തിരുവന്തപുരം: സംസ്ഥാനത്ത് തുടരുന്ന ചൂടിന് ആശ്വാസമായി മഴയെത്തും. വിവിധ ജില്ലകളില് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിങ്കളാഴ്ച മുതൽ മൂന്ന് ദിവസത്തേക്കാണ് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുള്ളത്. ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് തീരദേശ മേഖലകളിൽ കള്ളക്കടല് പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.
Read MoreDay: September 14, 2026
ഗാസയിൽ ആക്രമണം; രണ്ടു പേർ കൊല്ലപ്പെട്ടു
കയ്റോ: ഇസ്രേലി സേന ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. 13 പേർക്കു പരിക്കേറ്റു. ഗാസ സിറ്റിയുടെ പടിഞ്ഞാറ് ടെൽ അൽ ഹവായിൽ ഒരു വാഹനത്തിനു നേർക്കായിരുന്നു ആക്രമണം. വാഹനം തകർന്നുതരിപ്പണമായി. രണ്ടു ഹമാസ് ഭീകരരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രേലി സേന അറിയിച്ചു. കൂടുതൽ വിവരങ്ങൾ നല്കിയില്ല. 2025 ഒക്ടോബറിൽ അമേരിക്കയുടെ മധ്യസ്ഥതയിൽ ഇസ്രയേലും ഹമാസും വെടിനിർത്തിയെങ്കിലും ഇസ്രേലി സേന ഗാസയിൽ പതിവായി ആക്രമണങ്ങൾ നടത്താറുണ്ട്. വെടിനിർത്തലിനു ശേഷം ഗാസയിൽ 1300 പലസ്തീനികൾ കൊല്ലപ്പെട്ടു.
Read Moreഏഷ്യാകപ്പ്; പിസിബി ചെയർമാൻ മൊഹ്സിൻ നഖ്വിയിൽനിന്ന് ട്രോഫി വാങ്ങാതെ ഇന്ത്യൻ വനിതാ ടീം
ദുബായ്: ശ്രീലങ്കയെ തോൽപ്പിച്ച് വനിതാ ഏഷ്യാകപ്പ് ഫൈനലിൽ കിരീടം ചൂടിയതിന് പിന്നാലെ നടന്ന സമ്മാനദാനച്ചടങ്ങിൽനിന്ന് വിട്ടുനിന്ന് ഇന്ത്യൻ വനിതാ ടീം. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാനുമായ മൊഹ്സിൻ നഖ്വിയിൽനിന്ന് ട്രോഫി വാങ്ങാൻ വിസമ്മതിച്ചാണ് ഇന്ത്യൻ വനിതകൾ ചടങ്ങിൽനിന്ന് വിട്ടുനിന്നത്. ഞായറാഴ്ച ദുബായിൽ നടന്ന ഏഷ്യാകപ്പ് ഫൈനൽ മത്സരത്തിന് പാക് മന്ത്രി കൂടിയായ മൊഹ്സിൻ നഖ്വിയും എത്തിയിരുന്നു. ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, സെക്രട്ടറി ദേവജിത് സായ്കിയ എന്നിവർക്കൊപ്പമാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റു കൂടിയായ നഖ്വി മത്സരം കണ്ടത്. ഫൈനലിൽ ഇന്ത്യ ശ്രീലങ്കയെ 72 റൺസിന് പരാജയപ്പെടുത്തിയതോടെ സമ്മാനദാനച്ചടങ്ങിനെക്കുറിച്ചും അഭ്യൂഹങ്ങളുയർന്നിരുന്നു. മത്സരശേഷം ഇന്ത്യൻ താരങ്ങളെല്ലാം ഹെഡ് കോച്ച് അമോൾ മുസുംദാറിന് ചുറ്റുമെത്തി. തുടർന്ന് കോച്ച് ടീമംഗങ്ങളെ അഭിനന്ദിച്ചു. ഇതിനു പിന്നാലെ ബിസിസിഐ വൈസ് പ്രസിഡന്റും സെക്രട്ടറിയും എത്തി താരങ്ങളെ…
Read Moreബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കണം; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ തീരങ്ങളിൽ വീണ്ടും കള്ളക്കടൽ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), കണ്ണൂർ – കാസറഗോഡ് (വളപട്ടണം മുതൽ ന്യൂ മാഹി വരെയും കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും) ജില്ലകളിലെ തീരങ്ങളിൽ ചൊവ്വാഴ്ച രാത്രി 11.30 വരെ 0.9 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് ചൊവ്വാഴ്ച രാവിലെ 11.30 വരെ 1.4 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന്…
Read Moreവീഴ്ത്തിയത് പാട്ട്, കരകയറ്റിയതും പാട്ട്: ജീവിതം തിരിച്ചുപിടിച്ച് കഥ; തോറ്റുകൊടുക്കാതെ ശോഭന്റെ പോരാട്ടം, സമൂഹ മാധ്യമങ്ങളിൽ വൈറൽ!
ജീവിതം ഒന്നിനുപുറകെ ഒന്നായി പ്രതിസന്ധികൾ തന്നു തോൽപ്പിക്കാൻ നോക്കുമ്പോഴും ആത്മവിശ്വാസത്തോടെ പോരാടി മുന്നേറുകയാണ് ശോഭൻ ചക്രവർത്തി എന്ന കൊൽക്കത്ത സ്വദേശി. കോവിഡ് കാലത്ത് സംഗീത വിദ്യാർഥികളെ നഷ്ടപ്പെട്ട് ഉപജീവനത്തിനായി സെക്യൂരിറ്റി ഗാർഡ് ജോലി ചെയ്യേണ്ടി വന്നതും, ഒടുവിൽ പാട്ടുപാടിയ വീഡിയോ വൈറലായതിനെ തുടർന്ന് ആ ജോലിയും നഷ്ടപ്പെട്ടതുമായ ശോഭന്റെ കഥ സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറിയിരിക്കുകയാണ്. 40കാരനായ ശോഭൻ ശാസ്ത്രീയമായി രബീന്ദ്ര സംഗീതവും തബലയും അഭ്യസിച്ച വ്യക്തിയാണ്. ലോക്ക്ഡൗണിന് മുമ്പ് നിരവധി കുട്ടികൾക്ക് സംഗീതവും സ്കൂൾ مض مض مض مض പഠനവിഷയങ്ങളും പഠിപ്പിച്ച് പ്രതിമാസം 20,000 രൂപയോളം വരുമാനം നേടിയിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് സൗജന്യമായും അദ്ദേഹം ക്ലാസുകൾ നൽകിയിരുന്നു. എന്നാൽ കോവിഡ് മഹാമാരിയെ തുടർന്ന് വിദ്യാർഥികളെയെല്ലാം നഷ്ടപ്പെടുകയും വരുമാനം 5,000 രൂപയായി ചുരുങ്ങുകയും ചെയ്തു. കുടുംബം പുലർത്താൻ മറ്റ് വഴികളില്ലാതെ വന്നതോടെ,…
Read Moreആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്ത് പ്രവാസി മലയാളിയെ കല്ലെറിഞ്ഞ് വീഴ്ത്തി കവർച്ച
കൊച്ചി: ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വഴിയാത്രക്കാരനെ ആക്രമിച്ച് കവർച്ച. പ്രവാസി മലയാളി ജോഫിൻ ജിജുവിനെയാണ് ആക്രമിച്ചത്. ജോഫിന്റെ തലയ്ക്ക് കല്ലെറിഞ്ഞ് വീഴ്ത്തിയാണ് പ്രതികൾ കവർച്ച നടത്തിയത്. ആലുവ മെട്രോ സ്റ്റേഷനിൽനിന്ന് റെയിൽവേ സ്റ്റേഷനിലേക്കുള്ള ഇടവഴിയിലൂടെ നടന്നുപോകവേയാണ് അക്രമികൾ ജോഫിനെ കല്ലെറിഞ്ഞു വീഴ്ത്തിയത്. തുടർന്ന് കയർ ഉപയോഗിച്ച് കൈയ്യും കാലും കെട്ടിയശേഷം പ്രതികൾ ഇയാളെ സമീപത്തെ കനാലിൽ തള്ളിയിട്ട് മാലയും പണവും കവരുകയായിരുന്നു. ആക്രമിണത്തിൽ ഗുരുതര പരിക്കേറ്റ ജോഫിൻ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ജെഫിന്റെ വാരിയെല്ലിനും കൈയ്ക്കും താടിയെല്ലിനും പൊട്ടലുണ്ട്. സംഭവത്തിൽ കേസെടുത്ത പൊലിസ് രണ്ടു പേരടങ്ങുന്ന കവർച്ചാ സംഘത്തിനായി തെരച്ചിൽ ആരംഭിച്ചു.
Read More