തിരുവനന്തപുരം: നിയമസഭാ സംഘർഷത്തിൽ സച്ചിൻദേവ് എംഎൽഎ സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരേ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് കാട്ടി കെ.കെ. രമ സ്പീക്കർക്കും സൈബർ സെല്ലിനും പരാതി നൽകി. സമൂഹമാധ്യമങ്ങളിലെ ചിത്രങ്ങളുടെ സ്ക്രീൻഷോർട്ടുകൾ സഹിതമാണ് പരാതി നൽകിയത്. തന്നെ അപമാനിക്കാനും വിശ്വാസ്യത തകർക്കാനുമാണ് സച്ചിൻദേവ് ശ്രമിക്കുന്നതെന്നും ഉചിതമായ നടപടിയെടുക്കണമെന്നുമാണ് രമയുടെ പരാതി. കൈ പൊട്ടിയില്ല എന്ന പേരിൽ വ്യാജ പ്രചാരണം നടത്തുന്നുവെന്നും സമൂഹ മാധ്യമങ്ങളിൽ അപമാനിക്കുന്നുവെന്നുമാണ് പരാതി. സച്ചിൻ ദേവിനെതിരേ വ്യാജ നിർമിതി പരാതിയാണ് രമ നൽകിയിരിക്കുന്നത്. നിയമസഭയിലെ ഡോക്ടറുടെയും ജനറൽ ആശുപത്രിയിലെ ഡോക്ടറുടെയും നിർദേശപ്രകാരമാണ് ചികിത്സ തേടിയതെന്ന് കെ.കെ.രമ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Read MoreDay: March 18, 2023
പരീക്ഷ തുടങ്ങാന്‍ മിനിറ്റുകള്‍ മാത്രമുള്ളപ്പോള്‍ വിദ്യാര്‍ഥികളുടെ ഹാള്‍ടിക്കറ്റ് 12 കിലോമീറ്റര്‍ അപ്പുറത്തെ ഹോട്ടലില്‍ ! ഒടുവില്‍ സംഭവിച്ചത്…
ചില സിനിമകളെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം ഒരു പരീക്ഷാ കേന്ദ്രം സാക്ഷ്യം വഹിച്ചത്. വിദ്യാര്‍ഥികള്‍ ഹോട്ടലില്‍ മറന്നുവച്ച ഹാള്‍ ടിക്കറ്റുമായി പരീക്ഷാ കേന്ദ്രത്തിലേക്ക് പറന്നെത്താന്‍ പോലീസ് ഉദ്യോഗസ്ഥര്‍ പിന്നിട്ടത് 12 കിലോമീറ്റര്‍. പഴയങ്ങാടി മാട്ടൂല്‍ ഇര്‍ഫാനിയ ജൂനിയര്‍ അറബിക് കോളജിലെ വിദ്യാര്‍ഥികളും പയ്യന്നൂര്‍, തളിപ്പറമ്പ്, പിലാത്തറ സ്വദേശികളുമായ മുഹമ്മദ് സഹല്‍, കെ.കെ.അന്‍ഷാദ്, എം.അനസ്, ഒ.പി.ഷഹബാസ്, എം.പി.നിഹാല്‍ എന്നിവര്‍ എസ്എസ്എല്‍സി രസതന്ത്രം പരീക്ഷ എഴുതാന്‍ ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് സ്കൂളില്‍ എത്തിയപ്പോഴാണ് ഹാള്‍ ടിക്കറ്റ് കൈയ്യിലില്ലെന്ന വിവരം അറിയുന്നത്. മാവേലി എക്സ്പ്രസിന് കാസര്‍കോട് ഇറങ്ങിയ വിദ്യാര്‍ഥികള്‍ പുതിയ ബസ് സ്റ്റാന്‍ഡിലെത്തി ഹോട്ടലില്‍ ചായ കുടിക്കാന്‍ കയറിയിരുന്നു. അതിനിടെയാണ് ചട്ടഞ്ചാല്‍ ഭാഗത്തേക്കുള്ള ബസ് എത്തിയത്. തിടുക്കത്തില്‍ ബസില്‍ കയറിയ വിദ്യാര്‍ഥികള്‍ 12 കിലോമീറ്റര്‍ പിന്നിട്ട് ചട്ടഞ്ചാല്‍ ഇറങ്ങിയപ്പോഴാണ് ഒരു ബാഗ് ഇല്ലെന്നു കണ്ടത്. എസ്എസ്എല്‍സി പരീക്ഷ എഴുതാനുള്ള അഞ്ചു…
Read Moreലക്ഷങ്ങളുടെ കടബാധ്യത; കൊല്ലത്ത് ട്രാവൽസ് ഉടമ പെട്രോൾ ഒഴിച്ചു തീകൊളുത്തി മരിച്ചു
കൊല്ലം: കടബാധ്യതയെതുടർന്ന് ട്രാവൽസ് ഉടമ പൊതുനിരത്തിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിമരിച്ചു. കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡിന് സമീപം ട്രാവൽസ് സ്ഥാപനം നടത്തിവന്നിരുന്ന പള്ളിത്തോട്ടം സ്വദേശി വിനോദ് വിൻസന്റ് (54) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 12.45നാണ് സംഭവം. തീകൊളുത്തുന്നത് കണ്ട് കെഎസ്ആർടിസി ഡിപ്പോയിലെ ഒരു ജീവനക്കാരൻ ഓടിയെത്തിയെങ്കിലും തീയുമായി വിനോദ് കുറെ ദൂരം നടന്ന് വീഴുകയായിരുന്നു . ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വസ്തു പണയപ്പെടുത്തി ബാങ്കിൽനിന്ന് മൂന്നുലക്ഷം രൂപ ലോൺ എടുത്തിരുന്നു. അടവിന് മുടക്കം വന്നതിനെത്തു ടർന്നു കഴിഞ്ഞദിവസം ബാങ്ക് അധികൃതർ വീട്ടിലെത്തി വീട് ജപ്തി ചെയ്യുമെന്നും വാടക വീട് നോക്കണമെന്നും പറഞ്ഞതായും ബന്ധുക്കൾ ആരോപിക്കുന്നു. അടുത്തിടെ കുറെ രൂപ അടച്ചെങ്കിലും അത് ബാങ്ക് പലിശയിനത്തിൽ തട്ടിക്കിഴിച്ചതായും ബന്ധുക്കൾ പറഞ്ഞു. കടബാധ്യതയെതുടർന്ന് വിനോദ് വിൻസന്റ് കുറെനാളായി വീട്ടിൽനിന്ന് അകന്നുനിൽക്കുകയാണ്. നേരത്തെ ട്രാവൽസ് സ്ഥാപനം നടത്തിയിരുന്നതായും പിന്നീട് അതിന്റെ പ്രവർത്തനം…
Read Moreകണ്ണൂരിലെ പാര്‍ട്ടിഗ്രാമത്തില്‍ പടക്കനിര്‍മാണശാല വരുന്നു; ” തട്ടിക്കൂട്ട് റിപ്പോർട്ടിൽ അനുമതി” പ്രതിഷേധവുമായി അണികൾ
കണ്ണൂര്‍: പാര്‍ട്ടി ഗ്രാമത്തില്‍ അണികളുടെ പ്രതിഷേധം വകവയ്ക്കാതെ പടക്ക നിര്‍മാണശാല വരുന്നു. 35 മീറ്ററോളം അടുത്തുള്ള വീടുപോലും കാണിക്കാതെ നോക്കെത്താദൂരത്തോളം ജനവാസമില്ല എന്ന തട്ടിക്കൂട്ടു റിപ്പോര്‍ട്ടിന്റെ മറവിലാണ് പടക്ക നിര്‍മാണശാല സ്ഥാപിക്കാനുള്ള നീക്കം. പെരിങ്ങോം-വയക്കര പഞ്ചായത്തിലെ പെരിന്തട്ടയില്‍ കാവിന്മുഖത്തുനിന്നും പെരിന്തട്ട സൗത്ത് സ്കൂളിലേക്കുള്ള റോഡിനോടു ചേര്‍ന്നുള്ള സ്ഥലത്താണ് പടക്ക നിര്‍മാണശാല സ്ഥാപിക്കാനുള്ള നീക്കം നടക്കുന്നത്. ഇരുപത്തഞ്ചോളം കുടുംങ്ങളും പ്രാഥമികാരോഗ്യ കേന്ദ്രവുമുള്ള ഈ പ്രദേശത്ത് ചിരട്ട കത്തിച്ച് ശവസംസ്കാരം നടത്തുന്ന പൊതു ശ്മശാനവും മുകളില്‍ കെഎസ്ഇബിയുടെ 220 കെവി എച്ച്ടി ലൈനും താഴെയായി പെരിന്തട്ട പാടശേഖരത്തിലൂടെ കടന്നുപോകുന്ന നീര്‍ച്ചാലുമുണ്ട്. വേനല്‍ച്ചൂടില്‍ ഏറ്റവും കൂടുതല്‍ ചൂടനുഭവപ്പെടുന്ന പ്രദേശവുമാണ്. ഈ പ്രദേശത്ത് പടക്ക നിര്‍മാണശാല വരുന്നതായി സൂചന ലഭിച്ചപ്പോള്‍ത്തന്നെ കഴിഞ്ഞവര്‍ഷം മെയ്മാസത്തില്‍ പരിസരവാസികള്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നതാണ്. എന്നാല്‍, കഴിഞ്ഞ ജനുവരിയില്‍ പടക്ക നിര്‍മാണശാല അനുവദിക്കുന്നതിന് തടസമുണ്ടെങ്കില്‍ അറിയിക്കണമെന്ന കളക്ടറേറ്റിലെ…
Read Moreആഗോള ഭീകരസംഘടനകളുടെ പട്ടികയില്‍ സിപിഐ ! തെറ്റ് മനസ്സിലാക്കിക്കൊടുത്തതിന് ശ്രീജിത്ത് പണിക്കര്‍ക്ക് നന്ദി അറിയിച്ച് IEP ഗ്ലോബല്‍ പീസ് ഇന്‍ഡെക്സ്
സിഡ്നി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക്സ് ആന്‍ഡ് പീസ്(ഐ.ഇ.പി) കഴിഞ്ഞ ദിവസം പുറത്തുവിട്ട 2022ലെ ആഗോള ഭീകരപ്പട്ടികയില്‍ നിന്ന് സി.പി.ഐയെ നീക്കി. ഐ.ഇ.പി തയ്യാറാക്കിയ ആഗോള ഭീകര പട്ടികയില്‍ നിന്ന് സി.പി.ഐയെ നീക്കി. സിപിഐ മാവോയിസ്റ്റിന് പകരം സിപിഐ എന്ന് തെറ്റായി രേഖപ്പെടുത്തിയതാണെന്ന് ഐ.ഇ.പി വ്യക്തമാക്കി. പട്ടിക വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ തെറ്റ് പറ്റിയതായി ചൂണ്ടിക്കാട്ടി ട്വീറ്റ് ചെയ്ത രാഷ്ട്രീയ നിരീക്ഷകന് ശ്രീജിത്ത് പണിക്കര്‍ക്ക് നന്ദി അറിയിച്ച് ഐഇപി ട്വീറ്റ് ചെയ്തു. ഓസ്ട്രേലിയയിലെ സിഡ്നി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക്സ് ആന്‍ഡ് പീസ് കഴിഞ്ഞ ദിവസമാണ് 2022ലെ ആഗോള ഭീകരപ്പട്ടിക പുറത്തു വിട്ടത്. അതില്‍ പന്ത്രണ്ടാമതായി കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന് രേഖപ്പെടുത്തിയിരുന്നു. അല്‍ഖ്വയ്ദയും ലഷ്കര്‍ ഇ തൊയ്ബയുമെല്ലാം സി.പി.ഐയ്ക്ക് താഴെയായാണ് പട്ടികയില്‍ രേഖപ്പെടുത്തിയത്. അതേസമയം, റിപ്പോര്‍ട്ട് തള്ളി സി.പി.ഐ നേതൃത്വം രംഗത്തെത്തി.…
Read Moreഞാനാണ് വലിയവനെന്ന ഭാവം പാടില്ല; അനൈക്യമാണ് എല്ലാത്തിനും കാരണം; സംസ്ഥാന നേതൃത്വത്തെ ലക്ഷ്യം വച്ച് മുല്ലപ്പള്ളി
തിരുവനന്തപുരം: കോൺഗ്രസ് സംസ്ഥാന നേതൃത്വത്തെ ലക്ഷ്യംവച്ച് മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. ഞാനാണ് വലിയവന്‍ എന്ന ഭാവം ഉപേക്ഷിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ എങ്ങനെ 19 സീറ്റുകൾ ലഭിച്ചു, നിയമസഭ തെരഞ്ഞെടുപ്പിൽ എന്തുകൊണ്ട് പരാജയപ്പെട്ടു, അനൈക്യമാണ് എല്ലാത്തിനും കാരണം. ഞാനാണ് വലിയവൻ എന്ന സമീപനം സ്വീകരിച്ചാൽ വിജയിക്കാൻ സാധ്യമല്ല. ആ സമീപനത്തിന്റെ കാലം അവസാനിച്ചിരിക്കുന്നു. ഒറ്റക്കെട്ടായി മുന്നോട്ട് പോകണം. വെല്ലുവിളി നിറഞ്ഞ കാലഘട്ടമാണെന്ന് മനസിലാക്കണം. ഈ യാഥാർഥ്യം മനസിലാക്കാതെ പോകുന്നത് ചരിത്രത്തോടു ചെയ്യുന്ന അനീതിയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ മാധ്യമങ്ങളോടു പറഞ്ഞു.
Read Moreഎനിക്കിട്ടു പണിതാല്‍ ഞാനും തിരിച്ചു പണിയും ! താന്‍ പുണ്യാളനൊന്നുമല്ലെന്ന് ഡോ.റോബിന്…
ജനപ്രിയ റിയാലിറ്റിഷോ ബിഗ്ബോസിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ ആളാണ് ഡോ.റോബിന് രാധാകൃഷ്ണന്. നാലു സീസണുകളാണ് ഇതിനോടകം ഈ ഷോ മലയാളത്തില്‍ കഴിഞ്ഞത്. ഇതുവരെയുള്ള ബിഗ്ബോസ് മലയാളം സീസണുകളില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ കണ്ടതും ഏറ്റെടുത്തതുമായൊരു സീസണ് ആയിരുന്നു സീസണ് ഫോര്‍. സീസണില്‍ വിജയിയായത് ദില്‍ഷ പ്രസന്നന് ആയിരുന്നു. എന്നാല്‍ ഈ സീസണില്‍ ഏറെ പേരെടുത്തത് ഡോ.റോബിനായിരുന്നു. അത്രയേറെ ഓളമാണ് റോബിന് കേരളക്കരയില്‍ ആകെ ബിഗ്ബോസില്‍ പങ്കെടുത്ത് ഉണ്ടാക്കിയത്. റോബിന് എഴുപത് ദിവസം മാത്രമാണ് ബിഗ്ബോസ് ഹൗസിലുണ്ടായിരുന്നത്. സഹ മത്സരാര്‍ഥി റിയാസ് സലീമിനെ കൈയ്യേറ്റം ചെയ്തതിന്റെ പേരിലാണ് റോബിനെ പുറത്താക്കിയത്. ഹൗസിനുള്ളില്‍ പ്രവേശിച്ച് രണ്ടാഴ്ചക്കുള്ളില്‍ തന്നെ റോബിന് ആരാധകരെ സമ്പാദിച്ചിരുന്നു. പുറത്തിറങ്ങിയ റോബിന് ആരാധകര്‍ വന്‍ വരവേല്‍പ്പാണ് നല്‍കിയത്. ഇപ്പോള്‍ മോഡലും നടിയും യുവ സംരംഭകയുമായ ആരതി പൊടിയുമായി റോബിന്റെ വിവാഹ നിശ്ചയവും കഴിഞ്ഞിരിക്കുകയാണ്. കൂടാതെ താരം നായകനാകുന്ന…
Read Moreമക്കൾ അച്ഛനെ കാണാൻ വരുന്നത് ചിറ്റമ്മയ്ക്ക് ഇഷ്ടക്കേട്; അച്ഛനും രണ്ടാനമ്മയും വഴക്കിടതുന്നത് സിസി ടിവിയിൽ കണ്ടു; പിന്നീട് ബന്ധുക്കൾ എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച…
തിരുവനന്തപുരം: കിളിമാനൂർ കാരേറ്റിന് സമീപം ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയനിലയിലും ഭർത്താവിനെ തൂങ്ങിമരിച്ചനിലയിലും കണ്ടെത്തി. കിളിമാനൂർ പുളിമാത്ത് കാരേറ്റിൽ പവിഴം വീട്ടിൽ രാജേന്ദ്രൻ (65), ഇദേഹത്തിന്റെ ഭാര്യ ശശികല (57) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെ ത്തിയത്. രാജേന്ദ്രനെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലും ശശികലയുടെ മൃതദേഹം മറ്റൊരു മുറിയിലെ കട്ടിലിലുമാണ് കണ്ടെ ത്തിയത്. രാജേന്ദ്രൻ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിൽ നിന്നും ഓവർസിയറായി വിരമിച്ചയാളാണ്. ഇദ്ദേഹത്തിന്റെ ആദ്യ ഭാര്യ കാൻസർ രോഗത്തെ തുടർന്ന് മരണപ്പെട്ടു. ശശികലയെ രണ്ടാമത് വിവാഹം കഴിയ്ക്കുകയായിരുന്നു. ആദ്യ വിവാഹ ബന്ധത്തിൽ മൂന്ന് മക്കളുണ്ട്. ഈ മക്കൾ രാജേന്ദ്രനെ കാണാനെത്തുന്നതിൽ ശശികലയ്ക്ക് എതിർപ്പുണ്ട ായിരുന്നുവെന്നും ഇതേ ചൊല്ലി ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രിയിൽ ഇരുവരും തമ്മിൽ വഴക്കും ബഹളവും ഉണ്ടയത് വീട്ടിലെ സിസിടിവി കാമറ ലിങ്കിലൂടെ ഇദ്ദേഹത്തിന്റെ മകന്റെ ശ്രദ്ധയിൽപ്പെട്ടു.…
Read Moreപതിനേഴുകാരിയുമായുള്ള ലൈംഗിക ബന്ധം ! പോക്സോ കേസില്‍ യുവാവിനെ വെറുതെവിട്ട് കോടതി…
പതിനേഴുകാരിയുമായുള്ള ലൈംഗികബന്ധം ഉഭയസമ്മതപ്രകാരമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് യുവാവിനെ കുറ്റവിമുക്തനാക്കി കോടതി. നവി മുംബൈയിലെ ഇരുപത്തിനാലുകാരനെ വെറുതെ വിട്ടുകൊണ്ട് താനെ സ്പെഷല്‍ പോക്സോ കോടതിയാണ് വിധി പറഞ്ഞത്. അയല്‍വീട്ടിലെ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുമായി ഒളിച്ചോടിയ യുവാവ് വിവാഹ വാഗ്ദാനം നല്കി ബലാത്സംഗം ചെയ്തെന്നാണ് കേസ്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവം നടക്കുന്ന സമയത്ത് കുട്ടിക്കു പതിനേഴു വര്‍ഷവും ആറു മാസവും എന്നാണ് രേഖകളിലുള്ളത്. എന്നാല്‍ പ്രായം തെളിയിക്കാന്‍ പ്രോസിക്യൂഷനായിട്ടില്ലെന്നും ഇരുവരും തമ്മിലുള്ളത് ഉഭയസമ്മതത്തോടെയുള്ള ബന്ധമാണെന്നും കോടതി വിലയിരുത്തി. പതിനേഴര വയസ്സാണെങ്കില്‍ തന്നെ കാര്യങ്ങള്‍ മനസ്സിലാക്കാവുന്ന പ്രായമാണെന്ന് കോടതി അഭിപ്രായപ്പെട്ടു.
Read Moreജനകീയ പ്രതിരോധ ജാഥയ്ക്ക് ഇന്നു പുത്തിരിക്കണ്ടം മൈതാനത്ത് സമാപനം; സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നയങ്ങൾക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക് ഇന്ന് തിരുവനന്തപുരത്ത് സമാപനം. വൈകീട്ട് അഞ്ചിന് പുത്തിരിക്കണ്ടം മൈതാനത്ത് നടക്കുന്ന സമാപന സമ്മേളനം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. പാറശാല, നെയ്യാറ്റിന്‍കര, കോവളം, വട്ടിയൂര്‍ക്കാവ് എന്നിവടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങിയാണ് പുത്തരിക്കണ്ടം മൈതാനിയിൽ ജനകീയ പ്രതിരോധ യാത്ര അവസാനിക്കുക. ഫെബ്രുവരി 20ന് കാസർഗോഡ് കുമ്പളയിലായിരുന്നു ജാഥ ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്ത ജാഥ 14 ജില്ലകളിലെ 135 കേന്ദ്രങ്ങളില്‍ നല്കിയ സ്വീകരണം ഏറ്റുവാങ്ങിയാണ് പുത്തരിക്കണ്ടം മൈതാനത്ത് സമാപിക്കുന്നത്. ഇതുവരെ 15 ലക്ഷം പേരുടെ പങ്കാളിത്തം ജാഥയിലുണ്ടായെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കി. പി.കെ ബിജു, എം. സ്വരാജ്, സി.എസ് സുജാത, കെ.ടി ജലീൽ, ജെയ്ക്ക് സി. തോമസ് എന്നിവരായിരുന്നു മറ്റു ജാഥാംഗങ്ങൾ. സംസ്ഥാന സര്‍ക്കാരിന്റെ ജനക്ഷേമ…
Read More