ഗോഹട്ടി: ഐപിഎൽ ട്വന്റി 20 ക്രിക്കറ്റ് 2024 സീസണിലെ പ്ലേ ഓഫ് മത്സരങ്ങൾക്ക് തീരുമാനമായി. പ്ലേ ഓഫിലെ ക്വാളിഫയർ ഒന്നിൽ പോയിന്റ് നിലയിൽ ഒന്നാമതുള്ള കോൽക്കത്ത നൈറ്റ്റൈഡേഴ്സ് രണ്ടാം സ്ഥാനക്കാരായ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ചൊവ്വാഴ്ചയാണ് ആദ്യ ക്വാളിഫയർ. ബുധനാഴ്ച നടക്കുന്ന എലിമിനേറ്ററിൽ മൂന്നാം സ്ഥാനക്കാരായ രാജസ്ഥാൻ റോയൽസ് നാലാം സ്ഥാനക്കാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവുമായി ഏറ്റുമുട്ടും. അഹമ്മദാബാദിലാണ് ആദ്യ ക്വാളിഫയർ , എലിമിനേറ്റർ മത്സരങ്ങൾ നടക്കുക. രണ്ടാം ക്വാളിഫയർ മത്സരം ചെന്നൈയിലും നടക്കും. ഫൈനലും ചെന്നൈയിലാണ്. രാജസ്ഥാൻ റോയൽസ്- കോൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ ഇരുടീമും ഒാരോ പോയിന്റ് വീതം പങ്കുവച്ചു. ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെ പരാജയപ്പെടുത്തിയാണ് സണ്‍റൈസേഴ്സ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയത്. സണ്‍റൈസേഴ്സിന് 14 കളിയിൽ 17 പോയിന്റുള്ള സണ്‍റൈസേഴ്സിന് +0.414 ആണ് നെറ്റ് റണ്‍റേറ്റ്.…
Read MoreDay: May 20, 2024
ലോക പാരാ അത്ലറ്റിക്: ഇന്ത്യക്കു രണ്ടു മെഡൽ
കോബ് (ജപ്പാൻ): ലോക പാരാ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ ഇന്ത്യക്കു മൂന്നാം ദിനം രണ്ടു മെഡലുകൾ. ഹൈജംപിൽ നിഷാദ് കുമാർ, 200 മീറ്റർ ഓട്ടത്തിൽ പ്രീതി പാൽ എന്നിവർ വെള്ളിയും വെങ്കലവും നേടി. ഈ ചാന്പ്യൻഷിപ്പിൽ ഇന്ത്യ നേടുന്ന ആദ്യ മെഡലുകളാണ്. പുരുഷന്മാരുടെ ഹൈജംപിലെ ടി47 വിഭാഗം ഫൈനലിൽ 1.99 മീറ്റർ ചാടി വെള്ളി മെഡൽ നേടി. വനിതകളുടെ 200 മീറ്റർ ഓട്ടത്തിലെ ടി35 വിഭാഗത്തിൽ 30.49 സെക്കൻഡിൽ ഫിനിഷ് ചെയ്താണു പ്രീതി വെങ്കലമെഡൽ നേടിയത്.
Read Moreശസ്ത്രക്രിയാ പിഴവിൽ വേദന അനുഭവിച്ചത് ഞങ്ങളുടെ മകൾ; സമ്മർദങ്ങൾക്കു വഴങ്ങില്ല, കേസുമായി മുന്നോട്ടു പോകുമെന്ന് കുടുംബം
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അവയവം മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ നാലു വയസുകാരിയുടെ കുടുംബത്തെ സ്വാധീനിച്ച് കേസ് ദുർബലമാക്കാൻ ശ്രമം. പോലീസ് അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ഡോക്ടർക്ക് അനുകൂല നിലപാട് സ്വീകരിക്കാനുള്ള സമ്മർദമാണു കുട്ടിയുടെ കുടുംബത്തിനുമേലുള്ളത്. ഡോക്ടർക്ക് അനുകൂലമായി സംസാരിക്കാൻ തങ്ങൾക്കു കടുത്ത സമ്മർദമുണ്ടെന്ന് കുട്ടിയുടെ രക്ഷിതാക്കൾ പറഞ്ഞു. സമ്മർദങ്ങൾക്കു വഴങ്ങില്ലെന്നും കേസുമായി മുന്നോട്ടു പോകുമെന്നും കുടുംബം വ്യക്തമാക്കി. കുട്ടിയുടെ കൈയിലെ ആറാം വിരൽ നീക്കുന്നതിനു പകരം നാവിലാണു ഡോക്ടർ ശസ്ത്രക്രിയ നടത്തിയത്. കുട്ടിയുടെ രക്ഷിതാക്കളെ അറിയിക്കാതെയോ അവരുടെ സമ്മതപത്രം വാങ്ങാതെയോ ആണ് നാവിന് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ നടത്തിയ ഡോ. ബിജോണ്‍ ജോണ്‍സനെതിരേ മെഡിക്കൽ നെഗ്ലിജൻസ് ആക്ട് പ്രകാരമാണു മെഡിക്കൽ കോളജ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം, ഡോ. ബിജോണിന്റെ സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ…
Read Moreആദ്യം മദ്യം പിന്നെ മതി കൂട്ട്…വിദേശത്ത് നിന്ന് കൊണ്ടുവന്ന മദ്യം നല്‍കിയില്ല; സുഹൃത്തുക്കളെ വെട്ടിക്കൊല്ലാന്‍ ശ്രമം; യുവാക്കള്‍ അറസ്റ്റില്‍
തിരുവനന്തപുരം: വിദേശത്ത് നിന്നും കൊണ്ടുവന്ന മദ്യം നല്‍കാത്തതിന്റെ പേരിൽ യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. സംഭവത്തിൽ രണ്ടു പേര് അറസ്റ്റില്‍. നെയ്യാറ്റിന്‍കര കാഞ്ഞിരംകുളം കഴിവൂര്‍ പറയന് വിളാകത്ത് വീട്ടില്‍ വിശാഖ് (28), കാഞ്ഞിരംകുളം മൂന്നുമുക്ക് കല്ലില്‍ പുത്തന്‍വീട്ടില്‍ അരവിന്ദ് (34) എന്നിവരാണ് അറസ്റ്റിലായത്. കാഞ്ഞിരംകുളം പോലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. അവധിക്കായി വിദേശത്ത് നിന്ന് നാട്ടിലെത്തിയ തമിഴ്നാട് സ്വദേശികളായ സുധന്, ഉണ്ണികൃഷ്ണന്, ബാബു എന്നിവരെയാണ് ഇരുവരും ചേര്‍ന്ന് വെട്ടിയത്. ഭാര്യ വീടായ മൂന്നുമുക്കില്‍ സുധനും സുഹൃത്തുക്കളും വിരുന്നിന് വന്ന സമയത്ത് പ്രതികൾ വീട്ടിലെത്തി. ദീർഘ നേരത്തെ സൗഹൃദ സംഭാഷണത്തിനു ശേഷം പ്രതികൾ ഇവരോട് വിദേശത്ത് നിന്ന് കൊണ്ടുവന്ന മദ്യം തരണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ മദ്യം നല്കാൻ സുധന് തയാറായില്ല. തുടര്‍ന്ന് ഇരു കൂട്ടരും തമ്മിൽ വാക്കേറ്റം ഉണ്ടായി. പിന്നാലെ മൂന്നുപേരെയും പ്രതികള്‍ വാള് കൊണ്ട് വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പോലീസ്…
Read Moreകൂട്ടുകാരിയെ മടിയിൽ ഇരുത്തി യുവാവിന്റെ ബൈക്ക് യാത്ര; വീഡിയോ പ്രചരിച്ചതിന് പിന്നാലെ പിടികൂടി പോലീസ്
അപകടകരമായ രീതിയിൽ പെൺകുട്ടിയെ മടിയിലിരുത്തി ബൈക്കോടിച്ച യുവാവ് പോലീസ് പിടിയിൽ. ബംഗളൂരു ഹെബ്ബാൾ ഫ്ലൈ ഓവറിന് മുകളിലാണ് യുവാവിന്റെയും കൂട്ടുകാരിയുടെയും അഭ്യാസപ്രകടനം. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പെട്ടെന്ന് തന്നെ വൈറലാവുകയും ചെയ്തു. ബൈക്കോടിക്കുന്ന യുവാവിന്റെ മടിയിൽ ഇരുന്ന് കഴുത്തിൽ ചുറ്റിപ്പിടിച്ചാണ് യുവതിയുടെ യാത്ര. ഇവർ ഹെൽമറ്റും ധരിച്ചിട്ടില്ല. വീഡിയോ പ്രചരിച്ചതിന് പിന്നാലെ പോലീസ് ബൈക്ക് അന്വേഷിച്ച് കണ്ടെത്തുകയായിരുന്നു. തുടർന്ന് ബൈക്കിന്റെ നമ്പർ വച്ചുള്ള അന്വേഷണത്തിൽ യുവാവും കൂട്ടുകാരിയും പിടിയിലായി. ഇരുപത്തിയൊന്നുകാരനായ സിലമ്പരസനാണ് പിടിയിലായത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായതെന്ന് പോലീസ് വ്യക്തമാക്കി. ബൈക്ക് നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. യുവാവ് ഇതിന് മുൻപ് ഇത്തരത്തിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും പോലീസ് പറഞ്ഞു. Man rides bike with woman sitting on lap, duo traced by Bengaluru cops… pic.twitter.com/LGuLATg1Gg — Dev…
Read Moreരണ്ടെണ്ണം അടിച്ചതേ ഓർമ്മയുള്ളു..! ദീപുവിന്റെ കളിപിന്നെ പെരുമ്പാമ്പുമായി; വനംവകുപ്പെത്തി വലവിരിച്ച് രണ്ടിനെയും അകത്താക്കി; ഞെട്ടിക്കുന്ന കാഴ്ച അടൂരിൽ
പത്തനംതിട്ട:പെരുമ്പാമ്പിനെ കഴുത്തിലിട്ട് ബാറിന് മുന്നില്‍ അഭ്യാസപ്രകടനം നടത്തിയ ആള് പിടിയില്‍. അടൂരില്‍ പറക്കോട് സ്വദേശി ദീപുവിനെയാണ് വനംവകുപ്പ് കസ്റ്റഡിയിലെടുത്തത്. പറക്കോടുള്ള ബാറിന് മുന്നില്‍വച്ചാണ് ഞായറാഴ്ച വൈകിട്ടോടെ ഇയാള്‍ പാമ്പുമായി അഭ്യാസം നടത്തിയത്. ഇതോടെ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സംഭവസ്ഥലത്തെത്തിയ ശേഷം വനംവകുപ്പിനെ വിവരം അറിയിച്ചു. ഇതോടെ വനംവകുപ്പ് സ്ഥലത്തെത്തി ദീപുവിനെയും പാമ്പിനെയും കസ്റ്റഡിയിലെടുത്തു. ബാറിന് സമീപമുള്ള തോട്ടില്‍നിന്നാണ് ഇയാള്‍ക്ക് പെരുമ്പാമ്പിനെ കിട്ടിയത്. വന്യജീവി സംരക്ഷണ നിയമപ്രകാരം ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.
Read Moreമഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നു; തൂണിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു
കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ ഷോക്കേറ്റ് യുവാവ് മരിച്ചു. ആലി മുസലിയാരുടെ മകൻ മുഹമ്മദ് റിജാസ് ആണ് മരിച്ചത്. മഴയെത്തുടർന്ന് നനയാതിരിക്കാൻ ബൈക്ക് സൈഡിലൊതുക്കി അടുത്തു കണ്ട കടയിൽ കയറി നിന്നപ്പോഴാണ് അപകടം സംഭവിച്ചത്. കടയുടെ തൂണിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. രാത്രി ഒരു മണിയോടു കൂടിയാണ് അപകടം നടന്നത്.
Read Moreകുറ്റപ്പെടുത്തൽ, സൈബർ ആക്രമണം: നാലാം നിലയിൽനിന്ന് വീണ കുഞ്ഞ് രക്ഷപ്പെട്ട സംഭവം; വിഷാദരോഗത്തിന് ചികിത്സയിലിരിക്കെ അമ്മ ജീവനൊടുക്കി
ചെന്നൈ: ഏഴ് മാസം പ്രായമായ കുഞ്ഞ് അപ്പാർട്മെന്റിന്റെ നാലാം നിലയിൽ നിന്ന് വീണ് അത്ഭുതകരമായി രക്ഷപ്പെട്ട സംഭവത്തിൽ സൈബർ ആക്രമണം താങ്ങാനാവാതെ മാതാവ് ജീവനൊടുക്കി. ഐടി കമ്പനി ജീവനക്കാരിയായ രമ്യ(33)യാണ് വിഷാദ രോഗത്തിന് ചികിത്സയിലിരിക്കെ ജീവനൊടുക്കിയത്. കഴിഞ്ഞ മാസം 28 ന് ആണ് അപ്പാർട്മെന്റിലെ ബാൽക്കണിയിൽ നിന്ന് ഭക്ഷണം കൊടുക്കുന്നതിനിടെ രമ്യയുടെ കൈയിൽ നിന്ന് കുഞ്ഞ് താഴേക്ക് വീണത്. ഒന്നാം നിലയുടെ പാരപ്പറ്റിലെ തകിട് ഷീറ്റിൽ 15 മിനിറ്റിലേറെ തങ്ങിനിന്ന കുഞ്ഞിനെ അയൽക്കാർ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ യുവതിക്കെതിരേ രൂക്ഷമായ സൈബർ ആക്രമണമാണ് ഉണ്ടായത്. ബന്ധുക്കളിൽ നിന്ന് കുറ്റപ്പെടുത്തലുകൾ കേട്ടതോടെ രമ്യ വിഷാദത്തിലായി ചികിത്സ തേടിയിരുന്നു. രണ്ടാഴ്ച മുൻപാണ് രമ്യയും രണ്ട് മക്കളും സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയത്. രമ്യയുടെ മാതാപിതാക്കളും ഭർത്താവ് വെങ്കിടേഷും ശനിയാഴ്ച വിവാഹച്ചടങ്ങിൽ പങ്കെടുത്ത് തിരിച്ച് വന്നപ്പോഴാണ് മരിച്ച നിലയിൽ രമ്യയെ…
Read Moreആവശ്യത്തിനുള്ള സ്റ്റോക്ക് ലഭ്യമല്ല, പുതിയ സ്റ്റോക്ക് എടുക്കേണ്ടെന്നും തീരുമാനം; റേഷന്‍കടകളില്‍ മണ്ണെണ്ണ വിതരണം നിലയ്ക്കും
കൊച്ചി: സംസ്ഥാനത്തെ റേഷന്‍കടകളില്‍ സെപ്റ്റംബര്‍ മുതല്‍ മണ്ണെണ്ണവിതരണം ഉണ്ടാകില്ല. ആവശ്യത്തിനുള്ള സ്റ്റോക്ക് ലഭ്യമാകാത്തതിനാല്‍ പുതിയ സ്റ്റോക്ക് എടുക്കേണ്ടെന്ന മണ്ണെണ്ണ മൊത്തവ്യാപാരികളുടെ തീരുമാനമാണു വിതരണം മുടങ്ങാൻ കാരണം. 1,944 കിലോ ലിറ്റര്‍ മണ്ണെണ്ണയാണ് ലഭിച്ചുകൊണ്ടിരുന്നത്. ഇത് 780 കിലോ ലിറ്ററായി കുറച്ചു. ഇതോടെ സംഭരണവും വിതരണവും പ്രായോഗികമല്ലെന്നു വ്യാപാരികള്‍ പറയുന്നു. മൂന്നു മാസം കൂടുമ്പോഴാണു മണ്ണെണ്ണ വിതരണം ചെയ്യുന്നത്. ഇപ്പോള്‍ ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളിലെ വിതരണമാണ് നടന്നുകൊണ്ടിരിക്കുന്നത്. അടുത്ത വിതരണം സെപ്റ്റംബറിലാണ്. മുന്‍ഗണനാ വിഭാഗങ്ങളായ പിങ്ക്, മഞ്ഞ (പിഎച്ച്എച്ച്, എഎവൈ) കാര്‍ഡ് ഉടമകള്‍ക്കാണു മണ്ണെണ്ണ ലഭിക്കുന്നത്. മൂന്നു മാസം കൂടുമ്പോള്‍ ലഭിക്കുന്നത് അര ലിറ്റര്‍ മണ്ണെണ്ണ. എന്നാല്‍, മണ്ണെണ്ണ വ്യാപാരികള്‍ക്കു മൂന്നു മാസത്തില്‍ ഒരിക്കല്‍പ്പോലും മണ്ണെണ്ണ അലോട്ട്മെന്റ് ലഭിക്കാറില്ല.
Read Moreഇറാൻ പ്രസിഡന്റ് മരിച്ചു? അപകടസ്ഥലത്തുനിന്ന് ജീവനോടെ ആരെയും കണ്ടെത്താനായില്ല
ടെഹ്റാൻ: ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയും വിദേശകാര്യമന്ത്രി അമീര്‍ ഹുസൈനും അടക്കമുള്ളവർ മരിച്ചെന്ന് റിപ്പോർട്ട്. തകർന്ന ഹെലികോപ്റ്ററിന് സമീപമെത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്ക് ജീവനോടെ ആരെയും കണ്ടെത്താനായില്ല. രക്ഷാപ്രവർത്തനത്തിനെത്തിയ തുർക്കിയുടെ ഡ്രോണാണ് തകർന്ന ഹെലികോപ്റ്ററുണ്ടായിരുന്ന സ്ഥലം കണ്ടെത്തിയത്. രക്ഷാദൗത്യത്തിന് റഷ്യയുടെയും സഹായം ലഭിച്ചിരുന്നു. രക്ഷാപ്രവർത്തനത്തിനായി പ്രത്യേക പരിശീലനം ലഭിച്ച സംഘത്തെ അയച്ചതായി റഷ്യ അറിയിച്ചിരുന്നു. കഴിഞ്ഞ12 മണിക്കൂറായി നാൽപതിലേറെ സംഘങ്ങൾ തിരച്ചിൽ തുടരുകയാണ്. വടക്കുപടിഞ്ഞാറൻ ഇറേനിയൻ പ്രവിശ്യയായ ഈസ്റ്റ് അസർബൈജാനിലെ ജോൽഫ നഗരത്തിൽ ഞായറാഴ്ച റെയ്സിയുടെ ഹെലികോപ്റ്റർ ഇടിച്ചിറങ്ങിയെന്നാണ് ഇറേനിയൻ മാധ്യമങ്ങൾ അറിയിച്ചത്. ഈസ്റ്റ് അസർബൈജാൻ ഗവർണർ മാലിക് റഹ്മാതി അടക്കമുള്ളവരും ഈ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. അയൽ രാജ്യമായ അസർബൈജാനിലെ പ്രസിഡന്റ് ഇൽഹാം അലിയേവിനൊപ്പം അണക്കെട്ട് ഉദ്ഘാടനംചെയ്തു മടങ്ങുകയായിരുന്നു റെയ്സി. അദ്ദേഹവും അനുചരരും മൂന്നു ഹെലികോപ്റ്ററുകളിലാണ് സഞ്ചരിച്ചത്. മേഖലയിൽ കനത്ത മഴയും മൂടൽമഞ്ഞും അനുഭവപ്പെട്ടിരുന്നു. ഇതായിരിക്കാം കോപ്റ്റർ…
Read More