കൊച്ചി: എറണാകുളം കൂത്താട്ടുകുളത്ത് കാക്കൂൂരിൽ വിവാഹ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. സംഭവത്തിൽ ബസിലുണ്ടായിരുന്ന 35 പേർക്ക് പരിക്കേറ്റു. ഇതിൽ നാലുപേരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ ഉടൻ തന്നെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലടിയിൽ നിന്ന് ഇലഞ്ഞിയിലേക്ക് വിവാഹച്ചടങ്ങിനായി പോവുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. യാത്രാമധ്യേ ബൈക്കിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡരികിലെ പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. അപകടസമയത്ത് പെട്രോൾ പമ്പിലുണ്ടായിരുന്ന ബൈക്ക് യാത്രികൻ തലനാരിഴയ്ക്കാണ് വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
Read MoreDay: August 27, 2026
ആധാർ കാർഡ് വാങ്ങാനെത്തിയത് ജയിൽ ചാടിയ വേഷത്തിൽ; പെരുമ്പാവൂർ സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ: പ്രതി വീണ്ടും മുങ്ങി
പെരുമ്പാവൂർ: എടതലയിൽ നിന്ന് മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിൽ പിടിയിലായ പ്രതി ജയിൽ ചാടിയതിന് പിന്നാലെ നേരെ എത്തിയത് പെരുമ്പാവൂർ പോലീസ് സ്റ്റേഷനിൽ. കസ്റ്റഡിയിലെടുത്ത സമയം പോലീസ് വാങ്ങി വെച്ചിരുന്ന ആധാർ കാർഡ് തിരികെ ആവശ്യപ്പെട്ടാണ് തിങ്കളാഴ്ച ഇയാള് സ്റ്റേഷനിലെത്തിയത്. സബ് ജയിലിൽ ധരിച്ചിരുന്ന അതേ വേഷത്തിലായിരുന്നു പ്രതി സ്റ്റേഷനിൽ എത്തിയത് എന്നത് പോലീസിനെയും അമ്പരപ്പിച്ചു. മധുർജിയ എന്ന പ്രതിയാണ് സബ് ജയിലിൽ നിന്ന് അതിസാഹസികമായി രക്ഷപ്പെട്ട ശേഷം വീണ്ടും പോലീസ് സ്റ്റേഷനിലെത്തി നാടകം കളിച്ചത്. 24 മണിക്കൂറും കർശന കാവലുള്ള സബ് ജയിലിലെ 10-ാം നമ്പർ സെല്ലിൽ തടവിലായിരുന്ന മധുർജിയ, പുതുതായി നിർമ്മിക്കുന്ന അടുക്കളയുടെ ഭിത്തി വഴി പിടിച്ചു കയറിയാണ് രക്ഷപ്പെട്ടതെന്നാണ് പോലീസിന്റെ നിഗമനം. ജയിൽ ചാട്ടം ഉടൻ തന്നെ തിരിച്ചറിഞ്ഞ അധികൃതർ വിവരങ്ങൾ മറ്റ് പോലീസ് സ്റ്റേഷനുകളിലേക്ക് കൈമാറിയിരുന്നു. എന്നാൽ, തന്ത്രപരമായി പെരുമ്പാവൂർ സ്റ്റേഷനിലെത്തിയ…
Read Moreപോത്തുകല്ലിൽ യുവതിയുടെ കൊലപാതകം: നാല് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി; ഭർത്താവ് പിടിയിൽ
മലപ്പുറം: നിലമ്പൂർ പോത്തുകല്ലിൽ യുവതിയെ കൊലപ്പെടുത്തി വാഴത്തോട്ടത്തിൽ തള്ളിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. അപ്പൻകാപ്പ് ഉന്നതിയിൽ നിഷ (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് സുരേഷിനെ പോത്തുകല്ല് പോലീസ് കസ്റ്റഡിയിലെടുത്തു. മേലെ മുണ്ടേരി അപ്പൻകാപ്പ് നഗറിന് സമീപം നീർപ്പുഴയോട് ചേർന്നുള്ള വാഴത്തോട്ടത്തിലാണ് നാല് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. ഈ വഴി മീൻ പിടിക്കാൻ പോയ പ്രദേശവാസികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് ഇവർ ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. നിഷയും സുരേഷും തമ്മിൽ കുടുംബവഴക്കുകൾ പതിവായിരുന്നുവെന്നും സംശയരോഗമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. വഴക്കിനിടയിലുണ്ടായ മർദ്ദനത്തിൽ കല്ലിൽ തലയിടിച്ച് വീണാണ് നിഷ മരിച്ചതെന്നാണ് സംശയിക്കുന്നത്. മൃതദേഹം പെട്ടെന്ന് ആരുടെയും ശ്രദ്ധയിൽപ്പെടാത്ത രീതിയിൽ ഒളിപ്പിക്കാൻ പ്രതി ശ്രമിച്ചിട്ടുണ്ട്. മൃതദേഹത്തിന് സമീപം കോഴി വേസ്റ്റ് നിക്ഷേപിക്കുകയും മുകളിൽ വാഴയിലകൾ ഇടുകയും ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് ഒളിവിൽ…
Read Moreശിവസൂര്യ ഇനിയും കാണാമറയത്ത്: ‘ഞാൻ കാശിക്ക് പോകുന്നു’; കത്തയച്ച് നാടുവിട്ട പ്ലസ്ടു വിദ്യാർഥിക്കായി ഇരുപതാം ദിവസവും തെരച്ചിൽ തുടരുന്നു
കണ്ണൂർ: കത്തെഴുതിവെച്ച് വീടുവിട്ടിറങ്ങിയ പെരിങ്ങത്തൂർ പുളിയനമ്പ്രം സ്വദേശിയും പ്ലസ്ടു വിദ്യാർഥിയുമായ ശിവസൂര്യയുടെ (17) തിരോധാനത്തിന് ഇരുപത് ദിവസം പിന്നിട്ടിട്ടും യാതൊരു തുമ്പും ലഭിച്ചില്ല. കുട്ടി കേരളത്തിൽ തന്നെ ഉണ്ടാകാമെന്ന നിഗമനത്തിലാണ് നിലവിൽ പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. തലശ്ശേരി എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സംസ്ഥാനത്തിന് പുറത്തും വ്യാപകമായ തെരച്ചിലാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായി ഉത്തർപ്രദേശിലെ വാരാണസിയിലെത്തിയ പോലീസ് സംഘം അവിടത്തെ പൊലീസിന്റെ സഹായത്തോടെ അമ്പതോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും കുട്ടിയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചില്ല. കടകളും ബസ് സ്റ്റോപ്പുകളും കേന്ദ്രീകരിച്ച് ശിവസൂര്യയുടെ ചിത്രങ്ങൾ പതിച്ചും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. കൂടാതെ പ്രദേശത്തെ മലയാളി സംഘടനകളുടെ സഹായവും തേടി. കുട്ടി വാരാണസിയിൽ എത്തിയിട്ടില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം എങ്കിലും, രണ്ട് ദിവസം കൂടി അവിടെ തുടർന്ന് പരിശോധന നടത്താനാണ് തീരുമാനം. ആഗസ്റ്റ് 8നാണ് ശിവസൂര്യയെ കാണാതാകുന്നത്. ഓൺലൈൻ ഗെയിമിന് അടിമപ്പെടുകയും…
Read More