പണം വാഗ്ദാനം ചെയ്ത് സാധാരണക്കാരെ വിദേശത്ത് കൊണ്ടുപോകും, അവയവം കവര്‍ന്നശേഷം തുച്ഛമായ തുക നല്‍കി തിരികെ അയയ്ക്കും, ഒടുവിൽ ഈ അവയവം അന്താരാഷ്‌ട്ര മാര്‍ക്കറ്റില്‍ വലിയ തുകയ്ക്ക് മറിച്ചുവില്‍ക്കും; അവയവക്കച്ചവടത്തിലെ മുഖ്യകണ്ണി പിടിയില്‍

നെടുമ്പാശേരി: ഇന്ത്യയില്‍നിന്ന് ആളുകളെ വിദേശത്തേക്കു കടത്തി അവയവക്കച്ചവടം നടത്തുന്ന റാക്കറ്റിലെ മുഖ്യകണ്ണി പിടിയില്‍. തൃശൂര്‍ വലപ്പാട് സ്വദേശി സബിത്ത് നാസറാണ് വിദേശത്തുനിന്നു മടങ്ങിവരുന്നതിനിടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ പോലീസ് പിടിയിലായത്. ഇരകളെ പറഞ്ഞു വിശ്വസിപ്പിച്ച് വിദേശത്തു കൊണ്ടുപോയി വൃക്കക്കച്ചവടം നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇയാളുടെ ഫോണില്‍നിന്ന് അവയവക്കച്ചവടത്തിന്‍റെ വിവരങ്ങള്‍ പോലീസിനു ലഭിച്ചതായാണു റിപ്പോര്‍ട്ട്. അന്താരാഷ്‌ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന അവയവക്കച്ചവട റാക്കറ്റിന്‍റെ ഏജന്‍റാണ് ഇയാളെന്നാണു പോലീസ് പറയുന്നത്. സാധാരണക്കാരെ സമീപിച്ച് ചെറിയ തുകകള്‍ വാഗ്ദാനം ചെയ്ത് അവരെ വിദേശത്തു കൊണ്ടുപോകുകയാണ് ആദ്യം ചെയ്യുന്നത്. അവയവം നല്‍കുന്നതു നിയമവിധേയമാണെന്നു വിശ്വസിപ്പിച്ചായിരുന്നു ഇടപാട്. ഇരകളെ കുവൈറ്റില്‍ എത്തിച്ചശേഷം അവിടെനിന്ന് ഇറാനിലേക്കു കൊണ്ടുപോകും. ഇറാനിലെ ആശുപത്രിയിലാണു ശസ്ത്രക്രിയ നടത്തിയിരുന്നത്. അവയവം കവര്‍ന്നശേഷം തുച്ഛമായ തുക നല്‍കി ഇരകളെ തിരികെ അയയ്ക്കും. ഇത്തരത്തില്‍ ലഭിക്കുന്ന അവയവം ഇരകള്‍ അറിയാതെ അന്താരാഷ്‌ട്ര മാര്‍ക്കറ്റില്‍ വലിയ തുകയ്ക്കു…

Read More

കാട്ടാനകളുടെ കണക്കെടുക്കാൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ; 23 മുതൽ 25 വരെ കേരളം, തമിഴ്നാട്, കർണാടകം, ആന്ധ്ര സംസ്ഥാനങ്ങളിൽ സെൻസസ്

തിരുവനന്തപുരം: വന്യജീവി ആക്രമണം വ്യാപകമായതിനു പിന്നാലെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഒരുമിച്ചു കാട്ടാനകളുടെ കണക്കെടുക്കുന്നു. കേരളത്തിനു പുറമേ തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും ആനകളുടെ സെൻസസ് നടത്തും. 23 മുതൽ 25 വരെയാണ് ആന സെൻസസ്. വന്യജീവി പ്രശ്നം ഉൾപ്പെടെ കൈകാര്യം ചെയ്യുന്നതിനായി രൂപവത്കരിച്ച അന്തർ സംസ്ഥാന കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ തീരുമാനം പ്രകാരമാണു നടപടി. ഇതുവഴി കേരളത്തിലെ കാട്ടാനകളുടെ എണ്ണം തിട്ടപ്പെടുത്താനാകുമെന്നാണു വനംവകുപ്പ് പറയുന്നത്. കേരളത്തിലെ വനാതിർത്തികളിൽ കാട്ടാനകളുടെ കണക്കെടുക്കുന്ന അതേ ദിവസംതന്നെ തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളും ആനകളുടെ കണക്കെടുക്കുമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. മൂന്നു മാർഗങ്ങൾ മൂന്നു വ്യത്യസ്ത മാർഗങ്ങളിലൂടെയാണ് ആനകളുടെ എണ്ണം കണക്കാക്കുന്നത്. ആദ്യദിവസമായ 23ന് നേരിട്ടുള്ള കണക്കെടുപ്പു രീതിയായ ബ്ലോക്ക്കൗണ്ട് രീതിയും 24ന് പരോക്ഷ കണക്കെടുപ്പായ ഡങ്കൗണ്ട് രീതിയുമാ ണ് ഉപയോഗിക്കുക. 25ന് വാട്ടർഹോൾ അല്ലെങ്കിൽ ഓപ്പണ്‍ ഏരിയ കൗണ്ട് രീതിയാലാണ്…

Read More

തീവ്രമഴ മുന്നറിയിപ്പ്; മൂന്ന് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ മൂന്നു ദിവസം അതിശക്തമായ മഴയ്ക്കു സാധ്യത. ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ തീവ്രമഴ സാധ്യതയെത്തുടർന്ന് മൂന്നു ദിവസം റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണു വിവരം. 30ഓടെ കാലവർഷം എത്തിയേക്കും. ശക്തമായ മഴയാണ് ഇന്നലെ സംസ്ഥാനത്തു ലഭിച്ചത്. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതകൾ കണക്കിലെടുത്ത് മലയോരമേഖലകളിൽ അതീവ ജാഗ്രതയ്ക്കു നിർദേശമുണ്ട്. തിരുവനന്തപുരത്ത് ശക്തമായ മഴയിൽ നഗരത്തിൽ പലയിടത്തും വെള്ളം കയറി. അട്ടക്കുളങ്ങര, മുക്കോലയ്ക്കൽ, കുമാരപുരം, ഉള്ളൂർ തുടങ്ങി വിവിധയിടങ്ങളിൽ വെള്ളം കയറി. ചാല കന്പോളത്തിലും നിരവധി കടകളിൽ വെള്ളം കയറിയതോടെ ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായി വ്യാപാരികൾ പറഞ്ഞു. സ്മാർട്ട് റോഡ് നിർമാണത്തിനായി റോഡുകൾ കുഴിച്ചതാണ് തിരുവനന്തപുരത്ത് വെള്ളക്കെട്ട് രൂക്ഷമാക്കിയത്. ശക്തമായ മഴ കാരണം പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രത്തിലേക്കുള്ള…

Read More