എനിക്ക് ജീവിതത്തില്‍ വലിയ ആഗ്രഹങ്ങളൊന്നുമില്ല. കുറേ സ്വര്‍ണവും വസ്ത്രവും വേണമെന്നില്ല. എന്നും അഭിനയത്തില്‍ നിറഞ്ഞു നില്ക്കണമെന്നുമില്ലായിരുന്നു. ഞാന്‍ ആഗ്രഹിച്ചത് സ്വന്തമായൊരു വീട്, ഒരു കാറ് എന്നത് മാത്രമായിരുന്നു. ഭര്‍ത്താവിനും കുഞ്ഞുങ്ങള്‍ക്കുമൊപ്പം ആ വീട്ടില്‍ താമസിക്കണം എന്നായിരുന്നു ആഗ്രഹം. മക്കള്‍ വലുതായി വിവാഹം കഴിച്ച്, സ്വന്തം ജീവിതവുമായി മുന്നോട്ടുപോയ ശേഷവും തങ്ങള്‍ക്ക് ഒരുമിച്ച് സ്നേഹത്തോടെ ജീവിക്കാനാകണം. ഇത്രയുമാണ് ഞാന്‍ ആഗ്രഹിച്ചത്. എന്നാല്‍ പ്രതീക്ഷിച്ചതുപോലെയല്ല ജീവിതത്തില്‍ സംഭവിക്കുക. സ്നേഹത്തിന്റെ കാര്യത്തിലും ദേഷ്യത്തിന്റെ കാര്യത്തിലും ഞാന്‍ നൂറ് ശതമാനം നല്കുന്ന വ്യക്തിയാണ്. നടുവില്‍ നില്ക്കുന്ന ശീലം എനിക്കില്ല. അങ്ങനെതന്നെയായിരുന്നു ഭര്‍ത്താവിനെ സ്നേഹിച്ചതും പരിപാലിച്ചതും. സ്നേഹിക്കുന്നവരെ കാലു തടവിയും ചോറു വാരിക്കൊടുത്തും ഞാന്‍ വല്ലാതെ പരിഗണിക്കും. എന്നാല്‍ അത് മുതലാക്കുകയാണെന്ന് കണ്ടാല്‍ ഞാന്‍ മാറും. വിവാഹമോചനത്തിനുശേഷം എനിക്ക് മറ്റൊരു ബന്ധം വേണമെന്ന തോന്നലുണ്ടായിട്ടില്ല. -ഐശ്വര്യ
Read MoreDay: June 8, 2023
മീന എന്നെ കണ്ട് ഭയന്നു; മീന കഥാപാത്രമായി ജീവിച്ചതിനാലാണ് ആ സിനിമ വൻ വിജയമായതെന്ന് രാജ് കിരൺ
എൻ രാസാവിൻ മനസിലെ എന്ന സിനിമയിലേക്ക് നായികയെ തേടിക്കൊണ്ടിരിക്കവെ ഒരു വാരികയിൽ മീനയുടെ ഫോട്ടോ കണ്ടു. ഇവർ നായികാ വേഷത്തിന് ചേരും, ഇതാരാണെന്ന് അന്വേഷിക്കാൻ സംവിധായകൻ കസ്തൂരി രാജയോട് ഞാൻ പറഞ്ഞു. ചെറിയ പെൺകുട്ടിയാണ് സർ എന്ന് സംവിധായകൻ പറഞ്ഞു. എന്നാൽ മീനയെ നായികയായി തീരുമാനിച്ചു. ഷൂട്ടിംഗ് അവസാനിക്കുന്നത് വരെ അവൾ എന്നോട് സംസാരിച്ചതേയില്ല. എന്നെ കണ്ട് ഭയന്നു. ഞാൻ പാവമാണെന്ന് പറഞ്ഞ് മനസിലാക്കാൻ അമ്മ ശ്രമിച്ചിട്ടും മീനയുടെ ഭയം മാറിയില്ല. മീന കഥാപാത്രമായി ജീവിച്ചതിനാലാണ് ആ സിനിമ വൻ വിജയമായത്. 15 വയസേ അന്നുള്ളൂ. ആ ചെറിയ പ്രായത്തിൽ അത്രയും വലിയ കഥാപാത്രം ചെയ്തത് ചെറിയ കാര്യമല്ല. ആ കാലഘട്ടങ്ങളിൽ ഇന്നത്തെ പോലെ കാരവാനൊന്നും ഇല്ല. അഞ്ചോ ആറോ ലൊക്കേഷനുകളിലാണ് ഗാനരംഗം ഷൂട്ട് ചെയ്യുക. അത്രയും കോസ്റ്റ്യൂമുകളും മാറണം. റോഡരികിൽ കാർ നിർത്തി കാറിന് പിന്നിൽനിന്ന്…
Read Moreപ്ലാസ്റ്റിക് സര്‍ജറി ചെയ്യാന്‍ പറഞ്ഞു; ഞാന്‍ എന്റെ ശരീരത്തില്‍ സന്തുഷ്ടയാണെന്ന് സാന്യ മല്‍ഹോത്ര
ദംഗലിലൂടെ വരവറിയിച്ച നടിയാണ് സാന്യ മല്‍ഹോത്ര. ആമിര്‍ ഖാന് നായകനായ ആദ്യചിത്രത്തിലെ സാന്യയുടെ പ്രകടനം ശ്രദ്ധ നേടുകയും ചെയ്തു. പിന്നീടിങ്ങോട്ട് തീര്‍ത്തും വ്യത്യസ്തമായ വേഷങ്ങളിലൂടെ ബോളിവുഡില്‍ സ്വന്തമായൊരു ഇടം കണ്ടെത്തുകയായിരുന്നു.ദംഗലിന് മുമ്പ് തനിക്കുണ്ടായ ചില അനുഭവങ്ങള്‍ മുന്‍പൊരിക്കൽ നടി തുറന്നു പറഞ്ഞിരുന്നു. താരങ്ങള്‍ പ്ലാസ്റ്റിക് സര്‍ജറികള്‍ക്ക് വിധേയരാകുന്നതും നിര്‍ബന്ധിച്ച് സര്‍ജറി ചെയ്യിപ്പിക്കുന്നതുമൊക്കെ ബോളിവുഡില്‍ പതിവാണ്. തന്നോടും അങ്ങനെ പറഞ്ഞിട്ടുണ്ടെന്നാണ് സാന്യ പറയുന്നത്. താരം മുമ്പ് നല്‍കിയൊരു അഭിമുഖത്തിലെ ഭാഗങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ‘ഞാന്‍ ഓര്‍ക്കുന്നുണ്ട്. ദംഗലിന്റെ സമയത്ത് ഒരാള്‍ എന്നോട് താടിയെല്ല് ശരിയാക്കാന്‍ പറഞ്ഞു. അങ്ങനൊന്ന് കേട്ടിട്ടില്ലല്ലോ സഹോദരാ എന്ന് ഞാന്‍ പറഞ്ഞു. ഒരാള്‍ക്ക് എങ്ങനെയാണ് എന്നോട് താടിയെല്ല് ശരിയാക്കാന്‍ പറയാന്‍ പറ്റുന്നതെന്ന് ഓര്‍ത്ത് ഞാന്‍ അദ്ഭുതപ്പെട്ടു ‘- സാന്യ പറയുന്നു. തന്റെ ശരീരത്തിന്റെ കാര്യത്തില്‍ വളരെ സന്തുഷ്ടയാണെന്നും സാന്യ അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഞാന്‍ എന്റെ ശരീരത്തില്‍…
Read Moreവെള്ളത്തിനടിയിൽ കഴിഞ്ഞ് 10 വയസ് കുറച്ചു..! അവകാശവാദവുമായി ശാസ്ത്രജ്ഞൻ
ഫ്ലോറിഡ: വെള്ളത്തിനടിയിൽ കഴിഞ്ഞാൽ പ്രായം കുറയുമോ? കുറയുമെന്നാണു സൗത്ത് ഫ്ലോറിഡ സർവകലാശാലയിലെ പ്രഫസറായ ജോസഫ് ഡിറ്റൂരിയുടെ അവകാശവാദം. 93 ദിവസം വെള്ളത്തിനടിയിൽ കഴിഞ്ഞ ഇദ്ദേഹത്തിന് പത്തു വയസ് കുറഞ്ഞത്രെ! വെള്ളത്തിനടിയിൽനിന്നു പുറത്തുവന്ന ഇദ്ദേഹത്തിന്റെ ശരീരത്തിൽ നടത്തിയ വിശദമായ പഠനത്തിലാണ് പ്രായം കുറഞ്ഞ കാര്യം വ്യക്തമായതെന്നു ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്തു. മനുഷ്യന് പ്രായമാകുമ്പോൾ ഡിഎൻഎ സീക്വൻസായ ടെലോമിയറുകൾ കുറയും. എന്നാൽ, ജോസഫിന്റെ കാര്യത്തിൽ, വെള്ളത്തിൽ കഴിയുന്നതിനു മുൻപ് രേഖപ്പെടുത്തിയ അളവുകളേക്കാൾ 20 ശതമാനം കൂടിയതായി കണ്ടെത്തി. 10 മടങ്ങ് കൂടുതൽ സ്റ്റെം സെല്ലുകളും കാണപ്പെട്ടു. കൂടാതെ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറഞ്ഞു.വെള്ളത്തിനടിയിലായിരുന്നപ്പോൾ ജോസഫ് അഞ്ച് ദിവസത്തിലൊരിക്കൽ ഒരു മണിക്കൂർ വർക്കൗട്ട് ചെയ്തിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. ബഹിരാകാശയാത്രികർ ഉപയോഗിക്കുന്നതിന് സമാനമായ അറയ്ക്കുള്ളിലാണ് ഇദ്ദേഹം വെള്ളത്തിനടിയിൽ താമസിച്ചത്. അന്തരീക്ഷത്തിൽ ജീവിക്കുമ്പോൾ എന്തൊക്കെ സമ്മർദങ്ങളാണ് മനുഷ്യശരീരത്തിൽ ഉണ്ടാകുന്നത് എന്നതിനെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായിരുന്നു…
Read Moreഉപയോഗിക്കുന്ന ‘ചൈനീസ് കേബിളുകള്‍ക്ക്’ ഗുണനിലവാരമില്ല ! കെ ഫോണില്‍ ഗുരുതര പിഴവുകള്‍ കണ്ടെത്തി എ ജി
സംസ്ഥാന സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച പദ്ധതികളിലൊന്നായ കെ ഫോണില്‍ ഗുരുതരമായ പിഴവുകള്‍ കണ്ടെത്തി എ ജി റിപ്പോര്‍ട്ട്. മേക്ക് ഇന്‍ ഇന്ത്യ മാനദണ്ഡം പാലിക്കണമെന്ന ടെണ്ടര്‍ വ്യവസ്ഥയുടെ ലംഘനം പദ്ധതിയില്‍ നടന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കെ ഫോണിനായി എത്തിച്ച കേബിളുകളുടെ കാര്യത്തിലും ക്രമക്കേട് നടന്നതായി റിപ്പോര്‍ട്ടിലുണ്ട്. കേബിളിന്റെ 70 ശതമാനം ഭാഗങ്ങളും ചൈനയില്‍ നിന്നാണ് എത്തിച്ചത്. കേബിളിന്റെ ഗുണനിലവാരത്തില്‍ പദ്ധതി പങ്കാളിയായ കെഎസ്ഇബിക്കും സംശയമുണ്ട്. കരാര്‍ കമ്പനിയായ എല്‍എസ് കേബിളിന് കെഎസ്ഐടിഎല്‍ നല്‍കിയത് അനര്‍ഹമായ സഹായമാണെന്നും എജി കണ്ടെത്തിയിരിക്കുന്നു. ഒപ്റ്റിക്കല്‍ ഗ്രൗണ്ട് വയറിന്റെ പ്രധാന ഘടകമായ ഒപ്റ്റിക്കല്‍ യൂണിറ്റും ചൈനീസ് കമ്പനിയുടേതാണ്. കെ ഫോണിലെ കേബിളുകളുടെ ഇറക്കുമതി സംബന്ധിച്ച് പ്രതിപക്ഷം നേരത്തേ തന്നെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ജൂണ്‍ അഞ്ചിനാണ് കെ ഫോണ്‍ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തിന് സമര്‍പ്പിച്ചത്. കെഎസ്ഇബിയും കേരള സ്റ്റേറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും…
Read More“പണമായിരുന്നു ലക്ഷ്യമെങ്കില്‍ സൗദിയിലേക്ക് പോകുമായിരുന്നു’
ബുവെനോസ് ഐറിസ് (അർജന്റീന): അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസി യുഎസ്എയിലെ മേജര്‍ ലീഗ് സോക്കര്‍ ക്ലബായ ഇന്റര്‍ മയാമിയിലേക്ക്. ഫ്രഞ്ച് ക്ലബായ പിഎസ്ജി വിട്ടാണ് മെസിയുടെ കൂടുമാറ്റം. ഇംഗ്ലീഷ് മുൻ താരം ഡേവിഡ്ബെക്കാമിന്റെ ഉടമസ്ഥയിലുള്ളതാണ് ഇന്റർ മയാമി ക്ലബ്. മുന്‍ ക്ലബായിരുന്ന ബാഴ്സലോണയിലേക്കു പോകാനായിരുന്നു ആഗ്രഹമെന്നു പറഞ്ഞ മെസി, പണമായിരുന്നു ലക്ഷ്യമെങ്കില്‍ സൗദിയിലേക്ക് പോകുമായിരുന്നുവെന്നും കൂട്ടിച്ചേർത്തു. “ബാഴ്സലോണയിലേക്ക് തിരിച്ചുവരുന്നത് ഞാൻ സ്വപ്നം കണ്ടിരുന്നു. അതില്‍ ഞാന്‍ ആവേശത്തിലായിരുന്നു. പക്ഷേ രണ്ടു വര്‍ഷം മുമ്പ് ഇതുപോലെ നടന്ന കാര്യം ആലോചിച്ചപ്പോള്‍ അന്ന് അനുഭവിച്ചതുപോലുള്ള അവസ്ഥയില്‍ ഒരിക്കല്‍ കൂടി ആകാന്‍ ആഗ്രഹിച്ചില്ല. എന്റെ ഭാവി മറ്റൊരാളുടെ കൈകളില്‍ ഏല്‍പ്പിക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ല. എന്നെ തന്നെയും കുടുംബത്തെയും ആലോചിച്ച് എനിക്ക് സ്വന്തം തീരുമാനമെടുക്കണമായിരുന്നു.’-മെസി പറഞ്ഞു.
Read Moreയൂറോപ്പ കോൺഫറൻസ് ലീഗ് കിരീടം വെസ്റ്റ് ഹാമിന്
പ്രാഗ്: യുവേഫ യൂറോപ്പ കോൺഫറൻസ് ലീഗ് കിരീടം വെസ്റ്റ് ഹാമിന്. ഫൈനലിൽ ഫിയോറെന്റിനയെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് വെസ്റ്റ് ഹാം കിരീടം കരസ്ഥമാക്കിയത്. സയ്യിദ് ബെൻറഹ്മ (62′), ജാരൊദ് ബോവൻ (90′) എന്നിവർ വെസ്റ്റ് ഹാമിനായി ലക്ഷ്യം കണ്ടു. 67ാം മിനിറ്റിൽ ജിയാകോമോ ബൊനവെന്തുറ ഫിയോറെന്റിനയുടെ ആശ്വാസഗോൾ നേടി. വെസ്റ്റ് ഹാമിന്റെ കന്നി യൂറോപ്പ കോൺഫറൻസ് ലീഗ് കിരീടമാണിത്. 1980നുശേഷം വെസ്റ്റ് ഹാം നേടുന്ന പ്രധാന കിരീടം കൂടിയാണിത്.
Read More‘പേര് അരിക്കൊമ്പന്, ഉത്രം നക്ഷത്രം ! വഴിപാട് നേര്‍ന്ന് ആനപ്രേമികള്‍; ആനയെ തിരിച്ചെത്തിക്കണമെന്ന് ചിന്നക്കനാലിലെ ഗോത്രജനത
അരിക്കൊമ്പന് വഴിപാടുകളുമായി ആനപ്രേമികള്‍. കുമളി ശ്രീ ദുര്‍ഗ ഗണപതി ഭദ്രകാലീ ക്ഷേത്രത്തില്‍ ഒരു മൃഗസ്നേഹി അരിക്കൊമ്പനായി നടത്തിയ വഴിപാടുകളുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ‘അരിക്കൊമ്പന്- നക്ഷത്രം ഉത്രം’ എന്നാണ് വഴിപാട് രസീതില്‍ നല്‍കിയിരിക്കുന്നത്. അര്‍ച്ചനയും ഭാഗ്യസൂക്ത പുഷ്പാഞ്ജലിയുമാണ് വഴിപാട് ഇനങ്ങള്‍. അരിക്കൊമ്പന്റെ ആയുരാരോഗ്യത്തിനായി ക്ഷേത്രങ്ങളില്‍ പൂജയും വഴിപാടും നടത്തുന്നത് തുടരുകയാണ്. ഇതിനിടെ തൊടുപുഴ മണക്കാട് സ്വദേശി സന്തോഷ് സമീപത്തെ മണക്കാട് നരസിംഹ സ്വാമി ക്ഷേത്രത്തില്‍ അരിക്കൊമ്പന് വേണ്ടി മൃത്യുഞ്ജയ പുഷ്പാഞ്ജലി നടത്തി. അരിക്കൊമ്പന്റെ ജന്മനാടായ ചിന്നക്കനാലില്‍ നിന്ന് അരിക്കൊമ്പനെ മാറ്റിയതുമുതല്‍ സന്തോഷ് അസ്വസ്ഥനായിരുന്നു. ചെറുപ്പം മുതല്‍ മൃഗങ്ങളോടുള്ള അകമഴിഞ്ഞ സ്നേഹമാണ് അരിക്കൊമ്പന് വേണ്ടി വഴിപാട് കഴിക്കാന്‍ പ്രേരിപ്പിച്ചത്. കാട്ടാനയ്ക്കായി വഴിപാട് കഴിപ്പിക്കണമെന്ന ഭക്തന്റെ ആഗ്രഹത്തിനൊപ്പം മണക്കാട് നരസിംഹസ്വാമി ക്ഷേത്രത്തിലെ അധികൃതരും നില്‍ക്കുകയായിരുന്നു. അതേസമയം അരിക്കൊമ്പനെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ചിന്നക്കനാലില്‍ ഗോത്ര ജനത സൂചനാ സമരം നടത്തിയിരുന്നു.…
Read Moreസംവിധായകന്റെ മുറിയിലെ എക്സൈസ് പരിശോധന: ക്രിമിനല്‍ ഗൂഢാലോചനയെന്നു ഫെഫ്ക
കൊച്ചി: സംവിധായകന് നീജം കോയയുടെ മുറിയില്‍ എക്സൈസ് പരിശോധന നടത്തിയതിനു പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയെന്ന് ഫെഫ്ക. തിങ്കളാഴ്ച രാത്രിയാണ് നജീം താമസിച്ചിരുന്ന ഈരാറ്റുപേട്ടയിലെ ഹോട്ടല്‍ മുറിയില്‍ എക്സൈസ് ഇന്റലിജന്‍്സ് ആണ് റെയ്ഡ് നടത്തിയത്. ലഹരിമരുന്ന് ഉണ്ടെന്ന വിവരത്തിലായിരുന്നു പരിശോധന. മറ്റുള്ളവരുടെ മുറികള്‍ എക്സൈസ് പരിശോധിച്ചില്ല. ഒരു മുറി മാത്രം പരിശോധിച്ചത് ദുരൂഹതയുണ്ട്. നിയമപരമായ പരിശോധനയ്ക്ക് തടസമില്ലെന്നും ഫെഫ്ക ജന. സെക്രട്ടറി ബി. ഉണ്ണികൃഷ്ണന് പറഞ്ഞു.
Read Moreഎംഡിഎംഎ കേസ് ; യുവതിയടക്കം ആറുപേര്‍ പിടിയിലായത് ലഹരി വിൽക്കാൻ ശ്രമിക്കുന്നതിനിടെ
കൊച്ചി: എംഡിഎംഎയുമായി യുവതിയടക്കം ആറുപേര്‍ പിടിയിലായ കേസില്‍ പ്രതികള്‍ പിടിയിലായത് വില്പനയ്ക്കുള്ള ശ്രമത്തിനിടെ. ലഹരിമരുന്നു വാങ്ങാന്‍ എത്തുന്നവരെ കാത്ത് എറണാകുളം ചാത്യാത്ത് റോഡില്‍ ക്യൂന്‍സ് വാക്ക് വേക്ക് സമീപം നിര്‍മാണത്തിലിരിക്കുന്ന മറീന വണ്‍ ഫ്ളാറ്റിനു എതിര് വശം വാഹനം പാര്‍ക്ക് ചെയ്തു കിടക്കുമ്പോഴാണ് സെന്‍ട്രല്‍ പോലീസിന്റെ പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് പൂണിത്തുറ മാപ്പുംഞ്ചേരിവീട്ടില് സജിത് വര്‍ഗീസ് (23), പൂണിത്തറ കളത്തിപ്പറമ്പില്‍ വീട്ടില്‍ വിവേക് വേണു (32), നെട്ടൂര്‍ വെളിപറമ്പില്‍ മുഹമ്മദ് യാസിര്‍ (29), മരട് മാപ്പിഞ്ചേരി വീട്ടില്‍ സേവ്യര്‍ അലന് ബിനു (22), മരട് മാപ്പിഞ്ചേരി വീട്ടില്‍ അക്വിന്‍ ഷിബു (19), വരന്തരപ്പിള്ളി വേലൂപ്പാടം കുന്നക്കാടന്‍ വീട്ടില്‍ റുക്സാന (24) എന്നിവരാണ് പിടിയിലായത്.
Read More