്ടിലെത്തിയ ചേച്ചിയെ കാണാന്‍ ചെന്നപ്പോഴാണ് വീട് ജപ്തിയാവാന്‍ പോവുന്ന…
Read Moreട്രെയിനിൽ മദ്യം നൽകി വിദ്യാർഥിനിയെ പീഡിപ്പിച്ചു; പത്തനംതിട്ട സ്വദേശിയായ സൈനികൻ അറസ്റ്റിൽ
ആലപ്പുഴ: ട്രെയിൻ യാത്രയ്ക്കിടെ മദ്യം നൽകി വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ സൈനികൻ അറസ്റ്റിൽ. പത്തനംതിട്ട കടപ്ര സ്വദേശി പ്രതീഷ് കുമാറാണ് ആലപ്പുഴ പൊലീസിന്റെ പിടിയിലായത്. തിരുവനന്തപുരം സ്വദേശിനിയും മണിപ്പാൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിനിയുമാണു പീഡനത്തിനിരയായ യുവതി. വ്യാഴാഴ്ച രാത്രി രാജധാനി എക്സ്പ്രസിൽ വച്ചാണു സംഭവം. എറണാകുളത്തിനും ആലപ്പുഴയ്ക്കുമിടയിലാണു ലൈഗികാംതിക്രമം നടന്നത്.ജമ്മു കാഷ്മീരിൽ സൈനികനാണ് പ്രതീഷ് കുമാർ. അവധിക്കു നാട്ടിലേക്കു വരികയായിരുന്നു. ഉഡുപ്പിയിൽ നിന്നാണു യുവതി ട്രെയിനിൽ കയറിയത്. യുവതിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി അപ്പർ ബർത്തിൽ അവർക്കൊപ്പം കയറി. പിന്നീടു പ്രതി നിർബന്ധിച്ചു മദ്യം നൽകിയെന്നും ലൈംഗിക അതിക്രമം നടത്തിയെന്നുമാണു യുവതി പരാതിയിൽ പറയുന്നത്. തിരുവനന്തപുരത്തെ വീട്ടിലെത്തിയ ശേഷം യുവതി ഭർത്താവിനെ വിവരം ധരിപ്പിച്ചു.ഇന്നലെ ഭർത്താവാണ് തിരുവനന്തപുരത്തു പരാതി നൽകിയത്. യുവതിക്കു മദ്യം നൽകിയതായും എന്നാൽ പീഡിപ്പിച്ചിട്ടില്ലെന്നുമാണ് സൈനികന്റെ വാദം. യുവതി വിഷാദരോഗിയാണെന്നും ഒരു മാസമായി ചികിത്സയിലാണെന്നും യുവതിയെ…
Read Moreപ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; ഞീഴൂര്‍ സ്വദേശിക്ക് 25 വര്‍ഷം കഠിന തടവും പിഴയും
കടുത്തുരുത്തി: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ ഞീഴൂര്‍ സ്വദേശിയ്ക്ക് 25 വര്‍ഷം കഠിന തടവും 70,000 രൂപ പിഴയും. ഞീഴൂര്‍ മരങ്ങോലില്‍ കരയില്‍ ചക്കരക്കുഴി എഴുപറയില്‍ മത്തായി (55)യെയാണ് കോട്ടയം ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജി ടിറ്റി ജോര്‍ജ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ മൂന്നു വകുപ്പുകളിലായി രണ്ടര വര്‍ഷം കഠിന തടവും അനുഭവിക്കാന്‍ കോടതി വിധിച്ചു.2017 ജൂണ്‍ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയായ മത്തായി ആണ്‍കുട്ടിയെ വീട്ടില്‍ ആരുമില്ലാത്ത സമയങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ എത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. 2017 ഏപ്രില്‍ ആറിനു കുട്ടിയുമായി വയനാട്ടിലേക്കു പ്രതി പോകുകയായിരുന്നു. വയനാട്ടിൽവച്ചു കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി. ഇതു സംബന്ധിച്ചു മാതാപിതാക്കള്‍ പരാതിപ്പെടുകയും കടുത്തുരുത്തി എസ്ഐ ആയിരുന്നു കെ.പി. ടോംസണ് കേസ് അന്വേഷിച്ച് പ്രതിയെ അറസ്റ്റു ചെയ്തു കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു. കേസ് പരിഗണിച്ച കോടതി…
Read Moreവേമ്പനാട്ട് കായലിനടിയില്‍ 55.9 ടണ്‍ പ്ലാസ്റ്റിക് മാലിന്യം; അഞ്ച് വര്‍ഷം നീണ്ട പഠനം; വേമ്പനാട്ടു കായൽ നാശത്തിന്റെ വക്കീൽ
കൊച്ചി: വേമ്പനാട്ട് കായലിനടിയില്‍ ഒരു മീറ്റര്‍ കനത്തില്‍ 55.9 ടണ്‍ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞു കൂടിയിട്ടുണ്ടെന്ന് കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല (കുഫോസ്)യുടെ പഠന റിപ്പോര്‍ട്ട്. വേമ്പനാട്ട് കായലിന്റെ അടിതട്ടില്‍ ഒരു മീറ്റര്‍ കനത്തില്‍ മൂവായിരത്തിലേറെ ടണ്‍ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞ് കൂടിയിട്ടുണ്ടെന്ന റിപ്പോര്‍ട്ട് പഠനത്തിന്റെ ആദ്യഘട്ടത്തില്‍ (2019 ഒക്ടോബറില്‍) കുഫോസ് പുറത്ത് വിട്ടിരുന്നു. ഓരോ ചതുരശ്ര കിലോമീറ്ററിലും 55.9 ടണ്‍ പ്ലാസ്റ്റിക് മാലിന്യം വേമ്പനാട്ട് കായലിന്റെ അടിത്തട്ടിലുണ്ട് എന്നാണ് കണ്ടെത്തല്‍. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം കുഫോസിലെ സെന്റര്‍ ഫോര്‍ എക്സലന്‍സ് ഇന്‍ അക്വാറ്റിക് റിസോഴ്സസ് മാനേജ്മെന്റ് ആന്‍ഡ് കണ്‍സര്‍വേഷന്‍ ആണ് അഞ്ച് വര്‍ഷം നീണ്ട പഠനം പൂര്‍ത്തിയാക്കിയത്. ഇത് ഉള്‍പ്പടെയുള്ള കായല്‍ നശീകരണത്തിന്റെയും കായല്‍ കൈയേറ്റത്തിന്റെയും വിശദമായ രേഖ കുഫോസ് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിലുണ്ട്. വേമ്പനാട്ട് കായലില്‍ വന്ന് ചേരുന്ന മീനച്ചല്‍, പമ്പ, അച്ചന്‍കോവില്‍ നദീത്തടങ്ങളിലും…
Read Moreഡ്രൈവര്‍മാരുടെ സമരം ! താലികെട്ടാനായി രാത്രിയില്‍ വരനും കുടുംബവും ഇറങ്ങി നടന്നത് 28 കിലോമീറ്റര്‍…
ഇപ്പോഴത്തെ വിവാഹം ഒരു ആഘോഷമാണ്. അലങ്കരിച്ച വാഹനങ്ങളും എന്തിന് ഡിജെ പോലും വിവാഹാഘോഷങ്ങളുടെ ഭാഗമാണ്. ഇതൊന്നുമില്ലാത്ത ഒരു വിവാഹം ഇന്ന് ചിന്തിക്കുക പോലും അസാധ്യം. എന്നാല്‍ ഡ്രൈവര്‍മാരുടെ സമരം കാരണം പാതിരാത്രിയില്‍ 28 കിലോമീറ്ററാണ് വരന് നടക്കേണ്ടി വന്നത്. ഒഡീഷയിലെ രായഗഡ ജില്ലയിലാണ് വരനും ബന്ധുക്കളും താലികെട്ടാനായി നടന്നത് 28 കിലോമീറ്റര്‍ നടന്നു താണ്ടിയത്. ഡ്രൈവര്‍ ഏകതാ മഹാമഞ്ച് നടത്തുന്ന സമരത്തിന്റെ ഭാഗമായി വാഹനങ്ങള്‍ ലഭിക്കാതെ വന്നതോടെയാണ് വിവാഹം സംഘം നടക്കാന്‍ നിര്‍ബന്ധിതരായത്. വ്യാഴാഴ്ച രാത്രി നടന്ന സംഘം വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വധുവിന്റെ വീട്ടിലെത്തിയത്. 22കാരനായ വരന് വിവാഹഘോഷയാത്രയ്ക്കായി നാല് എസ് യുവികള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഡ്രൈവര്‍മാര്‍ പണിമുടക്കിയതോടെ പദ്ധതികള്‍ കൈവിട്ടുപോയി. വരന്റെ വീട്ടുകാര്‍ വിവാഹത്തിനാവശ്യമായ മറ്റുസാമഗ്രികള്‍ ഇരുചക്രവാഹനത്തില്‍ കൊണ്ടുപോകുകയായിരുന്നു. ഏട്ടുസ്ത്രീകള്‍ ഉള്‍പ്പടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉള്‍പ്പടെ മുപ്പത് പേരാണ് വധുവിന്റെ വീട്ടിലേക്ക് നടന്നത്. ഇത്…
Read Moreബ്രഹ്മപുരം തീപിടിത്തം; കൊച്ചി കോർപറേഷന് 100 കോടി രൂപ പിഴ; സംസ്ഥാന സർക്കാരിനും ഗുരുതര വീഴ്ച
സ്വന്തം ലേഖികകൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിൽ കൊച്ചി കോർപറേഷന് 100 കോടി രൂപ പിഴ. കോർപറേഷനെതിരേ ദേശീയ ഹരിത ട്രൈബ്യൂണലാണ് പിഴ ചുമത്തിയത്. ഒരുമാസത്തിനുള്ളിൽ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് മുന്‍പാകെ പിഴയടക്കാനാണ് ഉത്തരവ്. തീപിടിത്തവുമായി ബന്ധപ്പെട്ട് ഉണ്ടായ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻപിഴത്തുക നീക്കിവയ്ക്കണം. സംസ്ഥാന സർക്കാരിനെതിരേ രൂക്ഷമായ വിമർശനവും ഉത്തരവിലുണ്ട്. തീപിടിത്തമുണ്ടായപ്പോൾ നടപടികൾ സ്വീകരിക്കുന്നതിൽ സംസ്ഥാന സർക്കാരിന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ട്രൈബ്യൂണൽ പറയുന്നു. വായുവിൽ മാരക വിഷപദാർഥങ്ങൾ കണ്ടെത്തി. തീപിടിത്തത്തിൽ ഉത്തരവാദികൾക്കെതിരേ കർശന നടപടി വേണം. ഉത്തരവാദിത്വത്തിൽനിന്ന് സർക്കാരിനും കോർപറേഷനും ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ട്രൈബ്യൂണലിന്റെ പ്രിൻസിപ്പൽ ബെഞ്ചിന് നേതൃത്വം നൽകുന്ന ചെയർപേഴ്സണ്‍ എ.കെ. ഗോയലാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കൊച്ചിലെ മാലിന്യവുമായും ബ്രഹ്മപുരം പ്ലാന്റുമായും ബന്ധപ്പെട്ട് നേരത്തെ ട്രിബ്യൂണൽ മുന്നറിയിപ്പ് നൽകിയിരുന്നതായി ഉത്തരവിൽ പറയുന്നു. ഇതൊന്നും പാലിച്ചില്ലെന്നും ഉത്തരവിലുണ്ട്. കൊച്ചിയിൽ മാലിന്യ സംസ്കരണത്തിൽ തുടർച്ചയായ…
Read Moreഗര്‍ഭിണിയായ യുവതിയെ ക്രൂരമായ ലൈംഗികപീഡനത്തിനിരയാക്കി യുവാവ് ! വീഡിയോ പകര്‍ത്തി ഭാര്യ;ഞെട്ടിക്കുന്ന സംഭവം…
ഗര്‍ഭിണിയായ യുവതിയെ ക്രൂരമായ ബലാല്‍സംഗത്തിനിരയാക്കിയ സംഭവത്തില്‍ യുവാവും ഭാര്യയും പോലീസിന്റെ പിടിയിലായി. ഒഡീഷയിലെ നബരംഗ്പൂര്‍ ജില്ലയിലാണ് സംഭവം. അയല്‍വാസിയും ഭാര്യയുടെ ബന്ധുവുമായ യുവതിയെ ആണ് യുവാവ് ബലാല്‍സംഗം ചെയ്തത്. ഇയാളുടെ ഭാര്യയുടെ അറിവോടെയായിരുന്നു പീഡനം. ഭര്‍ത്താവ് യുവതിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളെല്ലാം ഇയാളുടെ ഭാര്യ മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ഇതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. ഒഡീഷയിലെ ജഗനാത്പുര്‍ എന്ന ഗ്രാമത്തിലാണ് ഗര്‍ഭിണിയായ യുവതിയുടെ വീട്. ചികിത്സ തേടിയിരുന്ന ആശുപത്രിയിലേക്ക് പരിശോധനയ്ക്കായി പോകാന്‍ സഹായം തേടിയാണ് യുവതി ഫെബ്രുവരി 28ന് തന്റെ ബന്ധുവായ പദ്മ രുഞ്ജികറിന്റെ വീട്ടിലെത്തിയത്. ആശ വര്‍ക്കറായ പദ്മ തന്നെ സഹായിക്കുമെന്ന് കരുതിയാണ് അവിടേക്ക് വന്നതെന്ന് യുവതി പറയുന്നു. എന്നാല്‍ പദ്മയുടെ വീട്ടിലെത്തി വിശ്രമിക്കുന്നതിനിടെ ഇവരുടെ ഭര്‍ത്താവ് തന്നെ ആക്രമിച്ചു. ഗര്‍ഭിണിയാണ്, വെറുതെ വിടണമെന്ന് പറഞ്ഞെങ്കിലും തന്നെ ക്രൂരമായി ബലാത്സംഗത്തിന് ഇരയാക്കിയെന്ന് യുവതി പോലീസിന് നല്കിയ…
Read More