തിരുവനന്തപുരം: ഉത്തരവാദിത്വ മദ്യപാനമാണു സർക്കാർ ആഗ്രഹിക്കുന്നതെന്നു മന്ത്രി എം.ലിജു. മദ്യനിരോധനമല്ല, മദ്യവർജനമാണു സർക്കാർ നയം. വ്യാവസായികാടിസ്ഥാനത്തിൽ സംസ്ഥാനത്തു നിയമപരമായി പ്രവർത്തിക്കുന്ന ബാറുകൾക്കും കള്ളുഷാപ്പുകളും നടക്കണം. ബാറുകളുടെ പ്രവർത്തനത്തിനു വിഘാതം സൃഷ്ടിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. എന്നാൽ, വ്യാജമദ്യം വിൽക്കുകയും സമയക്രമം പാലിക്കാതിരിക്കുകയും ചെയ്യുന്ന ബാറുകൾക്കെതിരേ നടപടിയുണ്ടാകും. സംസ്ഥാനത്തു കൂടുതൽ ബാറുകൾ അനുവദിക്കേണ്ടെന്നാണു സർക്കാർ നയം. മദ്യനയം വരുന്പോൾ ഇക്കാര്യത്തിൽ കൃത്യമായ തീരുമാനമുണ്ടാകും. കോഴിക്കോട്ട് നടക്കുന്ന മന്ത്രിമാരുടെ പരിശീലനം കഴിഞ്ഞാൽ മദ്യനയ രൂപവത്കരണ ചർച്ചകൾ തുടങ്ങും. ഈ മാസം ചർച്ച പൂർത്തീകരിക്കും. സാമൂഹിക- സാംസ്കാരിക സംഘടനകളുടെ അഭിപ്രായവും കേൾക്കുമെന്നും മന്ത്രി പറഞ്ഞു.
Read MoreDay: September 2, 2026
കൊട്ടാരക്കരയില്‍ രോഗിയോട് ഡോക്ടര്‍ മോശമായി പെരുമാറിയ സംഭവം: ഡോക്ടർ രേഖ കൃഷ്ണ ഇടപെട്ട രീതി ശരിയായില്ല; റിപ്പോർട്ട് നല്കി ഡിഎംഒ
കൊല്ലം: കൊട്ടാരക്കരയില്‍ രോഗിയോട് ഡോക്ടര്‍ മോശമായി പെരുമാറിയ സംഭവത്തില്‍ റിപ്പോര്‍ട്ട് നല്കി ഡിഎംഒ. ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കാണ് ഡിഎംഒ റിപ്പോര്‍ട്ട് നല്‍കിയത്. രോഗിയോട് ഡോക്ടര്‍ രേഖ കൃഷ്ണ ഇടപെട്ട രീതി ശരിയായില്ലെന്ന് ഡിഎംഒ നല്കിയ റിപ്പോര്‍ട്ടിലുണ്ട്. ഡോക്ടര്‍ക്ക് എതിരെ വകുപ്പുതല നടപടി സ്വീകരിക്കാമെന്നും ഡിഎംഒയുടെ റിപ്പോര്‍ട്ടിലുണ്ട്. ഡോക്ടറെ കാഷ്വാലിറ്റി ഇല്ലാത്ത ആശുപത്രിയിലേക്ക് മാറ്റി നിയമിക്കണമെന്നും ഡിഎംഒ നിര്‍ദ്ദേശിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രില്‍ അത്യാഹിത വിഭാഗത്തിലെ മെഡിക്കല്‍ ഓഫീസറായിരുന്നു ഡോ. രേഖാ കൃഷ്ണ. കഴിഞ്ഞ ദിവസമാണ് അത്യാഹിത വിഭാഗത്തില്‍ പനിയും ശരീരവേദനയുമായി ചികിത്സ തേടിയെത്തിയ രോഗിയോട് ഡോക്ടര്‍ മോശമായി പെരുമാറിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. രാത്രിയില്‍ ചികിത്സ തേടിയെത്തിയതിനെ ചോദ്യം ചെയ്ത ഡോക്ടര്‍ രോഗിയെ അവഹേളിക്കുംവിധം സംസാരിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ‘മരുന്ന് എത്ര ദിവസത്തേക്കാണോ തന്നിരിക്കുന്നത് ആ ദിവസമാകുമ്പോഴേക്കേ ഇഫക്ടുണ്ടാവൂ. ഇത് മന്ത്രവാദമൊന്നുമല്ല. വേദനയുണ്ടാകും. രണ്ട് ദിവസം കൊണ്ട് മാറും.…
Read Moreഇരകളെ തേടിയെത്തുന്ന ഇടപാടുകാരനും കുറ്റക്കാർ; ഇങ്ങനെ എത്തുന്നവർ നിയവിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനത്തെ പ്രോത്സാഹിപ്പിക്കുന്നു
കൊച്ചി: അനാശാസ്യകേന്ദ്രങ്ങളില്‍ ഇരകളെ തേടിയെത്തുന്ന ഇടപാടുകാരനും (കസ്റ്റമര്‍) അനാശാസ്യപ്രവര്‍ത്തന നിരോധന നിയമപ്രകാരം കുറ്റക്കാരനാകുമെന്ന് ഹൈക്കോടതി. നടത്തിപ്പുകാരനും കസ്റ്റമറും ഉണ്ടെങ്കില്‍ മാത്രമേ അനാശാസ്യകേന്ദ്രങ്ങളില്‍ ചൂഷണം നടക്കുകയുള്ളൂവെന്നതിനാല്‍ ഇടപാടുകാരനും പ്രതിയായേ പറ്റൂ. അല്ലാത്തപക്ഷം നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യത്തെ നേര്മിപ്പിക്കുന്നതിനു തുല്യമാകും. ക്രിമിനല്‍ ബാധ്യതയില്‍നിന്ന് ഇടപാടുകാരെ ഒഴിവാക്കാനാകില്ലെന്നും ജസ്റ്റീസുമാരായ രാജ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. നേരത്തേ ഈ വിഷയവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ വിവിധ സിംഗിള്‍ ബെഞ്ചുകള്‍ ഇടപാടുകാർക്ക് അനുകൂലമായും പ്രതികൂലമായും വ്യത്യസ്തമായ വിധികള്‍ പുറപ്പെടുവിച്ച സാഹചര്യത്തില്‍ ചീഫ് ജസ്റ്റീസ്, വിഷയം ഡിവിഷന് ബെഞ്ചിന്റെ പരിഗണനയ്ക്കു വിടുകയായിരുന്നു. സാഹചര്യങ്ങളുടെ സമ്മര്‍ദത്താല്‍ ലൈംഗിക തൊഴിലാളികളായി മാറുന്നവരെ സാമ്പത്തികനേട്ടത്തിനായി ചൂഷണം ചെയ്യുന്ന വാണിജ്യകേന്ദ്രങ്ങളാണ് അനാശാസ്യകേന്ദ്രങ്ങളെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇടപാടിലൂടെ നടത്തിപ്പുകാരന് വന്‍ ലാഭമുണ്ടാക്കുകയാണ്. ഇത്തരം കേന്ദ്രങ്ങളില്‍നിന്നു സേവനം തേടിയെത്തുന്ന വ്യക്തികള്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആ സ്ഥാപനത്തെ പ്രോത്സാഹിപ്പിക്കുകയാണ്. അനാശാസ്യകേന്ദ്രത്തിലെത്തുന്ന ഇടപാടുകാര്‍ കുറ്റവാളിയല്ലെന്ന…
Read Moreഅത്ഭുത രക്ഷപെടൽ..!ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കവെ അപകടം; യാത്രക്കാരനെ റെയിൽവേ ജീവനക്കാരൻ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ
അഹമ്മദാബാദ് റെയിൽവേ സ്റ്റേഷനിൽ ചലിക്കുന്ന തീവണ്ടിയിൽ കയറാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്ഫോമിലെ വിടവിലേക്ക് വീഴാൻ പോയ യാത്രക്കാരന് റെയിൽവേ ജീവനക്കാരൻ രക്ഷകനായി. റെയിൽവേ ജീവനക്കാരന്റെ സമയബന്ധിതമായ ഇടപെടൽ കാരണം മാത്രമാണ് വലിയൊരു ദുരന്തം ഒഴിവായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ നിലവിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ജബൽപൂർ-വേരാവൽ എക്സ്പ്രസ് എടുത്തു തുടങ്ങിയപ്പോഴാണ് യാത്രക്കാരൻ ഓടിയെത്തി ട്രെയിനിൽ കയറാൻ ശ്രമിച്ചത്. ആദ്യത്തെ ഡോർ കൈവിട്ടുപോയെങ്കിലും അടുത്ത ഡോറിലെ ഹാൻഡ്ലിൽ പിടിച്ച് കയറാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി ട്രെയിനിനൊപ്പം യാത്രക്കാരൻ നീങ്ങുകയായിരുന്നു. ട്രാക്കിലേക്കും പ്ലാറ്റ്ഫോമിനും ഇടയിലുള്ള വിടവിലേക്ക് വീഴാൻ തുടങ്ങിയ യാത്രക്കാരനെ സമീപത്തുണ്ടായിരുന്ന റെയിൽവേ ടെക്നീഷ്യൻ ഉടൻ തന്നെ പിടിച്ച് മാറ്റുകയായിരുന്നു. റെയിൽവേ ജീവനക്കാരന്റെ കൂടെ പരിസരത്തുണ്ടായിരുന്ന മറ്റ് ആളുകളും ചേർന്നാണ് യാത്രക്കാരനെ സുരക്ഷിതമായി പ്ലാറ്റ്ഫോമിലേക്ക് വലിച്ചുകയറ്റിയത്. ഏതാനും സെക്കൻഡുകൾക്കുള്ളിൽ നിയന്ത്രണം വിട്ട് അപകടത്തിലേക്ക് പോകുമായിരുന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സ്റ്റേഷനിലെ…
Read Moreകൊല്ലത്തെന്താ ഇങ്ങനെയൊക്കെ..! ദോശ ചുട്ടുനൽകാൻ വൈകി; കൊല്ലത്ത് ചായക്കട ആക്രമിച്ച് യുവാക്കൾ; പോലീസിനു നേരെയും ആക്രമണം
കൊല്ലം: ദോശ നൽകാൻ വൈകിയെന്നാരോപിച്ച് ചായക്കട അടിച്ചുതകർത്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ശൂരനാട് തെക്ക് ഇരവിച്ചിറ നടുവിലേമുറി അബിൻ ഭവനത്തിൽ അജി (46), അശ്വതി ഭവനത്തിൽ രമേശൻ (44) എന്നിവരെയാണ് ശൂരനാട് പൊലിസ് അറസ്റ്റ് ചെയ്തത്. ചക്കുവള്ളി–പുതിയകാവ് പ്രധാന പാതയോരത്തെ ശൂരനാട് കോയിക്കൽ ചന്തയിലാണ് സംഭവം. കടയിൽ ദോശ കഴിച്ചുകൊണ്ടിരുന്ന പ്രതികൾ വീണ്ടും ദോശ ആവശ്യപ്പെട്ടെങ്കിലും നൽകാൻ വൈകിയതിനെ തുടർന്ന് വാക്കുതർക്കവും തുടർന്ന് ആക്രമണവും ഉണ്ടായെന്നാണ് പരാതി. കടയുടമ മനാഫിനെയും ഭാര്യ സീനത്തിനെയും ആക്രമിച്ച പ്രതികൾ കടയിലെ ഗ്ലാസ് അലമാരകളും മറ്റ് സാധനങ്ങളും അടിച്ചുതകർത്തു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസ് പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ സംഘർഷമുണ്ടായി. ഇതിനിടെ അജി മറിഞ്ഞുവീണ് തലയ്ക്ക് പരുക്കേറ്റു. പ്രദേശവാസികൾ ഇയാളെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞ രമേശനെ കായംകുളം റെയിൽവേ സ്റ്റേഷനിൽനിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയിൽ…
Read Moreസ്പാനിഷ് ഫുട്ബോൾ താരം ലമീൻ യമാലിന്റെ സാദൃശ്യം; സോഷ്യൽ മീഡിയയിൽ വൈറലായി കൊല്ലത്തുനിന്നൊരു ‘കേരള യമാൽ’
സ്പാനിഷ് ഫുട്ബോൾ വണ്ടർകിഡ് ലമീൻ യമാലിനോട് വിസ്മയിപ്പിക്കുന്ന മുഖസാദൃശ്യമുള്ള മലയാളി കൗമാരക്കാരൻ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കൊല്ലം ചക്കുവള്ളി സ്വദേശിയും പെരുവഴി ഗവ. ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയുമായ അലൻ ജെയിംസാണ് ഒറ്റരാത്രികൊണ്ട് നാടിന്റെയും സോഷ്യൽ മീഡിയയുടെയും താരമായി മാറിയത്. ബ്ലോക്ക് പഞ്ചായത്ത് അംഗവും വ്ലോഗറുമായ നിഖിൽ മനോഹർ അലന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതോടെയാണ് സംഭവം ശ്രദ്ധ നേടുന്നത്. നിമിഷനേരം കൊണ്ട് തരംഗമായ വീഡിയോ ഇതിനോടകം 1.4 കോടിയിലധികം ആളുകളാണ് കണ്ടത്. യമാലിന്റെ അതേ ഹെയർസ്റ്റൈലും ചിരിയും മുഖഭാവങ്ങളുമാണ് അലനെ വേറിട്ടുനിർത്തുന്നത്. വീഡിയോ വൈറലാകുന്നതിന് മുൻപ് വെറും 200 ഫോളോവേഴ്സ് മാത്രം ഉണ്ടായിരുന്ന അലന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഇപ്പോൾ 20,000ത്തിലധികം ഫോളോവേഴ്സുണ്ട്. യമാലിനെപ്പോലെ തന്നെ അലനും ഫുട്ബോൾ കളിക്കാരനാണ്. പെരുവഴി സ്കൂൾ ടീമിലെ പ്രതിരോധ നിരയിലാണ് അലൻ കളിക്കുന്നത്. യമാലുമായി സാദൃശ്യമുണ്ടെങ്കിലും അർജന്റീനയുടെ സൂപ്പർ താരം ലയണൽ…
Read Moreഅർജന്റീന ടീമിനെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പ്; അന്വേഷണത്തിന് എസ്ഐടിയെ ഇന്ന് നിയോഗിച്ചേക്കും
തിരുവനന്തപുരം: മെസിയുടെ പേരിലെ തട്ടിപ്പിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ (എസ്ഐടി) ഇന്ന് നിയോഗിച്ചേക്കും. കായിക വകുപ്പ് റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി മൂന്നാഴ്ചക്ക് ശേഷമാണ് തീരുമാനം വരുന്നത്.മുഖ്യമന്ത്രിയുടെ ശുപാർശയിൽ ഇന്ന് തലസ്ഥാനത്തെത്തുന്ന ആഭ്യന്തരമന്ത്രി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷം അന്തിമ തീരുമാനം എടുക്കുക.മുൻ മന്ത്രിമാരുടെ പങ്കും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്നും എസ്ഐടി പരിശോധിക്കും. കൂടാതെ സ്പോൺസർമാരിൽ നിന്ന് സർക്കാരിന് ലഭിക്കേണ്ട ഏകദേശം 26 കോടിയുടെ ജിഎസ്ടി തുക ഈടാക്കുന്നതിലുണ്ടായ വീഴ്ചയും അന്വേഷിക്കും. വിജിലൻസിലെ മുതിർന്ന ഉദ്യോഗസ്ഥനെ എസ്ഐടിയുടെ ചുമതല ഏൽപ്പിക്കാനാണ് ആലോചന.
Read More