ജിഷയുടെ കൊലപാതകം: രേഖാചിത്രവുമായി സാമ്യം; ഉപദ്രവിക്കരുതെന്ന് യുവാവ്; വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിനെതിരേ സൈബര്‍ സെല്ലില്‍ പരാതി നല്‍കും

top-jisharekhaകൊച്ചി: വിവാദമായ കൊലപാതകക്കേസിലെ പ്രതിയുടെ രേഖാചിത്രവുമായി സാമ്യമുണ്ടാകുക അതിന്റെ പേരില്‍ വേട്ടയാടപ്പെടുക. ഇതൊക്കെ സിനിമയില്‍ കണ്ടിട്ടുണ്ട്. എന്നാല്‍, ഇന്ന് അത് യഥാര്‍ഥത്തില്‍ കാലടി ശ്രീമൂലനഗരം സ്വദേശി തസ്‌ലികിന്റെ ജീവിതത്തിലും സംഭവിച്ചിരിക്കുകയാണ്. പറവൂരില്‍ ഒരു തുണിക്കടയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുകയായിരുന്നു തസ്‌ലിക്. ചില മലയാള സിനികളിലും ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അതിനിടയിലാണ് പെരുമ്പാവൂരില്‍ ജിഷ ക്രൂരമായി കൊല്ലപ്പെടുന്നതും അന്വേഷണത്തിന്റെ ഭാഗമായി പോലീസ് രേഖാചിത്രം പുറത്തുവിടുന്നതും.

ആദ്യമൊക്കെ തന്റെ മുഖവുമായി സാമ്യമുണ്ടെന്ന് പരിചയക്കാര്‍ പറഞ്ഞപ്പോള്‍ പോലും തസ്‌ലിക് സ്വപനത്തില്‍ പോലും വിചാരിച്ചിരുന്നില്ല ഇത്ര വലിയ പ്രശനങ്ങളിലേക്ക് എത്തുമെന്ന്. ജിഷയുടെ ഘാതകന്‍ എന്ന വിശേഷണവുമായി തസ്‌ലികിന്റെ ഫോട്ടോ വാട്‌സാപ്പിലും ഫേസ്ബുക്കിലും വ്യാപകമായി പ്രചരിക്കുകയാണ്. വ്യാജപ്രചരണം മൂലം പുറത്തിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് തസ്‌ലിക് ഇപ്പോള്‍. തസ്‌ലിക് ആണോ പ്രതി എന്ന് ഉറപ്പിക്കും മുമ്പെ തന്നെ പ്രചരണം വ്യാപകമായിക്കഴിഞ്ഞിരുന്നു.

അതിക്രൂരമായി കൊല്ലപ്പെട്ട ജിഷയുടെ കൊലപാതകിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനുവേണ്ടിയാണെങ്കില്‍ പോലും പ്രതിയാണോ എന്നുറപ്പിക്കാതെ ചിത്രം പ്രചരിപ്പിച്ചത് മൂലം തകര്‍ന്നിരിക്കുന്നത് ഒരു യുവാവിന്റെ ജീവിതമാണ്. ശനിയാഴ്ച്ച ഇത്തരത്തില്‍ വാര്‍ത്ത പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടപാടെ പെരുമ്പാവൂര്‍ പോലീസ് സ്‌റ്റേഷനില്‍ ഇതിനെതിരേ പരാതി നല്‍കിയിട്ടുണെ്ടന്നു തസ്‌ലിക് രാഷ്ട്ര ദീപികയോടു പറഞ്ഞു. വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിനെതിരേ സൈബര്‍ സെല്ലിലും പരാതിപ്പെടാന്‍ ഒരുങ്ങുകയാണ് തസ്‌ലിക്.

Related posts