എംഡിഎംഎയുമായി യുവ നടന് ഉള്‍പ്പെടെ രണ്ടുപേര്‍ പാലക്കാട് ഒലവക്കോടില്‍ അറസ്റ്റില്‍. ട്രെയിനില്‍ ലഹരിമരുന്ന് കടത്തുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. പട്ടാമ്പി സ്വദേശി ഷൗക്കത്തലി, പുലാമന്തോള്‍ സ്വദേശി പ്രണവ് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കല്‍ നിന്നും 54 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് അറിയിച്ചു. പിടിയിലായ ഷൗക്കത്തലി നിരവധി ആല്‍ബങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അറിയപ്പെടുന്ന നടനാകണമെന്നായിരുന്നു ആഗ്രഹം. വെറുതെ ഒരു രസത്തിന് ആദ്യം കഞ്ചാവ് ഉപയോഗിച്ചു തുടങ്ങി പിന്നീട് എംഡിഎംഎയിലേക്ക് ചുവടുമാറുകയായിരുന്നു. ഉറക്കം വരാതിരിക്കാനാണ് പ്രണവ് കഞ്ചാവ് വിട്ട് എംഡിഎംഎ ഉപയോഗിച്ചു തുടങ്ങിയത്. ഓട്ടോ മൊബൈല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്നു പ്രണവ്. ലഹരി വാങ്ങാന്‍ പണം ഇല്ലാതെ വന്നതോടെയാണ് ഇരുവരും കടത്തുകാരായത്. പട്ടാമ്പിയിലെ ലഹരി ഇടപാട് സംഘമാണ് യുവാക്കളെ കാരിയര്‍മാരാക്കിയത്. ഒരു യാത്രയ്ക്ക് 15,000 രൂപ പ്രതിഫലം. യാത്രാ ചെലവ് വേറെ. ബംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ മൊത്തക്കച്ചവടക്കാര്‍ എത്തിക്കുന്ന ലഹരി…
Read MoreDay: June 8, 2023
മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ; വിദ്യയുടെ അറസ്റ്റ് വൈകുന്നു; കൊച്ചിയിലെ ബന്ധങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം
കൊച്ചി: താല്കാലിക അധ്യാപക നിയമനത്തിനായി വ്യാജരേഖ ചമച്ച കേസില്‍ പ്രതിയായ എറണാകുളം മഹാരാജാസ് കോളജ് പൂര്‍വ വിദ്യാര്‍ഥിനിയും മുന്‍ എസ്എഫ്ഐ നേതാവുമായ കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ മണിയനോടി സ്വദേശിനി കെ. വിദ്യയെ കണ്ടെത്താനാവാതെ കൊച്ചി സിറ്റി പോലീസ് കുഴങ്ങുന്നു. കേസെടുത്തതിനു പിന്നാലെ ഇവര്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്നാണ് പോലീസ് ഭാഷ്യം. അതിനിടെ കൊച്ചിയിലെ വിദ്യയുടെ ബന്ധങ്ങളെക്കുറിച്ച് എറണാകുളം സെന്‍ട്രല്‍ പോലീസ് അന്വേഷണം തുടങ്ങി. വിദ്യ കൊച്ചിയില്‍ എവിടെയെങ്കിലും താമസിച്ചിട്ടുണ്ടോ, ഇവര്‍ എന്നാണ് ഒടുവില്‍ കൊച്ചിയില്‍ വന്നു പോയത്, ഇവര്‍ ആരൊക്കെയായിട്ട് ബന്ധപ്പെട്ടു എന്നീ വിവരങ്ങളാണ് പോലീസ് മുഖ്യമായും അന്വേഷിക്കുന്നത്. ഈ അന്വേഷണം ഇന്ന് വൈകിട്ട് പൂര്‍ത്തിയാകുമെന്നും അതിനുശേഷം കേസ് ഇവിടെ തന്നെ തുടരണോയെന്നുള്ള കാര്യത്തില്‍ കൂടുതല്‍ വ്യക്തതയുണ്ടാകുമെന്നുമാണ് പോലീസ് ഉന്നതര്‍ നല്കുന്ന വിവരം. അന്വേഷണസംഘം റിപ്പോര്‍ട്ട് ഇന്ന് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കുമെന്നാണ് സൂചന.മഹാരാജാസ് കോളജ്…
Read More700 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കാനഡയില്‍ നാടുകടത്തല്‍ ഭീഷണിയില്‍ ! ആത്മഹത്യയ്ക്കു ശ്രമിച്ച് ചിലര്‍…
കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളെ നാടുകടത്താനുള്ള ഉത്തരവിനെതിരേ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ 12 ആഴ്ചയായി വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടരുകയാണ്. വ്യാജ ഓഫര്‍ ലെറ്റര്‍ അഴിമതിയില്‍ ഇന്ത്യയില്‍ നിന്നുള്ള ട്രാവല്‍ ഏജന്റുമാര്‍ക്കും പങ്കുണ്ടെന്നാരോപിച്ചാണ് പ്രതിഷേധം. കാനഡ ബോര്‍ഡര്‍ സെക്യൂരിറ്റി ഏജന്‍സിയില്‍നിന്നാണ് വിദ്യാര്‍ഥികള്‍ക്ക് നാടുകത്തല്‍ നോട്ടീസ് ലഭിച്ചത്. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പഞ്ചാബ് സര്‍ക്കാര്‍ കത്ത് നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍നിന്നുള്ള ഏഴുന്നുറോളം വിദ്യാര്‍ഥികളാണ് കാനഡയില്‍ നാടുകടത്തല്‍ ഭീഷണിയിലുള്ളത്. പഞ്ചാബില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് ഭൂരിഭാഗവും. കാനഡയിലെ വിവിധ കോളജുകളില്‍ അഡ്മിഷന് ലഭിക്കുന്നതിനായി നല്കിയ ഓഫര്‍ ലെറ്ററുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതിനാലാണ് ഇവരെ നാടുകടത്തുന്നത്. തങ്ങളുടെ ജീവിതം പ്രതിസന്ധിയിലാണ്. നാലുവര്‍ഷത്തിന് ശേഷം നാടുകടത്തുമെന്നത് മാനസികാരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ചിലര്‍ ആത്മഹത്യയ്ക്കും ശ്രമിച്ചു. നാടുകടത്തല്‍ ഉത്തരവ് ലഭിച്ച പലരും അപമാനം ഭയന്ന് പുറത്തുവരുന്നില്ല. ഏഴുന്നൂറിന് മേലെ ആളുകള്‍ക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ട്. വളരെ കഷ്ടപ്പെട്ടാണ് ഇവിടേക്ക് എത്താനായത് ഇന്ത്യയില്‍…
Read Moreതൃശൂരിലെ ലോഡ്ജിൽ ചെന്നൈ സ്വദേശികളുടെ മരണം സാമ്പത്തിക ബാധ്യതമൂലം; ആത്മഹത്യ കുറിപ്പിൽ പറയുന്നത്
തൃശൂർ: കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിന് സമീപമുള്ള മലബാര്‍ ടവര്‍ ലോഡ്ജില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈ സ്വദേശികളായ സന്തോഷ് പീറ്റർ (50), ഭാര്യ സുനി (45), ഇവരുടെ മകള്‍ ഐറിൻ (20) എന്നിവരാണ് മരിച്ചത്. സന്തോഷ് പീറ്റർ മുറിയിൽ തൂങ്ങി മരിച്ചനിലയിലായിരുന്നു. ഭാര്യയെ മുറിയിലെ ബെഡിലും മകളെ ബാത്ത്റൂമിലും മരിച്ചനിലയിൽ കണ്ടെത്തി. കഴിഞ്ഞ ആറിനാണ് ഇവർ ലോഡ്ജിൽ മുറിയെടുത്തത്. ഇന്നലെ ഉച്ചയ്ക്ക് ഇവർ റൂം ഒഴിയേണ്ടതായിരുന്നു. എന്നാൽ ഉച്ചയ്ക്കു പുറത്തുപോയ സന്തോഷ് വൈകുന്നേരം വരെ റൂം ആവശ്യമാണെന്ന് ലോഡ്ജ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. രാത്രിയിലും ഇവർ മുറിയിൽനിന്നു പുറത്തുവരാത്തതിനെ തുടർന്ന് ജീവനക്കാർ പോലീസിനെ വിവരമറിയിച്ചു. അർധരാത്രിയോടെ പോലീസെത്തി വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് മൂന്നുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പ് പോലീസ് മുറിയിൽനിന്നു കണ്ടെത്തിയിട്ടുണ്ട്. സാന്പത്തികമായി ചിലർ കബളിപ്പിച്ചതാണ് മരണകാരണമെന്ന് കത്തിൽ പറയുന്നു.…
Read Moreഎമിറേറ്റ്സ് വിമാനത്തിൽ ദുബായ് വഴി ന്യൂയോര്‍ക്കിലേക്ക് പിണറായി വിജയൻ; മുഖ്യമന്ത്രിയുടെ വിദേശയാത്ര ധൂര്‍ത്തെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: അമേരിക്കയില്‍ നടക്കുന്ന ലോകകേരള സഭ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽനിന്നു യാത്ര തിരിച്ചു. പുലര്‍ച്ചെ 4.35 നുള്ള എമിറേറ്റ്സ് വിമാനത്തിലാണ് മുഖ്യമന്ത്രി ദുബായ് വഴി ന്യൂയോര്‍ക്കിലേക്ക് യാത്ര തിരിച്ചത്.ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, സ്പീക്കര്‍ എ.എന്‍. ഷംസീര്‍, ചീഫ് സെക്രട്ടറി വി.പി. ജോയി തുടങ്ങിയവര്‍ മുഖ്യമന്ത്രിയെ അനുഗമിക്കുന്നുണ്ട്. ഭാര്യ കമല വിജയനും ഒപ്പമുണ്ട്. ശനിയാഴ്ച രാവിലെ ന്യൂയോര്‍ക്ക് ടൈംസ് സ്ക്വയറിലെ മാരിയറ്റ് മാര്‍ക് ക്വീയില്‍ ലോകകേരള സഭ മേഖലാ സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സ്പീക്കര്‍ എ.എന്‍. ഷംസീര്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി ഉള്‍പ്പെടെയുള്ളവരും ലോകകേരള സഭാംഗങ്ങളും പങ്കെടുക്കും. ജൂണ്‍ 11ന് വൈകിട്ട് ന്യൂയോര്‍ക്ക് ടൈംസ് സ്ക്വയറില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രിപിണറായി വിജയന് പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്ത്…
Read Moreഇമ വിടാതെ എഐ കാമറ; പിഴ ഈടാക്കുന്നതിൽ അനിശ്ചിതത്വം; നോട്ടീസ് അയച്ചു തുടങ്ങിയില്ല; ഇപ്പോ ശരിയാകുമെന്ന പ്രതീക്ഷയോടെ മോട്ടോർ വാഹന വകുപ്പ്
പി. ജയകൃഷ്ണൻകണ്ണൂർ: ഗതാഗത നിയമലംഘനം തടയാൻ മോട്ടോർ വാഹന വകുപ്പ് മുക്കിലും മൂലയിലും എഐ കാമറകൾ സ്ഥാപിച്ച് ഇമ വിടാതെ അവ പ്രവര്‍ത്തിച്ച് തുടങ്ങിയെങ്കിലും പിഴ ഈടാക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു. രണ്ട് ദിവസം പിന്നിട്ടിട്ടും ഒരു നോട്ടീസ് പോലും ഇതുവരെ അയയ്ക്കാൻ കഴിഞ്ഞിട്ടില്ല. പരിവാഹൻ സോഫ്റ്റ് വെയറിലെ പ്രശ്നങ്ങൾ എൻഐസി ഉടൻ പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നാണ് ഇതേക്കുറിച്ച് മോട്ടോർ വാഹന വകുപ്പ് പ്രതികരിച്ചത്. സീറ്റ് ബെൽറ്റുകൾ ധരിക്കാതെ യാത്ര ചെയ്തവരാണ് കൂടുതലായും കാമറയിൽ പതിഞ്ഞത്. ഇരുചക്ര വാഹനങ്ങളിൽ ഹെൽമറ്റ് ഇടാതെ പോകുന്നവരും കാമറയിൽ കുടുങ്ങുന്നുണ്ട്. മാസങ്ങള്‍ നീണ്ട ട്രയൽ റണ്ണും കൊട്ടിയാഘോഷിച്ചുള്ള ഉദ്ഘാടനവും കെങ്കേമമായി നടന്നെങ്കിലും, കാമറ പ്രവര്‍ത്തിച്ച് തുടങ്ങിയപ്പോൾ പണി പാളിയെന്നാണ് ഇന്നലെവരെയുള്ള റിപ്പോർട്ടുകളിൽനിന്നു വ്യക്തമാകുന്നത്. വാഹനങ്ങളുടെ വേഗം കണക്കാക്കുന്നതിൽ പിശക് സംഭവിക്കുന്നുണ്ടെന്നും അറിയുന്നു. ഒരു ബൈക്കിന് 1240 കിലോമീറ്റർ വേഗം വരെ രേഖപ്പെടുത്തിയത്രെ. കാമറ കണ്ടെത്തുന്ന…
Read Moreഒപ്പം കഴിഞ്ഞിരുന്ന യുവതിയെ വെട്ടിക്കൊന്ന് ശരീരഭാഗങ്ങള്‍ കുക്കറിലിട്ട് വേവിച്ചു ! 56കാരന് അറസ്റ്റില്‍…
രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ശ്രദ്ധ വാള്‍ക്കര്‍ മോഡല്‍ കൊലപാതകം. മുംബൈ നഗരത്തിലാണ് യുവതിയെ കൊന്ന് പലകഷണങ്ങളായി വെട്ടിനുറുക്കിയത്. മുംബൈ മിറ റോഡിലെ ഫ്ളാറ്റില്‍ താമസിക്കുന്ന സരസ്വതി വൈദ്യ(32)യാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുവതിക്കൊപ്പം താമസിച്ചിരുന്ന 56-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിക്കൊപ്പം താമസിച്ചിരുന്ന ലിവ് ഇന്‍ പങ്കാളിയായ മനോജ് സഹാനിയാണ് കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം ഇരുവരും താമസിച്ചിരുന്ന ഫ്ളാറ്റില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി സമീപത്തെ ഫ്ളാറ്റിലുള്ളവര്‍ പോലീസിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് നയാനഗര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് യുവതിയുടെ മൃതദേഹം വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തിയത്. പ്രതിയായ മനോജിനെയും ഉടന്‍തന്നെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊല്ലപ്പെട്ട സരസ്വതിയും പ്രതി മനോജും കഴിഞ്ഞ മൂന്നുവര്‍ഷമായി മിറ റോഡിലെ ഫ്ളാറ്റില്‍ ഒരുമിച്ചായിരുന്നു താമസം. നാലുദിവസം മുമ്പാണ് പ്രതി പങ്കാളിയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. യുവതിയെ ഫ്ളാറ്റില്‍വെച്ച് വെട്ടിക്കൊലപ്പെടുത്തിയ ശേഷം മരം…
Read Moreസംസ്ഥാനത്ത് വ്യാപക മഴ; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്; പത്തനംതിട്ട മൂഴിയാർ അണക്കെട്ടിൽ റെഡ് അലർട്ട്; മത്സ്യബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട ബിപോര്‍ജോയ് ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതേത്തുടർന്ന് സംസ്ഥാനത്ത് 11 വരെ ഇടിമിന്നലിനും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. കേരളത്തില്‍ ഇന്ന് രണ്ട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. പത്തനംതിട്ട മൂഴിയാർ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും ശനി, ഞായർ ദിവസങ്ങളിൽ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ആണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മോശം കാലാവസ്ഥയ്ക്ക് സാധ്യത ഉള്ളതിനാൽ കേരളാ, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. അടുത്ത മണിക്കൂറുകളിൽ കാലവർഷം കേരളതീരത്തേക്ക് എത്തും. മധ്യ-കിഴക്കൻ അറബിക്കടലിൽ വീശുന്ന ബിപോർജോയ് ചുഴലിക്കാറ്റ് അതിതീവ്രമായി വടക്ക് ദിശയിൽ സഞ്ചരിക്കുകയാണ്. നിലവിൽ ഗോവ തീരത്ത്…
Read Moreസോളാർ കമ്മീഷൻ “അന്വേഷിച്ചത് സ്ത്രീ പുരുഷ ബന്ധത്തിലെ മസാലക്കഥകൾ”; വിമർശനവുമായി മുൻ ഡിജിപിയുടെ സർവീസ് സ്റ്റോറി
തിരുവനന്തപുരം: മുൻഡിജിപിയുടെ സർവീസ് സ്റ്റോറിയിൽ സോളാർ കമ്മീഷനെതിരേ രൂക്ഷ വിമർശനം. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനും മുൻ ഡിജിപിയുമായ എ. ഹേമചന്ദ്രനാണ് തന്റെ സർവീസ് സ്റ്റോറിയിൽ ജസ്റ്റീസ് ശിവരാജൻ കമ്മീഷനെ വിമർശിക്കുന്നത്. സദാചാര പോലീസിന്റെ മാനസികാവസ്ഥയിലായിരുന്നു കമ്മീഷനെന്നും അന്വേഷിച്ചത് സ്ത്രീ പുരുഷ ബന്ധത്തിലെ മസാലക്കഥകൾ മാത്രമെന്നും മുൻ ഡിജിപി എ. ഹേമചന്ദ്രൻ ആരോപിക്കുന്നു. ‘നീതി എവിടെ’ എന്ന പേരിൽ ഇന്ന് പുറത്തിറങ്ങുന്ന എ. ഹേമചന്ദ്രന്റെ സർവീസ് സ്റ്റോറിയിലാണ് ആരോപണം. അല്പായുസായ റിപ്പോര്‍ട്ടും തുടര്ചലനങ്ങളുമെന്ന തലക്കെട്ടിലുള്ള ഭാഗത്താണ് സോളാർ കമ്മീഷനെതിരേ രൂക്ഷ വിമർശനമുന്നയിച്ചിരിക്കുന്നത്. സോളാർ കേസിൽ അന്വേഷണ സംഘത്തെ നയിച്ചത് എ. ഹേമചന്ദ്രനാണ്. സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷൽ കമ്മീഷനായ ജസ്റ്റീസ് ശിവരാജൻ കമ്മീഷനെതിരെയാണ് ഹേമചന്ദ്രന്റെ വിമർശനം. കമ്മീഷൻ അന്വേഷിച്ചത് സ്ത്രീ പുരുഷ ബന്ധത്തിലെ മസാലക്കഥകളായിരുന്നു. സദാചാര പോലീസിനെപോലെ പെരുമാറിയ കമ്മീഷൻ പലപ്പോഴും വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്ന് കയറാൻ ശ്രമിച്ചു. തട്ടിപ്പ്…
Read Moreയഥാര്‍ഥ ജീവിതത്തിലും ഒന്നിക്കുമോയെന്ന് ചോദ്യം ! വ്യത്യസ്ഥമായ മറുപടിയുമായി നിഖിലും ശ്രീതുവും
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന അമ്മയറിയാതെ എന്ന സീരിയലിന് നിരവധി ആരാധകരാണുള്ളത്. സൂപ്പര്‍ഹിറ്റായ ഈ പരമ്പരയിലെ കഥാപാത്രങ്ങളെയും മലയാളി പ്രേക്ഷകര്‍ അവരുടെ ഹൃദയത്തിലാണ് കൊണ്ടു നടക്കുന്നത്. പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് നിഖിലും ശ്രീതുവും ആണ്. അലീന എന്ന കഥാപാത്രമായി ശ്രീതുവും അമ്പാടി എന്ന കഥാപാത്രമായി നിഖിലും ആണ് പരമ്പരയില്‍ എത്തുന്നത്. സീരിയലില്‍ പ്രണയ ജോഡികളാണ് അമ്പാടിയും അലീനയും. അലീനയും അമ്പാടിയും യഥാര്‍ത്ഥ ജീവിതത്തിലും ഇരുവരും ഒന്നിക്കണം എന്നാണ് ആരാധകരുടെ ആഗ്രഹം. ഇരുവരുടെയും പുതിയ ഫോട്ടോകള്‍ കാണുമ്പോള്‍ പ്രേക്ഷകര്‍ക്കിടയില്‍ സംശയങ്ങളും ഉണ്ടാവാറുണ്ട്. സോഷ്യല്‍ മീഡിയകളില്‍ സജീവമായ ഇരുവരും ഇന്‍സ്റ്റാഗ്രാമിലൂടെ റീല്‍സുമായി എത്താറുണ്ട്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ഇപ്പോഴിതാ വിവാഹത്തെ കുറിച്ച് സംസാരിക്കുകയാണ് ഒരു അഭിമുഖത്തില്‍ ശ്രീതുവും നിഖിലും. വിവാഹം ഒട്ടും പ്രതീക്ഷിക്കാതെ നടക്കുമെന്ന് പറഞ്ഞ ശ്രീതു താനും നിഖിലും തമ്മില്‍ പ്രണയത്തിലല്ലെന്നും റിയല്‍ ലൈഫില്‍ വിവാഹം കഴിക്കില്ലെന്ന് പറഞ്ഞ്…
Read More