സ്വർണക്കുതിപ്പ് തുടരുന്നു; വാങ്ങാന്‍ ആളുകള്‍ കുറഞ്ഞെങ്കിലും സ്വർണം വിറ്റ് കാശാക്കുന്നവരുടെ എണ്ണം കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡില്‍. ഇന്ന് ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 6,080 രൂപയും പവന് 48,640 രൂപയുമായി. കേരളത്തില്‍ ഇതുവരെയുള്ളതില്‍ എറ്റവും ഉയര്‍ന്ന വിലയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. മാര്‍ച്ച് ഒമ്പതിലെ ഗ്രാമിന് 6,075 രൂപ, പവന് 48,600 രൂപ എന്ന സര്‍വകാല റിക്കാര്‍ഡ് ആണ് ഇന്ന് ഭേദിക്കപ്പെട്ടത്. മാര്‍ച്ച് 5 ന് പവന് 560 രൂപ വര്‍ധിച്ച് 47,560 രൂപയില്‍ എത്തിയിരുന്നു. മാര്‍ച്ച് ഒമ്പതിന് ഈ റിക്കാര്‍ഡ് വീണ്ടും തിരുത്തി സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. അന്ന് പവന് 400 രൂപ വര്‍ധിച്ച് 48,600 രൂപയില്‍ എത്തി. ഇനിയും സ്വര്‍ണവില ഉയരുമെന്നാണ് വിപണി നല്‍കുന്ന സൂചന. വില വര്‍ധിച്ചതോടെ സ്വര്‍ണം വാങ്ങാന്‍ ആളുകള്‍ കുറഞ്ഞെങ്കിലും പഴയ സ്വര്‍ണം വില്‍ക്കാനെത്തുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.

Read More

  എൻ‌ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി പാലക്കാട് നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ- അനിൽ പുത്തൂർ

Read More

ഭീതിയില്ലാതെ വാർധക്യകാലം; സാമൂഹിക ബന്ധങ്ങൾ നിലനിർത്താം

മാനസികാരോഗ്യം മെച്ചപ്പെടുത്താംമറ്റുള്ളവരുമായി ബന്ധം നിലനിർത്തുന്നത് മാനസികാരോഗ്യം വർധിപ്പിക്കാനും മൊത്തത്തിലുള്ള ക്ഷേമം മെച്ചപ്പെടുത്താനും സഹായിച്ചേക്കാം. ഫോണിൽ സന്പർക്കം* കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും നേരിട്ടോ ഫോണിലൂടെയോ സമ്പർക്കം പുലർത്തുക. * മറ്റുള്ളവരുമായി ബന്ധപ്പെടാൻ എല്ലാ ദിവസവും സമയം ഷെഡ്യൂൾ ചെയ്യുന്നത് ബന്ധങ്ങൾ നിലനിർത്താൻ സഹായിക്കും. പുതിയ കാര്യങ്ങൾ പഠിക്കാം* പുതിയ എന്തെങ്കിലും പഠിക്കുന്നതിനോ ഇതിനകം ഉള്ള കഴിവ് വികസിപ്പിക്കുന്നതിനോ സന്ദർഭങ്ങൾ കണ്ടെത്തി പുതിയ ആളുകളെ കണ്ടുമുട്ടുക.സമ്മർദംമാനസിക പിരിമുറുക്കം ജീവിതത്തിന്‍റെ സ്വാഭാവിക ഭാഗമാണ്. അത് പല രൂപത്തിലും വരുന്നു. ചിലപ്പോൾ ബുദ്ധിമുട്ടുള്ള സംഭവങ്ങളിൽ നിന്നോ സാഹചര്യങ്ങളിൽ നിന്നോ സമ്മർദം ഉണ്ടാകുന്നു. ഒരു പേരക്കുട്ടിയുടെ ജനനം അല്ലെങ്കിൽ സ്ഥാനക്കയറ്റം പോലെയുള്ള പോസിറ്റീവ് മാറ്റങ്ങൾ സമ്മർദത്തിനും കാരണമാകും. ആൽസ്ഹൈമേഴ്സ്, ഡിമെൻഷ്യനിരന്തരമായ സമ്മർദം തലച്ചോറിനെ മാറ്റുകയും ഓർമയെ ബാധിക്കുകയും ആൽസ് ഹൈമേഴ്‌സ് അല്ലെങ്കിൽ അനുബന്ധ ഡിമെൻഷ്യകൾ വികസിപ്പിക്കുന്നതിനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുമെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു.സ്ട്രെസ് ഹോർമോൺ കൂടുന്പോൾപ്രായമായവർക്ക്…

Read More

ലോക്സഭാ തെരഞ്ഞെടുപ്പ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിനെതിരായ വിലയിരുത്തൽ; മോൻസ് ജോസഫ് എംഎൽഎ

പൊൻകുന്നം: ഏപ്രിൽ 26ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിനെതിരെയുള്ള വിധിയെഴുത്തായിരിക്കുമെന്ന് മോൻസ് ജോസഫ് എംഎൽഎ. യുഡിഎഫ് സ്ഥാനാർഥി ആന്‍റോ ആന്‍റണിയുടെ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യം നേരിടുന്ന ഏറ്റവും വലിയ വിപത്തായ വർഗീയതയെ ചെറുത്തുതോൽപ്പിക്കാൻ കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിൽ എത്തണമെന്നും മോൻസ് ജോസഫ് കൂട്ടിച്ചേർത്തു. മതേതര ജനാധിപത്യ സംവിധാനങ്ങളുടെ ഭാവിയെ നിർണയിക്കുന്ന സുപ്രധാനമായ തെരഞ്ഞെടുപ്പാണ് വരാൻ പോകുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ കോൺഗ്രസ്‌ രാഷ്്ട്രീയ കാര്യസമിതി അംഗം ജോസഫ് വാഴയ്ക്കൻ പറഞ്ഞു.

Read More

കെ സ്വിഫ്റ്റ് സർവീസുകൾ വൻനഷ്ടത്തിൽ: ബാധ്യത കെഎസ്ആർടിസിയ്ക്ക്

ചാത്തന്നൂർ: കെ സ്വിഫ്റ്റ് ബസ് സർവീസുകൾ നഷ്ടത്തിലാണെന്ന് വിവരാവകാശ രേഖ പ്രകാരം അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ ഈ നഷ്ടത്തിന്‍റെ ബാധ്യതയും പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന കെ എസ് ആർ ടി സി യുടെ ചുമലിലാണ്. കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസുകൾക്ക് പകരമാണ് സ്വിഫ്റ്റ് ബസുകൾ ഓടിക്കുന്നത്. കെ എസ് ആർ ടി സി യുടെ എല്ലാ വിധ സംവിധാനങ്ങളും സ്വിഫ്റ്റ് പ്രയോജനപ്പെടുത്തുന്നുമുണ്ട്. സ്വിഫ്റ്റിന്‍റെ ഒരു ബസ് ഏകദേശം 500 കിലോമീറ്റർ സർവീസ് നടത്തുമ്പോൾ 23,750 രൂപയാണ് വരുമാനം. ഒരു കിലോമീറ്റർ ദൂരത്തിന് ( ഇപി കെ എം ) 47.50 രൂപ മാത്രം.ഏകദേശം 97 ലിറ്റർ ഡീസൽ വേണ്ടി വരും. ഇതിന് 12,000 ത്തിലധികം രൂപയാകും. കെഎസ്ആർടിസിയുടെ റൂട്ടിൽ സ്വിഫ്റ്റ് ഓടുന്പോൾ ലഭിക്കുന്ന വരുമാനം കെഎസ്ആർടിസി ഡിപ്പോയിൽ അടയ്ക്കുന്നു. ഒരു കിലോമീറ്ററിന് 28 രൂപ നിരക്കിൽ ഒരു ബസിന്…

Read More

സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണങ്ങളില്‍ സംയമനം പാലിക്കണം; തെരഞ്ഞെടുപ്പ് കമ്മീഷൻ

പത്തനംതിട്ട: ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃക പെരുമാറ്റചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണങ്ങളില്‍ സംയമനം പാലിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. എതിരാളികളെ അപമാനിക്കുന്നതോ ദുരുദ്ദേശത്തോടുകൂടിയോ വ്യക്തികളുടെ അന്തസിനു നിരക്കാത്തതോ ആയ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കാനോ ഷെയര്‍ ചെയ്യാനോ പാടുള്ളതല്ലെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. വ്യക്തിപരമായ ആരോപണങ്ങള്‍ക്കു പകരം പ്രശ്‌നാധിഷ്ഠിതമായ ചര്‍ച്ചകള്‍ ഉയര്‍ന്നു വരണം. മാതൃകാ പെരുമാറ്റച്ചട്ടം യാതൊരു കാരണവശാലും ലംഘിക്കരുത്. ജാതി,വംശ വികാരങ്ങളുടെ അടിസ്ഥാനത്തിലുള്ള വോട്ടഭ്യര്‍ഥന പാടില്ല. വ്യക്തികള്‍ക്കിടയിലോ സമുദായങ്ങള്‍ക്കിടയിലോ നിലവിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മൂര്‍ച്ഛിക്കാനിടയാകുന്ന പ്രചരണങ്ങള്‍ പാടില്ലെന്നും വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ പരസ്പര വിദ്വേഷമോ ഭീതിയോ പരത്തുന്ന പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു. രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും വ്യാജ പ്രസ്താവനകളോ വോട്ടര്‍മാരെ തെറ്റിധരിപ്പിക്കുന്ന വാര്‍ത്തകളോ പ്രചരിപ്പിക്കരുത്. എതിര്‍ പാര്‍ട്ടിക്കാരെയും അവരുടെ പ്രവര്‍ത്തകരെയും തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ഒഴിവാക്കണം. നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സ്വകാര്യ ജീവിതത്തെ വിമര്‍ശിക്കുന്ന…

Read More

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഔട്ട്

പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരസ്യ പ്രചാരണത്തില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഔട്ട്. പരസ്യ പ്രചാരണ ബാനറുകള്‍, ബോര്‍ഡുകള്‍, ഹോര്‍ഡിംഗുകള്‍ തുടങ്ങിയവയ്ക്ക് പുനഃചംക്രമണ (റീസൈക്കിള്‍) സാധ്യമല്ലാത്ത പിവിസി ഫ്ളക്സ്, പോളിസ്റ്റര്‍, നൈലോണ്‍, പ്ലാസ്റ്റിക് കോട്ടിംഗുള്ള തുണി എന്നിവ ഉപയോഗിക്കരുതെന്ന് സംസ്ഥാന ശുചിത്വ മിഷന്‍റെ കര്‍ശന നിര്‍ദേശം. പ്രചാരണ ബോര്‍ഡുകള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചതും 100 ശതമാനം കോട്ടണ്‍, പ്ലാസ്റ്റിക് ഇല്ലാത്ത പേപ്പര്‍, റീസൈക്കിള്‍ ചെയ്യാവുന്ന പോളി എത്തിലിന്‍ എന്നിവയില്‍ പിവിസി ഫ്രീ റീസൈക്ലബിള്‍ ലോഗോയും യൂണിറ്റിന്‍റെ പേരും നമ്പറും മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് നമ്പര്‍, ക്യൂആര്‍ കോഡ് എന്നിവ പതിപ്പിക്കണം. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന് സംസ്ഥാന ശുചിത്വമിഷന്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയും കളക്ടറുമായ പ്രേം കൃഷ്ണന്‍ അറിയിച്ചു. പരസ്യദാതാക്കള്‍ പരസ്യ പ്രചാരണ ബോര്‍ഡുകളും ഹോര്‍ഡിംഗുകളും പരിസ്ഥിതി സൗഹാര്‍ദമാക്കണമെന്നും കളക്ടറുടെ നിര്‍ദേശത്തില്‍ പറയുന്നു. കോട്ടണ്‍…

Read More

തനിക്കുള്ള പോസിറ്റീവ് എനര്‍ജിയുടെ രഹസ്യം തനിക്ക് ചുറ്റും നെഗറ്റിവിറ്റി ഇല്ലെന്നുള്ളതാണ്; സോനാ നായർ

തന്‍റെ ശബ്ദത്തിന് പ്രത്യേകത ഉള്ളതാണെന്നതും ആ ശബ്ദത്തിലൂടെ തിരിച്ചറിയുമ്പോഴും വലിയ സന്തോഷമാണെന്ന് നടി സോനാ നായർ. തനിക്കുള്ള പോസിറ്റീവ് എനര്‍ജിയുടെ രഹസ്യം തനിക്ക് ചുറ്റും നെഗറ്റിവിറ്റി ഇല്ലെന്നതാണെന്നും അവർ കൂട്ടിച്ചേർത്തു. അതായത് നെഗറ്റീവ് കാര്യങ്ങളെ അടുപ്പിക്കാറില്ല. വിഷമവും പ്രയാസങ്ങളും ഉണ്ടായാലും അതില്‍ നിന്ന് മനസിനെ മനഃപൂര്‍വ്വം വഴി തിരിച്ചുവിടും. പുസ്തകം, പാട്ട്, എല്ലാം എനിക്ക് സന്തോഷമരുന്നാണ്. പിന്നെ സിനിമകള്‍ ഒരുപാട് കാണും. പ്രത്യേകിച്ച് ചിരിക്കാനുള്ള പടങ്ങൾ. ഇതിനിടയില്‍ നൃത്തപഠനവും തുടുരന്നുണ്ട്. എന്‍റെ ഭര്‍ത്താവ് ഉദയന്‍ അമ്പാടി സിനിമാട്ടോഗ്രാഫറാണ്. എനിക്ക് മുന്‍പേ സിനിമയിലെത്തിയ അദ്ദേഹവുമായി ലൊക്കേഷനില്‍ വച്ചുള്ള പരിചയമാണ് പ്രണയത്തിലേക്കും വിവാഹത്തിലേക്കുമെത്തിയത്. വിവാഹം കഴിഞ്ഞിട്ട് 27 വര്‍ഷമായി. ഞങ്ങള്‍ക്ക് മക്കളില്ലന്നും സോന പറഞ്ഞു.

Read More

വിഴിഞ്ഞത്ത് ടിപ്പർ ലോറിയിൽനിന്ന് കരിങ്കല്ലു തെറിച്ച് വീണു പരിക്കേറ്റ മെഡിക്കൽ വിദ്യാർഥി മരിച്ചു; തുറമുഖ റോഡ് ഉപരോധിച്ചു നാട്ടുകാർ

വിഴിഞ്ഞം: തുറമുഖ നിർമാണത്തിന് കരിങ്കല്ലുമായി വന്ന ടിപ്പർ ലോറിയിൽനിന്ന് കല്ല് തെറിച്ച് വീണ് വിദ്യാർഥി മരിച്ചു.  ഇതേത്തുടർന്ന് തുറമുഖ റോഡ് ഉപരോധവുമായി നാട്ടുകാർ രംഗത്തിറങ്ങി. ഗുരുതരമായി പരിക്കേറ്റ വിഴിഞ്ഞം മുക്കോല സ്വദേശി അനന്തു (22) നെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്ന് രാവിലെ എട്ടരയോടെ മുക്കോലമുള്ളു മുക്കിന് സമീപമായിരുന്നു അപകടം. അമിതഭാരവുമായി വന്നലോറി റോഡിലെ കുഴിയിൽ പതിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടയിൽ മുകളിൽനിന്ന് കരിങ്കല്ല് താഴെക്കു പതിക്കുകയായിരുന്നു. നാലാം വർഷ മെഡിസിൻ വിദ്യാർഥിയാണ് അനന്തു. അപകടം നിറഞ്ഞ രീതിയിൽ ഭാരവും കയറ്റിയുള്ള ടിപ്പറുകളുടെ മത്സര ഓട്ടത്തിനെതിരേ നിരവധി തവണ നാട്ടുകാർ റോഡു പരോധം വരെ നടത്തിയിരുന്നു. ഇതിന് അധികാരികൾ പരിഹാരം കാണാത്തതിനെതിരേയാണ്. ശക്തമായ പ്രതിഷേധവുമായി വീണ്ടും ജനം രംഗത്തിറങ്ങിയത്. ഇന്നു രാവിലെ മുതൽ തുറമുഖ കവാടമായ മുല്ലൂർ അടച്ച് പ്രതിഷേധിക്കുകയാണ് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ നാട്ടുകാർ.

Read More

ഇപ്പോഴത്തെ ചില നടിമാർ ഉദ്ഘാടന തൊഴിലാളികളായി മാറി; സിനിമയേക്കാൾ കാശും അവർക്ക് കിട്ടും; മല്ലിക സുകുമാരൻ

തന്‍റെ അനുഭവങ്ങളിലൂടെ പഴയകാലത്തെ സിനിമയും ഇപ്പോഴത്തെ മാറ്റവും സൂചിപ്പിക്കുകയാണ് മല്ലിക സുകുമാരൻ. അന്നത്തെ കാലത്ത് ഡബ്ബിംഗ് ഉണ്ടായിരുന്നില്ല. കാമറ വച്ച് അപ്പോൾ തന്നെ ഡയലോഗ് എടുക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ സ്ക്രിപ്റ്റ് എല്ലാവരും നന്നായി പഠിക്കാറുണ്ട്. എങ്ങനെ ഡയലോഗ് പറയണം, അവതരിപ്പിക്കണം എന്നൊക്കെ റിഹേഴ്‌സൽ കഴിയുമ്പോഴേക്ക് പക്കാ അറിയുമായിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല. എന്താണ് എന്‍റെ വേഷം, എന്താണ് ഞാൻ പറയേണ്ടത് എന്നൊക്കെ കാമറയുടെ മുന്നിൽ വന്നതിനു ശേഷം ചോദിക്കുന്നവരുമുണ്ട്. സീനിയർ ആർട്ടിസ്‌റ്റുകൾ അല്ല, പുതിയ പുതിയ കുട്ടികളുണ്ട്. അതിന്‍റെ ഗൗരവം ഇല്ലാത്തത് കൊണ്ടായിരിക്കാം ചെലപ്പോൾ. സിനിമ എന്നത് ഒരു വിനോദോപാധി അല്ലാതെ ഇത് നമ്മുടെ അന്നമാണ് എന്ന് കരുതുന്ന തലമുറയിൽനിന്ന് പുതിയതലമുറ മാറിപ്പോയി. ഇപ്പോൾ അവർക്കൊക്കെ സിനിമ എന്ന് പറഞ്ഞാൽ ഗ്ലാമർ, അതിന്‍റെ പൈസ, പേരും പ്രശസ്‌തിയും സമൂഹത്തിൽ ഇറങ്ങി നടക്കുമ്പോൾ അതിന്‍റെ പേരിൽ കിട്ടുന്ന…

Read More