പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കു മദ്യം നല്‍കി പീഡനം; ബന്ധുവീട്ടിലെത്തിയ കുട്ടികളെ വളച്ച് ബംഗളൂരിവിലേക്ക് കടത്തിക്കൊണ്ടുപോകുകയായിരുന്നു; രണ്ടു യുവാക്കള്‍ അറസ്റ്റില്‍

വണ്ടൂര്‍: വിദ്യാര്‍ഥിനികളായ രണ്ടു പേരെ ബൈക്കിലെത്തി കടത്തിക്കൊണ്ടുപോയി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ടു യുവാക്കള്‍ വണ്ടൂര്‍ പോലീസിന്റെ പിടിയിലായി. കഴിഞ്ഞ 16നാണ് കേസിനാസ്പദമായ സംഭവം.

ബന്ധുവീട്ടില്‍ താമസിക്കാനെത്തിയ കുട്ടികളെ കാണാതായതോടെ വീട്ടുകാര്‍ വണ്ടൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടന്നു വണ്ടൂര്‍ എസ്ഐ ടി.പി. മുസ്തഫയുടെ നേതൃത്വത്തില്‍ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചത്.

തുടര്‍ന്നു നെടുമ്പാശേരി സ്വദേശി കിടങ്ങയത്ത് ബേസില്‍ ബേബി (23), തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി കുന്നത്ത് മുഹമ്മദ് റമീസ്(22) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടികള്‍ പ്രതികളുമായിഒരു വര്‍ഷത്തിലധികമായി പരിചയത്തിലാണ്.

ഇരുവരും ബൈക്കില്‍ എത്തിയാണ് പെണ്‍കുട്ടികളെ വണ്ടൂരില്‍ നിന്നു കൊണ്ടുപോയത്. തുടര്‍ന്ന് ബംഗളൂരുവില്‍ ഒരു ദിവസം വീട് സംഘടിപ്പിച്ച് താമസിക്കുകയായിരുന്നു. അവിടെ വച്ചാണ് പെണ്‍കുട്ടികളെ മദ്യം നല്‍കി പീഡിപ്പിച്ചത്.

തിരിച്ചുവരുന്നതിനിടെ ആനമറി ചെക്കുപോസ്റ്റില്‍ വച്ച് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. യുവാക്കള്‍ക്കെതിരെ പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഇരുവരെയും മഞ്ചേരി കോടതിയില്‍ ഹാജരാക്കി. എസ്ഐ ടി. സമദ്, പോലീസ് ഉദ്യോഗസ്ഥരായ ടി.സിനി, എം. ജയേഷ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Related posts

Leave a Comment