തിരുവനന്തപുരം: തേങ്ങയില്‍ നിന്നും തെങ്ങില്‍ നിന്നും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനു സംസ്ഥാനത്ത് നാളികേര പാര്‍ക്കുകള്‍ ആരംഭിക്കുമെന്നു കൃഷിമന്ത്രി വി.എസ്. സുനില്‍ കുമാര്‍ നിയമസഭയെ അറിയിച്ചു. പാറയ്ക്കല്‍ അബ്ദുള്ളയുടെ ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി.തെങ്ങുകൃഷിയില്‍ നിന്നു കര്‍ഷകര്‍ വിട്ടുപോകുന്ന സാഹചര്യമുണ്ടാകുന്നതു തടയാനാണു നടപടി. മുറിച്ചുനീക്കുന്ന തെങ്ങൊന്നിന് ആയിരം രൂപ വീതം നല്കാന് നടപടി സ്വീകരിക്കും. നിലവില്‍ 700 രൂപ വീതമാണു നല്‍കുന്നത്.
നീര ഉത്പാദനം പ്രോത്സാഹിപ്പിക്കാന്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് സൊസൈറ്റികള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കും. കേര കര്‍ഷകരുടെ ജലസേചന പദ്ധതിക്കായി 25,000 രൂപ വീതം ആനുകൂല്യം നല്‍കും. കൃഷി വകുപ്പിന്റെ മുഴുവന്‍ ഓഫിസുകള്‍ വഴിയും പച്ചത്തേങ്ങ സംഭരണത്തിന് ആവശ്യമായ നടപടി സ്വീകരിക്കും. കൃഷി വകുപ്പ് ഇതുവരെ 1.24 ലക്ഷം ടണ്‍ പച്ചത്തേങ്ങയാണു സംഭരിച്ചത്. ഇതില്‍ 43 കോടി രൂപ കര്‍ഷകര്‍ക്കു കൊടുത്തു തീര്‍ക്കാനുണ്ട്. ഇതില്‍ 18 കോടി നല്കി. ബാക്കി തുക ഉടന്‍ നല്കാന് നടപടി സ്വീകരിക്കും.
ടെക്സ്റ്റയില്‍സ് മില്ലുകള്‍ നവീകരിക്കാനും ഇവയ്ക്ക് ആവശ്യമായ പഞ്ഞി വാങ്ങാനും 13 കോടി രൂപയെങ്കിലും ആവശ്യമായി വരുമെന്നു വ്യവസായ മന്ത്രി ഇ.പി. ജയരാജന് പറഞ്ഞു. മോന്‍സ് ജോസഫിന്റെ സബ്മിഷനു മറുപടി പറയുകയായിരുന്നു മന്ത്രി. കോട്ടയം ടെക്സ്റ്റയില്‍സിന് 357 ലക്ഷം രൂപയുടെ ബാധ്യതയുണെ്ടന്നും മന്ത്രി പറഞ്ഞു.
നദികളിലെ മാലിന്യം ഒഴുക്കുന്നതു തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. നദികളിലേക്ക് പുറന്തള്ളുന്ന മാലിന്യത്തിന്റെ അളവു പരിശോധിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് അന്‍വര്‍ സാദത്തിന്റെ സബ് മിഷനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.