വനാതിര്‍ത്തി ഗ്രാമങ്ങളില്‍ കാട്ടുമൃഗങ്ങളുടെ ശല്യം വര്‍ധിച്ചു

KLM-Animalപത്തനാപുരം:വനാതിര്‍ത്തിയിലെഗ്രാമങ്ങളില്‍കാട്ടുമൃഗശല്യംരൂക്ഷമാകുന്നു.പ്ര തിരോധിക്കാനാകാതെ നാട്ടുകാര്‍. അധികൃതര്‍ പ്രതിരോധമാര്‍ഗങ്ങള്‍ ഒരുക്കുന്നില്ലെന്നും ആക്ഷേപം. എലപ്പക്കോട്, കടശ്ശേരി, കണിയാംകോട്, പണ്ടാരകോണ്‍, മുക്കലംപാട് ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടം ഇറങ്ങിനാശം വിതച്ചിരുന്നു. കൂട്ടമായെത്തുന്ന കാട്ടാന കാര്‍ഷികവിളകള്‍ പൂര്‍ണമായും നശിപ്പിക്കുകയാണ്.

കാട്ടാനയ്ക്ക് പുറമെ കുരങ്ങ്, കാട്ടുപന്നി, മലയണ്ണാന്‍ തുടങ്ങിയമൃഗങ്ങളാണ്കാര്‍ഷികവിളകള്‍നശിപ്പിക്കുന്നുണ്ട്.ഈ പ്രദേശങ്ങളില്‍  കാട്ടാനക്കൂട്ടം ഏതാനും മാസങ്ങളായി നാശം വിതയ്ക്കുന്നുണ്ട്. മലയോര ഗ്രാമീണരുടെ പ്രധാന ഉപജീവനമാര്‍ഗം കൃഷിയാണ്.

കാര്‍ഷികവിളകള്‍പൂര്‍ണമായുംനശിപ്പിക്കപ്പെടുന്നതോടെപ്രതിസന്ധിയിലായിരിക്കുകയാണ് ഇവരുടെജീവിതം. കെ.ബി.ഗണേഷ്കുമാര്‍ വനം മന്ത്രിയായിരുന്ന കാലത്ത് കാട്ടുമൃഗശല്യം പ്രതിരോധിക്കാനായികിടങ്ങുകളും സോളാര്‍ വേലികളും വനാതിര്‍ത്തിയില്‍സ്ഥാപിച്ചിരുന്നു.എന്നാല്‍ മഴയിലും മറ്റും മണ്ണൊലിച്ച് കിടങ്ങുകള്‍ മൂടപ്പെട്ട നിലയിലും സോളാര്‍ വേലികള്‍ പൂര്‍ണമായും തകര്‍ന്നനിലയിലുമാണ്.പാട്ടത്തിനെടുത്തുംവായ്പയെടുത്തും കൃഷി ചെയ്യുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്.വനംവകുപ്പധികൃതരോ,കൃഷിവകുപ്പധികൃതരോ ഇത്തരം സന്ദര്‍ഭങ്ങളില്‍ തിരിഞ്ഞുനോക്കാറില്ലെന്നും ആക്ഷേപമുണ്ട്. പകല്‍ സമയങ്ങളില്‍പോലുംഇവയുടെശല്യംപതിവാണ്.വനാതിര്‍ത്തിയില്‍ കിടങ്ങുകള്‍ നിര്‍മിച്ചും സൗരോര്‍ജവേലികള്‍ സ്ഥാപിച്ചും കാട്ടുമൃഗശല്യം പ്രതിരോധിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

Related posts