ഉദയംപേരൂർ: യുവതിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. ഉദയംപേരൂർ പുല്ലുകാട്ട് വീട്ടിൽ വിബിൻ രാഘവൻ (32) നെയാണ് ഉദയംപേരൂർ പോലീസ് അറസ്റ്റ് ചെയ്തത്. പ്രണയബന്ധത്തിൽനിന്നു പിൻമാറിയതിന്റെ വൈരാഗ്യത്തിൽ യുവതി താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി കത്തിയെടുത്ത് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഞായർ വൈകിട്ട് 4.45 ഓടെയായിരുന്നു സംഭവം. ഉദയംപേരൂർ പോലിസ് ഇൻസ്പെക്ടർ മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Read MoreDay: March 19, 2024
ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ കൊലക്കേസ്; ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് ഹിറ്റ് സ്ക്വാഡ് അംഗം അറസ്റ്റിൽ
പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതിയെ എൻഐഎ അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി ഷഫീക്കിനെയാണ് എൻഐഎ കൊല്ലത്ത് നിന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിൽ 16 നാണ് പാലക്കാട് മേലാമുറിയിൽ ആർഎസ്എസ് പ്രവര്‍ത്തകനായ ശ്രീനിവാസനെ അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസൻ വധമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. അറസ്റ്റിലായ ഷഫീക്ക് പോപ്പുലർ ഫ്രണ്ടിന്റെ ഹിറ്റ് സ്ക്വാഡ് അംഗമായിരുന്നുവെന്ന് എൻഐഎ പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിക്ക് സമീപമാണ് ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നതെന്ന് പോലീസ് കണ്ടെത്തി. സംഭവദിവസം ഉച്ചയ്ക്ക് രണ്ടുബൈക്കുകളിലായി എത്തിയ പ്രതികൾ പാലക്കാട്ടെ ശ്രീനിവാസന്റെ കടയിൽക്കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഷഫീക്ക് ഒളിവിൽ പോവുകയായിരുന്നു.
Read Moreകമ്യൂണിസ്റ്റ് ക്യൂബയിൽ അപൂർവ പ്രതിഷേധവുമായി ജനം
ഹവാന: കമ്യൂണിസ്റ്റ് ക്യൂബയിൽ ഭക്ഷണവും വൈദ്യുതിയുമില്ലാതെ പൊറുതിമുട്ടിയ ജനം ഭരണകൂടത്തിനെതിരേ തെരുവിലിറങ്ങി. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ സാന്തിയാഗോയിലാണ് അപൂർവ പ്രതിഷേധം. ഹവാനയിൽനിന്ന് 800 കിലോമീറ്റർ കിഴക്കുള്ള ഇവിടെ ദിവസം 14 മണിക്കൂർ പവർകട്ടാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മൂന്നു പതിറ്റാണ്ടിനിടയിലെ ഏറ്റവും കടുത്ത സാന്പത്തിക പ്രതിസന്ധിയിലൂടെയാണു ക്യൂബ കടന്നുപോകുന്നത്. അമേരിക്കയുടെ ഉപരോധങ്ങളാണ് ഇതിനു കാരണമെന്നു പ്രസിഡന്റ് മിഗ്വൽ ഡയസ് കാനലിന്റെ ഭരണകൂടം ആരോപിക്കുന്നു. കോവിഡ് മഹാവ്യാധിയോടെ ക്യൂബയുടെ നില കൂടുതൽ പരുങ്ങലിലാണ്. ഫെബ്രുവരിയിൽ സർക്കാർ യുഎന്നിനോട് ഭക്ഷണം തന്നു സഹായിക്കണമെന്നഭ്യർഥിച്ചു. ഏഴു വയസിനു താഴെയുള്ള കുട്ടികൾക്കായി പാൽപ്പൊടി ചോദിച്ചതും ഇതിൽ ഉൾപ്പെടുന്നു. ജനറേറ്ററുകൾ പ്രവർത്തിപ്പിക്കാൻ ഇന്ധനമില്ലാത്തതാണു വൈദ്യുതി പ്രതിസന്ധിക്കു കാരണം. മരുന്നുകളുടെ അഭാവവും ക്യൂബ നേരിടുന്നുണ്ട്. ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്തെ പണപ്പെരുപ്പം 30 ശതമാനത്തിലെത്തി. എന്നാൽ, യഥാർഥ കണക്ക് ഇതിലും വളരെ ഉയരത്തിലായിരിക്കുമെന്നാണ് അനുമാനം. സമാധാനത്തോടെ പ്രതിഷേധിക്കുന്ന ജനങ്ങളുടെ…
Read Moreഗാസയിലെ അൽ ഷിഫ ആശുപത്രി ഇസ്രേലി സേനയുടെ നിയന്ത്രണത്തിൽ
ടെൽ അവീവ്: ഇസ്രേലി സേന അപ്രതീത റെയ്ഡിലൂടെ ഗാസ സിറ്റിയിലെ അൽ ഷിഫ ആശുപത്രിയുടെ നിയന്ത്രണം ഏറ്റെടുത്തു. മുതിർന്ന ഹമാസ് കമാൻഡർമാർ ആശുപത്രിയിൽ തന്പടിച്ച് ആക്രമണത്തിനുള്ള താവളമാക്കുന്ന പശ്ചാത്തലത്തിലായിരുന്നു റെയ്ഡ് നടത്തിയതെന്ന് സേന അറിയിച്ചു. ഏറ്റുമുട്ടലിൽ 20 ഭീകരരെ വധിച്ചു. നൂറുകണക്കിനു പലസ്തീനികൾ അഭയം തേടിയിരിക്കുന്ന ആശുപത്രിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് റെയ്ഡ് ആരംഭിച്ചത്. ടാങ്കുകൾ ആശുപത്രി വളഞ്ഞു. ഉഗ്രയുദ്ധത്തിന്റെ വെടിയൊച്ചകൾ മുഴങ്ങുന്നത് സോഷ്യൽ മീഡിയ പോസ്റ്റുകളിൽ വ്യക്തമായിരുന്നു. അതേസമയം, വ്യക്തമായ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്ന റെയ്ഡെന്ന് ഇസ്രേലി സേനാ വക്താവ് ഡാനിയൽ ഹാഗാരി അറിയിച്ചു. ആശുപത്രിയുടെ പ്രവർത്തനം തടസപ്പെടുത്തില്ല. രോഗികളും ജീവനക്കാരും ഒഴിഞ്ഞുപോകേണ്ടതില്ല. ആശുപത്രിവളപ്പിൽ തന്പടിച്ചിരിക്കുന്നവർക്ക് ഒഴിഞ്ഞുപോകാൻ വഴിയൊരുക്കിയിട്ടുണ്ട്. ഹമാസ് ഭീകരർ ഉടൻ കീഴടങ്ങണമെന്നും ഹാഗാരി ആവശ്യപ്പെട്ടു. ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫയിൽ മുന്‍പും ഇസ്രേലി സേന റെയ്ഡ് നടത്തിയിട്ടുണ്ട്. മാസങ്ങളായി തുടരുന്ന…
Read Moreറേഷൻ മസ്റ്ററിംഗ് കയ്യാലപ്പുറത്ത്; ആശങ്കയുടെ ‘ക്യൂ’വില്‍ ഇടതുപക്ഷം
കോഴിക്കോട്: ഒരു മാസത്തിനപ്പുറം ലോക്സഭ തെരഞ്ഞെടുപ്പ് വരാനിരിക്കേ കേരളത്തില്‍ ഇടതുപക്ഷത്തിന് ‘മസ്റ്ററിംഗ് ആശങ്ക’. പ്രചാരണം കൊഴുപ്പിക്കാന്‍ കോപ്പുകൂട്ടുന്നതിനിടെ റേഷന്‍ കടകള്ക്കുമുന്നിലുള്ള മസ്റ്ററിംഗ് ക്യൂ വലിയ രാഷ്ട്രീയ തിരിച്ചടി നല്‍കുമെന്ന ആശങ്ക എൽഡിഎഫിനുണ്ട്. പ്രത്യേകിച്ചും ഭക്ഷ്യവകുപ്പ് കൈയാളുന്ന സിപിഐയ്ക്ക്. നിലവിലെ സാഹചര്യത്തില്‍ മാര്‍ച്ച് 31നകം മസ്റ്ററിംഗ് പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നുറപ്പാണ്. നേരത്തെത്തന്നെ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്തതാണ് സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയായത്. ഇ-പോസ് മെഷീനിലെ സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ കഴിയാത്തതാണ് വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നത്. ഇതുമൂലം താത്കാലികമായി മസ്റ്ററിംഗ് നിർത്തിവച്ചിരിക്കുകയാണ്. പൊരിവെയിലത്ത് ഇനിയും ജനത്തെ ക്യൂവില്‍ നിര്‍ത്തിയാല്‍ തെരഞ്ഞെടുപ്പില്‍ അതുണ്ടാക്കിയേക്കാവുന്ന തിരിച്ചടി ചെറുതായിരിക്കില്ല. റേഷന്‍ വിതരണത്തിനൊപ്പം മസ്റ്ററിംഗും ഇ- പോസ് മെഷീന് മെഷീന് വഴി സാധ്യമല്ല. മാസാവസാനം റേഷന്‍ വിതരണം മുടങ്ങിയാലുണ്ടാകുന്ന പ്രതിസന്ധിവേറെ.അതേസമയം സര്‍ക്കാരിനെതിരേ റേഷന്‍ വ്യാപാരികളും രംഗത്തെത്തിയിട്ടുണ്ട്. ഇ-പോസ് മെഷീനിന്റെ സാങ്കേതിക പിഴവും മെല്ലെപ്പോക്കും നിരവധിത്തവണ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതാണെന്ന്…
Read Moreസിദ്ധാർഥന്റെ മരണത്തിൽ സിബിഐ അന്വേഷണം വൈകുന്നു; തെളിവു നഷ്ടപ്പെടുമെന്ന ആശങ്കയില്‍ കുടുംബം; കേസിൽ പ്രതികളായി ഇരുപത് പേർ
കോഴിക്കോട്: വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ അന്വേഷണം അനിശ്ചിതത്വത്തില്‍. സിബിഐ കേസ് ഏറ്റെടുക്കാന്‍ വൈകുന്നതാണ് കുടുംബത്തെ ആശങ്കയിലാഴ്ത്തുന്നത്. സിദ്ധാര്‍ഥന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് അന്വേഷണം സിബിഐയ്ക്കു വിട്ടത്. എന്നാല്‍ ഇതോടെ കേരള പോലീസ് ഏറെക്കുറെ അന്വേഷണത്തില്‍നിന്നു പിന്‍വാങ്ങിയ മട്ടാണ്. സിബിഐ അന്വേഷണം പ്രഖ്യാപിച്ച ദിവസം പോലീസ് രണ്ടു പ്രതികളെ കൂടി അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ 20 പേരുടെയും അറസ്റ്റ് പൂർത്തിയായെന്നാണ് പോലീസ് പറയുന്നത്. കേസ് സിബിഐ ഏറ്റെടുത്തില്ലെങ്കിൽ അന്വേഷണം എങ്ങനെ മുന്നോട്ടുപോകുമെന്ന കാര്യത്തിലും കുടുംബത്തിന് ആശങ്കയുണ്ട്. സിബിഐ എത്തുന്നതുവരെ തെളിവുകൾ നഷ്ടപ്പെടാതിരിക്കാനുള്ള ശ്രമം പോലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ലെന്നും സിദ്ധാർഥന്റെ കുടുംബം ആരോപിക്കുന്നു. ഫെബ്രുവരി 18ന് ഉച്ചയോടെയാണ് സിദ്ധാർഥനെ ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണത്തിനു മുന്‍പു സിദ്ധാർഥന് ക്രൂരമായ മർദനത്തിനും ആൾക്കൂട്ട വിചാരണയ്ക്കും ഇരയായിരുന്നു. സംഭവത്തില്‍ എസ്എഫ്ഐ നേതാക്കാൾ ഉൾപ്പെടെയുള്ള വിദ്യാര്‍ഥികളാണു പിടിയിലായത്.…
Read Moreപുരാവസ്തുതട്ടിപ്പിലെ വഞ്ചനക്കേസില്‍ ഹവാല ഇടപാട്;അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ ഇഡിക്കു കൈമാറും
കൊച്ചി: മോന്സണ് മാവുങ്കല്‍ പ്രതിയായ പുരാവസ്തുതട്ടിപ്പു കേസിലെ വഞ്ചനക്കേസിലെ ഹവാല ഇടപാട് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇഡി)നു കൈമാറും. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഇഡി ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടിരുന്നു. കേസിലെ പരാതിക്കാര്‍ മോന്സണ് നല്കിയ 10 കോടിയില്‍ 2.10 കോടിക്കുമാത്രമേ ബാങ്ക് രേഖകളുള്ളൂ. ശേഷിക്കുന്ന തുകയ്ക്ക് രേഖകകളില്ലെന്നും ഇത് ഹവാലയാണെന്നും അന്വേഷണത്തിന് നേതൃത്വം നല്കുന്ന ഡിവൈഎസ്പി വൈ.ആര്.റസ്റ്റം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ മാസം ആദ്യമാണ് മോന്‍സണെ ഒന്നും സുധാകരനെ രണ്ടും യൂത്ത് കോണ്‍ഗ്രസ് നേതാവ് എബിന് എബ്രഹാമിനെ മൂന്നും പ്രതികളാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കിയത്. വിദേശികള്‍ക്ക് പുരാവസ്തു വിറ്റ വകയില്‍ ബാങ്കില്‍ കുടുങ്ങിയ, മോന്‍സണിന്റെ 2.62 ലക്ഷം കോടി രൂപ വിട്ടുകിട്ടാന്‍ ഡല്‍ഹിയില്‍ സുധാകരന് ഇടപെടുമെന്ന ഉറപ്പില്‍ പണംനല്കിയെന്നാണ് പരാതി. കബളിപ്പിക്കപ്പെട്ട ആറുപേരാണ് കേസിലെ പരാതിക്കാര്‍. മോണ്‍സന്റെ വീട്ടില്‍നിന്ന് നഷ്ടമായത് 15 വസ്തുക്കള്പുരാവസ്തു തട്ടിപ്പ് കേസ്…
Read Moreവില്ലേജ് ഓഫീസറുടെ മരണം അന്വേഷിക്കണം; അനില്‍ ആന്റണി
അടൂര്‍: കടമ്പനാട് വില്ലേജ് ഓഫീസര്‍ പള്ളിക്കല്‍ പയ്യനല്ലൂര്‍ കൊച്ചുതുണ്ടില്‍ മനോജിന്റെ ദുരൂഹമരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ കെ. ആന്റണി. മനോജിന്റെ പയ്യനല്ലൂരിലെ കുടുംബ വീട്ടില്‍ അനില്‍ കെ. ആന്റണി ബന്ധുക്കളെ സന്ദര്‍ശിച്ചിരുന്നു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് താലൂക്കിലെ 12 വില്ലേജ് ഓഫീസര്‍മാരും പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്. വീട്ടുകാര്‍ക്ക് നീതി ലഭ്യമാക്കാന്‍ ഏതറ്റവരെയും പോകുമെന്നും അനില്‍ കെ. ആന്റണി കുടുംബത്തിന് ഉറപ്പുനല്‍കി.
Read Moreഒന്ന് ശ്രദ്ധിച്ചാൽ ഒന്നും നഷ്ടമാവില്ല; ഫെഡെക്സ് കൊറിയര്‍ തട്ടിപ്പ്; മലയാളികൾ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി പോലീസ്
കൊച്ചി: ഫെഡെക്സ് കൊറിയര്‍ തട്ടിപ്പുകളെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി പോലീസ്. തട്ടിപ്പ് സംഘത്തിന് പിടിയില്‍പ്പെട്ട് ലക്ഷങ്ങള്‍ നഷ്ടമാകുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് തുടര്‍ക്കഥയാകുന്ന സാഹചര്യത്തിലാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഫെഡെക്സ് കൊറിയര്‍ സര്‍വീസില്‍ നിന്നാണ് എന്ന വ്യാജേനയാണ് തട്ടിപ്പുകാര്‍ വിളിക്കുന്നത്. നിങ്ങളുടെ പേരില്‍ ഒരു കൊറിയര്‍ ഉണ്ടെന്നും അതില്‍ പണം, സിം എന്നിവ അടങ്ങിയിട്ടുണ്ടെന്നുമായിരിക്കും വിളിക്കുന്നയാള്‍ അറിയിക്കുക. നിങ്ങളുടെ പേരില്‍ നിങ്ങളുടെ ആധാര്‍ കാര്‍ഡും ബാങ്ക് വിവരങ്ങളും ഉപയോഗിച്ച് കൊറിയര്‍ ബുക്ക് ചെയ്തു എന്ന പേരിലും തട്ടിപ്പ് നടത്തുന്നുണ്ട്. ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം (ഗോള്‍ഡന്‍ അവര്‍) തന്നെ വിവരം 1930 ല്‍ അറിയിക്കുക. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാം.
Read Moreഡിവൈഎഫ്ഐ പ്രവർത്തകൻ പാർട്ടി ഓഫീസിൽ തൂങ്ങി മരിച്ചു
തൃശൂർ: ഡിവൈഎഫ്ഐ പ്രവർത്തകനെ പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ കേച്ചേരിയിലാണ് സംഭവം. കേച്ചേരി മേഖല ഡിവൈഎഫ്ഐ പ്രസിഡന്റ് സുജിത്ത്(29) ആണ് മരിച്ചത്. സിപിഎം കേച്ചേരി മേഖല ഓഫീസിലാണ് യുവാവിനെ തുങ്ങി മരിച്ച നിലയിൽ കണ്ടത്. സാമ്പത്തിക ബാധ്യതയാണ് മരണ കാരണമെന്നാണ് പോലീസ് നിഗമനം. സുജിത്തിന്റെ മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്.
Read More