ജിഷവധം: വിവരങ്ങള്‍ ചോര്‍ത്തിയ പോലീസ് ഉദ്യോഗസ്ഥരെക്കുറിച്ച് അന്വേഷണം തുടങ്ങി

jishaഇരിട്ടി: ജിഷാവധത്തില്‍ പ്രതി അമീറുള്‍ ഇസ്ലാമിനെ പിടികൂടിയ ഉടന്‍ മാധ്യമങ്ങള്‍ക്ക് വിവരം ചോര്‍ത്തിയ പോലീസ് ഉദ്യോഗസ്ഥരെക്കുറിച്ച് അന്വേഷണം തുടങ്ങി.  അമിറുള്‍ ഇസ്ലാമിനെ പിടികൂടി വേണ്ടവിധത്തില്‍ ചോദ്യം ചെയ്യുന്നതിന് മുമ്പ്  പിടികൂടിയ വിവരവും കസറ്റഡിയും കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥരുടെ വിവരവുമാണ് അന്വേഷണ സംഘത്തിന് പുറത്തുള്ള ആരോ  മാധ്യമങ്ങള്‍ക്ക്  ചോര്‍ത്തി നല്‍കിയത്.  ഇതേത്തുടര്‍ന്ന് പ്രതി പിടിയിലായി ഒരാഴ്ച കഴിഞ്ഞിട്ടും പോലീസിന് വേണ്ടത്ര തെളിവ് ശേഖരിക്കാനായിട്ടില്ല.

മാത്രമല്ല അന്വേഷണത്തിന് നേതൃത്വം നല്‍കിയ എഡിജിപി ബി. സന്ധ്യക്ക് തന്നെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വ്യക്തമായ മറുപടി പറയാനായില്ല.  അടിയന്തിരമായ യോഗത്തില്‍ പങ്കെടുക്കാന്‍ കേരളത്തിന് പുറത്ത് പോയ ഡിജിപി ലോകനാഥ് ബഹ്‌റക്ക് യോഗത്തില്‍ പങ്കെടുക്കാതെ മടങ്ങേണ്ടതായും വന്നു.  വിവരം ചോര്‍ന്നതിനാല്‍  പ്രതിയെ കൃത്യമായി ചോദ്യം ചെയ്യാനാകാത്തതിനാല്‍  പ്രത്യേക അന്വേഷണ  സംഘം  ഉന്നത പോലീസ് മേധാവികളെ അതൃപ്തി അറിയിച്ചു.

വിവരം ചോര്‍ന്നതിനാലാണ്  അന്വേഷണ സംഘത്തില്‍ ആരും മാധ്യമ പ്രവര്‍ത്തകരുമായി സഹകരിക്കാത്തതും അന്വേഷണ സംഘത്തില്‍ പങ്കെടുത്തവരുടെ പേര് പുറത്ത് വിടാത്തതും.  കേരള പോലീസിലെ മികച്ച അന്വേഷണ ഉദ്യോഗസ്ഥരാണ്  എഡിജിപി  ബി. സന്ധ്യക്ക് കീഴിലുണ്ടായിരുന്നത്. ടി.പി. ചന്ദ്രശേഖരന്‍വധം, കലാഭവന്‍ മണിയുടെ മരണം  തുടങ്ങിയവ അന്വേഷിച്ച സംഘാംഗങ്ങളെ ഉള്‍പ്പെടുത്തിയായിരുന്നു സ്ക്വാഡ് രൂപികരിച്ചത്.

Related posts