കൊച്ചി: സിനിമയുടെ പോസ്റ്ററിലും പ്രമോഷനിലും തനിക്ക് പ്രാധാന്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് നടന് ഷെയ്ന് നിഗം നിര്‍മാതാവിന് അയച്ച ഇ-മെയില്‍ സന്ദേശം പുറത്ത്. നിര്‍മാതാവ് സോഫിയ പോളിനാണ് നടന് ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇ-മെയില്‍ അയച്ചത്. ചിത്രീകരണം പൂര്‍ത്തിയായ ചിത്രത്തില്‍ താനാണ് പ്രധാന കഥാപാത്രം എന്ന കരാര്‍ പാലിക്കണമെന്നും പോസ്റ്ററിലും പ്രമോഷനിലും തനിക്ക് പ്രാധാന്യം നല്‍കണമെന്നും ഇ – മെയിലില്‍ പറയുന്നു. ഈ മെയിലാണ് ഷെയ്ന് നിഗത്തിനെതിരായ പരാതിയിലേക്ക് നയിച്ചതും വിലക്കേര്‍പ്പെടുത്തിയതും. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന ഫെഫ്ക, നിര്‍മാതാക്കളുടെ സംഘടന, താര സംഘടനയായ അമ്മ എന്നീ സംഘടനകളുടെ സംയുക്ത പത്രസമ്മേളനത്തിലാണ് ഷെയിന്‍ നിഗം, ശ്രീനാഥ് ഭാസി എന്നിവരുമായി സഹകരിക്കില്ലെന്ന് അറിയിച്ചത്. അമ്മയില്‍ അംഗത്വം തേടി നടന് ശ്രീനാഥ് ഭാസിഅതേസമയം, സിനിമാ സംഘടനകളുടെ വിലക്കിന് പിന്നാലെ താര സംഘടനയായ അമ്മയില്‍ അംഗത്വം നേടാന്‍ നടന് ശ്രീനാഥ് ഭാസി അപേക്ഷ…
Read MoreDay: April 27, 2023
എട്ടുവയസ്സുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച് അമ്മ ! മുത്തശ്ശി പോലീസില്‍ അറിയിച്ചപ്പോള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി…
ഇടുക്കിയില്‍ അമ്മയുടെ വക എട്ടുവയസ്സുകാരിയ്ക്ക് ക്രൂരമര്‍ദ്ദനം. കുട്ടിയെ നെടുങ്കണ്ടം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ ശരീരമാസകലം മര്‍ദ്ദനമേറ്റപാടും കയ്യില്‍ ചതവുകളുമുണ്ട്. യുവതിയുടെ ആദ്യ വിവാഹത്തിലെ കുട്ടിക്കാണ് പരിക്കേറ്റതെന്നു പോലീസ് പറഞ്ഞു. മകള്‍ കൊച്ചുമകളെ ഉപദ്രവിക്കുന്നതു കണ്ട മുത്തശ്ശിയാണ് വിവരം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് യുവതി (28) ജീവനൊടുക്കാന്‍ ശ്രമിച്ചു. ഷാളില്‍ കെട്ടിത്തൂങ്ങിയ യുവതിയെ ഷാള്‍ അറുത്തുമാറ്റി പോലീസ് രക്ഷപ്പെടുത്തി. സമീപം കുട്ടികള്‍ക്കായി രണ്ട് ഷാളുകളും കുരുക്കിട്ടുകെട്ടിയ നിലയില്‍ പോലീസ് കണ്ടെത്തി. യുവതിയുടെ രണ്ടാമത്തെ വിവാഹത്തില്‍ ഒന്നരവയസ്സുള്ള കുട്ടിയുണ്ട്. രണ്ടാമത്തെ വിവാഹശേഷം യുവതി അമ്മയ്ക്കൊപ്പമാണു ഭര്‍ത്താവും ഒന്നിച്ച് കഴിയുന്നത്. ആദ്യവിവാഹത്തിലെ കുട്ടിയെ ഹോസ്റ്റലില്‍ നിര്‍ത്തിയാണ് പഠിപ്പിക്കുന്നത്. വേനലവധിയായതോടെ അമ്മയ്ക്കും മുത്തശ്ശിക്കുമൊപ്പം നില്‍ക്കാനാണ് എട്ട് വയസ്സുകാരി ഹോസ്റ്റലില്‍ നിന്നെത്തിയത്. ഇന്നലെ രാവിലെ കുട്ടിയെ യുവതി വഴക്കുപറയുന്നത് മുത്തശ്ശി വിലക്കിയപ്പോള്‍ കുട്ടിയെ ആക്രമിച്ചെന്നാണു പറയുന്നത്. സ്വന്തം അമ്മയെയും യുവതി…
Read Moreനവജാത ശിശുവിനെ വിറ്റ സംഭവം; പോലീസ് കേസെടുത്തു; അമ്മയെ ഇനിയും കണ്ടെത്തിയില്ല
തിരുവനന്തപുരം: തൈക്കാട് ഗവണ്മെന്റ് ആശുപത്രിയിൽ വച്ച് നവജാത ശിശുവിനെ വിൽപ്പന നടത്തിയ കേസിൽ തന്പാനൂർ പോലീസ് കേസെടുത്തു. കോടതിയുടെ നിർദേശാനുസരണം ബാലനീതി വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തത്. കുഞ്ഞിനെ വിലയ്ക്ക് വാങ്ങിയ കരമന സ്വദേശിനിയെ കേസിൽ പ്രതി ചേർത്തു. കുഞ്ഞിനെ വിൽപ്പന നടത്തിയ സ്ത്രീയെ കണ്ടെ ത്തി ഉടൻ തന്നെ അവരെയും കേസിൽ പ്രതിയാക്കുമെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് നവജാത ശിശുവിനെ വിൽപ്പന നടത്തിയ സംഭവം പുറത്തറിഞ്ഞത്. കുട്ടികളില്ലാത്ത വീട്ടിൽ നിന്നും നവജാതശിശുവിന്റെ കരച്ചിൽ കേട്ട പ്രദേശവാസികൾ ചൈൾഡ് ലൈൻ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ചൈൾഡ് ലൈൻ അധികൃതരും പോലീസും സ്ഥലത്തെത്തി വീട്ടമ്മയെ ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിനെ വാങ്ങിയ വിവരം വെളിപ്പെടുത്തിയത്. മൂന്ന് ലക്ഷം രൂപ കൊടുത്താണ് നാല് ദിവസം പ്രായമായ കുഞ്ഞിനെ വാങ്ങിയതെന്നായിരുന്നു വീട്ടമ്മ വെളിപ്പെടുത്തിയത്. ഇതേ തുടർന്ന് കുഞ്ഞിനെ ശിശുക്ഷേമസമിതി ഏറ്റെടുക്കുകയായിരുന്നു. കുഞ്ഞിന്റെ യഥാർത്ഥ…
Read Moreഇരുചക്ര വാഹനത്തിൽ മാതാപിതാക്കൾക്കൊപ്പം കുട്ടി; പിഴ ഒഴിവാക്കാൻ കേന്ദ്രത്തെ സമീപിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് എഐ കാമറകൾ സ്ഥാപിച്ചതിനെ തുടർന്ന് ഇരുചക്ര വാഹനങ്ങളില്‍ രണ്ട് പേര്‍ക്ക് പുറമേ കുട്ടികളേയും ഇരുത്തി പോകുമ്പോൾ പിഴ ഈടാക്കുന്നതു സംബന്ധിച്ച് ഉയർന്ന വിവാദത്തിൽ പരിഹാരം തേടി ഗതാഗതവകുപ്പ്. ഇത്തരം സന്ദർഭങ്ങളിൽ പിഴ ഒഴിവാക്കാൻ നിയമഭേദഗതി തേടി ഗതാഗത വകുപ്പ് കേന്ദ്രത്തെ സമീപിക്കും. മാതാപിതാക്കള്‍ക്കൊപ്പം കുട്ടികളെയും കൊണ്ടുപോയാല്‍ പിഴ ഒഴിവാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. സംബന്ധിച്ച ആലോചനയ്ക്കായി ഗതാഗത മന്ത്രി ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. മാതാപിതാക്കൾക്കൊപ്പം കുട്ടി കൂടി യാത്ര ചെയ്താൽ പിഴ ഈടാക്കുന്ന നടപടി കടുത്ത പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. രണ്ട് പേര്‍ക്ക് മാത്രമേ യാത്ര ചെയ്യാനാകൂവെന്നാണ് കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥ. സംസ്ഥാനത്തിന് മാത്രമായി നിയമത്തിൽ ഭേദഗതി വരുത്താനോ പിഴ ഒഴിവാക്കാനോ സാധിക്കില്ല. സംസ്ഥാനത്തിന്റെ ആവശ്യം നിയമപരമായി നിലനില്‍ക്കുമോയെന്ന് പരിശോധിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഏതെങ്കിലും തരത്തില്‍ ഇളവ് വരുത്താന്‍…
Read Moreഖാര്‍ത്തൂമില്‍ നിന്നും തുറമുഖത്തെത്തിയത് 900 കിലോമീറ്റര്‍ അതിസാഹസികമായി സഞ്ചരിച്ച് ! ഒടുവില്‍ നാട്ടിലിറങ്ങിയത് ‘ജയ് ശ്രീറാം’ വിളികളോടെ…
ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ നിന്നും ജീവന് കൈയ്യില്‍ പിടിച്ച് രക്ഷപ്പെട്ടതിന്റെ കഥകളാണ് ഇപ്പോള്‍ നിരവധി ഇന്ത്യക്കാരുടെ വാക്കുകളിലൂടെ പുറത്തു വരുന്നത്. പലരുടെയും ശ്വാസം നേരെവീണത് ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനമിറങ്ങുമ്പോള്‍ മാത്രമായിരുന്നു. ഡോ.രൂപേഷ് ഗാന്ധിയും പങ്കുവെയ്ക്കുന്നത് ഈ അതിജീവനത്തിന്റെ കഥയാണ്. ഓപ്പറേഷന് കാവേരിയില്‍ സുഡാനില്‍ നിന്നും ഒഴിപ്പിച്ച ഇന്ത്യാക്കാര്ക്കൊപ്പമായിരുന്നു രൂപേഷിന്റെയും മടക്കം. സുഡാനില്‍ നിന്നും വന്ന ഇന്ത്യാക്കാരുടെ പ്രതികരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ടൈംസ് ഓഫ് ഇന്ത്യയാണ്. അവിടെ കനത്ത വെടിവെപ്പും ബോംബിംഗും തുടരുകയാണെന്നും സഹപ്രവര്‍ത്തകരില്‍ ഒട്ടേറെപ്പേര്‍ മരണമടഞ്ഞെന്നും ഇനി സുഡാനിലേക്കില്ലെന്നും ഭാര്യയുമൊത്ത് ജന്മനാടായ ഗുജറാത്തിലേക്ക് മടങ്ങുന്ന വേളയില്‍ ഗാന്ധി പറയുന്നു. സുഡാനിലെ അവസാനദിനങ്ങള്‍ ഭീതിദമായിരുന്നെന്നാണ് ഗാന്ധിയുടെ ഭാര്യ റീന പറയുന്നു. വൈദ്യുതിയോ കുടിവെള്ളമോ പോലും ഉണ്ടായിരുന്നില്ല. ജദ്ദയില്‍ നിന്നും ഡല്‍ഹിയില്‍ എത്തിയ വിമാനത്തില്‍ 367 യാത്രികര്‍ക്കൊപ്പമായിരുന്നു ഇവരും വന്നത്. സുഡാന് തുറമുഖത്ത് നിന്നും സൗദി തുറമുഖത്ത് എത്തിയ…
Read Moreഇടിയോടു കൂടിയ മഴ നാലു ദിവസം കൂടി തുടരും; പകൽ സമയങ്ങളിൽ സാധാരണയേക്കാൾ ഉയർന്ന താപനിലയ്ക്ക് സാധ്യത; രണ്ട് ജില്ലയിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: കേരളത്തിൽ ഇന്നും ഇടിയോട് കൂടിയ മഴക്കും പെട്ടെന്നുളള കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത നാല് ദിവസം കൂടി മഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. ഇന്ന് എറണാകുളം ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.നാളെ വയനാട് ജില്ലയിലും, 29ന് പാലക്കാടും, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കുളള സാധ്യതയാണ് പ്രവചിക്കപ്പെട്ടിട്ടുളളത്. അതേസമയം പകൽ സമയങ്ങളിൽ സാധാരണയേക്കാൾ ഉയർന്ന താപനിലയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പാലക്കാട്, കോഴിക്കോട് ജില്ലകളിൽ താപനില മുന്നറിയിപ്പ് തുടരുന്നുണ്ട്. ഈ ജില്ലകളില്‍ സാധാരണയുള്ളതിനേക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ഉയര്‍ന്ന താപനില ലഭിക്കും.
Read Moreപെറ്റി വീട്ടിൽ കിട്ടുമ്പോൾ ജനം പഠിക്കുമെന്ന് കരുതിയ സർക്കാരിന് തെറ്റി; ഖജനാവിലേക്ക് നല്ലൊരു ഒഴുക്ക് പ്രതീക്ഷിച്ചത് വെറുതേയായി; കാമറ കുരുക്കിൽ മുറുകി സർക്കാർ
വി. ശ്രീകാന്ത്സർക്കാർ ജനങ്ങളെ ബോധവത്കരിച്ച് നല്ലപിള്ളയാക്കാനായി കൊണ്ടുവന്ന പദ്ധതി അവർക്കുതന്നെ പൊല്ലാപ്പാകുകയാണ്. ഗതാഗതനിയമം ലംഘിക്കുന്നവർ എഐ കാമറയിൽ കുടുങ്ങുന്നത് വഴി ഖജനാവിലേക്ക് നല്ലൊരു ഒഴുക്ക് പ്രതീക്ഷിച്ചിട്ടിപ്പോൾ വിവാദങ്ങളിൽ തട്ടിത്തടഞ്ഞ് നിൽക്കുകയാണ് ആ പദ്ധതി. ബോധവത്കരണം നടക്കുന്നുണ്ടോയെന്ന് ചോദിച്ചാൽ ഇല്ല… നടക്കുമോയെന്ന് ചോദിച്ചാൽ അറിയില്ലായെന്ന് പറയേണ്ട നിലയിലാണ് ഇപ്പോൾ സർക്കാർ. പ്രതിപക്ഷമാകട്ടെ ഈ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങൾ തുറന്ന് കാട്ടി സർക്കാരിനെ വീർപ്പ് മുട്ടിക്കുകയാണ്. രമേശ് ചെന്നിത്തല എംഎൽഎയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും എഐ കാമറ പദ്ധതിയുമായി ബന്ധപ്പെട്ട നിരവധി അഴിമതി ആരോപണങ്ങളാണ് ഓരോ ദിവസവും കുത്തിപ്പൊക്കി കൊണ്ടുവരുന്നത്. സർക്കാർ കൺസട്ടന്റായി തെരഞ്ഞെടുത്ത കെൽട്രോണുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ആരോപിക്കുന്ന കാര്യങ്ങളിൽ കാര്യമില്ലാതില്ലെന്ന് പറയേണ്ടിവരും. കരാറിൽ അടിമുടി ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുന്പോൾ ജനങ്ങളുടെ നല്ലതിന് വേണ്ടിയാണ് എഐ കാമറ സ്ഥാപിച്ചതെന്ന മട്ടിലുള്ള മറുപടിയാണ് സർക്കാരിൽ നിന്നും ലഭിക്കുന്നത്. ജനം…
Read Moreഎടിഎമ്മിൽ നിന്ന് രണ്ടായിരം രൂപ പിൻവലിച്ചു; തലശേരിയിൽ നിന്ന് കാണാതായ എസ്ഐ കർണാടകയിൽ
തലശേരി: ദുരൂഹ സാഹചര്യത്തിൽ കാണാതായ ടൗൺ പോലീസ് സ്റ്റേഷനിലെ സബ് പേരാവൂർ പുന്നപ്പാലം സ്വദേശിയായ എസ്ഐ ലിനേഷ് കർണാടകയിൽ ഉള്ളതായി സൂചന. ബംഗളൂരുവിൽ ലിനേഷിനെ കണ്ടതായ വിവരത്തെ തുടർന്ന് തലശേരി പോലീസ് ബംഗളൂരു നഗരത്തിൽ എത്തി അന്വേഷണം ആരംഭിച്ചു. നഗരത്തിലെ ലോഡ്ജുകളിൽ പോലീസ് തെരച്ചിൽ നടത്തി വരികയാണ്. തിങ്കളാഴ്ച രാവിലെ മുതലാണ് ലിനേഷിനെ കാണാതായത്. അന്ന് രാവിലെ 7.10 ന് മണവാട്ടി ജംഗ്ഷനിലെ എ ടി എമ്മിൽനിന്നു ലിനേഷ് രണ്ടായിരം രൂപ പിൻവലിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് ഇദ്ദേഹം കർണാടകയിലേക്ക് പോയതായാണ് പിന്നീട് ലഭിച്ചിട്ടുള്ള വിവരം. ഇന്ത്യൻ റിസർവ് ബറ്റാലിയനിൽ പത്ത് വർഷം സേവനമനുഷ്ഠിച്ച ശേഷമാണ് രണ്ട് വർഷം മുമ്പ് ഇദ്ദേഹം എസ് ഐ യായി കേരള പോലീസിൽ എത്തിയത്.
Read Moreലഹരിമരുന്ന് കേസിൽ കുടങ്ങിയ നടി ക്രിസാൻ ജയിൽമോചിതയായി; നടിയെ കേസിൽ കുടുക്കിയ പ്രതികളുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്
മുംബൈ: ലഹരിമരുന്ന് കൈവശം വച്ചെന്ന കേസിൽ ഷാർജയിൽ അറസ്റ്റിലായ ബോളിവുഡ് നടി ക്രിസാൻ പെരേര ജയിൽ മോചിതയായി. 48 മണിക്കൂറിനുള്ളിൽ ഇന്ത്യയിലേക്കു തിരിക്കും. ക്രിസാനിനെ കുടുക്കിയതാണെന്ന് മുംബൈ പോലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ ആന്റെണി പോൾ, രാജേഷ് ബോബത്ത (രവി) എന്നിവരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ട്രോഫിക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു ലഹരിമരുന്ന്. ഏപ്രിൽ ഒന്നിനാണ് ക്രിസാനിനെ ഷാർജയിലെ ജയിലിൽ അടച്ചത്. രാജ്യാന്തര വെബ്സീരീസിന്റെ ഓഡിഷനായി ഷാർയിലേക്കു പോകണമെന്നാവശ്യപ്പെട്ടാണ് രാജേഷ് ക്രിസാനിനെ സമീപിച്ചത്. പോകുമ്പോൾ ഓഡിഷന്റെ ആവശ്യത്തിനായി ട്രോഫി കരുതണമെന്നു പറഞ്ഞു ലഹരിമരുന്ന് ഒളിപ്പിച്ച ട്രോഫി കൂടി നൽകുകയായിരുന്നു. ക്രിസാൻ ഷാർജ വിമാനത്താവളത്തിലിറങ്ങിയതിനു പിന്നാലെ പ്രതികൾ ഷാർജ പോലീസിൽ ലഹരിമരുന്നിനെക്കുറിച്ച് വിവരം നൽകി. ഇത്തരം രീതിയിൽ മൂന്നുപേരെ കുടുക്കിയതായി പ്രതികൾ പോലീസിനോടു സമ്മതിച്ചിട്ടുണ്ട്.
Read Moreകണ്ണൂരിലും തൃശൂരിലുമായി മൂന്നു വാഹനാപകടത്തിൽ അഞ്ച് മരണം; കണ്ണൂരിൽ മരിച്ചവരിൽ അഞ്ചു വയസുകാരിയും; തൃശൂരിൽ അപകടത്തിൽപ്പെട്ടത് വിനോദയാത്ര കഴിഞ്ഞു മടങ്ങിയ സംഘം
കണ്ണൂർ/തൃശൂർ: സംസ്ഥാനത്ത് ഇന്നലെ രാത്രി കണ്ണൂരിലും തൃശൂരിലുമായുണ്ടായ മൂന്നു വാഹനാപകടങ്ങളിലായി ഒരു കുട്ടിയടക്കം നാലു പേർ മരിച്ചു. കണ്ണൂർ കണ്ണാടിപ്പറമ്പിൽ സ്കൂട്ടർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് രണ്ടുപേരും തൃശൂർ നാട്ടികയിൽ ലോറിയും കാറും കൂട്ടിയിടിച്ചു രണ്ടു പേരും തൃശൂർ വലപ്പാട് ബൈക്കപകടത്തിൽ ഒരാളുമാണു മരിച്ചത്. കണ്ണാടിപ്പറമ്പ് ആറാംപീടികയിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതത്തൂണിലിടിച്ച് ചിറക്കൽ കാട്ടാമ്പള്ളി ഇടയിൽപീടിക പൊന്നാംകൈ ചിറമുട്ടിൽ വീട്ടിൽ റുഖിയയുടെ മകൻ പി.സി.അജീർ (26), ബന്ധുവായ കുന്നുംകൈയിലെ നയാക്കൻകളത്തിൽ ഹൗസിൽ നിയാസിന്റയും റംനാസിന്റെയും മകൾ റാഫിയ (5) എന്നിവരാണ് മരിച്ചത്. ഇവരുടെ കബറടക്കം ഇന്ന് ഉച്ചകഴിഞ്ഞ് കാട്ടാമ്പള്ളി ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും.അപകടത്തിൽ പരിക്കേറ്റ അജീറിന്റെ മറ്റൊരു ബന്ധുവായ ഫാത്തിമ (8) യെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണാടിപ്പറമ്പിലെ ബന്ധുവീട്ടിൽ സൽക്കാരത്തിന് പോയി മടങ്ങുമ്പോൾ ഇന്നലെ രാത്രി 9.40 നായിരുന്നു അപകടം. കാസർഗോഡ്…
Read More