ഉറങ്ങിക്കിടന്ന നാടോടി സംഘത്തിലേക്ക് തടിലോറി പാഞ്ഞുകയറി അഞ്ചുപേർക്ക് ദാരുണാന്ത്യം; മരിച്ചവരില്‍ രണ്ടു കുട്ടികൾ; ഡ്രൈവറും ക്ലീനറും മദ്യലഹരിയിൽ, മനഃപൂർവമായ നരഹത്യയ്ക്ക് കേസ്

നാട്ടിക: തൃശൂരില്‍ തടിലോറി പാഞ്ഞുകയറി ഉറങ്ങിക്കിടന്ന നാടോടി സംഘത്തിലെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം. ഇന്ന് പുലര്‍ച്ചെ നാലോടെയായിരുന്നു നാട്ടികയില്‍ ഉറങ്ങിക്കിടന്നവര്‍ക്കിടയിലേക്ക് തടി ലോറി പാഞ്ഞുകയറിയത്. റോഡില്‍ നാടോടിസംഘത്തിലുള്ളവരെല്ലാം നിരന്ന് കിടക്കുകയായിരുന്നു. സംഭവത്തില്‍ അഞ്ച് പേര്‍ തത്ക്ഷണം മരിച്ചു. മരിച്ചവരില്‍ രണ്ടു കുട്ടികളുമുണ്ട്. കാളിയപ്പന്‍ (50), നാഗമ്മ (39), ബംഗാഴി (20), ജീവന്‍ (നാല്), മറ്റൊരു കുട്ടി എന്നിവരാണ് മരിച്ചത്. ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഗോവിന്ദപുരം സ്വദേശികളാണ് മരിച്ചതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. വാഹനാപകടത്തിന് കാരണം മദ്യലഹരിയില്‍ വാഹനമോടിച്ചതെന്നാണ് നിഗമനം. മദ്യലഹരിയിലായിരുന്ന ക്ലീനറാണ് വാഹനം ഓടിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. കണ്ണൂർ ആലങ്കോട് സ്വദേശി അലക്സ് (33) ആണ് ക്ലീനർ. ലോറി ഡ്രൈവർ ചാമക്കാലച്ചിറ ജോസ് (54) വാഹനം ഓടിക്കാന്‍ സാധിക്കാത്ത വിധത്തില്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അതിനാലാണ് ക്ലീനറായ അലക്‌സ് ലോറി ഓടിച്ചത്.…

Read More

പോലീസ് വന്നത് നന്നായി: വിവാഹ ദിവസം വരന്‍റെ പൂർവ്വ ചരിത്രം കേട്ടു വധു കല്യാണത്തിൽ നിന്നും പിൻമാറി

വളരെ പ്രതീക്ഷയോടെയാണ് വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. എന്നാൽ മുഹൂർത്തത്തിനു തൊട്ട് മുൻപ് വിവാഹം മുടങ്ങുന്ന അവസ്ഥ ഉണ്ടായാലോ? ചിന്തിക്കാൻ പോലും സാധിക്കില്ല. അത്തരത്തിലൊരു സംഭവമാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഗോരഖ്പൂരിലെ ഷാഹ്പൂരിലാണ് സംഭവം. കല്യാണ ദിവസം വധുവും വരനും മണ്ഡപത്തിലേക്ക് കടക്കുന്ന സമയത്ത് പെട്ടന്നതാ പോലീസെത്തി. പോലീസിനെ കണ്ടതോടെ എല്ലാവരും കാര്യം എന്താണെന്ന് അറിയാനുള്ള തിടുക്കത്തിലായി. അപ്പോഴാണ് വരന്‍റെ പൂർവ കാല ചരിത്രം പോലീസ് പറയുന്നത്. ഗോരഖ്പൂരിലെ ബിച്ചിയ സ്വദേശിയായ മഹേന്ദ്ര രാജ് ആയിരുന്നു ആ വിവാഹത്തിലെ വരന്‍. ഇയാൾ കഴിഞ്ഞ ഏഴ് വർഷമായി ഷാഹ്പൂർ സ്വദേശിനിയായ ഒരു യുവതിയുമായി ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു. എന്നാൽ പുതിയ കല്യാണ് ആലോചന വന്നതോടെ ഇയാൾ യുവതിയുമായുള്ള ബന്ധം അവസാനിപ്പിച്ചു. ഇതറിഞ്ഞ യുവതി ഇയാൾക്കെതിരേ പരാതിയുമായി പോലീസിനെ സമീപിച്ചു. അതോടെ കല്യാണത്തിന് അണിഞ്ഞൊരുങ്ങി വന്ന മഹേന്ദ്ര രാജ് പിടിയിലുമായി.…

Read More