എനിക്ക് ഭയങ്കര ഇഷ്ടമാണ് അദ്ദേഹത്തെ; നിരവധി സിനിമകളിൽ ഒന്നിച്ച് അഭിനയിച്ച കോമഡി താരത്തെക്കുറിച്ച് ദേവയാനി

മലയാളം സിനിമ ഫ്രണ്ട്സിന്‍റെ തമിഴ് റീമേക്കിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. സിദ്ദിഖ് തന്നെയാണ് ആ സിനിമ സംവിധാനം ചെയ്‌തത്. അദ്ദേഹം ഒരു ഗംഭീര സംവിധായകൻ ആണ്. വടിവേലു സാർ ആ സിനിമയിൽ ഉണ്ടായിരുന്നു. അദ്ദേഹത്തെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അദ്ദേഹത്തിന്‍റെ കോമഡിയും ഭയങ്കര ഇഷ്ടമാണ്. ഒരുപാട് സിനിമകളിൽ ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഫ്രണ്ട്സിലും നല്ല രസമായിരുന്നു. അദ്ദേഹത്തെ കണ്ടാലേ ഞാൻ ചിരിക്കും. എന്‍റെ ഫാൻ ക്ലബിന്‍റെ ലീഡറാണ് നീയെന്നൊക്കെ ഇടയ്ക്ക് അദ്ദേഹം എന്നോട് പറയും. ഒരു പിക്‌നിക് പോലെയായിരുന്നു ആ സിനിമയുടെ സെറ്റ്. -ദേവയാനി

Read More

നയൻതാര പറഞ്ഞത് കേട്ട് സ്തംഭിച്ചു പോയി; പിന്നെ തനിക്ക് സംഭവിച്ചതിനെക്കുറിച്ച് സോനാ നായർ

മനസിനക്കരെ സിനിമയിൽ ഷീലാമ്മയുടെ മകളായി ചെയ്തതിൽ വളരെ സന്തോഷമുണ്ട്. നയൻതാരയുടെ ആദ്യ സിനിമയാണ്.ഇടയ്ക്ക് നയൻതാരയുമായി ഫോണിൽ സംസാരിക്കുകയുണ്ടായി. തിരുവനന്തപുരത്ത് ഷൂട്ടിന് വന്ന സമയത്താണ്. എന്‍റെ ഭർത്താവ് അതിൽ കാമറ വർക്ക് ചെയ്ത സമയത്ത് അദ്ദേഹമാണ് വിളിച്ച് തരുന്നത്. അന്ന് നയൻതാര പീക്കിൽ നിൽക്കുന്ന സമയമാണ്. ഇപ്പോഴും അതെ. ഞാൻ സോന നായരാണ്, എന്നെ അറിയുമോ എന്ന് ചോദിച്ചപ്പോൾ എന്‍റെ പൊന്ന് ചേച്ചീ എന്താണിങ്ങനെ ചോദിക്കുന്നതെന്നായിരുന്നു മറുപടി. ഞാൻ സത്യം പറഞ്ഞാൽ സ്തംഭിച്ച് പോയി. ഞാൻ വിചാരിച്ചത് പറയൂ ചേച്ചീ, എന്താണ്, ഒപ്പം വർക്ക് ചെയ്തിട്ടുണ്ടല്ലേ നമ്മൾ എന്ന രീതിയിൽ സംസാരിക്കുമെന്നാണ്. ഞാൻ വേറൊരു ഷൂട്ടിൽ നിൽക്കുകയായിരുന്നു. എനിക്ക് പിന്നെ കോൺസൺട്രേഷൻ കിട്ടുന്നില്ല. നയൻതാര കേട്ടാലും കേട്ടില്ലെങ്കിലും പറയുകയാണ്. ഇങ്ങനെ ആയിരിക്കണം ആക്ടേർസ്. -സോന നായർ

Read More

എംഡിക്ക് താത്പര്യമുണ്ട്  പണം ഒരു പ്രശ്നമല്ല; താല്പര്യമി ല്ലെന്ന് പറഞ്ഞപ്പോൾ പിന്നെ ചോദിച്ചത്;  മോശം അനുഭ വം പങ്കുവെച്ച് അനാർക്കലി മരിക്കാർ

ആനന്ദം എന്ന സിനിമയിലൂടെ സിനിമാ രംഗത്തേക്ക് വന്ന നടിയാണ് അനാർക്കലി മരിക്കാർ. 2016 ലാണ് ആനന്ദം റിലീസ് ചെയ്യുന്നത്. പിന്നീട് വിമാനം, ഉയരെ, മന്ദാരം തുടങ്ങിയ സിനിമകളിൽ അനാർക്കലി അഭിനയിച്ചു. സുലൈഖ മൻസിൽ, ബി മുതൽ 44 വരെ എന്നിവയാണ് അനാർക്കലിയുടെ പുതിയ സിനിമകൾ. അടുത്തയിടെ ഒരഭിമുഖത്തിൽ തനിക്ക് ദുരുദ്ദേശ്യത്തോടെ വന്ന കോളിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് അനാർക്കലി. തനിക്ക് അസ്വാഭികമായി തോന്നിയ ഒരു ആരാധകന്‍റെ പെരുമാറ്റത്തെക്കുറിച്ചും അനാർക്കലി സംസാരിച്ചു. പുള്ളി എല്ലാ ദിവസവും പുള്ളിയുടെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ മെസേജയയ്ക്കും. ഇടയ്ക്ക് ഞാനെടുത്ത് നോക്കുമായിരുന്നു. മുഴുവനിരുന്ന് വായിക്കും. ഞങ്ങൾ റിലേഷനാണെന്ന രീതിയിലാണ് പുള്ളി എന്നോട് സംസാരിക്കുന്നത്. ഭയങ്കര കാവ്യാത്മകമായിട്ട് ഓരോ കാര്യങ്ങളെഴുതും. ചിലപ്പോൾ നീ ഇന്നിട്ട പോസ്റ്റ് എനിക്കിഷ്ടപ്പെട്ടില്ല എന്നൊക്കെ. എനിക്ക് ഭയങ്കര ഇന്‍ററസ്റ്റിംഗ് ആയാണ് തോന്നിയത്. പക്ഷെ എന്തോയൊരു പ്രശ്നം പുള്ളിക്കുണ്ട്. പുള്ളി ഓക്കെ അല്ല- അനാർക്കലി…

Read More

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… ട്രാക്കില്‍ അറ്റകുറ്റപ്പണി; സംസ്ഥാനത്ത് നിരവധി ട്രെയിനുകള്‍ റദ്ദാക്കി

  തിരുവനന്തപുരം: ചാലക്കുടി റെയില്‍വേ പാലത്തിലെ ഗര്‍ഡറുകള്‍ മാറ്റുന്ന ജോലികള്‍ നടക്കുന്നതിനാല്‍ സംസ്ഥാനത്ത് വിവിധ ട്രെയിനുകള്‍ റദ്ദാക്കി. ചിലത് വഴിതിരിച്ചുവിട്ടു. വ്യാഴാഴ്ച രാവിലെ ആറ് മുതല്‍ രാത്രി 10വരെയാണ് അറ്റകുറ്റ പണിനടക്കുന്നത്. ആറു ഗര്‍ഡറുകള്‍ മാറ്റുന്നതിനാല്‍ ട്രെയിനുകള്‍ ഒറ്റ ട്രാക്കിലൂടെ മാത്രമാണ് കടത്തിവിടുന്നത്. ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍: എറണാകുളം ജംഗ്ഷന്‍ -കണ്ണൂര്‍ ഇന്‍റര്‍സിറ്റി എക്‌സ്പ്രസ് (16305)എറണാകുളം ജംഗ്ഷന്‍- ഗുരുവായൂര്‍ എക്‌സ്പ്രസ് (06438 )കോട്ടയം-നിലമ്പൂര്‍ റോഡ് ഇന്‍റര്‍സിറ്റി എക്‌സ്പ്രസ് (16326)നിലമ്പൂര്‍ റോഡ് -കോട്ടയം ഇന്‍റര്‍സിറ്റി എക്‌സ്പ്രസ്(16325)നാഗര്‍കോവില്‍ -മംഗളൂരു ഏറനാട് എക്‌സ്പ്രസ് (16606)മംഗളൂരു സെന്‍ട്രല്‍ -നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസ് (16605)തിരുനല്‍വേലി-പാലക്കാട് ജംഗ്ഷന്‍ പാലരുവി എക്‌സ്പ്രസ് (16791)പാലക്കാട് ജംഗ്ഷന്‍ – തിരുനല്‍വേലി പാലരുവി എക്‌സ്പ്രസ് (16792)എറണാകുളം ജംഗ്ഷന്‍ – ബെംഗളൂരു ഇന്‍റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (12678)കൊച്ചുവേളി -ലോക്മാന്യ തിലക് ഗരീബ്രഥ് എക്‌സ്പ്രസ് (12202)എറണാകുളം ജംഗ്ഷന്‍ -പാലക്കാട് മെമു (06798)പാലക്കാട്-എറണാകുളം ജംഗ്ഷന്‍ മെമു…

Read More

മലബാറിന്‍റെ അഭിനയമൊഞ്ച് ലോകത്തിന്‍റെ നെറുകയിലെത്തിച്ച ചിരിയുടെ സുൽത്താന് നാടിന്‍റെ അന്ത്യാഞ്ജലി

കോഴിക്കോട്: മലബാറിന്‍റെ അഭിനയമൊഞ്ച് ലോകത്തിന്‍റെ നെറുകയിലെത്തിച്ച ചിരിയുടെ സുൽത്താന് നാടിന്‍റെ അത്യാഞ്ജലി. കോഴിക്കോടൻ ശൈലിയിൽ അഭ്രപാളിയിൽ ചിരിയുടെ അമിട്ട് പൊട്ടിച്ച തങ്ങളുടെ പ്രിയ നടനെ അവസാനമായി ഒരു നോക്കു കാണാൻ നൂറുകണക്കിനാളുകൾ കോഴിക്കോട്ടേക്കൊഴുകിയെത്തി. ഇന്നലെ ഉച്ചയോടെ അന്തരിച്ച മാമുക്കോയയുടെ ഭൗതിക ശരീരം രാത്രി 10 വരെ കോഴിക്കോട് ടൗണിലും തുടർന്ന് ഇന്ന് രാവിലെ ഒന്പത് വരെ അരക്കിണറിലെ വീട്ടിലും പൊതുദർശനത്തിന് വച്ചു. തുടർന്ന് രാവിലെ 9.15ഓടെ അരക്കിണറിലെ ജുമാ മസ്ജിദിൽ മയ്യത്ത് നമസ്കാരത്തിനുശേഷം വിലാപയാത്രയായി കോഴിക്കോട് കണ്ണംപറന്പ് മസ്ജിദിൽ എത്തിച്ചു. ഇവിടെ വച്ച് വീണ്ടും മയ്യത്ത് നമസ്കാരം നടത്തിയതിനുശേഷം കണ്ണംപറന്പ് കബറിസ്ഥാനിൽ ഔദ്യോഗിക ബഹുമതികളോടെ കബറടക്കി. കോഴിക്കോട്ടുകാരുടെ സ്വന്തം ഇക്കയ്ക്ക് അന്തിമോപചാരമർപ്പിക്കാൻ രാവിലെയും നിരവധി പേരാണ് അരക്കിണറിലെ വീട്ടിലെത്തിയത്. അമ്മ സംഘടനയെ പ്രതിനിധീകരിച്ച് ഇടവേള ബാബു രാവിലെ അരക്കിണറിലെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. ഇന്നലെ രാത്രി ടൗൺ…

Read More

ഒരു വാട്സ്ആപ്പ് അക്കൗണ്ട് നാല് മൊബൈൽ ഫോണുകളിൽ നിന്ന് ഉപയോഗിക്കാം; പുതിയ അപ്ഡേറ്റ് അവതരിപ്പിച്ച് മെറ്റ

കാലിഫോർണിയ: ഒരു വാട്സ്ആപ്പ് അക്കൗണ്ട് നാല് മൊബൈൽ ഫോണുകളിൽ നിന്ന് ഉപയോഗിക്കാവുന്ന അപ്ഡേറ്റ് അവതരിപ്പിച്ച് മെറ്റ. “കംപാനിയൻ മോഡ്’ എന്ന പേരിട്ട പുതിയ അപ്ഡേറ്റ് പ്രകാരം ഒരു അക്കൗണ്ട് പരമാവധി നാല് ഡിവൈസുകളിൽ നിന്ന് ആക്സസ് ചെയ്യാമെന്ന് കമ്പനി അറിയിച്ചു. ഡെസ്ക്‌ടോപ്പ് കംപ്യൂട്ടറുകളിൽ നിന്ന് വാട്സ്ആപ്പ് വെബ് ഉപയോഗിക്കുന്ന ഉപയോക്താക്കൾക്കും ഈ സേവനം ലഭ്യമാണ്. ഒരേ അക്കൗണ്ട് ഉപയോഗിക്കുന്ന വ്യത്യസ്ത ഡിവൈസുകൾ പരസ്പരബന്ധിതം(ലിങ്ക്ഡ്) ആയിരിക്കും. അക്കൗണ്ട് ഉപയോഗിക്കുന്ന പ്രൈമറി ഡിവൈസിൽ ഇന്‍റർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടാലും മറ്റ് ഡിവൈസുകളിൽ നിന്ന് വാട്സ്ആപ്പ് ഉപയോഗിക്കുന്നത് തുടരാം. ഒരേ അക്കൗണ്ട് പല കംപ്യൂട്ടറുകളിൽ നിന്നും മൊബൈലുകളിൽ നിന്നും ഉപയോഗിക്കാനായി ഒടിപി സംവിധാനമാണ് ഉപയോഗിക്കുക. പ്രധാന ഡിവൈസിൽ നിന്ന് ലഭിക്കുന്ന ഒടിപി വ‌ഴിയോ ക്യൂആർ കോഡ് വഴിയോ കംപാനിയൻ അക്കൗണ്ട് ലിങ്ക് ചെയ്യാം. കംപാനിയൻ സംവിധാനം ഉപയോഗിക്കാനായി വാട്സ്ആപ്പിന്‍റെ ഏറ്റവും പുതിയ വെർഷനിലേക്ക്…

Read More

ജനങ്ങള്‍ക്ക് ആവശ്യമില്ലാത്തത് അവരുടെമേല്‍ അടിച്ചേല്‍പ്പിക്കരുത്; സ്വവര്‍ഗവിവാഹത്തിൽ സുപ്രീംകോടതി തീരുമാനമെടുക്കരുതെന്ന് കേന്ദ്ര നിയമമന്ത്രി

ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് ആവശ്യമില്ലാത്തത് അവരുടെമേല്‍ അടിച്ചേല്‍പ്പിക്കരുത്. സ്വവര്‍ഗവിവാഹത്തിന്‍റെ നിയമസാധുത സംബന്ധിച്ച വിഷയത്തില്‍ സുപ്രീംകോടതി തീരുമാനമെടുക്കരുതെന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജ്ജു. ജനങ്ങള്‍ക്ക് ആവശ്യമില്ലാത്തത് അവരുടെമേല്‍ അടിച്ചേല്‍പ്പിക്കരുതെന്ന് മന്ത്രി പ്രതികരിച്ചു. സ്വവര്‍ഗവിവാഹം നിയമവിധേയമാക്കണമെന്ന ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന പശ്ചാത്തലത്തിലാണ് പ്രതികരണം. രാജ്യത്തെ എല്ലാവരെയും ബാധിക്കുന്ന വിഷയമായതിനാല്‍ കോടതി ഇടപെടല്‍ ശരിയല്ലെന്ന് മന്ത്രി പറഞ്ഞു. വിവാഹം പോലെ പ്രധാനപ്പെട്ട കാര്യത്തില്‍ ജനങ്ങളാണ് തീരുമാനമെടുക്കേണ്ടത്. രാജ്യത്തെ എല്ലാ പൗരന്മാരെയും ബാധിക്കുന്ന വിഷയമാണിത്. അതുകൊണ്ട് ജനങ്ങളുടെ താത്പര്യമാണ് സംരക്ഷിക്കപ്പെടേണ്ടത്. പാര്‍ലമെന്‍റിലും നിയമസഭയിലുമാണ് ജനതാത്പര്യം പ്രതിഫലിക്കപ്പെടുന്നതെന്നും മന്ത്രി കൂട്ടിചേര്‍ത്തു. രാജ്യത്തെ വിവിധയിടങ്ങളിൽനിന്നുള്ള സ്വവർഗ അനുരാഗികളാണ് സ്വവര്‍ഗവിവാഹത്തിന് നിയമസാധുത തേടി സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ വിഷയം പാർലമെന്‍റിന് വിടണമെന്നാണ് കേന്ദ്ര സർക്കാരിന്‍റെ ആവശ്യം. സ്വവര്‍ഗവിവാഹത്തിന് നിയമസാധുത നല്‍കുന്നത് വലിയ സാമൂഹിക പ്രത്യഘാതമുണ്ടാക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കഴിഞ്ഞ ദിവസം കോടതിയില്‍ അറിയിച്ചിരുന്നു.

Read More