കയ്റോ: ഇസ്രേലി സേന ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. 13 പേർക്കു പരിക്കേറ്റു. ഗാസ സിറ്റിയുടെ പടിഞ്ഞാറ് ടെൽ അൽ ഹവായിൽ ഒരു വാഹനത്തിനു നേർക്കായിരുന്നു ആക്രമണം. വാഹനം തകർന്നുതരിപ്പണമായി. രണ്ടു ഹമാസ് ഭീകരരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രേലി സേന അറിയിച്ചു. കൂടുതൽ വിവരങ്ങൾ നല്കിയില്ല.
2025 ഒക്ടോബറിൽ അമേരിക്കയുടെ മധ്യസ്ഥതയിൽ ഇസ്രയേലും ഹമാസും വെടിനിർത്തിയെങ്കിലും ഇസ്രേലി സേന ഗാസയിൽ പതിവായി ആക്രമണങ്ങൾ നടത്താറുണ്ട്. വെടിനിർത്തലിനു ശേഷം ഗാസയിൽ 1300 പലസ്തീനികൾ കൊല്ലപ്പെട്ടു.
