അഞ്ജുവിനെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റാക്കിയത് മഹിളാ കോണ്‍ഗ്രസ് അംഗത്വം എടുപ്പിച്ചിട്ടല്ല: ഷാഫി പറമ്പില്‍ എംഎല്‍എ

shafiപാലക്കാട്: സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജിനോട് കായികമന്ത്രി ഇ.പി.ജയരാജന്‍ അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി പാലക്കാട് എംഎല്‍എ ഷാഫി പറമ്പില്‍. അഞ്ജുവിനെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റാക്കിയത് മഹിളാ കോണ്‍ഗ്രസ് അംഗത്വം എടുപ്പിച്ചിട്ടല്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. അഞ്ജുവിനോട് മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായ പെരുമാറ്റം അംഗീകരിക്കാനാവില്ല. രാജ്യത്തിന് അഞ്ജു നേടിക്കൊടുത്ത നേട്ടങ്ങള്‍ മറന്ന് രാഷ്ട്രീയ ലക്ഷ്യത്തോടെ ഇ.പി. ജയരാജന്റെ ഭാഗത്ത് നിന്ന് ഉണ്ടായ നടപടി തരംതാഴ്ന്നതും പദവിക്ക് നിരക്കാത്തതുമാണെന്നും ഷാഫി പറമ്പില്‍ വിമര്‍ശിച്ചു.

അഞ്ജുവിന് പിന്തുണ പ്രഖ്യാപിച്ച എംഎല്‍എ കക്ഷിരാഷ്ട്രീയത്തിന്റെ കണ്ണിലൂടെ നിങ്ങളെ കാണുന്ന ഒരു മന്ത്രിയുടെ പൊളിറ്റിക്കല്‍ ഗുഡ്‌സര്‍ട്ടിഫിക്കറ്റിന്റെ ഔദാര്യം നിങ്ങള്‍ക്കാവശ്യമില്ലെന്ന് രാജ്യത്തിനറിയാമെന്നും പറഞ്ഞു. അഞ്ജു ബോബി ജോര്‍ജിനൊപ്പമുള്ള ഒരു ചിത്രവും ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഷാഫി പറമ്പില്‍ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മുഹമ്മദ് അലി അനുസ്മരണവുമായി ബന്ധപെട്ട് കായിക വകുപ്പ് മന്ത്രി ശ്രീ. ഇ.പി. ജയരാജനു സംഭവിച്ചത് ഒരു അബദ്ധമായെ ഞാന്‍ കണ്ടുള്ളു. പക്ഷെ ഇന്ന് ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളില്‍ ചില വാര്‍ത്തകള്‍ വായിച്ചതില്‍ രാജ്യത്തിന്റെ അഭിമാനമായ കായിക താരം അഞ്ജു ബോബി ജോര്‍ജ്ജിനോട് ബഹു.മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായ പെരുമാറ്റം അംഗീകരിക്കാനാവില്ല. ഒരു ജനപ്രതിനിധി എന്ന നിലയ്ക്കും ഒരു കായിക പ്രേമി എന്ന നിലയ്ക്ക്കും എന്റെ ശക്തമായ പ്രതിഷേധം ഞാന്‍ അറിയിക്കുന്നു.

അഞ്ജുവിനെ സപോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റാക്കിയത് മഹിള കോണ്‍ഗ്രസ് അംഗത്വം എടുപ്പിച്ചിട്ടല്ല. ക്രിക്കറ്റ് ഒഴികെയുള്ള കായിക രംഗങ്ങളില്‍ പലപ്പോഴും നമ്മുടെ ദേശീയ പതാക ഉയരുന്നതും ദേശീയ ഗാനം കേള്‍ക്കുന്നതും അപൂര്‍വമാണെന്നത് ഒരു സത്യം തന്നെയാണ്.

ചില കായിക മേഖലകളില്‍ ഉണ്ടാവുന്ന വിജയങ്ങളെ വിലകുറച്ച് കാണുന്നില്ല. പക്ഷെ ഒളിമ്പിക്‌സും ലോക അത്‌ലറ്റിക് മീറ്റിലുമൊക്കെ ജനഗണമന ചൊല്ലുന്നത് കേള്‍ക്കാന്‍ കാത്തിരുന്ന കോടിക്കണക്കിനു ഭാരതീയന്റെ ആത്മാഭിമാനത്തെ കാത്ത സുവര്‍ണ നക്ഷത്രമാണു സാര്‍ അഞ്ജു ബോബി ജോര്‍ജ്. അത് മറന്ന് രാഷ്ട്രീയ ലക്ഷ്യത്തോടെ കേരളത്തിന്റെ കായിക വകൂപ്പ് മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായ നടപടി തരംതാഴ്ന്നതും പദവിക്ക് നിരക്കാത്തതുമാണ്.

അഞ്ജുവിനോട് ഒരു വാക്ക്: കക്ഷിരാഷ്ട്രീയത്തിന്റെ കണ്ണിലൂടെ നിങ്ങളെ കാണുന്ന ഒരു മന്ത്രിയുടെ ജീഹശശേരമഹ ഏീീറ ഇലൃശേളശരമലേന്റെ ഔദാര്യം നിങ്ങള്‍ക്കാവശ്യമില്ലെന്ന് രാജ്യത്തിനറിയാം. വല്ലപ്പോഴും ഒരിക്കല്‍ ഒരു ഫ്‌ളൈറ്റില്‍ പറന്നതിന്റെ കണക്കല്ല ഞങ്ങള്‍ ഓര്‍ക്കുന്നത്. ജമ്പിംഗ് പിറ്റിലേക്ക് പറന്നിറങ്ങുമ്പോ 2002ല്‍ ങമിരവലേെലൃലും 2003ല്‍ ജമൃശലെും 2004ല്‍ അവേലിലെും 2005ല്‍ ങീിലേ ഇമൃഹീയിലും നിങ്ങള്‍ താണ്ടിയ ദൂരമാണു ഞങ്ങള്‍ ഹൃദയത്തില്‍ കൊണ്ട് നടക്കുന്നത്.

അന്ന് കേട്ട ദേശീയ ഗാനമാണു ഇന്നും ഞങ്ങളുടെ കാതുകളെ പ്രകമ്പനം കൊള്ളിക്കുന്നത്.. ആവശ്യമാണു ഇനിയും താങ്കളുടെ സേവനം ..ഒരു പക്ഷെ പദവികളിലേക്കാവില്ല..

പ്രചോദനമാകുവാന്‍…ചിത്രയ്ക്ക്കും അഫ്‌സലിനും ടിന്റുവിനുമൊക്കെ ഉഷയുടെ വഴിയേ.. ഷൈനിയുടെ വഴിയേ.. അഞ്ജുവിന്റെ വഴിയേ ഈ നാടിന്റെ അഭിമാനമാവാനുള്ള പ്രചോദനമാവാന്‍..

Related posts