എന്റെ കുടുംബാംഗങ്ങള്‍ ആയിട്ടാണ് ഞാന്‍ എന്റെ സഹപ്രവര്‍ത്തകരെ കാണുന്നത്. അവരെ മോശമായി ചിത്രീകരിക്കില്ല. ഇങ്ങനെ ഉള്ളവരെ റോള്‍ മോഡല്‍ ആക്കരുത് എന്നാണ് ഞാന്‍ പറഞ്ഞത്. ആരുടേയും പേര് പറഞ്ഞിട്ടില്ല. ആദ്യം അതിനോട് എതിര്‍പ്പുമായി വന്നത് ധ്യാനാണ്. ധ്യാന്‍ തന്നെ ധ്യാനിന്റെ സുഹൃത്തുക്കളോട് ടിനി ചേട്ടനെ കുറിച്ചല്ല പറഞ്ഞത് എന്ന് പറഞ്ഞിട്ടുണ്ട്. ആ സ്റ്റേറ്റ്മെന്റില്‍ പറയുന്നത് ഇത്രയും ആണ് മകന്റെ വായില്‍ ആരും കുത്തികേറ്റില്ല എന്ന്. എന്നാല്‍ കയറ്റും. എന്റെ വായില്‍ കുത്തിക്കയറ്റിയിട്ടുണ്ട്. ഒന്ന് ടെസ്റ്റ് ചെയ്തു നോക്ക് എന്ന് പറഞ്ഞുകൊണ്ടാണ്. അവന് എന്റെ മകന് തന്നെ ആണല്ലോ. ഉറപ്പായും അവനും സംശയിക്കാം. സിനിമയില്‍ എനിക്ക് കോണ്‍ഫിഡന്‍സ് ഉണ്ടായാലും വീട്ടുകാര്‍ക്ക് അത് ഉണ്ടാകണം എന്നില്ലല്ലോ. -ടിനി ടോം
Read MoreDay: May 19, 2023
പാസിംഗ് ഷോട്ടില്‍ വരും, ആരെങ്കിലും നമ്മളെ ശ്രദ്ധിക്കും, ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വിളിക്കും; പ്ലാൻ ചെയ്ത സിനിമയിലേക്ക് വരാൻ ആഗ്രഹിച്ച പ്രിയാവാര്യർ
തുടക്കത്തില്‍ ഗൈഡന്സൊന്നും ഇല്ലാത്തത് കൊണ്ട് തെറ്റായ സിനിമകള്‍ ചെയ്തു. വെളിവ് വന്ന സമയത്ത് നിറയെ പടങ്ങള്‍ ഇല്ലെങ്കിലും നല്ല പടങ്ങള്‍ ചെയ്താല്‍ മതിയെന്ന് തീരുമാനിച്ചു. ഞാന്‍ ഭയങ്കര കാര്യമായി എന്റെ അഭിനയ ജീവിതം ഇങ്ങനെ പോവണമെന്ന് പ്ലാന്‍ ചെയ്ത ആളാണ്. എവിടെയെങ്കിലും പാസിംഗ് ഷോട്ടില്‍ വരും. ആരെങ്കിലും നമ്മളെ ശ്രദ്ധിക്കും. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വിളിക്കും. സപ്പോര്‍ട്ടിംഗ് ക്യാരക്ടറിന് വിളിക്കും. അപ്പോഴും ആരെങ്കിലും ശ്രദ്ധിക്കും. അങ്ങനെ നായികയായി വിളിക്കും. ഇങ്ങനെയായിരുന്നു അഞ്ച് വര്‍ഷത്തെ പ്ലാനിംഗ്. അഡാര്‍ ലൗവില്‍ ഓഡിഷന് പോയി . എന്നെ വിളിച്ചപ്പോഴും ഞാനായിരുന്നില്ല പ്രധാന കഥാപാത്രം. എന്നെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് വിളിച്ചത്. ക്ലാസിലിരിക്കാന്‍ ഒരുപാട് പെണ്‍കുട്ടികളെ വേണം. അങ്ങനെ പോയതാണ്. നാലാമത്തെ ഹീറോയിനായ കുട്ടിക്ക് ഒരു പേഴ്സണല്‍ എമര്‍ജന്‍സി വന്ന് പോവേണ്ടി വന്നു. അങ്ങനെയാണ് എന്നോട് ചോദിക്കുന്നത്. ഓക്കെയെന്ന് പറഞ്ഞു. -പ്രിയ വാര്യര്‍
Read Moreഹോങ്കോംഗില്‍ കപ്പല്‍ ജീവനക്കാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം; മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം നാട്ടിലെത്തിക്കും
കൊച്ചി: ഹോങ്കോംഗില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കപ്പല്‍ ജീവനക്കാരന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം കൊച്ചിയിലെത്തിക്കും. പളളുരുത്തി വെസ്റ്റ് കച്ചേരിപ്പടി വെളിപ്പറമ്പില്‍ വീട്ടില്‍ ജിജോ അഗസ്റ്റിന്റെ (26) മൃതദേഹമാണ് കഴിഞ്ഞ ദിവസം വൈകിട്ട് തീരക്കടലില്‍നിന്ന് ഹോങ്കോഗ് പോലീസ് കണ്ടെത്തിയത്. ഇതുസംബന്ധിച്ചുള്ള അറിയിപ്പ് ഹോങ്കോംഗിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തില്‍നിന്ന് ഹൈബി ഈഡന് എംപിക്ക് ലഭിച്ചു. ശരീരത്തില്‍ സംശയാസ്പദമായ പരുക്കുകള്‍ കണ്ടെത്തിയിട്ടില്ലെന്നും പോസ്റ്റുമോര്‍ട്ടത്തിനുശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂവെന്നും അറിയിപ്പിലുണ്ട്. ജിജോയെ കപ്പലില്‍നിന്ന് കാണാതായതു സംബന്ധിച്ച് മാതാവ് ഹൈബിക്ക് നിവേദനം നല്‍കിയിരുന്നു. എംപിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് ഹോങ്കോംഗ് സര്‍ക്കാര്‍ ജിജോയ്ക്കായി തെരച്ചില്‍ ആരംഭിച്ചത്. തായ്ലന്‍ഡില്‍നിന്ന് ഹോങ്കോംഗിലേക്കു പോയ കെസ്ട്രല്‍ കമ്പനിയുടെ കണ്ടെയ്നര്‍ കപ്പലിലെ ജീവനക്കാരനാണ് ജിജോ. കഴിഞ്ഞ 14 മുതലാണ് ജിജോയെ കാണാതായത്. കഴിഞ്ഞ 12നാണ് ജിജോ വീട്ടിലേക്ക് അവസാനമായി വിളിച്ചത്. 14ന് ക്യാപ്റ്റന്‍ അനില്‍ സുഡെയെന്നയാളാണ് ജിജോയെ കാണാനില്ലെന്ന വിവരം മാതാവ് ഷേര്‍ളിയെ…
Read Moreനൈജീരിയയിൽ കപ്പൽ തടഞ്ഞുവച്ച സംഭവം; മലയാളികള്‍ ഉള്‍പ്പെടെയുള്ള കപ്പല്‍ ജീവനക്കാര്‍ ഉടൻ മോചിതരാകും
കൊച്ചി: നൈജീരിയന്‍ സര്‍ക്കാരിന്റെ ഉത്തരവ് ലഭിച്ചാലുടന്‍ നൈജീരിയയില്‍ തടവിലാക്കപ്പെട്ട മലയാളികള്‍ ഉള്‍പ്പെടെയുള്ള കപ്പല്‍ജീവനക്കാര്‍ മോചിതരാകും. കപ്പല്‍ജീവനക്കാരെ മോചിപ്പിക്കുന്നതിനുള്ള പിഴത്തുക കപ്പല്‍ കമ്പനി ഒഎസ്എം ഷിപ്പ് മാനേജ്മെന്റ് കോടതിയില്‍ അടച്ചു. നൈജീരിയന്‍ നാവികസേനയ്ക്കാണ് പിഴത്തുക കൈമാറുക. നാവികസേനയുടെ നിര്‍ദേശം ലംഘിച്ച് കപ്പല്‍ നിര്‍ത്താതെ പോയതിനാണ് പിഴ. ഇനി നൈജീരിയന്‍ സര്‍ക്കാരിന്റെ ഉത്തരവ് ലഭിച്ചാല്‍ മാത്രം മതി. അതേസമയം, പിഴ തുക അടച്ച വിവരം കപ്പലില്‍ തടവിലുള്ള എറണാകുളം മുളവുകാട് സ്വദേശി മില്‍ട്ടണ്‍ ഡിക്കോത്ത, കൊച്ചി സ്വദേശി സനു ജോസഫ് എന്നിവരുടെ കുടുംബങ്ങളെ കപ്പല്‍ കമ്പനി അറിയിച്ചു. ആദ്യം നല്കിയ അക്കൗണ്ട് നമ്പറില്‍ സാങ്കേതിക പ്രശ്നത്തെ തുടര്‍ന്ന് പിഴത്തുക അടയ്ക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നു നൈജീരിയന്‍ കോടതിയുടെ ഉത്തരവ് ലഭിച്ച ശേഷം പുതിയ അക്കൗണ്ട് നമ്പറില്‍ പിഴത്തുക അടയ്ക്കുകയായിരുന്നു. അതേ സമയം, കപ്പലില്‍ തടവിലുള്ള സനു ജോസഫുമായി ബുധനാഴ്ച ഫോണില്‍ ബന്ധപ്പെടാന്‍…
Read Moreഫ്രഞ്ച് ഓപ്പണിൽനിന്ന് റാഫേൽ നദാൽ പിന്മാറി
മനാകോർ: ഫ്രഞ്ച് ഓപ്പണിൽനിന്നും ടെന്നീസ് താരം റാഫേൽ നദാൽ പിൻമാറി. പരിക്കിനെ തുടർന്നാണ് സൂപ്പർ താരത്തിന്റെ പിൻമാറ്റം. അതേസമയം 2024 ടെന്നീസിലെ അവസാന വർഷമായിരിക്കുമെന്നും നദാൽ പറഞ്ഞു. 19 വർഷത്തിനിടെ ഇതാദ്യമായാണ് ഫ്രഞ്ച് ഓപ്പണിൽനിന്ന് നദാൽ പിന്മാറുന്നത്. 14 തവണ സിംഗിള്‍സ് കിരീടം നേടിയ റാഫേല്‍ നദാലിന്റെ പേരിലാണ് ഫ്രഞ്ച് ഓപ്പണ്‍ ഏറ്റവും കൂടുതല്‍ തവണ സ്വന്തമാക്കിയതിന്റെ റെക്കോര്‍ഡ്. ഈ വർഷം ജനുവരിയിൽ നടന്ന ഓസ്ട്രേലിയൻ ഓപ്പണിൽനിന്നും നദാൽ പരിക്കിനെ തുടർന്ന് പിന്മാറിയിരുന്നു.
Read Moreഎംഡിഎംഎയുമായി ദമ്പതികള്‍ ഉള്‍പ്പെടെ നാലു പേര് അറസ്റ്റില്‍; ഹോട്ടലിൽ മുറിയെടുത്ത് വിൽപന നടത്തിയത് കൊല്ലത്തുകാർ
കൊച്ചി: നഗരത്തില്‍ വില്പനയ്ക്കെത്തിച്ച 18.7 ഗ്രാം എംഡിഎംഎയുമായി ദമ്പതികള്‍ ഉള്‍പ്പെടെ നാലു പേര് അറസ്റ്റില്‍. കൊല്ലം ഓച്ചിറ സ്വദേശി റിജു റയാല്‍(37), ഇയാളുടെ ഭാര്യ കോതമംഗലം പിണ്ടിമന സ്വദേശി ശാലിനി(35), തിരുവനന്തപുരം സ്വദേശി അനീഷ്(28), തൃശൂര്‍ സ്വദേശി ആല്‍ബര്‍ട്ട്(29) എന്നിവരെയാണ് കടവന്ത്ര പോലീസ് ഇന്‍സ്പെക്ടര്‍ മനുരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. റിജുവാണ് മുഖ്യ സൂത്രധാരന്‍. അനീഷ് ഡ്രൈവറും ആല്‍ബര്‍ട്ട് ഇയാളുടെ സുഹൃത്തുമാണ്. എറണാകുളം സൗത്തിലെ ഒരു ഹോട്ടലില്‍ രണ്ടു മുറികളിലായി താമസിച്ചായിരുന്നു വില്പന. ഇവരില്‍ നിന്ന് 18.7 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. സംഘത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് നിഗമനം. പ്രതികളെ ചോദ്യം ചെയ്തുവരുന്നു. ഉച്ചയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കും.
Read Moreകണ്ണടച്ച് തുറക്കുന്ന വേഗത്തിൽ ഹോട്ടൽ ഉടമ ലക്ഷപ്രഭുവു;വളർച്ച ഹോട്ടലിലെ ലാഭം കൊണ്ടാണെന്നുള്ളത് വിശ്വസിക്കാതെ പോലീസ്; പരിശോധനയിൽ കണ്ടെത്തിയത്…
കണ്ണൂർ: എടചൊവ്വയിലെ വീട്ടിൽ നിന്നും 60 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ മുഖ്യപ്രതിയായ കാസർഗോഡ് സ്വദേശി ഇബ്രാഹിം കഞ്ചാവ് കടത്തുന്നത് ഹോട്ടലിന്റെ മറവിലെന്ന് പോലീസ്. കണ്ണൂരിലെ രണ്ട് ഹോട്ടലുകളുടെ നടത്തിപ്പുകാരനാണ് ഇയാൾ. ഈ ഹോട്ടലുകളുടെ മറവിലാണ് ഇയാൾ വിൽപന നടത്തി വന്നത്. കണക്കിൽ കവിഞ്ഞ പണം എവിടെ നിന്നു വരുന്നെന്ന് പല തവണ ഇയാളോട് ചോദിച്ചപ്പോൾ ഹോട്ടൽ ബിസിനസ് നല്ല മെച്ചം ഉണ്ടെന്നായിരുന്നു മറുപടി. തുടർന്ന് പോലീസ് ഇയാളെ നിരീക്ഷിച്ച് വന്നപ്പോഴാണ് കഞ്ചാവ് വിൽപന നടത്തുന്നതായി സൂചന ലഭിച്ചത്.പിന്നീടുള്ള അന്വേഷണത്തിലാണ് കഞ്ചാവ് തോട്ടവും കേരളത്തിലേക്കുള്ള കഞ്ചാവ് കടത്തും പോലീസ് കണ്ടെത്തിയത്. കേരളത്തിലേക്ക് കഞ്ചാവ് കടത്താനുപയോഗിച്ച വാഹനം പോലീസ് കോയമ്പത്തൂരിൽ നിന്ന് കണ്ടെത്തി കണ്ണൂരിലെത്തിച്ചിട്ടുണ്ട്. വിവിധ ജില്ലകളിലായി ഇബ്രാഹിമിന് കൂട്ടാളികൾ ഉണ്ടെന്നും ഇവരെ ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു. ഇബ്രാഹിം കഞ്ചാവ് കടത്താനുപയോഗിച്ച രണ്ട് വാഹനങ്ങൾ കൂടി ഇനി…
Read Moreചിമ്പുവിന്റെ നായികയാവാൻ ദീപിക പദുക്കോൺ; കമല്‍ ഹാസന് നിര്‍മ്മിക്കുന്ന ചിത്രത്തിലേക്ക് വരാൻ നടിവച്ച ഡിമാന്‍ഡ് കേട്ടാല്‍ ഞെട്ടിക്കുന്നത്!
ബോളിവുഡിലെ മുന്‍നിര നായികയാണ് ദീപിക പദുക്കോണ്‍. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായിക. നടിവിവാഹശേഷവും കഴിഞ്ഞ 15 വര്‍ഷത്തിലധികമായി ബോളിവുഡിലെ നിറസാന്നിധ്യമാണ് താരം. ഹോളിവുഡില്‍ അടക്കം സാന്നിധ്യമറിയിച്ചിട്ടുള്ള ദീപികയ്ക്ക് ലോകമെമ്പാടും ആരാധകരുണ്ട്.ബോളിവുഡിലാണ് ദീപിക തിളങ്ങിയതെങ്കിലും കന്നഡ സിനിമയിലൂടെ ആയിരുന്നു താരത്തിന്റെ അരങ്ങേറ്റം. ഐശ്വര്യ എന്ന ചിത്രത്തിലാണ് ദീപിക ആദ്യമായി അഭിനയിച്ചത്. 2006 ല്‍ ആയിരുന്നു ഇത്. തൊട്ടടുത്ത വര്‍ഷം ഷാരൂഖ് ഖാന് നായകനായ ഓം ശാന്തി ഓമിലൂടെ ദീപിക ബോളിവുഡിലേക്കും എത്തുകയായിരുന്നു. ചിത്രത്തില്‍ ഇരട്ട വേഷത്തിലായിരുന്നു ദീപിക അഭിനയിച്ചത്. ബോളിവുഡില്‍ ഒരു നായികയ്ക്ക് ലഭിക്കാവുന്ന ഒരു സ്വപ്ന തുല്യമായ തുടക്കമായിരുന്നു അത്. തെന്നിന്ത്യന്‍ സിനിമയിലൂടെയാണ് കരിയര്‍ തുടങ്ങിയതെങ്കിലും ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് അധികം തെന്നിന്ത്യന്‍ സിനിമകളില്‍ ഒന്നും ദീപിക അഭിനയിച്ചിട്ടില്ല. ഇടയ്ക്ക് തമിഴില്‍ കൊച്ചടിയാന് എന്ന 3ഡി ചിത്രത്തിന്റെ ഭാഗമായത് ഒഴിച്ച്…
Read Moreപങ്കാളികളെ പങ്കുവെക്കല്‍ കേസിലെ പരാതിക്കാരി കോട്ടയത്ത് കൊല്ലപ്പെട്ട നിലയിൽ; മകളുടെ ഭർത്താവാണ് കൊലപ്പെടുത്തിയതെന്ന് യുവതിയുടെ അച്ഛൻ
കോട്ടയം: പങ്കാളികളെ പരസ്പരം കൈമാറുന്ന സംഭവം പുറത്തുകൊണ്ടുവന്ന യുവതി കൊല്ലപ്പെട്ടു. രാവിലെ മണര്‍കാട് മാലത്തുള്ള വീട്ടിലാണ് 27കാരി കൊല്ലപ്പെട്ടത്. വെട്ടേറ്റ് രക്തത്തിൽ കുളിച്ചനിലയിൽ കാണപ്പെടുകയായിരുന്നു. ഇവരുടെ ഭര്‍ത്താവ് വെട്ടി കൊലപ്പെടുത്തുകയായിരുവെന്ന് യുവതിയുടെ പിതാവ് പറയുന്നു. കൊലപാതകത്തിന്ശേഷം ഇയാൾ ഓടി രക്ഷപ്പെട്ടതായും പിതാവ് പറഞ്ഞു. എന്നാൽ കൊലപാതകി ആരെന്നത് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ മണര്‍കാട് പോലീസ് അന്വേഷണം നടത്തുകയാണ്. രണ്ടുവര്‍ഷം മുമ്പാണ് നാടിനെ ഞെട്ടിച്ച കറുകച്ചാലിലെ വൈഫ് സ്വാപ്പിംഗ് വിവരം പുറംലോകമറിഞ്ഞത്. സമൂഹ മാധ്യമങ്ങൾ വഴി ഗ്രൂപ്പ് ഉണ്ടാക്കി പങ്കാളികളെ പങ്കുവെക്കല്‍ നടത്തുകയായിരുന്നു. ഭര്‍ത്താവ് നിര്‍ബന്ധപൂര്‍വം ഒന്‍പതുപേര്‍ക്ക് കാഴ്ച വച്ചുവെന്നായിരുന്നു കൊല്ലപ്പെട്ട യുവതിയുടെ പരാതി. പീഡനങ്ങള്‍ തുടര്‍ന്നതോടെയാണ് യുവതി പോലീസിനെ സമീപിച്ചത്. കേസിൽ കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ആറ് പേര് അറസ്റ്റിലായിരുന്നു. മൂന്നുപേര്‍ വിദേശത്തേക്ക് കടന്നു.
Read Moreസ്വകാര്യ ബസുകൾ ഓർഡിനറി മാത്രം മതിയെന്ന വാദവുമായി ഗതാഗതവകുപ്പ്; തീരുമാനം നടപ്പാക്കിയാൽ മലയോര ജനതയുടെ ദീർഘദൂര യാത്രാക്ലേശം രൂക്ഷമാക്കും
സ്വന്തം ലേഖകൻതിരുവനന്തപുരം: സംസ്ഥാനത്തെ മലയോര മേഖലയിലെ ജനങ്ങൾക്ക് ഏറ്റവും കൂടുതൽ ആശ്രയമായിട്ടുള്ള സ്വകാര്യ ബസ് സർവീസുകൾ പൂട്ടിക്കാനായി അധികാരികൾ തന്നെ രംഗത്തെന്ന് ആക്ഷേപം. സംസ്ഥാനത്ത് സ്വകാര്യ ബസ് സർവീസുകൾ ഓർഡിനറികൾ മാത്രം മതിയെന്നും യാത്രാദൂരം പരമാവധി 140 കിലോമീറ്ററിൽ താഴെ മതിയെന്നതുമുൾപ്പെടെയുള്ള വ്യവസ്ഥകളുമായി നിയമം നടപ്പാക്കാനുള്ള നീക്കത്തിലാണ് ഗതാഗത വകുപ്പ്. 140 കിലോമീറ്ററിൽ കൂടുതൽ ദൂരം സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റ് പുതുക്കി നല്‍കേണ്ടെ ന്ന സർക്കാർ തീരുമാനത്തിനെതിരേ ബസുടമകൾ കോടതിയെ സമീപിക്കുകയും സുപ്രീം കോടതിയിൽ നിന്നു അനുകൂലമായ ഉത്തരവ് വന്നതിനു പിന്നാലെയാണ് ഇപ്പോൾ പുതിയ നീക്കവുമായി സർക്കാർ രംഗത്തു വന്നത്. സ്വകാര്യ ബസുകൾ എല്ലാം ഓർഡിനറി ബസുകൾ മാത്രമായി സർവീസ് നടത്തണമെന്ന നിർദേശവുമായാണ് ട്രാൻസ്പോർട്ട് വകുപ്പ് രംഗത്ത് എത്തിയിട്ടുള്ളത്. ഇത് നടപ്പാക്കിയാൽ സ്വകാര്യബസ് മേഖല തന്നെ ഇല്ലാതാകുമെന്നാണ് ബസ് ഉടമകൾ ഒന്നടങ്കം പറയുന്നത്. ലിമിറ്റഡ്…
Read More