പിക്നിക്കിനു വന്ന ദമ്പതികള്‍ ചീങ്കണ്ണികളെ താലോലിക്കുന്ന ദൃശ്യങ്ങൾ വൈറലായിരിക്കുകയാണ്. ഒണ്‍ലി ഇന്‍ ഫ്ളോറിഡ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ച വീഡിയോയിലൂടെ ദമ്പതികള്‍ വലിയ വിമര്‍ശനവും ഏറ്റുവാങ്ങി. സാഹസികത അല്‍പ്പം കൂടിപ്പോയെന്നാണ് വിമര്‍ശനം. മരണം തൊട്ടുമുന്നില്‍ ചീങ്കണ്ണിയുടെ രൂപത്തില്‍ വന്നുനില്‍ക്കുകയാണെന്നും അവര്‍ക്കു കാര്യമായ എന്തോ കുഴപ്പമുണ്ടെന്നുമായിരുന്നു ചിലരുടെ കമന്റ്. പിക്നിക്കിനെത്തിയ ദമ്പതികള്‍ പുഴയിലൊരു കല്ലില്‍ ഇരിക്കുകയാണ്. പുഴയില്‍ വെള്ളം കുറവാണ്. തെളിഞ്ഞ വെള്ളത്തില്‍ പുഴയുടെ അടിത്തട്ടു കാണാം. അവര്‍ വര്‍ത്തമാനം പറഞ്ഞ് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അവരുടെ അടുത്തേക്ക് ഒരു ചീങ്കണ്ണി വരുന്നു. തൊട്ടു പിന്നാലെ മറ്റൊരു ചീങ്കണ്ണിയും അവരെ ലക്ഷ്യവച്ചു വരുന്നതു കാണാം. പക്ഷേ ദമ്പതികള്‍ കുലുങ്ങിയില്ല. അവര്‍ അവിടെത്തന്നെ ഇരുന്നു. അടുത്തെത്തിയ ചീങ്കണ്ണി അവരെ ആക്രമിച്ചില്ല. ശാന്തനായിനിലകൊണ്ടു. ആസമയം ദന്പതികളിലൊരാള് ചീങ്കണ്ണിയുടെ വായില്‍ ഭക്ഷണം വച്ചുകൊടുത്തു. അതിനെ തലോടുകയും ചെയ്തു. തുടര്‍ന്ന് അവിടെനിന്നു പോകുന്ന ചീങ്കണ്ണിക്കു വീണ്ടും…
Read MoreDay: March 29, 2023
ഫേസ്ബുക്ക് ലൈവിനിടെ വഴക്കടിച്ചു ദമ്പതി കൾ! ഭാര്യയുടെ വെടിയേറ്റു ഭര്‍ത്താവ് മരിച്ചു; വഴക്കുണ്ടാക്കാനുള്ള കാരണം കേട്ട് ഞെട്ടരുത്…
മിസിസിപ്പി: ഭാര്യയുടെ വെടിയേറ്റു ഭർത്താവ് മരിക്കുന്നതിനു ലൈവായി സാക്ഷ്യം വഹിച്ചതിന്റെ ഞെട്ടലിലാണു ജെറമി റോക്ക് ബ്രൗണ്‍-മിഷേൽ ദന്പതികളുടെ സുഹൃത്തുക്കളും ബന്ധുക്കളും. ഫേസ്ബുക്ക് ലൈവിനിടെ വഴക്കുണ്ടാവുകയും ഭാര്യ മിഷേലിന്റെ വെടിയേറ്റു ഭർത്താവ് ജെറമി കൊല്ലപ്പെടുകയുമായിരുന്നു. അമേരിക്കയിൽ മിസിസിപ്പിയിലെ ലോൻഡെസ് കൗണ്ടിയിലായിരുന്നു സംഭവം. ഫേസ്ബുക്ക് ലൈവിനിടെ ഭർത്താവ് പുറത്തുപോകാൻ ശ്രമിച്ചപ്പോൾ ഭാര്യ തടഞ്ഞതാണു വഴക്കുണ്ടാകാൻ കാരണം. പിന്നീടത് കൈയാങ്കളിയായി. ഇതിനിടിയിലാണ് ഭർത്താവ് ജെറമിയെ മിഷേൽ വെടിവച്ചത്. ജെറമി സംഭവസ്ഥലത്തുതന്നെ മരിച്ചു. ലൈവ് നടത്തിക്കൊണ്ടിരുന്ന ഫോൺ നിലത്തേക്കു വലിച്ചെറിഞ്ഞശേഷമായിരുന്നു വെടിവയ്പ്. വെടിയേറ്റാണു ജെറമി മരിച്ചതെന്നു പോലീസ് പറഞ്ഞു. സ്ഥലത്തുനിന്നു വെടിവയ്ക്കാൻ ഉപയോഗിച്ച തോക്ക് പോലീസ് കണ്ടെടുത്തു. ഞങ്ങൾ വെടിയൊച്ചയും കരിച്ചിലും കേട്ടെന്നു ലൈവ് കണ്ടുകൊണ്ടിരുന്ന ഷെരീഫ് എഡി ഹോക്കിൻസ് എന്നയാൾ പറയുന്നു. സംഭവത്തിൽ മിഷേലിനെ (25) അറസ്റ്റ് ചെയ്തു.
Read Moreപതിനാറുകാരി മാതാപിതാക്കളെ വെട്ടിക്കൊല്ലാനുള്ള കാരണം കേട്ട് ഞെട്ടി നാട്ടുകാര്‍ ! ആണ് സുഹൃത്തും പിടിയില്‍
ലക്നോ: ഉത്തർപ്രദേശിൽ മാതാപിതാക്കളെ കോടാലി കൊണ്ടു വെട്ടിക്കൊലപ്പെടുത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അറസ്റ്റ് ചെയ്തു. ബുലന്ദ്ഷഹറിലാണ് സംഭവം. 16കാരിയെയാണ് പോലീസ് പിടികൂടിയത്. മാർച്ച് 15 നാണ് ഷബീർ (45), റിഹാന (42) എന്നിവരെ ഫാറൂഖി നഗർ ലാൽ ദർവാസ മൊഹല്ലയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്വേഷണത്തിനിടെ മകളെ പോലീസ് പിടികൂടുകയും ചെയ്തു. ചോദ്യം ചെയ്യലിനിടെ, താൻ ആൺകുട്ടികളുമായി സംസാരിക്കുന്നയാളാണെന്നും ഇതു മാതാപിതാക്കൾക്ക് ഇഷ്ടമില്ലെന്നും താൻ ഏതെങ്കിലും ആൺകുട്ടിയോടു സംസാരിക്കുന്നതു കണ്ടാൽ അവർ തന്നെ ക്രൂരമായി മർദിച്ചിരുന്നുവെന്നും കുട്ടി പോലീസിനു മൊഴി നൽകി. ക്രൂരമായി മർദനമേറ്റതിനെത്തുടർന്ന് മാതാപിതാക്കളെ കൊലപ്പെടുത്താൻ തീരുമാനിച്ച പെൺകുട്ടി, ഒരു യുവാവിൽനിന്ന് 20 ലഹരി ഗുളികകൾ വാങ്ങി മാതാപിതാക്കൾക്ക് ഭക്ഷണത്തിൽ കലർത്തി നൽകി. അബോധാവസ്ഥയിലായ ഇവരെ കോടാലികൊണ്ടു വെട്ടിക്കൊല്ലുകയും ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. പെൺകുട്ടിക്കു ലഹരി…
Read Moreമണിയേ.. ഇവിടെയും നമുക്കൊരു അമ്മ സംഘടന ഉണ്ടാക്കാലോ.. ഞാൻ പ്രസിഡന്റ് ആയിക്കോളാം..! സ്വർഗത്തിൽ ഇനി കൂട്ടച്ചിരി…
ദൈവവും കൂട്ടരും പൊട്ടിച്ചിരിക്കുകയാണ്.. ഇന്നസെന്റ് പറയുന്ന തമാശകൾ കേട്ട്. കൂട്ടിന് കലാഭവൻ മണിയും, കൽപ്പനയും, സുബിയും, മാള അരവിന്ദനും, കൊച്ചിൻ ഹനീഫയും ഒക്കെയുണ്ട് … മണിയേ.. ഇവിടെയും നമുക്കൊരു അമ്മ സംഘടന ഉണ്ടാക്കാലോ.. ഞാൻ പ്രസിഡന്റ് ആയിക്കോളാം – ചിരിയുടെ മാലപ്പടക്കം പൊട്ടുന്നതിനിടെ കലാഭവൻ മണിയോട് സ്വകാര്യമായി ഇന്നസെന്റ് ചോദിക്കുന്നു. പിന്നെന്താ ഞാൻ ഉണ്ടാവും മുമ്പില്‍ എന്ന് മണി ഉത്തരം കൊടുത്തപ്പോൾ വേണ്ട നീ മുമ്പിൽ നിൽക്കണ്ട എന്റെ പിന്നിൽ നിന്നാൽ മതി എന്ന് ഇന്നസെന്റ് വക ഉപദേശം. ഇവിടെ പിന്നെ ആർക്കും ടെൻഷൻ ഇല്ലാത്തതുകൊണ്ട് പെൻഷൻ കൊടുക്കേണ്ട ആവശ്യമില്ല – കൊച്ചിൻ ഹനീഫ സ്വതസിദ്ധമായ ശൈലിയിൽ പറഞ്ഞു. ഇങ്ങോർക്ക് വേറെ ഒരു പണിയുമില്ലേ സംഘടനാ പ്രവർത്തനം അതും സ്വർഗത്തില്‍ – കെപിഎസി ലളിത കലിപ്പിലാണ്. നീ ഇവിടത്തെ സംഗീത നാടക അക്കാദമി ചെയർപേഴ്സൺ ആയിക്കോ, പ്രശ്നം…
Read Moreനിങ്ങളറിഞ്ഞോ..! രണ്ടായിരത്തിന് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ഇനി മുതല്‍ ഫീസ്; ഏപ്രിൽ ഒന്ന് മുതൽ…
ന്യൂഡൽഹി: ഏപ്രിൽ ഒന്ന് മുതൽ മെർച്ചന്റ് യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കുമെന്ന് നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) അറിയിച്ചു. പ്രീപെയ്ഡ് പേയ്മെന്റ് ഉപകരണങ്ങളായ (പിപിഐ) വാലറ്റുകളോ കാര്‍ഡുകളോ ഉപയോഗിച്ച് നടത്തുന്ന വ്യാപാര യുപിഐ ഇടപാടുകൾക്കാണ് 1.1 ശതമാനം ഇന്റർചേഞ്ച് ഫീസ് ബാധകമാക്കാൻ തീരുമാനമായത്. ഇതിൻ പ്രകാരം 2,000 രൂപയിൽ കൂടുതൽ ഇടപാട് നടത്തുകയാണെങ്കിൽ നിരക്കുകൾ ഈടാക്കും. എന്നാൽ 2,000 രൂപയ്ക്ക് താഴെയുള്ള മെർച്ചന്റ് പേയ്മെന്റുകൾക്ക് സൗജന്യമായിരിക്കും. വ്യക്തികൾ തമ്മിലോ, വ്യക്തികളും കടക്കാരും തമ്മിലുമുള്ള ബിസിനസിനോ ചാർജ് നൽകേണ്ടി വരില്ല. ഇന്റർചേഞ്ചിന്റെ തുടക്കം 0.5-1.1 ശതമാനം പരിധിയിലാണ്. ബാങ്കുകളുടെയും സേവനദാതാക്കളുടെയും വരുമാനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫീ ഈടാക്കുന്നതെന്നും സെപ്റ്റംബറോടെ തീരുമാനം പുനഃപരിശോധിച്ച് വേണ്ട മാറ്റങ്ങൾ വരുത്തുമെന്നും എൻപിസിഐ അറിയിച്ചു.
Read Moreതാനെന്താ ഇവിടെ..? ഇന്നസെന്റിനെ ഓര്‍ത്തെടുത്ത് ഇന്ദ്രപ്രസ്ഥം; അന്ധവിശ്വാസത്തിനു വഴങ്ങാതെ ശാസ്ത്രീയ ചികിത്സയിലായിരുന്നു ഇന്നസെന്റ് വിശ്വസിച്ചതെന്ന് ജോണ്‍ ബ്രിട്ടാസ്
ന്യൂഡല്‍ഹി : മുന്‍ എംപിയും നടനുമായ ഇന്നസെന്റിനെ ഓര്‍ത്തെടുക്കാന്‍ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ഡല്‍ഹിയില്‍ ഒത്തുചേര്‍ന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്നസെന്റ് തോല്‍പ്പിച്ച പി.സി.ചാക്കോയും ഇന്നസെന്റിനെ തോല്‍പ്പിച്ച ബെന്നി ബഹനാനും ഓര്‍മ്മകള്‍ അയവിറക്കി. കേരള പത്രപ്രവര്‍ത്തക യൂണിയന് ഡല്‍ഹി ഘടകം സംഘടിപ്പിച്ച ഓര്‍മകളില്‍ ഇന്നസെന്റ് എന്ന അനുസ്മരണ പരിപാടിയിലാണ് തെരഞ്ഞെടുപ്പ് കാലവും ഓര്‍ത്തെടുത്തത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആശുപത്രിയിലായപ്പോള്‍ ആദ്യം ഓടിയെത്തിയത് ഇന്നസന്റ് ആയിരുന്നെന്ന് ബെന്നിബെഹന്നാന്‍ പറഞ്ഞു. ചാലക്കുടിയില്‍ പി.സി.ചാക്കോയും ഇന്നസെന്റും തമ്മില്‍ മത്സരിച്ചപ്പോള്‍ ഉണ്ടായ രംഗങ്ങള്‍ ചാക്കോ വിവരിച്ചു. ഫലം വരുമ്പോള്‍ താന്‍ പാര്‍ലമെന്റിലും ഇന്നസെന്റ് ഇരിങ്ങാലക്കുടയിലും ഇരിക്കുമെന്ന് പറഞ്ഞത് അമിത ആത്മവിശ്വാസം മൂലമായിരുന്നു. ഒരിക്കല്‍ പാര്‍ലമെന്റിൽവച്ച് കണ്ടുമുട്ടിയപ്പോള്‍ താനെന്താ ഇവിടെ എന്നായിരുന്നു ഇന്നസെന്റിന്റെ ചോദ്യമെന്നു ചാക്കോ പറഞ്ഞപ്പോള്‍ വേദിയില്‍ ചിരി പടര്‍ന്നു. ഒരുമിച്ചു സിനിമയില്‍ അഭിനയിച്ചതിനെകുറിച്ചാണ് രാജ്മോഹന്‍ ഉണ്ണിത്താന് എംപി അനുസ്മരിച്ചത്. കാന്‍സര്‍ ചികിത്സയുടെ ഒരുഘട്ടത്തിലും അന്ധവിശ്വാസത്തിനു വഴങ്ങാതെ…
Read Moreസ്വവർഗ വിവാഹം അനുവദിച്ചാൽ കിട്ടുന്നത് മുട്ടന്‍പണി!! 21 അംഗ മുന്ന്യായാധിപസംഘം തുറന്ന കത്തില്‍ പറയുന്നത് ഇങ്ങനെ…
ന്യൂഡൽഹി: രാജ്യത്ത് സ്വവർഗ വിവാഹം നിയമവിധേയമാക്കിയാൽ എയ്ഡ്സ് ബാധ ഉയരാൻ സാധ്യയുണ്ടെന്ന വാദവുമായി മുൻ ജഡ്ജിമാരുടെ സംഘം. സ്വവർഗ വിവാഹം അനുവദിക്കാനുള്ള നിയമനിർമാണത്തിനെതിരെ കുറിച്ച തുറന്ന കത്തിലാണ് 21 അംഗ മുൻ ന്യായാധിപസംഘം ഇക്കാര്യം പറഞ്ഞത്. മുൻ ന്യായാധിപരും ജാഗ്രതയുള്ള പൗരന്മാരുമായ തങ്ങൾ, ഭാരതീയ വൈവാഹിക – കുടുംബജീവിത പൈതൃകത്തിന്മേൽ ചില സ്ഥാപിതതാൽപര്യക്കാർ നടത്തുന്ന ആക്രമണത്തെപ്പറ്റി ആശങ്കാകുലരാണെന്ന് പ്രസ്താവിച്ചാണ് കത്ത് ആരംഭിക്കുന്നത്. പാശ്ചാത്യ ചിന്താഗതി ഉപയോഗിച്ച് രാജ്യത്തെ പാരമ്പര്യം തകർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നത് കുടുംബസംവിധാനത്തിന്റെ കടയ്ക്കൽ വെട്ടുന്ന നടപടിയാണ്. ഭാരതീയ പൈതൃകത്തെ പല വർഷങ്ങളായി പലരും ആക്രമിക്കുന്നു. ഇത്തരമൊരു നീക്കത്തിനെതിരെ മുൻ ജഡ്ജിമാരായ തങ്ങൾ പ്രതികരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. പാശ്ചാത്യസംസ്കാരത്തെ കാർന്നുതിന്നുന്ന പ്രശ്നങ്ങൾ ഇന്ത്യയിലേക്കും കടത്താൻ ശ്രമിക്കുകയാണ്. അമേരിക്കയിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം എയ്ഡ്സ് രോഗബാധിതരുടെ 70 ശതമാനവും സ്വവർഗ വിഭാഗത്തിൽപ്പെട്ടവരാണ്. സ്വവർഗ വിവാഹം…
Read Moreരമേ, നീ വീണ്ടും കളി തുടങ്ങി അല്ലേ..! കെ.കെ. രമയ്ക്കെതിരെ വധഭീഷണിയുമായി “പയ്യന്നൂർ സഖാക്കൾ’
കോഴിക്കോട്: നിയമസഭാ സംഘർഷത്തിൽ കൈയ്ക്ക് പരിക്കേറ്റ ആർഎംപി എംഎൽഎ കെ.കെ രമയ്ക്കെതിരെ ഭീഷണിക്കത്ത്. സംഭവത്തിൽ രമ നൽകിയ കേസ് പിൻവലിക്കണമെന്നും ഇല്ലെങ്കിൽ ഒരു മാസത്തിനകം തീരുമാനം നടപ്പിലാക്കുമെന്നും “പയ്യന്നൂർ സഖാക്കൾ’ എന്ന പേരിൽ എത്തിയ കത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സെക്രട്ടേറിയേറ്റിലെ വിലാസത്തിലാണ് ഭീഷണിക്കത്ത് എത്തിയത്. ‘രമേ, നീ വീണ്ടും കളി തുടങ്ങി അല്ലേ’ എന്ന വാചകത്തോടെയാണ് കത്ത് ആരംഭിക്കുന്നത്. കൈയൊടിച്ചു, കാലൊടിഞ്ഞു എന്നെല്ലാം പറഞ്ഞ് സഹതാപം പിടിച്ചു പറ്റാൻ ശ്രമിക്കുകയാണെന്നും കത്തിൽ കുറിച്ചിട്ടുണ്ട്. രമയ്ക്കുള്ള അവസാനത്തെ താക്കീതാണ് ഇത്. പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്യുന്ന പാർട്ടിയാണ് ഞങ്ങളുടേത് എന്ന് അറിയാമല്ലോ; ഭരണം പോയാലും അത് ചെയ്യുമെന്നും കത്തിലുണ്ട്. കത്ത് ലഭിച്ചയുടൻ രമ ഡിജിപിക്ക് പരാതി നൽകി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പ്രതികളെപ്പറ്റി സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
Read Moreഎന്റെ വീട് രാഹുലിന്റേയും..! മോദിയുടെ തട്ടകത്തിൽ പുതിയ നീക്കം; അമ്പരന്ന് ബിജെപി
മേരാ ഘർ രാഹുൽ ഗാന്ധി കാ ഘർ (എന്റെ വീട് രാഹുൽ ഗാന്ധിയുടെ വീടാണ്), ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം തട്ടകമായ വരാണസിയുടെ തെരുവുകളിലെ വീടുകളുടെ മുന്നിൽ ഈ പോസ്റ്റർ കാണാം. ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടർന്ന് ഡൽഹിയിലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാൻ തിടുക്കപ്പെട്ട് രാഹുൽ ഗാന്ധിക്ക് നിർദ്ദേശം നൽകിയ സംഭവത്തെ രാഷ്ട്രീയ പ്രചരണായുധമാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഉത്തർപ്രദേശിലെ മുതിർന്ന കോൺഗ്രസ് നേതാവ് അജയ് റായാണ് ഈ പ്രചരണത്തിന് വരാണസിൽ തുടക്കമിട്ടത്. ഇതിന്റെ ഭാഗമായി എന്റെ വീട് ശ്രീ രാഹുൽ ഗാന്ധിയുടെ വീടാണ് എന്നെഴുതിയ ബോർഡ് അദ്ദേഹം തന്റെ വീടിന് മുന്നിൽ സ്ഥാപിച്ചു. നിരവധി വീടുകളിൽ രാഹുലിനെ സ്വാഗതം ചെയ്തു കൊണ്ട് ബോർഡുകൾ സ്ഥാപിച്ചിട്ടുമുണ്ട്. കാശി ഉൾപ്പെടെയുള്ള പ്രയാഗ്രാജ് മേഖലയിലാകെ രാഹുൽ ഗാന്ധിയെ പിന്തുണച്ച് പ്രചാരണം ആരംഭിച്ചിട്ടുണ്ടെന്നും കോൺഗ്രസ് നേതാക്കൾ അറിയിച്ചു. ദേശീയ മാദ്ധ്യമങ്ങളടക്കം വലിയ…
Read Moreകളക്ടറെ നടുറോഡില്‍ ‘പോസ്റ്റാക്കി’ കാര്‍!ആറുമാസം വണ്ടിയോടിക്കേണ്ടെന്ന് ഡ്രൈവറോട് ആര്‍ടിഒ
കാക്കനാട്:ജില്ലാ കളക്ടറുടെ വാഹനത്തിന് ആഡംബരവാഹനം തടസ്സം സൃഷ്ടിച്ചു. അമിതവേഗത്തിൽ തെറ്റായ ദിശയിലായിരുന്നു വാഹനത്തിന്റെ വരവ്. ഡ്രൈവറെ ൈകയോടെ പൊക്കി ആശുപത്രിസേവനത്തിന് വിട്ടോളാൻ ശിക്ഷനൽകി. എന്നാൽ, തനിക്ക് ഇക്കാര്യം ചെയ്യാൻ ബുദ്ധിമുട്ടാണെന്നു പറഞ്ഞ് തടിതപ്പാൻ ഡ്രൈവർ ശ്രമിച്ചു. ഇതോടെ ആറുമാസം വണ്ടിയോടിക്കാതെ വീട്ടിലിരിക്കാൻ ഉത്തരവിട്ട് എറണാകുളം ആർ.ടി.ഒ. ജി. അനന്തകൃഷ്ണൻ ഡ്രൈവർക്ക് ‘ശിക്ഷ’ നൽകി. കാർ ഓടിച്ചിരുന്ന കാക്കനാട് പടമുകൾ സ്വദേശി മുഹമ്മദ് റമീസിന്റെ ഡ്രൈവിങ് ലൈസൻസാണ് ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്തത്. ദിവസങ്ങൾക്ക് മുൻപ് സീപോർട്ട്-എയർപോർട്ട് റോഡിൽ കളക്ടറേറ്റ് സിഗ്നൽ ജങ്ഷനു സമീൃപമാണ് സംഭവം. കളമശ്ശേരി ഭാഗത്തുനിന്ന് വന്ന കളക്ടർ എൻ.എസ്.കെ. ഉമേഷിന്റെ കാർ കളക്ടറേറ്റ് സിഗ്നൽ ജങ്ഷൻ വഴി ഫ്രീ ലെഫ്റ്റ് എടുത്ത് സിവിൽ സ്റ്റേഷനിലേക്ക് വരുകയായിരുന്നു. ഈ സമയം ഇൻഫോപാർക്ക് ഭാഗത്തുനിന്ന് വരുകയായിരുന്ന ആഡംബര കാർ സിഗ്നൽ ജങ്ഷനിലെ തിരക്ക് മറികടന്ന് കളക്ടറുടെ കാറിന്…
Read More