ചില വാർത്തകൾ വായിച്ചാൽ അറിയാതെ കണ്ണ് നിറഞ്ഞു പോകാറുണ്ട്. അത്തരമൊരു വാർത്ത കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യുകയുണ്ടായി. 69 വർഷത്തെ ദാമ്പത്യജീവിതത്തിനൊടുവിൽ വിർജീനിയ, ടോമി സ്റ്റീവൻസ് ദമ്പതികളുടെ വേർപാടിന്റെ കഥ എല്ലാവരെയും നൊമ്പരപ്പെടുത്തിയിരുന്നു. ഹെെസ്കൂൾ പഠിക്കുമ്പോൾ മുതലുള്ള സൗഹൃതം. അത് പിന്നെ പ്രണയമായി മാറി. അവസാനം വിവാഹത്തിലേക്കും എത്തി. വിർജീനിയയുടെയും, ടോമി സ്റ്റീവൻസിന്റെയും പ്രണയം ഓരോ ദിവസവും കൂടുതൽ അടുക്കുന്നതല്ലാതെ കുറയുന്നില്ല. പരസ്പരം സ്നേഹിച്ചും പിണങ്ങിയും ഇണങ്ങിയും അവർ തമ്മിലുള്ള ജീവിതം മനോഹരമായി മുന്നോട്ട് പോയി. കാലങ്ങൾ കഴിഞ്ഞു ഇരുവരും വയസായി. പ്രായമേറെ ചെന്നിട്ടും ആ പ്രണയത്തിനു ഉലച്ചിലുകൾ സംഭവിച്ചില്ല. ഇരുവരുടെയും അവസാന കാലത്ത് ആശുപത്രിക്കിടക്കയിൽ നിന്നുമുള്ള ദൃശ്യങ്ങളാണ് പുറത്തു വരുന്നത്. മരണക്കിടക്കയിലും പരസ്പരം കെെകൾ കോർത്ത് പിടിച്ച് കിടക്കുന്ന ചിത്രങ്ങൾ കണ്ടാൽ കരയാത്തവരായി ആരുമുണ്ടാകില്ല. 91 കാരനായ ടോമി സ്റ്റീവൻസ്…
Read MoreDay: October 1, 2023
ക്ലിനിക്കിൽ ഡോക്ടർക്ക് നേരെ ആക്രമണം; കത്തികൊണ്ട് ഒന്നിലധികം തവണ കുത്തി
ക്ലിനിക്കിൽ ഡോക്ടർക്ക് നേരെ ആക്രമണം. പടിഞ്ഞാറൻ ഡൽഹിയിലെ ടാഗോർ ഗാർഡൻ എക്സ്റ്റൻഷൻ ഏരിയയിലെ ക്ലിനിക്കിൽ 40 വയസ്സുള്ള ഡോക്ടറെയാണ് ഒരാൾ കത്തികൊണ്ട് ആക്രമിച്ചത്. സംഭവ ദിവസം ഒരാൾ ഡോക്ടർ സംഗയ് ബൂട്ടിയയുടെ ക്ലിനിക്കിലെത്തി കെട്ടിടത്തിന്റെ ഗോവണിപ്പടിയിൽ വെച്ച് കത്തികൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (വെസ്റ്റ്) വിചിത്ര വീർ പറഞ്ഞു. ഡോ ബൂട്ടിയ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഒരു ക്ലിനിക്ക് നടത്തുകയാണ്. മുകളിലത്തെ നിലയിലാണ് ഇവരുടെ താമസം. സംഭവത്തിന് ശേഷം അക്രമി സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഡോക്ടർക്ക് ഒന്നിലധികം കുത്തുകളുണ്ടെന്നും അവർ ആശുപത്രിയിൽ ചികിത്സയിലാണെന്നും പോലീസ് പറഞ്ഞു. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. പ്രതികയെ പിടികൂടാൻ ഒന്നിലധികം സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
Read Moreമിന്നൽ പരിശോധന; ഇടുക്കിയിൽ അഞ്ച് ബിവറേജസ് ഔട്ട്ലെറ്റുകളിൽ ക്രമക്കേട് കണ്ടെത്തി
ഇടുക്കിയിൽ ബിവറേജസിൽ മിന്നൽ പരിശോധന. വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ അഞ്ച് ബിവറേജസ് ഔട്ട്ലെറ്റുകളിലും ക്രമക്കേട് കണ്ടെത്തി. രേഖകളില്ലാതെ ദിവസ വേതനാടിസ്ഥാനത്തിൽ രണ്ടുപേർ ജോലി ചെയ്യുന്നതായി കണ്ടെത്തി. മൂന്നാർ ,ഉപ്പുതറ, കൊച്ചറ,എന്നീ ഔട്ട്ലെറ്റുകളിൽ കണക്കിൽ പെടാത്ത 21,907 രൂപ കണ്ടെത്തി. പൂപ്പാറ, രാജാക്കാട് ഔട്ട്ലെറ്റുകളിൽ 14,359 രൂപയുടെ കുറവും കണ്ടെത്തി. മദ്യം പൊതിയാൻ പത്രം വാങ്ങിയ കണക്കിലും ക്രമക്കേട്. കണക്ക് പ്രകാരം 23032 രൂപയുടെ പത്രക്കെട്ടുകൾ വാങ്ങിയതായാണ് പക്ഷേ ആർക്കും മദ്യം പൊതിഞ്ഞു കൊടുത്തിട്ടില്ലെന്നും കണ്ടെത്തി. എക്സൈസ് ഉദ്യോഗസ്ഥർ കൃത്യമായി പരിശോധന നടത്തുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
Read Moreയുണീക്ക് ഹാക്ക് ടു സ്ലൈസ്; സോഷ്യൽ മീഡിയയിൽ വൈറലായ് വീഡിയോ
ജോലികൾ ചെയ്യുന്നതിനുള്ള പുതിയ വഴികൾ പരിചയപ്പെടുത്തുന്നതിലൂടെ ഇന്റർനെറ്റ് നമ്മുടെ ജീവിതം എളുപ്പമാക്കാൻ സഹായിക്കുന്നു. പല തരത്തിലുള്ള പാചക നുറുങ്ങുകളും അടുക്കള ഹാക്കുകളും ഇങ്ങനെ വൈറലാകാറുണ്ട്. ചിലത് തികച്ചും വിചിത്രമാണെങ്കിലും മറ്റുള്ളവ അതിശയകരമാംവിധം ഫലപ്രദമാണെന്ന് തെളിയിക്കുന്നു. അടുത്തിടെ പിസ്സ മുറിക്കുന്നതിനുള്ള ഒരു മാർഗം കാണിക്കുന്ന വീഡിയോ ഇന്റർനെറ്റിൽ തരംഗമായി. 23 ദശലക്ഷത്തിലധികം ആളുകളാണ് ഈ ഹാക്ക് കണ്ടത്. പിസ്സ കഷ്ണങ്ങൾ വേർതിരിക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ആളുകളെ ആകർഷിച്ചത്. @rowheimfarooqui എന്നയാളുടെ ഇൻസ്റ്റാഗ്രാം റീലിൽ, പിസ്സ സ്റ്റൂൾ എന്നും അറിയപ്പെടുന്ന ഉപകരണം ഉപയോഗിച്ച് പിസ്സ അനായാസം വേർതിരിക്കുന്നത് കാണാം. പിസ്സയുടെ ഒരു ഭാഗം സൂക്ഷിച്ചുവെച്ചുകൊണ്ട് അയാൾ തന്റെ മറ്റേ കൈ ഉപയോഗിച്ച് കഷ്ണം ഭംഗിയായി വേർതിരിക്കുന്നു. വീഡിയോയ്ക്ക് ഇതിനോടകം തന്നെ ധാരാളം കമന്റുകളും ലൈക്കുകളും ലഭിച്ചു. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Read Moreആരോഗ്യമന്ത്രിയുടെ ഓഫീസിലെ കോഴ തട്ടിപ്പ്; പിന്നിൽ അഖിൽ സജീവും ലെനിനുമെന്ന് നിഗമനം
ആരോഗ്യമന്ത്രിയുടെ ഓഫീസിലെ കോഴ തട്ടിപ്പിന് പിന്നിൽ അഖിൽ സജീവും കോഴിക്കോട് സ്വദേശിയായ അഭിഭാഷകൻ ലെനിനും ആണെന്ന നിഗമനത്തിൽ അന്വേഷണ സംഘം. ബാസിതിനും ഇതിൽ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. തിരുവനന്തപുരത്ത് ഹരിദാസിനൊപ്പം എത്തിയിട്ടില്ലെന്നാണ് ബാസിത് ആദ്യം മൊഴി നൽകിയിരുന്നത്. എന്നാൽ സിടിവി ദൃശ്യങ്ങള്‍ ഇന്നലെ പുറത്ത് വന്നതിനു പിന്നാലെ ബാസിതിന്റെ മൊഴി ഇന്നലെ പൊലീസ് വീണ്ടും രേഖപ്പെടുത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ ഇന്ന് ഹരിദാസിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തും. എന്നാൽ അഖിൽ മാത്യുവിനെതിരായ ആരോപണത്തിൽ തെളിവ് ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ സംഭവത്തിൽ ആൾമാറാട്ടം നടന്നിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുകയാണ്.
Read Moreവിക്ടോറിയ രാജ്ഞി കഴിച്ച ലോകത്തിലെ ഏറ്റവും പഴക്കമുള്ള വിസ്കി; ലേലത്തിനായ് ഒരുങ്ങുന്നു
സ്കോട്ട്ലൻഡിലെ 750 വർഷം പഴക്കമുള്ള കോട്ടയിൽ നിന്ന് കണ്ടെത്തിയ വിസ്കി ബോട്ടിലുകൾ ഈ വർഷം നവംബറിൽ ലേലം ചെയ്യാൻ ഒരുങ്ങുകയാണ്. 1800-കളുടെ തുടക്കത്തിലേതാണ് വിസ്കിയെന്ന് വിദഗ്ധർ പറയുന്നു. ഇത് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന വിസ്കികളിലൊന്നാണ്. കൂടുതൽ വ്യക്തമായി പറഞ്ഞാൽ ഇത് 1833-ൽ ഇത് ഉണ്ടാക്കി. 1841-ൽ കുപ്പിയിലാക്കി, 1932-ൽ റീബോറ്റിൽ ചെയ്തതായി പറയപ്പെടുന്നു. ഈ പാനീയത്തിന്റെ 40 കുപ്പികൾ 2022-ന്റെ അവസാനത്തിൽ പെർത്ത്ഷെയറിലെ ബ്ലെയർ കാസിലിൽ ഒരു നിലവറ വാതിലിനു പിന്നിൽ നിന്ന് കണ്ടെത്തി. കോട്ടയുടെ ആർക്കൈവുകളിലും കാർബൺ ഡേറ്റിംഗിലും നടത്തിയ ഗവേഷണം സ്കോട്ടിഷ് യൂണിവേഴ്സിറ്റിസ് എൻവയോൺമെന്റൽ റിസർച്ച് സെന്റർ നടത്തിയ പഠനത്തിലാണ് വിസ്കിയുടെ പഴക്കം പരിശോധിക്കുന്നത്. 1844-ൽ വിക്ടോറിയ രാജ്ഞിയും ആൽബർട്ട് രാജകുമാരനും കോട്ട സന്ദർശിച്ചപ്പോൾ വിസ്കി രുചിച്ചിരിക്കാമെന്നാണ് അവർ അഭിപ്രായപ്പെടുന്നത്. ലേലത്തിന്റെ ചുമതലയുള്ള കമ്പനി പറയുന്നതനുസരിച്ച് 24 കുപ്പികളിൽ ഓരോന്നിനും ഏകദേശം 10,000…
Read More‘ആത്മാര്‍ഥമായി പരിശ്രമിച്ചിട്ടുണ്ട്, ഒരുപാട് സ്നേഹം തിരിച്ച് കിട്ടുന്നത് കാണുമ്പോള്‍ ഒത്തിരി സന്തോഷം’; മമ്മൂട്ടി
തന്റെ പുതിയ ചിത്രം കണ്ണൂര്‍ സ്ക്വാഡ് സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി. വളരെ അധികം ആത്മാര്‍ഥമായി പരിശ്രമിച്ചിട്ടുമുണ്ട്. ഒരുപാട് സ്നേഹം തിരിച്ച് കിട്ടുന്നത് കാണുമ്പോള്‍ ഒത്തിരി സന്തോഷം മമ്മൂട്ടി കുറിച്ചു. “കണ്ണൂര്‍ സ്ക്വാഡിനെക്കുറിച്ചുള്ള നിങ്ങളുടെ നിരൂപണങ്ങളും അഭിപ്രായങ്ങളും ഞങ്ങള്‍ ഏവരുടെയും ഹൃദയം നിറയ്ക്കുകയാണ്. നിങ്ങള്‍ ഓരോരുത്തരോടും ഒരുപാട് നന്ദിയുണ്ട്. ഞങ്ങള്‍ക്ക് ആഴത്തില്‍ വിശ്വാസമുണ്ടായിരുന്ന ഒരു സിനിമയാണിത്. ആത്മാര്‍ഥമായി പരിശ്രമിച്ചിട്ടുമുണ്ട്. അതിന് ഒരുപാട് സ്നേഹം തിരിച്ച് കിട്ടുന്നത് കാണുമ്പോള്‍ ഒത്തിരി സന്തോഷം”എന്നാണ് മമ്മൂട്ടിയുടെ വാക്കുകൾ.
Read Moreവിചിത്രമായ മേള; സ്ത്രീകൾക്ക് മാത്രം പ്രവേശനം; പുരുഷൻമാർ പുറത്തു നിൽക്കണം
ആചാരങ്ങളും അനുഷ്ടാനങ്ങളും ഓരോ സ്തലത്തും വിഭിന്നമാണ്. വിചിത്രമായ ആചാരങ്ങൾ പോലും പലയിടത്തും ആഘോഷിക്കാറുമുണ്ട്. മധ്യപ്രദേശിൽ ശ്രീകൃഷ്ണ പ്രതിഷ്ഠയുള്ള ക്ഷേത്രത്തിൽ 182 വർഷമായി ഫൂൽ ഡോൾ ഗ്യാരസ് ഫെസ്റ്റിവലിന്റെ ഭാഗമായി ജൽവിഹാർ മേള ആഘോഷിക്കാറുണ്ട്. അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന മേളയാണിത്. ക്ഷേത്രത്തിലെ പുരോഹിതനായിരുന്ന പരേതനായ കേശവദാസ് മഹാരാജാണ് ഈ ഫെസ്റ്റിവൽ ആരംഭിച്ചത്. അഞ്ച് ദിവസം നടക്കുന്ന ഈ ഫെസ്റ്റിവലിൽ രണ്ട് ദിവസം സ്ത്രീകൾക്ക് മാത്രമുള്ളതാണ്. ആദ്യത്തെ മൂന്ന് ദിവസം അതുപോലെ പുരുഷന്മാർക്കും. സ്ത്രീകൾക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകളോ അപകടങ്ങളോ ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് പുരുഷൻമാരെ അങ്ങോട്ടേക്ക് പ്രവേശിപ്പിക്കാത്തത്. മേളയ്ക്ക് ആവശ്യമായ കാര്യങ്ങൾ ഒരുക്കുന്നത് സ്ത്രീകളാണ്. മാത്രമല്ല അന്നേ ദിവസം സ്ത്രീകൾ തങ്ങളുടെ മുഖം മറക്കേണ്ടതില്ല. സ്ത്രീകൾ വളരെ ആസ്വദിച്ചും സ്വാതന്ത്ര്യത്തോടുമാണ് ഈ മേളയിൽ പങ്കെടുക്കുന്നത്
Read Moreപെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കിയ പ്രതി പോലീസ് പിടിയിൽ
പന്ത്രണ്ട് വയസുകാരിയെ ബലാത്സംഗത്തിനിരയാക്കിയ പ്രതി പിടിയിൽ. കിഴക്കൻ ഡൽഹിയിലെ മയൂർ വിഹാർ മേഖലയിലാണ് സംഭവം. പ്രതിയെ ഉത്തർപ്രദേശിലെ ഖോരയിൽ നിന്ന് പിടികൂടിയതായി പോലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മയൂർ വിഹാർ പോലീസ് സ്റ്റേഷന് എൽബിഎസ് ആശുപത്രിയിൽ നിന്ന് ബുധനാഴ്ച വിവരം ലഭിച്ചതായി പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. അതേ ഗ്രാമത്തിൽ താമസിക്കുന്ന ഒരാൾ 12 വയസ്സുകാരിയെ ബലാത്സംഗം ചെയ്തതായി പെൺകുട്ടിയുടെ പിതാവ് ആശുപത്രിയിൽ വച്ച് പറഞ്ഞു. ഇബ്രാൻ (19) എന്ന പ്രതിയെ യുപിയിലെ ഖോറയിൽ നിന്നാണ് പിടികൂടിയത്. പ്രതി തയ്യൽക്കട നടത്തുന്നയാളാണെന്ന് പോലീസ് പറഞ്ഞു. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
Read Moreപ്രണയം റേഡിയയോട് ; 1500 -ലധികം റേഡിയോ ശേഖരവുമായി രാംസിംഗ്
റേഡിയോയിലെ സുപ്രഭാതം കേട്ടുകൊണ്ടാണ് പണ്ട് പല വീടുകളും ഉണർന്നിരുന്നത്. കാലം മാറിയപ്പോൾ റേഡിയോ കേൾക്കുന്നവരുടെ എണ്ണത്തിലും മാറ്റങ്ങൾ സംഭവിച്ചു. എങ്കിലും ഇന്നും റേഡിയോട് അടങ്ങാത്ത അഭിനിവേശമുള്ള ഒരാൾ ഉത്തർപ്രദേശിലുണ്ട്. ഉത്തർ പ്രദേശിൽ നിന്നുള്ള രാം സിംഗ് ബുദ്ധ് എന്ന 67 -കാരനാണ് ആ വ്യക്തി. 1500 -ലധികം വിന്റേജ് റേഡിയോ റിസീവറുകളാണ് അദ്ദേഹത്തിന്റെ പക്കലുള്ളത്.ഉത്തർപ്രദേശ് വെയർഹൗസിംഗ് കോർപ്പറേഷൻ ഡിപ്പാർട്ട്മെന്റിൽ സീനിയർ സൂപ്രണ്ടായിരുന്ന രാംസിംഗ് തന്റെ പക്കലെപ്പോഴും റേഡിയോയും കൊണ്ടു നടക്കുമായിരുന്നു. ആ പതിവ് ഇന്നും തെറ്റിച്ചില്ല.സർവീസിൽ നിന്ന് വിരമിച്ച ശേഷം സ്വന്തമായി ഒരു റേഡിയോ മ്യൂസിയം തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ തന്നെക്കൊണ്ട് റേഡിയോയും റേഡിയോയുമായി ബന്ധപ്പെട്ട ഉപകരണങ്ങളും ശേഖരിച്ചു വെച്ച് ഒരു റേഡിയോ മ്യൂസിയം തന്നെ ഉണ്ടാക്കിയിരിക്കുകയാണ്. രാംസിഗിന്റെ റേഡിയോ ശേഖരത്തിൽ 500 -ലധികം റേഡിയോ റിസീവറുകൾ ഉണ്ട്. 1900 ലെ ആന്റിക് റേഡിയോ വരെ ആക്കൂട്ടത്തിൽ…
Read More