ഐപിഎൽ മത്സരത്തിനിടെ കാണികൾക്ക് മേൽ മദ്യം ഒഴിച്ച് അച്ഛനും മക്കളും

ന്യൂഡൽഹി: ഐപിഎൽ മത്സരം നടക്കുന്നതിനിടെ അപമര്യാദയായി പെരുമാറിയ അച്ഛനെയും രണ്ട് മക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹി ലക്ഷ്മി നഗർ സ്വദേശികളായ ദീപക് മഖിജ, മക്കളായ വിശേഷ് റായ്, വൻഷ് റായ് എന്നിവരാണ് പിടിയിലായത്. മേയ് 13-ന് അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ വച്ച് നടന്ന ഡൽഹി ക്യാപിറ്റൽസ് – പഞ്ചാബ് കിംഗ്സ് മത്സരത്തിനിടെയാണ് സംഭവം നടന്നത്. ഹിൽ എ മേഖലയിലെ വിഐപി സീറ്റുകളിലിരുന്ന മൂവരും മദ്യലഹരിയിൽ മറ്റ് കാണികളെ ആക്രമിക്കുകയായിരുന്നു. മറ്റുള്ളവരുടെ ശരീരത്തിലേക്ക് മദ്യം ഒഴിച്ച ഇവരെ തടയാനായി സ്റ്റേഡിയം ജീവനക്കാർ ശ്രമിച്ചെങ്കിലും മൂവരും ചേർന്ന് ഇവരെ ആക്രമിച്ചു. തുടർന്ന് പോലീസിൽ പരാതി നൽകിയതോടെയാണ് കേസ് രജിസ്റ്റർ ചെയ്ത് ഇവർക്കെതിരെ നടപടികൾ സ്വീകരിച്ചത്.

Read More

പവിത്ര ലോകേഷുമായുള്ള പ്രണയം ഒടുവില്‍ സിനിമയാക്കി നടന്‍ നരേഷ് ! ട്രെയിലര്‍ തരംഗമാവുന്നു…

കന്നഡ നടി പവിത്ര ലോകേഷും തെലുങ്ക് നടന്‍ നരേഷും തമ്മിലുള്ള പ്രണയം തെന്നിന്ത്യന്‍ സിനിമാലോകത്ത് ചൂടുപിടിച്ച ചര്‍ച്ചയായിരുന്നു. ഒടുവില്‍ വിവാദങ്ങള്‍ക്ക് വിടനല്‍കി ഇരുവരും വിവാഹിതരാവുകയും ചെയ്തു. ഇപ്പോഴിതാ സ്വന്തം ജീവിതത്തില്‍ നടന്ന വിവാദ സംഭവങ്ങളെ ആസ്പദമാക്കി തങ്ങളുടെ പ്രണയവിവാഹം വെള്ളിത്തിരയില്‍ സിനിമയാക്കുകയാണ് നരേഷും പവിത്രയും. എം.എസ്. രാജു സംവിധാനം ചെയ്യുന്ന മല്ലി പെല്ലി എന്ന സിനിമയില്‍ നരേഷും പവിത്രയുമാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. വനിത വിജയകുമാറും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. നരേഷിന്റെ മൂന്നാം ഭാര്യയായിരുന്ന രമ്യ രഘുപതിയാണ് വനിതയുടെ കഥാപാത്രത്തിന് പ്രചോദനമെന്നാണ് ട്രെയിലര്‍ കണ്ട പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. നരേഷും പവിത്രയുമായുള്ള ബന്ധത്തെ എതിര്‍ത്തിരുന്ന രമ്യ രഘുപതി ഇരുവരെയും പിന്തുടര്‍ന്ന് ഹോട്ടലിലെത്തി ചെരുപ്പൂരി തല്ലാനൊരുങ്ങിയ സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതേ രംഗം ഈ ടീസറിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നരേഷ് തന്നെയാണ് സിനിമയുടെ നിര്‍മാണവും. ചിത്രം…

Read More

യുവതികൾ ഇരുന്ന സീറ്റിൽ ചേർന്നിരുന്ന് യുവാവിന്‍റെ നഗ്നതാ പ്രദർശനം;അലറിവിളിച്ച് പെൺകുട്ടികൾ; നടക്കുന്ന സംഭവം കൊച്ചിയിൽ

കൊച്ചി: കെഎസ്ആർടിസി ബസിനുള്ളിൽ വച്ച് സഹയാത്രികയ്ക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ യുവാവ് പിടിയിൽ. കോഴിക്കോട് സ്വദേശി സവാദ് ആണ് പിടിയിലായത്. തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് സഞ്ചരിക്കുകയായിരുന്ന ബസിലാണ് സംഭവം നടന്നത്. അങ്കമാലിയിൽ നിന്ന് ബസിൽ കയറിയ സവാദ് രണ്ട് യുവതികൾ ഇരുന്നിരുന്ന സീറ്റിലാണ് യാത്ര ചെയ്തിരുന്നത്. ഇതിൽ ഒരു യുവതിയുടെ ശരീരത്തോട് ചേർന്നിരുന്ന ഇയാൾ നഗ്നതാപ്രദർശനം നടത്തുകയായിരുന്നു. സംഭവം നടന്നയുടൻ യുവതി ബഹളം വച്ചതോടെ ഇയാൾ ബസിൽ നിന്ന് ചാടിയിറങ്ങി. തുടർന്ന് ബസ് ജീവനക്കാരും മറ്റ് യാത്രികരും ചേർന്ന് ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

Read More

ശബ്നയുടെ അടിവസ്ത്രത്തിൽ ഒളിപ്പിച്ചത് 1.17 കോടിയുടെ സ്വർണം; കസ്റ്റംസിനെ വെട്ടിച്ച് പുറത്ത് എത്തി; കുന്നമംഗലം കാരിയുടെ തന്ത്രം പോലീസിന്‍റെ എടുത്ത് ഫലിച്ചില്ല…

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 1.17 കോടിയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവതി പിടിയിൽ. കുന്നമംഗലം സ്വദേശിനി ഷബ്‌ന(33)യാണ് അറസ്റ്റിലായത്. ജിദ്ദയില്‍നിന്നെത്തിയ ഇവര്‍ അടിവസ്ത്രത്തിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കവേയാണ് പിടിയിലായത്. ചൊവ്വാഴ്ച വൈകിട്ട് ജിദ്ദയിൽനിന്നുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് ഷബ്‌ന കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. വസ്ത്രത്തിനുള്ളില്‍ മിശ്രിതരൂപത്തിലാണ് ഇവര്‍ സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. 1,884 ഗ്രാം സ്വര്‍ണമാണ് ഇവരുടെ പക്കല്‍ ഉണ്ടായിരുന്നത്. കസ്റ്റംസിന്‍റെ കണ്ണുവെട്ടിച്ച് ഇവര്‍ വിമാനത്താവളത്തിന് പുറത്തെത്തിയെങ്കിലും പോലീസ് പരിശോധനയിൽ കുടുങ്ങുകയായിരുന്നു. വിമാനത്താവളത്തില്‍നിന്നു പുറത്തിറങ്ങിയ ഷബ്‌ന, പുറത്ത് പോലീസ് ഉണ്ടെന്ന് മനസിലാക്കി കൈവശമുണ്ടായിരുന്ന സ്വര്‍ണം ഹാന്‍ഡ് ബാഗിലേക്ക് മാറ്റുകയും പിന്നീട് കാറിന്‍റെ ഡോര്‍ പോക്കറ്റില്‍ ബാഗ് നിക്ഷേപിക്കുകയുമായിരുന്നു. തുടര്‍ന്നാണ് ഇവര്‍ പോലീസിന്‍റെ ചോദ്യംചെയ്യലിനോട് സഹകരിച്ചത്. ഇത് മനസിലാക്കിയ പോലീസ് വാഹനം പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്.

Read More

കുടുംബജീവിതം തകര്‍ക്കാന്‍ നോക്കി ! യുവതിയ കഴുത്തറുത്തു കൊന്ന യുവാവിന്റെ മൊഴി…

പട്ടാപ്പകല്‍ നഗരമധ്യത്തിലെ ലോഡ്ജില്‍ യുവതിയെ കഴുത്തറുത്തു കൊന്ന് യുവാവ്. സംഭവത്തിനു ശേഷം പ്രതി സ്റ്റേഷനില്‍ കീഴടങ്ങി. ഉദുമ ബാര മുക്കുന്നോത്തുകാവ് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന പി.ബി.ദേവികയാണ് (34) കൊല്ലപ്പെട്ടത്. പ്രതി ബോവിക്കാനം അമ്മങ്കോട്ടെ സതീഷ് ഭാസ്‌കര്‍ (സബീഷ്-34) പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ഫോര്‍ട്ട് വിഹാര്‍ ലോഡ്ജിലാണു സംഭവം. വൈകിട്ടാണു കൊലപാതകം പുറംലോകം അറിഞ്ഞത്. സതീഷ് കഴിഞ്ഞ 15 ദിവസമായി ലോഡ്ജിലാണു താമസം. ഇന്നലെ രാവിലെ 11നാണ് ദേവിക സതീഷിന്റെ മുറിയിലെത്തിയത്. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നു പോലീസ് പറഞ്ഞു. തന്റെ കുടുംബജീവിതത്തിനു ദേവിക തടസ്സം നില്‍ക്കുന്നതിനാലാണു കൊലപ്പെടുത്തിയതെന്നു സതീഷ് പോലീസിനോടു വെളിപ്പെടുത്തി. ഇരുവരും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നുവെന്നും. പിന്നീട് രണ്ടുപേരും വേറെ വിവാഹം കഴിച്ചെങ്കിലും ബന്ധം തുടരുകയായിരുന്നു. ഡിവൈഎസ്പി. പി.ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ പോലീസ് സംഘം മുറിയിലെത്തി പരിശോധന നടത്തി. ഫൊറന്‍സിക് വിദഗ്ധര്‍ എത്തിയ…

Read More