മധുരം ഈ പതിന്നാല്!

ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസ് കിരീടം സെർബിയയുടെ നൊവാക് ജോക്കോവിച്ചിന്. ഫൈനലിൽ അർജന്‍റീനയുടെ ഹ്വാൻ മാർട്ടിൻ ഡെൽപോട്രൊയെ കീഴടക്കിയാണ് മുപ്പത്തിയൊന്നുകാരനായ ജോക്കോവിച്ച് കരിയറിലെ 14-ാമത് ഗ്രാൻസ്‌ലാം ചുണ്ടോടടുപ്പിച്ചത്.

6-3, 7-6(7-4), 6-3നായിരുന്നു സെർബ് താരത്തിന്‍റെ ജയം. ഇതോടെ ഗ്രാൻസ്‌ലാം കിരീട നേട്ടത്തിൽ ജോക്കോ അമേരിക്കയുടെ ഇതിഹാസതാരം പീറ്റ് സാംപ്രസിന്‍റെ ഒപ്പമെത്തി. ഗ്രാൻസ്‌ലാം കിരീട നേട്ടത്തിൽ ജോക്കോവിച്ചിനു മുന്നിൽ ഉള്ളത് സ്വിറ്റ്സർലൻഡിന്‍റെ റോജർ ഫെഡററും (20 എണ്ണം) സ്പെയിനിന്‍റെ റാഫേൽ നദാലും (17 എണ്ണം) മാത്രമാണ്.

കിരീട നേട്ടത്തോടെ പുരുഷ സിംഗിൾസ് റാങ്കിംഗിൽ മുന്നേറാനും ജോക്കോവിച്ചിനു സാധിച്ചു. ആറാം റാങ്കിലായിരുന്ന ജോക്കോവിച്ച് മൂന്ന് സ്ഥാനം മുന്നോട്ട് കയറി മൂന്നാം റാങ്കിൽ എത്തി. നദാലും ഫെഡററുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ.

2009ൽ യുഎസ് ഓപ്പണ്‍ നേടിയശേഷം ഡെൽപോട്രൊ ഒരു ഗ്രാൻസ്‌ലാം ഫൈനലിൽ കളിക്കുന്നത് ഇതാദ്യമായിരുന്നു. പരാജയപ്പെട്ടപ്പോൾ അർജന്‍റൈൻ താരം കണ്ണീരോടെയാണ് കോർട്ട് വിട്ടത്. ജോക്കോവിച്ച് അതിവേഗക്കാരനാണ്. അദ്ദേഹത്തിന്‍റെ പ്രതിരോധം മികച്ചതും. നൊവാക്കിനെപ്പോലൊരു താരത്തെ കീഴടക്കുക വിഷമകരമാണ് – ഡെൽപോട്രൊ പറഞ്ഞു.

ടൂർണമെന്‍റിന്‍റെ ഫൈനലിനു മുന്പ് വരെ ഡെൽപോട്രൊയുടെ സർവുകളിൽ 41 ശതമാനവും റിട്ടേണ്‍ നല്കാൻ എതിരാളികൾക്കു കഴിഞ്ഞിരുന്നില്ല. ആ വ്യത്യാസം ഫൈനലിൽ ജോക്കോവിച്ചിനു മുന്നിലെത്തിയപ്പോൾ 17 ശതമാനം മാത്രമായി ചുരുങ്ങി. ലോംഗ് റാലീസ് കളിച്ചായിരുന്നു ജോക്കോ എതിരാളിയെ വലച്ചത്.

വനിതാ സിംഗിൾസ് ഫൈനലിലെ വിവാദത്തിനുശേഷം രണ്ട് സൂപ്പർ താരങ്ങൾ തമ്മിലുള്ള ഉജ്വല പോരാട്ടത്തിലൂടെ കായിക ലോകത്ത് ടെന്നീസ് വീണ്ടും പോസിറ്റീവ് ചർച്ചയ്ക്ക് കാരണമായി.

ഡബിൾ ഇംപാക്ട്

ഈ വർഷം ജൊക്കോവിച്ച് നേടുന്ന രണ്ടാമത്തെ ഗ്രാൻസ്‌ലാം കിരീടമാണിത്. ജൂലൈയിൽ വിംബിൾഡണ്‍ കിരീടത്തിലും സെർബ് താരം മുത്തമിട്ടിരുന്നു. സീസണിലെ അവസാന രണ്ട് ഗ്രാൻസ്‌ലാമുകളായ വിംബിൾഡണും യുഎസ് ഓപ്പണും ഒന്നിച്ച് സ്വന്തമാക്കുന്ന എട്ടാമത് പുരുഷ താരമാണ് ജോക്കോവിച്ച്. സെർബ് താരം ഈ നേട്ടം സ്വന്തമാക്കുന്നത് മൂന്നാം തവണയാണ്. 2011, 2015 വർഷങ്ങളിലും വിംബിൾഡണും യുഎസ് ഓപ്പണും താരം സ്വന്തമാക്കിയിരുന്നു. 2016ൽ ഫ്രഞ്ച് ഓപ്പണ്‍ നേടിയായിരുന്നു കരിയർ ഗ്രാൻസ്‌ലാം തികച്ചത്.

ആർതർ ആഷെ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞത് അർജന്‍റൈൻ താരത്തിന്‍റെ ആരാധകരായിരുന്നു. കാണികളിൽ മഹാഭൂരിപക്ഷവും അർജന്‍റീനയുടെ ഇളംനീലയും വെള്ളയും നിറങ്ങളാൽ സന്പന്നമായിരുന്നു. മഴയെത്തിയതോടെ ലോകത്തിലെ ഏറ്റവും വലിയ ടെന്നീസ് സ്റ്റേഡിയത്തിന്‍റെ മേൽക്കുര അടച്ചു. അതോടെ ഫുട്ബോൾ ഗാലറിപോലെ ശബ്ദമുഖരിതമായി സ്റ്റേഡിയം. ടൂർണമെന്‍റിൽ കിരീടം നേടുകയോ മറിച്ചോ സംഭവിക്കാം. എന്നാൽ, അതിലും വലുതാണ് കാണികൾ. അതാണ് എനിക്ക് ലഭിച്ചത്. ജീവിതത്തിലുടനീളം ഇത് എന്‍റെ ഹൃദയത്തിലുണ്ടാകും – ഡെൽപോട്രൊ പറഞ്ഞു.

സാംപ്രസിനെ നെഞ്ചിലേറ്റിയ താരം

അമേരിക്കയുടെ ഇതിഹാസ താരമായ പീറ്റ് സാംപ്രസിനെ ഇഷ്ടതാരമായി നെഞ്ചിൽ കൊണ്ടുനടക്കുന്ന ആളാണ് ജോക്കോവിച്ച്. സാംപ്രസ് വിംബിൾഡണ്‍ സ്വന്തമാക്കുന്നത് കണ്ട് കഴിഞ്ഞ് പീസ പാർലറിൽ ഇരിക്കുന്പോഴാണ് ആറു വയസുള്ള കുഞ്ഞു ജോക്കോയുടെ തലയിൽ ടെന്നീസ് ഭ്രമം കൂടുകൂട്ടിയത്. അതോടെ സാംപ്രസിനെ പോലെയാകാനുള്ള ശ്രമം ആരംഭിച്ചു. ഒടുവിൽ അത് 14 ഗ്രാൻസ്‌ലാമുമായി 16 വർഷം മുന്പ് വിരമിച്ച സാംപ്രസിനൊപ്പമെത്തി നിൽക്കുന്നു.

മുട്ടിനേറ്റ പരിക്കും സ്വകാര്യ പ്രശ്നങ്ങളും തളർത്തിക്കളഞ്ഞ ജോക്കോവിച്ച് 2016-18 കാലത്ത് എട്ടു ഗ്രാൻസ്‌ലാമുകളിൽ ഒന്നിന്‍റെ പോലും സെമി കണ്ടിരുന്നില്ല. ആ മോശം കാലത്തിന്‍റെ വിരാമമായിരുന്നു ഈ വർഷത്തെ വിംബിൾഡണ്‍ കിരീടം. ഇപ്പോൾ യുഎസ് ഓപ്പണും.

Related posts