ബസ് യാത്രയ്ക്കിടെ യുവതിയ്ക്ക് സുഖപ്രസവം. ബംഗളൂരുവില്‍ നിന്ന് ചിക്കമംഗളൂരുവിലേക്കുള്ള യാത്ര തിരിച്ചതാണ് 22കാരിയായ ഫാത്തിമയാണ് ബസില്‍ വെച്ച് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. യാത്രയ്ക്കിടയില്‍ ബസില്‍ വെച്ച് പ്രസവ വേദന ആരംഭിച്ചു. യാത്രക്കാരും ബസ് ജീവനക്കാരും എന്ത് ചെയ്യണം എന്നറിയാതെ ആദ്യമൊന്ന് ആശങ്കപ്പെട്ടെങ്കിലും വനിതാ ബസ് കണ്ടക്ടര്‍ സഹായത്തിനെത്തിയതോടെ ഫാത്തിമയ്ക്ക് വിഷമങ്ങളില്ലാതെ കുഞ്ഞിന് ജന്മം നല്‍കാനായി. ഫാത്തിമയ്ക്ക് പ്രസവവേദനയാണെന്ന് തിരിച്ചറിഞ്ഞതോടെ ബസ് നിര്‍ത്താന്‍ ഡ്രൈവറിനോട് കണ്ടക്ടറായ വസന്തമ്മ നിര്‍ദേശിക്കുകയായിരുന്നു. പിന്നാലെ ബസിലെ പുരുഷ യാത്രക്കാരോട് ബസിന് പുറത്തേക്കിറങ്ങി നില്ക്കാന് ആവശ്യപ്പെട്ടു. ഏതാനും മിനിറ്റിനുള്ളില്‍ ഫാത്തിമ പ്രസവിച്ചു. ഇതിനിടയില്‍ ഡ്രൈവര്‍ ആംബുലന്‍സ് വിളിച്ചിരുന്നു. ആംബുലന്‍സ് എത്തിയപ്പോഴേക്കും പ്രസവം നടന്നിരുന്നു. ഫാത്തിമയേയും കുഞ്ഞിനേയും ഉടന്‍ തന്നെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. വസന്തമ്മയുടെ സമയോചിതമായ ഇടപെടലിനെ പ്രശംസിച്ച് കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് എംഡിയും എത്തി.
Read MoreDay: May 17, 2023
മനോനിലയ്ക്ക് കുഴപ്പമുണ്ടോ? യുവഡോക്ടറെ കൊലപ്പെടുത്തിയ സന്ദീപ് മെഡിക്കൽ ബോർഡിന് മുമ്പിലേക്ക്
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി സന്ദീപിനെ ഇന്ന് തിരുവനന്തപുരത്ത് മെഡിക്കൽ ബോർഡിന്റെ മുന്പിൽ ഹാജരാക്കും. സന്ദീപിന്റെ മാനസിക നില പരിശോധിക്കാനാണ് നടപടി. നിലവിൽ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിലാണ് സന്ദീപ്. ഇയാളുടെ മാനസിക ആരോഗ്യനില വിലയിരുത്തിയശേഷമെ കൂടുതൽ ചോദ്യം ചെയ്യലും തെളിവെടുപ്പും ഉണ്ടാകു. മെഡിക്കല്‍ കോളജ് സൂപ്രണ്ടാണ് ബോര്‍ഡിനെ നയിക്കുന്നത്. ഇന്നലെ സന്ദീപിനെ കോടതിയിൽ ഹാരാക്കിയപ്പോൾ ചില ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ വേഗത്തിൽ ചികിത്സ നൽകാൻ കോടതി നിർദേശിച്ചിരുന്നു. തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിൽ ഇയാൾക്ക് വിദഗ്ധ ചികിത്സനൽകി. ഡോക്ടർമാരുടെയും പോലീസിന്റെയും ചോദ്യങ്ങൾക്ക് ഇയാൾ കൃത്യമായ മറുപടി നൽകിയിരുന്നു. പ്രതിഷേധം ശക്തമായതിനാൽ വൻപോലീസ് സന്നാഹമാണ് സന്ദീപിന് ചുറ്റും ഒരുക്കിയിട്ടുള്ളത്.
Read Moreവാക്കുകള്‍ ശരിയായി ഉച്ചരിച്ചില്ല ! യുകെജി വിദ്യാര്‍ഥിയെ ക്രൂരമായി തല്ലിച്ചതച്ച് ട്യൂഷന് ടീച്ചര്‍; കേസ്
മഹാരാഷ്ട്രയില്‍ യുകെജി വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ച ട്യൂഷന് ടീച്ചര്‍ക്കെതിരേ കേസ്. കുട്ടി വാക്കുകള്‍ ശരിയായ രീതിയില്‍ ഉച്ചരിക്കാതിരുന്നതാണ് മര്‍ദ്ദനത്തിനു കാരണമെന്ന് പോലീസ് പറയുന്നു. താനെ ജില്ലയിലാണ് സംഭവം. ഇംഗ്ലീഷ് വിഷയത്തിലാണ് കുട്ടിക്ക് ട്യൂഷന് എടുത്തിരുന്നത്. സണ്‍ഡേ, മണ്‍ഡേ എന്നി വാക്കുകള്‍ ശരിയായ രീതിയില്‍ കുട്ടി ഉച്ചരിക്കാതിരുന്നതോടെ അധ്യാപകന് കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നു. അധ്യാപികയുടെ ചൂരല്‍ കൊണ്ടുള്ള അടിയില്‍ കുട്ടിക്ക് പരിക്കേല്‍ക്കുകയായിരുന്നു. കരഞ്ഞുകൊണ്ട് വീട്ടില്‍ എത്തിയ കുട്ടിയോട് മാതാപിതാക്കള്‍ കാര്യം തിരക്കിയപ്പോഴാണ് നടന്ന സംഭവം പറഞ്ഞത്. ഉടന്‍ തന്നെ വീട്ടുകാര്‍ ട്യൂഷന് ടീച്ചര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടിയെ മനഃപൂര്‍വ്വം ഉപദ്രവിച്ച് പരിക്കേല്‍പ്പിച്ചു എന്നതടക്കം വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് ട്യൂഷന് ടീച്ചര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.
Read Moreആശുപത്രി സംരക്ഷണ നിയമഭേദഗതി ഓർഡിനൻസിന് അംഗീകാരം; പരമാവധി ശിക്ഷ ഏഴ് വർഷം തടവ്; കുറഞ്ഞ ശിക്ഷ ആറു മാസം
തിരുവനന്തപുരം: ആശുപത്രി സംരക്ഷണ നിയമഭേദഗതി ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകി. ആരോഗ്യപ്രവർത്തകർക്കെതിരായ ആക്രമണങ്ങൾക്ക് കടുത്ത ശിക്ഷ ലഭിക്കുന്ന വ്യവസ്ഥകളോടെയാണ് ഓർഡിനൻസ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുണ്ടാകുന്ന അക്രമങ്ങൾക്ക് കുറഞ്ഞ ശിക്ഷ ആറ് മാസം തടവും കൂടിയ ശിക്ഷ ഏഴ് വർഷം തടവുമാണ്. നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം വിപണി വിലയുടെ ആറിരട്ടിവരെ ഈടാക്കുന്നതുമാണ് വ്യവസ്ഥ. വാക്കുകൾ കൊണ്ടള്ള അധിക്ഷേപത്തിനും ശിക്ഷലഭിക്കും. സുരക്ഷാ ജീവനക്കാർക്കും ആശുപത്രിയിൽ പരിശീലനത്തിനെത്തുന്ന മെഡിക്കൽ വിദ്യാർത്ഥികൾക്കും നിയമത്തിന്റെ ആനുകുല്യം ലഭിക്കും. മെഡിക്കൽ, നഴ്സിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളും നിയമത്തിന്റെ പരിധിയിൽ വരും. ഇന്ന് ചേർന്ന മന്ത്രിസഭ യോഗമാണ് ഓർഡിനൻസിന് അംഗീകാരം നൽകിയത്. കൊട്ടാരക്കര താലൂക്കാശുപത്രിയിൽ വച്ച് യുവ ഡോക്ടർ വന്ദനാദാസ് കുത്തേറ്റ് മരിച്ചതിനെ തുടർന്ന് ഐഎംഎയും കെജിഎംഒയും പി.ജി. ഡോക്ടർമാരും ഉൾപ്പെടെയുള്ള സംഘടനകൾ സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും ഒ.പി. ബഹിഷ്കരിച്ച് സമരപരിപാടികളുമായി മുന്നോട്ട് പോയിരുന്നു. ഓർഡിനൻസ് പുറത്തിറക്കാമെന്ന സർക്കാരിന്റെ ഉറപ്പിൻമേലാണ് ഡോക്ടർമാർ…
Read Moreകോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയുടെ ആൾമാറാട്ടം: പരാതി നൽകി കെഎസ്യു
തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർഥിക്ക് പകരം ആൾമാറാട്ടം നടത്തി സംഘടനാ നേതാവിനെ തിരുകിക്കയറ്റിയ എസ്എഫ്ഐയുടെ നടപടി ജനാധിപത്യവിരുദ്ധമെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ വ്യക്തമാക്കി. ആൾമാറാട്ടത്തിനും കൃത്രിമം നടത്തിയതിനും കുറ്റക്കാരായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്കെഎസ്യു സംസ്ഥാന പോലീസ് മേധാവിക്കും യൂണിവേഴ്സിറ്റി രജിസ്ട്രാർക്കും പരാതി നൽകി. സിപിഎമ്മിന്റെ ഉന്നത നേതാക്കളുടെ ഇടപെടലിന്റെ ഭാഗമായാണ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച ആളിന് പകരം മത്സരിക്കാത്ത പാർട്ടിക്കാരനെ തിരുകി കയറ്റിയതെന്നും അലോഷ്യസ് പറഞ്ഞു. ഭരണത്തിന്റെ തണലിൽ എന്തും ചെയ്യാമെന്ന ധാർഷ്ട്യമാണ് സിപിഎമ്മും എസ്എഫ്ഐയും വച്ച് പുലർത്തുന്നത്. പൊതുസമൂഹത്തോട് മാപ്പ് പറയാൻ എസ്എഫ്ഐ തയാറാകണമെന്നും അലോഷ്യസ് വ്യക്തമാക്കി. അട്ടിമറിക്കാർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി കെഎസ്യു മുന്നോട്ട് പോകുമെന്നും അലോഷ്യസ് പറഞ്ഞു. ഡിസംബർ 12നാണ് ഇവിടെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് നടന്നത്. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ (യുയുസി) സ്ഥാനത്തേക്ക്…
Read Moreയാത്രക്കാർക്ക് ടിക്കറ്റ് നല്‍കിയില്ലെങ്കിൽ ഇനി പണിപാളും; കെഎസ്ആർടിസി കണ്ടക്ടർമാർക്ക് പിഴയായി അടയ്ക്കേണ്ടത് ഭാരിച്ച തുക
ചാത്തന്നൂർ : കെഎസ്ആർടിസിയിലെ കണ്ടക്ടർമാർക്ക് വലിയ പിഴയാണ് പുതിയ ശിക്ഷയായി നിശ്ചയിച്ചിരിക്കുന്നത്. യാത്രക്കാർക്ക് ടിക്കറ്റ് നല്‍കിയില്ലെങ്കിൽ ഭാരിച്ചതുകയാണ് ജീവനക്കാർ ശിക്ഷാ തുകയായി അടയ്ക്കേണ്ടത്. ഇതുവരെ ഇത്തരം കേസുകളിൽ കണ്ടക്ടർമാർക്ക് സസ്പെൻഷൻവരെയായിരുന്നു ശിക്ഷ. പിഴ ഒടുക്കേണ്ടിയിരുന്നില്ല.പുതിയ ഉത്തരവ് പ്രകാരം 30 – ൽ താഴെ യാത്രക്കാരുള്ള ബസിൽ ഒരാൾക്ക് ടിക്കറ്റ് കൊടുത്തില്ലെങ്കിൽ 5000 രൂപയാണ് പിഴ. 31 മുതൽ 47 യാത്രക്കാരുള്ള ബസാണെങ്കിൽ പിഴത്തുക 3000 . 65 വരെ യാത്രക്കാരുണ്ടെങ്കിൽ 2000 രൂപയാണ്. 65-ൽ കൂടുതൽ യാത്രക്കാരാണെങ്കിൽ 1000 രൂപ പിഴയടയ്ക്കണം. ബസുകളിൽ, പ്രത്യേകിച്ച് ദീർഘദൂര സർവീസുകളിൽ യാത്രക്കാരിൽ നിന്നും പണം വാങ്ങിയിട്ട് ടിക്കറ്റ് കൊടുക്കാത്ത സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. കുറെയേറെ പരിശോധനകളിൽ പിടിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഇഷ്ടക്കാരെയും വേണ്ടപ്പെട്ടവരെയും സൗജന്യമായി കൊണ്ടുപോകുന്നതും പിടിക്കപ്പെട്ടിട്ടുണ്ട്.സ്റ്റോപ്പിൽ നിന്നും യാത്രക്കാർ കൈ കാണിച്ചാൽ ബസ് നിർത്തിയില്ലെങ്കിലും സ്റ്റോപ്പിൽ ഇറക്കിയില്ലെങ്കിലും, യാത്രക്കാരോട് അപമര്യാദയായി പെരുമാറിയാലും…
Read Moreമലമ്പുഴയിൽ വിദ്യാർഥിനിയും യുവാവും മരിച്ചനിലയിൽ; ഇരുവരും അടുപ്പത്തിലായിരുന്നെന്ന് സൂചന
പാലക്കാട്: മലന്പുഴ പാടലിക്കാടിൽ ബന്ധുക്കളായ യുവാവിനെയും പതിനാലുകാരിയായ വിദ്യാർഥിനിയെയും തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കാളിപ്പാറ സ്വദേശി രഞ്ജിത്ത് (21), ധരണി (14) എന്നിവരാണ് മരിച്ചത്. ഇരുവരെയും മൂന്നുദിവസം മുന്‍പ് കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഇരുവരെയും മലന്പുഴ പാടലിക്കാട് സ്വകാര്യ പറന്പിൽ മരിച്ച നിലയിൽ കണ്ടത്. ഇരുവരും അടുപ്പത്തിലായിരുന്നെന്ന് സൂചനയുണ്ട്.
Read Moreനടി വേണമെന്നില്ല അമ്മ ‘അഡ്ജസ്റ്റ്’ ചെയ്താലും മതി ! കാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തലുമായി നടി ശ്രീനിധി…
തമിഴ് മിനിസ്ക്രീന്‍ രംഗത്തെ സജീവസാന്നിദ്ധ്യമാണ് മലയാളിയായ ശ്രീനിധി മേനോന്. അടുത്തിടെ ഒരു അഭിമുഖത്തില്‍ നടി തമിഴ്സിനിമാ രംഗത്തെ കാസ്റ്റിംഗ് കൗച്ചിനെപ്പറ്റി സംസാരിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. അഡ്ജസ്റ്റ് ചെയ്യുകയെന്ന് പറയുമ്പോള്‍ ആദ്യം മനസിലായില്ല. പുതുമുഖങ്ങള്‍ക്ക് അവസരം ലഭിക്കണമെങ്കില്‍ അഡ്ജസ്റ്റ് ചെയ്യണമെന്നും അല്ലാതെ അവസരം ലഭിക്കില്ലെന്നും തന്നോട് ചിലര്‍ പറഞ്ഞിട്ടുണ്ടെന്ന് ശ്രീനിധി വെളിപ്പെടുത്തി. അഡ്ജസ്റ്റ് ചെയ്യണമെന്ന് പറയുമ്പോള്‍ ആദ്യം നമുക്ക് മനസിലാകില്ല. ഭക്ഷണത്തിന്റെ കാര്യത്തില്‍ അഡ്ജസ്റ്റ് ചെയ്യാമെന്ന് ഞാന്‍ പറഞ്ഞിരുന്നു. അപ്പോള്‍ അങ്ങനെ അല്ലെന്ന് പറഞ്ഞു. വളരെ മാന്യമായ രീതിയിലാണ് അവര്‍ സംസാരിക്കുക. നമുക്ക് അത് വേണ്ടെങ്കില്‍ ആദ്യം തന്നെ വേണ്ട എന്നും താത്പര്യമില്ലെന്നും പറയണം എന്നും ശ്രീനിധി വ്യക്തമാക്കുന്നു. അത്തരം അവസരങ്ങള്‍ ആദ്യം തന്നെ നിരസിച്ചില്ലെങ്കില്‍ പിന്നീട് മോശമായ പേര് വരുമെന്ന് ശ്രീനിധി പറഞ്ഞു. നമ്മള് അധ്വാനിക്കണം. ഈ ജോലി ലഭിച്ചില്ലെങ്കില്‍ വേറെ ഒരു ജോലി ലഭിക്കുമെന്നും കയ്യും…
Read Moreപൊന്നമ്പലമേട്ടില്‍ അതിക്രമിച്ചുകയറി പൂജ; എല്ലാത്തിനും ഒത്താശ വനംവകുപ്പിന്റേത്; പിടിയിലായത് കെഎഫ്ഡിസി ജീവനക്കാര്‍
പത്തനംതിട്ട; നിയന്ത്രിത മേഖലയായ പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചു കയറാന്‍ അനുമതി നല്‍കിയത് വനംവകുപ്പ് ജീവനക്കാരെന്ന് സൂചന. വിഷയം കേരള വനംവികസന കോര്പറേഷന് ജീവനക്കാരുടെ തലയില്‍ കെട്ടിവച്ച് തടിയൂരാന്‍ ശ്രമിക്കുകയാണ് വനംവകുപ്പ്. വനംവകുപ്പിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചു കയറി പൂജ നടത്താന്‍ തങ്ങള്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്നാണ് വനപാലകര്‍ പറയുന്നത്. പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍പെട്ട പൊന്നമ്പലമേട്ടിലേക്കുള്ള വഴി ഗേറ്റിട്ട് അടച്ചിരിക്കുകയാണ്. വനംവകുപ്പ് ചെക്ക് പോസ്റ്റിലാണ് ഇതിന്റെ താക്കോല്‍ സൂക്ഷിക്കുന്നത്. തൃശൂര്‍ സ്വദേശി ശബരിമല ശാന്തിക്കാരുടെ സഹായിയുമായിരുന്ന നാരായണന് നമ്പൂതിരിയും ഒമ്പതംഗ സംഘവുമാണ് കഴിഞ്ഞ തിങ്കളാഴ്ച പൊന്നമ്പലമേട്ടില്‍ എത്തിയത്. ഇവര്‍ ഇവിടെ പൂജ നടത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ എത്തിയതോടെയാണ ്സംഭവം വിവാദമായത്. ഇന്നലെ നാരായണന് നമ്പൂതിരി ഇതു സ്ഥിരീകരിച്ചതോടെയാണ് നടപടികള്‍ ആരംഭിച്ചത്. കെഎഫ്ഡിസി ഗവി ഡിവിഷനിലെ സൂപ്പര്‍വൈസര്‍ രാജേന്ദ്രന് കറുപ്പയ്യ, വര്‍ക്കര്‍ സാബു മാത്യു എന്നിവരെ ഇന്നലെ വൈകുന്നേരം…
Read Moreഅടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം ! കരിപ്പൂരില്‍ യുവതി പിടിയില്‍…
അടിവസ്ത്രത്തിലൊളിപ്പിച്ച് സ്വര്‍ണം കടത്താനുള്ള ശ്രമത്തിനിടെ യുവതി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോലീസിന്റെ പിടിയില്‍. ജിദ്ദയില്‍ നിന്നെത്തിയ കുന്നമംഗലം സ്വദേശിനി ഷബ്നയാണ് പിടിയിലായത്. 1.17 കോടി രൂപ വിലമതിക്കുന്ന 1884 ഗ്രാം സ്വര്‍ണമാണ് ഉള്‍വസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. മിശ്രിത രൂപത്തിലാക്കിയ സ്വര്‍ണം പാക്കറ്റുകളിലാക്കി ഉള്‍വസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. പോലീസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് യുവതിയെ പിടികൂടുകയായിരുന്നു. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യുവതിയെ പോലീസ് സംഘം കാത്തിരുന്നാണ് പിടികൂടിയത്. പോലീസിന്റെ ചോദ്യം ചെയ്യലില്‍ യുവതി സ്വര്‍ണമില്ലെന്ന് പറഞ്ഞ് ഒഴിയാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് യുവതിയുടെ ലഗേജും ഹാന്‍ഡ് ബാഗും പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. ഇവരുടെ കാറിന്റെ ഡോറില്‍ നിന്നും സ്വര്‍ണമിശ്രിതം കണ്ടെത്തി. സ്വര്‍ണക്കടത്തു സംഘത്തിന്റെ കാരിയറായി പ്രവര്‍ത്തിക്കുന്നയാളാണ് ഷബ്നയെന്നാണ് വിവരം.
Read More