എം.സുരേഷ്ബാബുതിരുവനന്തപുരം: കർണാടകയിലെ കോണ്‍ഗ്രസ് സർക്കാരിന്റെ സത്യപ്രതിജ്ഞാചടങ്ങിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാത്തതിന് പിന്നിൽ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ ശക്തമായ സമ്മർദ്ദം. സത്യപ്രതിജ്ഞാചടങ്ങിലേക്ക് പിണറായി വിജയനെ ക്ഷണിച്ചാൽ കേരളത്തിലെ പാർട്ടി പ്രവർത്തകർക്കിടയിലും ജനങ്ങൾക്കിടയിലും തെറ്റായ സന്ദേശം നൽകാൻ ഇടവരുമെന്നതിനാലാണ് സത്യപ്രതിജ്ഞാചടങ്ങിലേക്ക് ക്ഷണിക്കാത്തതിന് കാരണം. കേരളത്തിൽ പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷികം ആഘോഷിക്കുന്ന അവസരത്തിൽ സർക്കാരിനെതിരെ നാളെ സെക്രട്ടറിയേറ്റ് വളയൽ സമരം നടത്താനുള്ള തയാറെടുപ്പുമായി മുന്നോട്ട് പോകുകയാണ് കോണ്‍ഗ്രസും യുഡിഎഫും. ഈ അവസരത്തിൽ കർണാടകത്തിൽ കോണ്‍ഗ്രസിന്റെ സിദ്ധരാമയ്യ സർക്കാരിന്റെ സത്യപ്രതിജ്ഞാചടങ്ങിൽ പിണറായി വിജയൻ പങ്കെടുത്താൽ യുഡിഎഫ് നടത്തുന്ന സമരത്തിന്റെ ശോഭ കെടുത്തുമെന്ന കോണ്‍ഗ്രസ് സംസ്ഥാന നേതാക്കൾ ഹൈക്കമാൻഡിനെയും കർണാടക പിസിസി നേതൃത്വത്തെയും അറിയിച്ചിരുന്നു. കേരളത്തിൽ കോണ്‍ഗ്രസ് സർക്കാരിനെ വീണ്ട ും അധികാരത്തിലേക്ക് മടക്കി കൊണ്ട് വരാൻ ശ്രമിക്കുന്ന പാർട്ടി നേതാക്കളുടെയും അണികളുടെയും ആത്മവീര്യം കെടുത്താൻ ഇടയാക്കുമെന്നും കേരളാ നേതൃത്വം…
Read MoreDay: May 19, 2023
തലശേരിയിൽ നഗരമധ്യത്തിലെ സിപിഎം ഓഫീസ് തകർത്ത നിലയിൽ; മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടി സിപിഎമ്മുകാർ
തലശേരി: നഗരമധ്യത്തിലെ സിപിഎം ഓഫീസ് അടിച്ചു തകർത്തു. അക്രമിയെ മണിക്കൂറുകൾക്കകം നഗരസഭ കൗൺസിലറുടെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകർ പിന്തുടർന്ന് പിടികൂടി. ഇന്ന് പുലർച്ചെ 4.30 നാണ് സംഭവം. സിപിഎം സെയ്ദാർ പള്ളി ബ്രാഞ്ച് കമ്മറ്റി ഓഫീസായ ടി.സി. ഉമ്മർ സ്മാരക മന്ദിരമാണ് തകർക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഗോപാൽ പേട്ട ബൈതുൽ ഉമൈബാനിൽ നസീലി ( 24 )നെ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ലഹരിക്കടിമയാണെന്ന് പോലീസ് പറഞ്ഞു. നാലരയോടെ ഓഫീസിലെത്തിയ നസീൽ ഗ്രിൽസ് തകർത്ത് അകത്ത് കടന്ന് വൈദ്യുതി മീറ്റർ, ട്യൂബ് ലൈറ്റുകൾ, കസേരകൾ, കാരം ബോഡ്, കൊടിമരം തുടങ്ങി ഓഫീസിലെ മുഴുവൻ സാധനങ്ങളും തകർക്കുകയായിരുന്നു. തുടർന്ന് ഒരു സിപിഎം പ്രവർത്തനെ നേരിട്ട് കണ്ട് നിങ്ങളുടെ ഓഫീസ് ഞാൻ തകർത്തു എന്നറിയച്ച ശേഷം സ്ഥലം വിട്ടു.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നഗരസഭ കൗൺസിലർ ടി.സി. ഖിലാബിന്റെ നേതൃത്വത്തിൽ സിപിഎം…
Read Moreതേനെടുക്കുന്നതിനിടയില് ആദിവാസിക്കുനേരേ കരടിയുടെ ആക്രമണം; രക്ഷപ്പെട്ടത് മരത്തിൽക്കയറി
നിലമ്പൂര്‍: തേനെടുക്കുന്നതിനിടയില്ആദിവാസിക്ക് നേരെ കരടിയുടെ ആക്രമണം. നിലമ്പൂർപോത്തുകൽ മുണ്ടേരി തരിപ്പപൊട്ടി കോളനിയിലെ വെളുത്തക്കാണ് കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. വലതുകാലിന്റെ തുടയ്ക്ക് സാരമായി മുറിവേറ്റു. ഇയാളെ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികില്‍സ നല്കി.ശേഷം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്നലെ രാത്രിയാണ് സംഭവം. വെളുത്ത മരത്തിൽ നിന്നും തേൻ എടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് കരടിയുടെ ആക്രമണം ഉണ്ടായത്. കാട്ടുവള്ളിയിൽ പിടിച്ചു മരത്തിനു മുകളിലേക്ക് കയറിയാണ് കരടിയിൽനിന്നും രക്ഷപ്പെട്ടത്. ചാലക്കുടിയിൽ ജനവാസമേഖലയിൽ കാട്ടുപോത്ത് ഇറങ്ങിചാലക്കുടി (മേലൂർ): ജനവാസമേഖലയിൽ വെട്ടുകടവ് പാലത്തിനു സമീപം കാട്ടുപോത്തിറങ്ങി. വെട്ടുകടവ് ശാന്തിപുരം പ്രദേശത്ത് പടുതോൾമനയിലാണ് ഇന്നുപുലർച്ചെ കാട്ടുപോത്തിനെ ആദ്യം കണ്ടത്. ആളുകൾ ബഹളം വച്ചതോടെ കാട്ടുപോത്ത് ഓടി. ആരെയും ആക്രമിക്കുകയോ നാശനഷ്ടങ്ങൾ വരുത്തുകയോ ചെയ്തിട്ടില്ല. സംഭവമറിഞ്ഞ് അയ്യമ്പുഴ ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കഴിഞ്ഞ വർഷം കൊരട്ടിയിൽ കണ്ട അതേ കാട്ടുപോത്ത് തന്നെയാണ് ഇതെന്ന് ഫോറസ്റ്റ് അധികൃതർ…
Read Moreകോട്ടയത്തും കൊല്ലത്തും കാട്ടുപോത്തിന്റെ ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു; എരുമേലിയിൽ നാട്ടുകാര്‍ റോഡ് ഉപരോധിക്കുന്നു
എരുമേലി, കൊല്ലം: കോട്ടയം എരുമേലിയിലും കൊല്ലം അഞ്ചലിലിനു സമീപം ആയൂരിലും ജനവാസമേഖലയിലിറങ്ങിയ കാട്ടുപോത്തുകളുടെ ആക്രമണത്തിൽ മൂന്നു പേർക്കു ദാരുണാന്ത്യം. എരുമേലിയിൽ വീട്ടുവരാന്തയില്‍ പത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്ന എരുമേലി കണമല പുറത്തേല്‍ ചാക്കോച്ചൻ (65), റബര്‍ ടാപ്പിംഗ് ചെയ്യുകയായിരുന്ന പ്ലാവനാകുഴിയില്‍ തോമസ് (60) എന്നിവരും ആയൂരിൽ റബർ തോട്ടത്തിൽ നിൽക്കുകയായിരുന്ന പെരിങ്ങള്ളൂർ കൊടിഞ്ഞൽ തെക്കേവിള സാമുവൽ വർഗീസും (58) ആണ് മരിച്ചത്. ഇന്നു രാവിലെയായിരുന്നു കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത സംഭവങ്ങൾ. എരുമേലിയിൽ വനമേഖലയില്‍നിന്ന് ഒരു കിലോമീറ്റര്‍ മാറിയാണു മരിച്ച ചാക്കോയുടെയും തോമസിന്റെയും വീട്. രാവിലെ ഏഴിന് ജനവാസമേഖലയിൽ പ്രത്യക്ഷപ്പെട്ട കാട്ടുപോത്ത് പ്രകോപനമൊന്നുമില്ലാതെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവമറിഞ്ഞ് പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രണ്ടു ടീമായി തിരിഞ്ഞു നാട്ടുകാരുടെ സഹകരണത്തോടെ കാട്ടുപോത്തിനെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു.ആയൂരിൽ കൊല്ലപ്പെട്ട സാമുവൽ വർഗീസ്…
Read Moreകൊല്ലണ്ട, കാൽ തല്ലിയൊടിച്ചാൽ മതി; യുവാവിനെതിരെ ക്വട്ടേഷൻ നൽകി അമ്മയും മകളും; അക്രമം നടന്നിട്ട് ഒരു മാസം; ക്വട്ടേഷൻ നൽകിയവരെ കണ്ടെത്താനാവാതെ പോലീസ്
തൊടുപുഴ: പ്രഭാത സവാരിക്കിറങ്ങിയ ഗൃഹനാഥനെ മുളകുപൊടിയെറിഞ്ഞ് ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയ കേസിൽ മുഖ്യപ്രതികളായ അമ്മയെയും മകളെയും സംഭവം നടന്ന് ഒരു മാസത്തോളമായിട്ടും പിടികൂടാനായില്ല. ആക്രമണം നടത്തിയ രണ്ടംഗ ക്വട്ടേഷൻ സംഘത്തെ തൊടുപുഴ ഡിവൈഎസ്പി എം.ആർ. മധുബാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ഇവർക്ക് ക്വട്ടേഷൻ നൽകിയ ഇഞ്ചിയാനി സ്വദേശികളായ മിൽക്കയും മകൾ അനീറ്റയുമാണ് ഒളിവിൽ കഴിയുന്നത്. പല ഒളിസങ്കേതങ്ങളിലായാണ് ഇവർ കഴിയുന്നതെന്നാണു സൂചന. ഇഞ്ചിയാനി പുറക്കാട്ട് ഓമനക്കുട്ടനു (44) നേരേയാണ് കഴിഞ്ഞ 26ന് ആക്രമണമുണ്ടായത്. ഓമനക്കുട്ടനോടുള്ള വൈരാഗ്യം നിമിത്തം കാൽ തല്ലിയൊടിക്കാനാണ് ക്വട്ടേഷൻ നൽകിയത്. സംഭവത്തിൽ ക്വട്ടേഷൻ സംഘാംഗങ്ങളായ ചേരാനല്ലൂർ ചൂരപ്പറന്പിൽ സന്ദീപ് (27), വരാപ്പുഴ മുട്ടിനകം ചുള്ളിപ്പറന്പിൽ ശ്രീജിത്ത് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വീടിനു സമീപമുള്ള ഇടറോഡിൽകൂടി നടന്നുവരികയായിരുന്ന ഓമനക്കുട്ടനെ ബൈക്കിലെത്തിയ പ്രതികൾ ആക്രമിക്കുകയായിരുന്നു. ഇടതു കാലിന് കല്ലിനിടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു. മിൽക്കയും ഓമനക്കുട്ടനുമായി…
Read Moreകളിസ്ഥാലത്ത് നിന്ന് എട്ടാം ക്ലാസുകാരിക്കു കിട്ടിയത് അപൂര്‍വ കല്ല്! 3,700 വര്‍ഷത്തെ പഴക്കം; ആദിമ മനുഷ്യന് വേട്ടയാടാനുപയോഗിച്ച ശിലായുധം
വെസ്റ്റ്ലാൻഡ്: നോര്‍വേയിലെ വെസ്റ്റ്ലാൻഡ് കൗണ്ടിയിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് എലീസ്. കഴിഞ്ഞ ദിവസം തന്റെ സ്കൂളിന് സമീപമള്ള കളിസ്ഥലത്ത് കളിച്ചുകൊണ്ടിരിക്കെ അവള്‍ക്ക് ഒരു കൂര്‍ത്ത കല്ല് ലഭിച്ചു. കല്ലിന്റെ പ്രത്യേകത കാരണം അതേക്കുറിച്ച് കൂടുതലറിയാന്‍ തന്റെ അധ്യാപികയായ കാരെൻ ഡ്രാഞ്ചിനെ കാണിച്ചു. തന്റെ വിദ്യാര്‍ഥിനി കൊണ്ടുവന്ന കല്ല് പരിശോധിച്ച കാരെൻ ഡ്രാഞ്ച് അത്ഭുതപ്പെട്ടു. അത് സാധാരണ കല്ലായിരുന്നില്ല. കല്ലിന്റെ പഴക്കം 3,700 വർഷമായിരുന്നു. ശിലായുഗ കാലത്ത് ആദിമ മനുഷ്യന് വേട്ടയാടാനുപയോഗിച്ച ശിലായുധം. ഏകദേശം 12 സെന്റീ മീറ്റർ ചെത്തി മിനുക്കിയ രൂപത്തിലുള്ള കല്ല് ഒരു അത്യപൂർവ കണ്ടെത്തലാണെന്നു വെസ്റ്റ്ലാൻഡ് കൗണ്ടി മുനിസിപ്പാലിറ്റിയിലെ പുരാവസ്തു ഗവേഷകനായ ലൂയിസ് ബിജെറെ പീറ്റേഴ്സൺ അറിയിച്ചു. പുതിയ കണ്ടെത്തലോടെ വെസ്റ്റ്ലാൻഡ് കൗണ്ടി കൗൺസിലും വെസ്റ്റ്ലാൻഡ് കൗണ്ടി യൂണിവേഴ്സിറ്റി മ്യൂസിയവും ചേർന്ന് സ്കൂള്‍ മൈതാനം പൂര്‍ണമായും പരിശോധിച്ചു. എന്നാല്‍, കൂടുതൽ പുരാവസ്തുക്കളൊന്നും അവിടെനിന്നു ലഭിച്ചില്ല.
Read Moreവിവാഹമോചനം ആഘോഷിക്കാന്‍ 70 അടി ഉയരത്തില്‍നിന്നു ചാടി; ബംഗി ജംമ്പിംഗിന്റെ പാതിവഴിയിൽ കയറിപൊട്ടി;പിന്നെ സംഭവിച്ചത്
ബ്രസീൽ: ഏറെനാളത്തെ നിയമപോരാട്ടത്തിനുശേഷം വിവാഹമോചനം അനുവദിച്ചു കിട്ടിയപ്പോൾ, ബ്രസീല്‍ പൗരനായ റാഫേൽ ഡോസ് സാന്റോസ് ടോസ്റ്റ (22) അത് ശരിക്കും ആഘോഷിക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് ബ്രസീലിലെ കാമ്പോ മാഗ്രോ എന്ന സ്ഥലത്തു ബംഗി ജംമ്പിംഗിനായി എത്തിയത്. ശരീരത്തില്‍ കയര്‍ കെട്ടിയശേഷം ഉയരത്തില്‍നിന്നു താഴേക്ക് ചാടുന്നതാണ് ബംഗി ജംമ്പിംഗ്. എഴുപത് അടി താഴ്ചയിലേക്കായിരുന്നു റാഫേലിന്റെ ജംന്പിംഗ്. എന്നാൽ, ചാട്ടത്തിനിടെ കയര്‍ പൊട്ടി റാഫേല്‍ താഴെയുള്ള നദിയിലേക്കു വീണു. നദിയിൽ വെള്ളമുണ്ടായിരുന്നെങ്കിലും ഉയരത്തില്‍നിന്നുള്ള വീഴ്ചയില്‍ അദ്ദേഹത്തിന്റെ കഴുത്തിനു കാര്യമായ ക്ഷതം സംഭവിച്ചു. മിലിട്ടറി പോലീസ് എയർ ഓപ്പറേഷൻസ് ബറ്റാലിയനിലെ ഒരു മെഡിക്കൽ സംഘം ഉടന്‍തന്നെ ഹെലികോപ്റ്ററില്‍ റോസിയോ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അടിയന്തര ശസ്ത്രക്രിയകള്ക്കുശേഷം അദ്ദേഹം സുഖം പ്രാപിച്ച് വരുന്നതായാണു റിപ്പോര്‍ട്ട്.ഒരു ഫാക്ടറിയിൽ പ്രൊഡക്ഷൻ ഓപ്പറേറ്ററായി ജോലി ചെയ്യുന്ന റാഫേലിന് അപകടത്തെത്തുടര്‍ന്ന് ജോലി നഷ്ടമായി. അപകടശേഷം ഉറക്ക പ്രശ്നങ്ങളുണ്ടെന്നും പേടിസ്വപ്നങ്ങള്‍ കാണുന്നുണ്ടെന്നും…
Read Moreസിനിമാ ചിത്രീകരണം തടസപ്പെടുത്തി ഇടത് അനുകൂല സംഘടന; ഷൂട്ടിംഗ് നടക്കണമെങ്കിൽ ചോദിക്കുന്ന പണം തരണം; നോക്കുകൂലി നൽകേണ്ട ഗതികേടെന്ന് അണിയറക്കാർ
കട്ടപ്പന: ഇടത് അനുകൂല വ്യാപാരസംഘടന സിനിമാ ചിത്രീകരണം തടസപ്പെടുത്തിയതായി പരാതി. പണം നൽകിയില്ലെങ്കിൽ ഷൂട്ടിംഗ് അനുവദിക്കില്ലെന്നായിരുന്നു ഭീഷണി. കട്ടപ്പനയിൽ ചിത്രീകരണം പുരോഗമിക്കുന്ന മലയാള ചിത്രത്തിന്റെ ഷൂട്ടിംഗ് വ്യാപാരി സംഘടനാ നേതാക്കൾ തടഞ്ഞു. മുൻകൂർ അനുമതി വാങ്ങി മാർക്കറ്റിനുള്ളിൽ അണിയറപ്രവർത്തകർ സജ്ജീകരിച്ചിരുന്ന സംഘട്ടന രംഗമാണ് തടഞ്ഞത്. കച്ചവടത്തെ ബാധിക്കുമെന്നും പണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ചിത്രീകരണം എതിർത്തതെന്നു സിനിമാ പ്രവർത്തകർ പറഞ്ഞു. ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ഒസാന എന്ന സിനിമയുടെ ചിത്രീകരണമാണ് തടഞ്ഞത്. രണ്ടു ദിവസം മുന്‍പ് കട്ടപ്പന നഗരസഭയിൽ നിശ്ചിത തുക അടച്ചാണ് പച്ചക്കറി മാർക്കറ്റിനുള്ളിൽ ഷൂട്ടിംഗ് നടത്താൻ അണിയറപ്രവർത്തകർ അനുമതി വാങ്ങിയത്. തുടർന്ന് ഇന്നലെ രാവിലെ ആറോടെ പ്രധാന അഭിനേതാക്കളും യൂണിറ്റും ചിത്രീകരണത്തിനായി മാർക്കറ്റിൽ എത്തിയപ്പോൾ ഒരു വിഭാഗം വ്യാപാരികൾ ഇവരെ തടയുകയായിരുന്നു. അനുമതി വാങ്ങിയാണ് ഷൂട്ടിംഗ് നടത്തുന്നതെന്ന് സംവിധായകൻ പറഞ്ഞെങ്കിലും സംഘടനാനേതാക്കൾ പണം ആവശ്യപ്പെടുകയായിരുന്നു. 30,000…
Read Moreനാഷണൽ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ദേശീയ റിക്കാർഡ് കരസ്ഥമാക്കി അമേയ
ഹരിപ്പാട്: നാഷണൽ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ മൂന്ന് സ്വർണവും ഒരു വെള്ളിയും നേടി ദേശീയ റിക്കാർഡ് കരസ്ഥമാക്കി ഹരിപ്പാട് സ്വദേശി അമേയ. സ്ട്രോംഗ് വുമൺ വിഭാഗത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. തെങ്കാശിയിലെ കുറ്റാലത്തു നടന്ന നാഷണൽ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ 84 കിലോ വിഭാഗത്തിലാണ് ഈ നേട്ടം കൈവരിച്ചത്.കഴിഞ്ഞ വർഷം ജൂണിൽ നടന്ന ഏഷ്യൻ ചാംപ്യൻഷിപ്പിൽ നാലു സ്വർണ മെഡൽ നേടി ഇന്റർനാഷനൽ താരമായി അമേയ മാറിയിരുന്നു. കഴിഞ്ഞ നാലു വർഷമായി പവർ ലിഫ്റ്റിംഗ് രംഗത്ത് സജീവസാന്നിധ്യമായ അമേയ, വിവിധ ദേശീയ, രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുത്ത് 25 സ്വർണമെഡലുകൾ കരസ്ഥമാ ക്കിയിട്ടുണ്ട്. തുലാംപറമ്പ് വടക്ക് പുതുപ്പുരയ്ക്കൽ വിനോദിന്റെയും മഞ്ജുഷയുടെയും മകളായ അമേയ ഹരിപ്പാട് ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയാണ്. ആലപ്പി ജിമ്മിലെ ശരത് കൃഷ്ണനാണ് അമേയയുടെ പരിശീലകൻ.
Read Moreഅണിഞ്ഞൊരുങ്ങിയെത്തും തിരക്കുള്ള ബസുകളിൽ കയറും; താലൂക്ക് സർവേയർക്ക് നഷ്ടം 2.82 ലക്ഷത്തിന്റെ സ്വർണം; തൊടുപുഴക്കാർ ഭീതിയിൽ
തൊടുപുഴ: സർക്കാരിന്റെ താലൂക്ക്തല പരാതിപരിഹാര അദാലത്തിൽ പങ്കെടുത്തു മടങ്ങിയ താലൂക്ക് സർവേയറുടെ സ്വർണാഭരണങ്ങൾ സ്വകാര്യബസിൽ അപഹരിച്ചു. തൊടുപുഴ താലൂക്ക് സർവേയറായ ഏനാനല്ലൂർ അന്പാട്ടുമോളയിൽ അജിത പുരുഷോത്തമന്റെ 2,82,000 രൂപയുടെ 45 ഗ്രാം സ്വർണാഭരണങ്ങളാണ് കവർച്ച ചെയ്യപ്പെട്ടത്. സംഭവത്തിൽ പ്രതികളെന്നു സംശയിക്കുന്ന മൂന്നു സ്ത്രീകളുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതിനെത്തുടർന്ന് ഇവർക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ 15ന് മർച്ചന്റ്സ് ട്രസ്റ്റ് ഹാളിൽ നടന്ന താലൂക്ക്തല പരാതിപരിഹാര അദാലത്തിൽ പങ്കെടുത്തു മടങ്ങിയപ്പോഴായിരുന്നു മാലയും മോതിരവും കമ്മലും ഉൾപ്പെടെയുള്ള ആഭരണങ്ങൾ നഷ്ടപ്പെട്ടത്. ഉച്ചയ്ക്ക് 1.30 ഓടെ മങ്ങാട്ടുകവലയിലുള്ള സെൻട്രൽ ബാങ്കിൽ പോകുന്നതിനായി അജിത വെങ്ങല്ലൂർ ഷാപ്പുംപടി ഭാഗത്തുനിന്നു സ്വകാര്യബസിൽ കയറി കാഞ്ഞിരമറ്റം ജംഗ്ഷനിലിറങ്ങി. പിന്നീട് മങ്ങാട്ടുകവലയിലുള്ള ബാങ്കിലെത്തി ആഭരണങ്ങൾ ലോക്കറിൽ സൂക്ഷിക്കുന്നതിനായി ബാഗ് തുറന്നപ്പോഴാണ് സ്വർണം നഷ്ടമായെന്നു മനസിലായത്. പിന്നീട് തൊടുപുഴ പോലീസിൽ പരാതി നൽകുകയായിരുന്നു. തിരക്കുള്ള ബസിൽ കയറിയതിനാൽ ആഭരണങ്ങൾ…
Read More