നഷ്ടപ്പെട്ട ഫോണ്‍ കണ്ടെത്താൻ ‘സഞ്ചാര്‍ സാഥി’; ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്ത് പ്രവര്‍ത്തനം തടയാം

കോഴിക്കോട്: നഷ്ടമായ മൊബൈല്‍ഫോണ്‍ കണ്ടെത്താനും നിയമാനുസൃതമല്ലാത്ത കണക്ഷനുകള്‍ പിടിക്കാനും ‘സഞ്ചാര്‍ സാഥി’ പോര്‍ട്ടല്‍ തുടങ്ങി. മൊബൈല്‍ഫോണ്‍ വരിക്കാരുടെ സുരക്ഷ ലക്ഷ്യമിട്ട് കേന്ദ്ര ടെലി കമ്യൂണിക്കേഷന്‍ മന്ത്രാലയമാണ് പോര്‍ട്ടല്‍ ആരംഭിച്ചത്.പ്രധാനമായും മൂന്ന് ഘടകങ്ങള്‍ ഉള്‍പ്പെട്ടതാണ് സഞ്ചാര്‍ സാഥി. ടിഎഎഫ്സിഒപി (ടെലികോം അനലിറ്റിക്സ് ഫോര്‍ ഫ്രോഡ് മാനേജ്മെന്‍റ് ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ), സെന്‍ട്രല്‍ എക്യുപ്മെന്‍റ് ഐഡന്‍റിറ്റി രജിസ്റ്റര്‍ (സിഇഐഎആര്‍) എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടവ. മൊബൈല്‍ഫോണ്‍ കണ്ടെത്താന്‍ സിഇഐഎആര്‍ സഹായിക്കും. ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്ത് പ്രവര്‍ത്തനം തടയാം. ആരെങ്കിലും ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ കണ്ടെത്താനുമാകും. ഫോണ്‍ തിരികെക്കിട്ടിയാല്‍ പോര്‍ട്ടല്‍വഴി വീണ്ടും പ്രവര്‍ത്തനസജ്ജമാക്കാം. ടിഎഎഫ്സിഒപി വഴി വരിക്കാരന് സ്വന്തം പേരിലുള്ള കണക്ഷനുകളുടെ എണ്ണം പരിശോധിക്കാം. നിയമാനുസൃതമല്ലാത്ത കണക്ഷനുകളുണ്ടെങ്കില്‍ പോര്‍ട്ടലില്‍ റിപ്പോര്‍ട്ട് ചെയ്ത് വിച്ഛേദിക്കാം. ഉപഭോക്തൃസുരക്ഷ ഉള്‍പ്പെടെ ഏറ്റവും പുതിയ വിവരങ്ങള്‍ അറിയാനുമാകും. സംസ്ഥാന പോലീസുമായി സഹകരിച്ചാണ് പ്രവര്‍ത്തനം.

Read More

ഇതാ ഞങ്ങളുടെ രാജകുമാരൻ; കുഞ്ഞിന്‍റെ മുഖം ആദ്യമായി കാണിച്ച് ഷംന കാസിം

പൊന്നോമന‌യുടെ മുഖം ആദ്യമായി കാണിച്ച് നടി ഷംന കാസിം. ഇതാ ഞങ്ങളുടെ രാജകുമാരൻ എന്നാണ് കുഞ്ഞിന്‍റെ ചിത്രത്തിനൊപ്പം ഷംന കുറിച്ചിരിക്കുന്നത്. മകനെ ചേർത്തുപിടിച്ച് ചുംബിക്കുന്ന ഷംനയുടെയും ഭർത്താവ് ഷാനിദിനെയും ചിത്രത്തിൽ കാണാം. ഹംദാൻ എന്നാണ് കുഞ്ഞിന് ദന്പതികൾ നൽകിയ പേര്. മാതൃദിനത്തിൽ ഷംന പങ്കുവച്ച കുഞ്ഞിന്‍റെ ചിത്രത്തിൽ മുഖം വ്യക്തമായിരുന്നില്ല. നിരവധി പേരാണ് കുഞ്ഞിന്‍റെ മുഖം കാണിക്കണമെന്ന് ആവശ്യപ്പെട്ട് ഷംനയുടെ ഇൻസ്റ്റഗ്രാമിൽ കമന്‍റുമായെത്തിയത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഷംനയുടെ വിവാഹം. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെ സിഇഒ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭര്‍ത്താവ്. കണ്ണൂർ സ്വദേശിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയയാകുന്നത്.

Read More

രാംചരണിനും ഭാര്യക്കുമെതിരെ മോശം പരാമർശം; വളഞ്ഞിട്ട് അക്രമിച്ച് ആരാധകർ

നടൻ രാംചരണിനെയും ഭാര്യ ഉപാസനയെയും സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചുവെന്നാരോപിച്ച് യുവാവിനെ വളഞ്ഞിട്ട് അക്രമിച്ച് ആരാധകർ. യുവാവിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സുനിഷ്ട് എന്ന യുവാവിനെയാണ് രാംചരണിന്‍റെ ആരാധകര്‍ ആക്രമിച്ചത്. രാംചരണിന്‍റെ സുഹൃത്താണെന്ന് അവകാശപ്പെട്ട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുനിഷ്ട് മോശം പരാമര്‍ശം നടത്തിയത്. ഉപാസന എന്‍റെ സുഹൃത്താണ്. രാംചരണും അതെ. ഉപാസനയ്ക്ക് ഓഡി ഇലക്ട്രിക് കാറുണ്ട്. അതില്‍ ഞങ്ങള്‍ ഗോവയിലേക്ക് പോയിരുന്നു. ഒരിക്കല്‍ രാം ചരണ്‍ എന്നോട് വെറുതെ ചോദിച്ചു, ഉപാസനയെ പ്രണയത്തില്‍ വീഴ്ത്താമോ എന്ന്. സുനിഷ്ടിന്‍റെ ഈ വാക്കുകൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ഇയാളെ കായികമായി രാംചരണ്‍ ആരാധകര്‍ കൈകാര്യം ചെയ്തത്.

Read More

ചാറ്റിംഗ് വഴി പ്രണയം, ലോഡ്ജിൽ പീഡനം; എല്ലാം കഴിഞ്ഞപ്പോൾ യുവതിയുമായി അകന്നു; വഞ്ചിക്കപ്പെട്ട പെൺകുട്ടി യുവാവിനെതിരേ കേസെടുത്തു

കണ്ണൂർ: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട 20 കാരിയെ വിവാഹ വാഗ്ദാനം നൽകി കണ്ണൂരിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ കതിരൂർ സ്വദേശിക്കെതിരേ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. പിലാത്തറ സ്വദേശിനിയായ 20 കാരിയുടെ പരാതിയിൽ കതിരൂർ സ്വദേശി റുഷൈദ് ഖാലിദിനെതിരെയാണ് പോലീസ് കേസെടുത്തത്. 2018ൽ സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് നിരന്തരമുള്ള ചാറ്റിംഗിലൂടെ ഇരുവരും പ്രണയത്തിലാകുകയായിരുന്നു. തുടർന്ന്, 2022 സെപ്റ്റംബറിൽ യുവതിയെ റുഷൈദ് കണ്ണൂരിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ലോഡ്ജിൽ മുറിയെടുത്ത് പീഡിപ്പിക്കുകയും ഇതിനുശേഷം യുവതിയുമായി യുവാവ് അകലുകയുമായിരുന്നു. വഞ്ചിക്കപ്പെട്ടെന്ന് മനസിലായപ്പോഴാണ് പരാതി നൽകിയതെന്നും യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

Read More

തിരുവനന്തപുരത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക് ! 50 ശതമാനം പൊള്ളല്‍…

വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. നഗരൂര്‍ കടവിള പുല്ലുതോട്ടം നാണിനിവാസില്‍ ഗിരിജ സത്യനാ(59)ണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ഈ സമയം വീട്ടില്‍ വീട്ടമ്മ മാത്രമാണ് ഉണ്ടായിരുന്നത്. വീട്ടിന് പുറത്തുനില്‍ക്കുകയായിരുന്ന ഗിരിജ എല്‍പിജി ഗ്യാസിന്റെ ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പുറകു വശത്ത് അടുക്കളവാതില്‍ തുറന്ന് അകത്ത് കടന്നപ്പോള്‍ ഉഗ്ര ശബ്ദത്തോടെ റഫ്രിജറേറ്റര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ശബ്ദം കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോള്‍ ദേഹമാസകലം പൊള്ളലേറ്റ നിലയില്‍ ഗിരിജയെ കണ്ടെത്തുകയായിരുന്നു. വീട്ടിലെ ഡബിള്‍ ഡോര്‍ റഫ്രിജറേറ്റര്‍ പൂര്‍ണമായും പൊട്ടിത്തകര്‍ന്ന് കത്തിയമര്‍ന്നു. ഉടന്‍ തന്നെ ആറ്റിങ്ങല്‍ അഗ്‌നിരക്ഷാ യൂണിറ്റില്‍ അറിയിക്കുകയും സ്റ്റേഷന്‍ ഓഫിസര്‍ ജിഷാജ്, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ മനോഹരന്‍പിള്ള തുടങ്ങിയവരുടെ നേതൃത്വത്തില്‍ അഗ്‌നിരക്ഷാസംഘം സ്ഥലത്തെത്തി തീയണച്ചു. പരിക്കേറ്റ ഗിരിജാ സത്യനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇവര്‍ക്ക് 50 ശതമാനത്തോളം പൊള്ളലേറ്റിറ്റുണ്ട്. അതേസമയം…

Read More

രാഷ്‌ട്രീയപ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ ബിജെപിയില്‍ ആളില്ല; ജനറൽ സെക്രട്ടറിമാര്‍ക്കു വിമര്‍ശനം

കോഴിക്കോട്: റോഡ് സുരക്ഷാ കാമറയുമായി ബന്ധപ്പെട്ടുണ്ടായ വിവാദം ഉൾപ്പെടെ എൽഡിഎഫ് സർക്കാരിനെതിരേ ഉയരുന്ന ആരോപണങ്ങൾ ഏറ്റുപിടിക്കാത്തതിൽ ബിജെപിയില്‍ വിമര്‍ശനം. കോണ്‍ഗ്രസ് നേതാക്കള്‍ നിരന്തരം സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന തെളിവുകള്‍ പുറത്തുവിട്ടപ്പോള്‍ വിഷയത്തില്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്ന രീതിയില്‍ പ്രചാരണം നടത്താന്‍ ബിജെപിക്ക് കഴിഞ്ഞില്ലെന്നാണ് പാര്‍ട്ടിയില്‍ വിമര്‍ശനമുയര്‍ന്നിരിക്കുന്നത്. സംസ്ഥാനത്തെ രാഷ്ട്രീയപ്രശ്‌നങ്ങളില്‍ ജനറൽ സെക്രട്ടറിമാര്‍ അടക്കമുള്ള നേതാക്കള്‍ പരാജയമാണെന്ന വിലയിരുത്തലും പാർട്ടിയിൽ ഉയരുന്നുണ്ട്. ഇതിനിടെ ഇന്ന് പാലക്കാട് സംസ്ഥാന സമിതിയോഗം ചേരും. എഐ കാമറാ വിവാദത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മാത്രമാണ് സര്‍ക്കാരിനെതിരേ ആരോപണവുമായി രംഗത്തെത്തിയത്. പിന്നീട് ശോഭാസുരേന്ദ്രന്‍ മുഖ്യമന്ത്രിയുടെ ബന്ധുവിനെതിരേ ആരോപണവുമായി രംഗത്തെത്തി. എന്നാല്‍ വിഷയം ആരും ഏറ്റുപിടിച്ചില്ല. ഇത് വിവാദമായതോടെ കഴിഞ്ഞ ദിവസം കാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കെല്‍ട്രോണും അല്‍ഹിന്ദുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടനിലക്കാരനായത് കോഴിക്കോട്ടെ പാര്‍ലമെന്‍റ് അംഗമായ സിപിഎം നേതാവെന്ന ആരോപണവുമായി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി…

Read More

‘PASSWORD’ എന്നാണോ നിങ്ങളുടെ പാസ്‌വേഡ്; എങ്കില്‍ സൂക്ഷിക്കണം

സ്വന്തം ലേഖികകൊച്ചി: ‘PASSWORD’ എന്നാണോ നിങ്ങളുടെ പാസ്‌വേഡ് എങ്കില്‍ സൂക്ഷിക്കണമെന്ന മു്ന്നറിയിപ്പ് നല്‍കുകയാണ് പോലീസ്. പാസ്‌വേഡുകള്‍ ലളിതമാകുമ്പോള്‍ ഹാക്കര്‍മാര്‍ക്ക് അക്കൗണ്ടിലേക്ക് നുഴഞ്ഞുകയറാനുള്ള മാര്‍ഗവും എളുപ്പമാണ്. 2022 ല്‍ 34 ലക്ഷം ഇന്ത്യക്കാര്‍ പാസ്‌വേഡായി ഉപയോഗിച്ച വാക്ക് ‘PASSWORD’ എന്നതാണ്. 123456 എന്ന പാസ്‌വേഡ് ഉപയോഗിക്കുന്നത് രണ്ടുലക്ഷം പേരെന്നാണ് ഒരു ഓണ്‍ലൈന്‍ സെക്യൂരിറ്റി ഏജന്‍സിയുടെ പാസ്‌വേഡ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്വന്തം പേരിനൊപ്പമോ പ്രിയപ്പെട്ടവരുടെ പേരിനോടൊപ്പമോ 1234 ചേര്‍ത്ത് പാസ്‌വേഡ് ഉണ്ടാക്കുന്നവരും ഏറെയാണ്. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, ബാങ്ക് അക്കൗണ്ടുകള്‍, മറ്റു സൈറ്റുകള്‍ തുടങ്ങി സൈബര്‍ ഇടങ്ങളിലും ആപ്പുകളിലുമായി നിരവധി അക്കൗണ്ടുകളുള്ള പലരും എളുപ്പത്തില്‍ ഓര്‍ക്കാനായി എല്ലാത്തിനും ഒരേ പാസ് വേഡാണ് നല്‍കുന്നത്. ഇത് ഹാക്കര്‍മാര്‍ക്ക് അക്കൗണ്ട് എളുപ്പത്തില്‍ ലോഗിന്‍ ചെയ്യാന്‍ സഹായിക്കും. ഡിജിറ്റല്‍ അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ശക്തവും രഹസ്യവുമായ പാസ് വേഡുകള്‍ ഉപയോഗിക്കണമെന്നാണ് പോലീസിന്‍റെ മുന്നറിയിപ്പ്.…

Read More

സിലിണ്ടറില്‍ തൂക്കക്കുറവ് ; ഉപഭോക്താവിന് ഓയില്‍ കമ്പനി നഷ്ടപരിഹാരം നല്‍കണം

കൊച്ചി: പാചക വാതക സിലിണ്ടറിലെ ഗ്യാസിന്‍റെ അളവില്‍ തട്ടിപ്പ് നടത്തിയെന്ന കേസില്‍ നഷ്ടപരിഹാരമായി 50,000 രൂപയും കോടതി ചെലവായി 10,000 രൂപയും ഐഒസി ഉപഭോക്താവിനു നല്‍കാന്‍ എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി വിധിച്ചു. രേഖപ്പെടുത്തിയ അളവിലും തൂക്കത്തിലും ഗ്യാസ് കുറവായതിനെ തുടര്‍ന്നാണ് തൃക്കാക്കര ചെമ്പുമുക്ക് ചിറപ്പാട്ട് വീട്ടില്‍ സി.വി.കുര്യന്‍ ആണ് ഓയില്‍ കമ്പനിക്കെതിരേ കോടതിയെ സമീപിച്ചത്. പരാതിക്കാരന് ലഭിച്ച സീല്‍ ചെയ്ത നിറസിലിണ്ടര്‍ പതിവിന് വിപരീതമായി വളരെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കാലിയായി. ലീഗല്‍ മെട്രോളജി വകുപ്പിന്‍റേതടക്കം വിദഗ്ദ്ധസംഘത്തിത്തിന്‍റെ റിപ്പോര്‍ട്ടും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിലാണ് സിലണ്ടറിലെ ഗ്യാസിന്‍റെ കുറവ് കോടതി തിട്ടപ്പെടുത്തിയത്.

Read More

25,000 കോടിയുടെ ലഹരിവേട്ട; പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും; വാഗ്ദാനം ചെയ്തിരുന്നത്  വന്‍ തുക

കൊച്ചി: കൊച്ചി പുറംകടലിലെ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പാക് പൗരന്‍ സുബൈറി(29)നെ കസ്റ്റഡിയില്‍ വാങ്ങി അന്വേഷണ സംഘം ചോദ്യം ചെയ്യും. ഇതിനായി അടുത്ത ദിവസം അപേക്ഷ നല്‍കും. ഈ മാസം പത്തിനാണ് പാക്കിസ്ഥാന്‍ – ഇറാന്‍ അതിര്‍ത്തിയില്‍ നിന്ന് ബോട്ട് പുറപ്പെട്ടത്. 13 ന് നാവികസേന ബോട്ടു പിടികൂടി എന്‍സിബിയെ ഏല്‍പ്പിച്ചു. 132 കെട്ടുകള്‍ക്കുള്ളില്‍ 2525 പ്ലാസ്റ്റിക് പെട്ടികളിലാണ് ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്. ആഴക്കടലില്‍ നിന്ന് 25,000 കോടി വില വരുന്ന 2525 കിലോയുടെ മെത്തംഫെറ്റമിനാണ് പിടികൂടിയിരുന്നത്. വാഗ്ദാനം ചെയ്തിരുന്നത്  വന്‍ തുകപിടിയിലായ സുബൈര്‍ കാരിയറാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. ഇടപാട് കഴിയുമ്പോള്‍ നല്ല തുക പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ലഹരി കടത്ത്. അതേസമയം, മയക്കുമരുന്ന് കടത്തിലെ തീവ്രവാദ ബന്ധം പരിശോധിക്കാന്‍ എന്‍ഐഎയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

മകളുടെ ഫോൺ വിളിയെത്തിയില്ല; അന്വേഷിച്ചെത്തിയ ഉമ്മ കണ്ടത് ജീവനറ്റമകളെ; മതപാഠശാലയിൽ വിദ്യാർഥിനി മരിച്ച സംഭവത്തിൽ അന്വേഷണം പ്രത്യേക സംഘത്തിന്

ബാലരാമപുരം: ബാലരാമപുരത്ത് ഇടമനക്കുഴിയിൽ അൽ അമൻ മദ്രസയിൽ വിദ്യാർഥിനിയായ അസ്മിദമോളെ (17) തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമായി. എഎസ്പി ഫറോഷിന്‍റെ നേതൃത്യത്തില്‍ ബാലരാമപുരം, കാഞ്ഞിരംകുളം സിഐ മാരും കൂടി ഉള്‍പ്പെട്ട പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. മതപഠന ശാലയിലെ ഉസ്താദ്, പ്രിന്‍സിപ്പല്‍, സഹ വിദ്യാര്‍ഥികള്‍,പരിസരവാസികള്‍ തുടങ്ങിയവരുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബിജെപി പോലീസ് സ്റ്റേഷനിലേക്ക് ഇന്ന് രാവിലെ മാര്‍ച്ച് നടത്തി. വള്ളക്കടവ് വലിയവിളാകം വീട്ടിൽ നാസറുദീൻ -റഹ്മത്ത് ബീവി ദമ്പ തികളുടെ മകൾ ആണ് മരിച്ചത്. ശനിയാഴ്‌ച വൈകുന്നേരം ആറോ ടെയാണ് സംഭവം. തന്നെ വന്ന് കൂട്ടികൊണ്ട് പോകണമെന്ന് അസ്മിദ ഫോൺ വഴി ഉമ്മയെ അറിയിച്ചിരുന്നു. സംഭവ ദിവസം നാലരയോടെ ഉമ്മ റഹ്മത്ത് ബീവി മകളെ കാണാൻ മദ്രസയിൽ എത്തിയിരുന്നു. കുട്ടിയെ കാണണമെന്ന് അറിയിച്ചെങ്കിലും ബാത്ത് റൂമിലാണെന്ന് പറഞ്ഞ് കാണാൻ അനുവദിച്ചില്ലെന്ന് മാതാവ്…

Read More