ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരെനിയമിക്കാന്‍ നടപടിയായില്ല ; രോഗികള്‍ വലയുന്നു

alp-doctorശാസ്താംകോട്ട: ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് ഭരണസമിതിയുടെ നേതൃത്വത്തില്‍ ആരോഗ്യമന്ത്രിക്ക് നിവേദനനല്‍കിയെങ്കിലും ഡോക്ടര്‍മാരെ നിയമിക്കാന്‍ ഇതുവരെ നടപടിയായില്ല. ഇതുമൂലം ദിവസേന ആശുപത്രിയിലെത്തുന്ന രോഗികള്‍ വലയുന്നു.  പകര്‍ച്ചപ്പനി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍പോലും ആശുപത്രിയില്‍ ഡോക്ടര്‍മാരില്ലാത്തത് രോഗികളെ വലക്കുകയാണ്. സാധാരണക്കാരായ കര്‍ഷകരും, കശുവണ്ടിതൊഴിലാളികളും, മറ്റുമുള്ള കുന്നത്തൂര്‍ താലൂക്കിലെ ഏകആശ്രയമാണ് ശാസ്താംകോട്ട താലൂക്കാശുപത്രി. ശാസ്താംകോട്ടബ്ലോക്ക് പഞ്ചായത്ത് ഭരണത്തിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ ആവശ്യമുള്ള ജീവനക്കാരെ നിയമിക്കുന്നതിനും നടപടിയായിട്ടില്ല.

ഏറ്റവുമൊടുവിലായി ആകെയുണ്ടായിരുന്ന ഓര്‍ത്തോയെ കരുനാഗപ്പള്ളിയിലേക്ക് മാറ്റിയാണ് കുന്നത്തൂരുകാരോട് അധികൃതര്‍ പകപോക്കിയത്. എന്‍ആര്‍എച്ച്എം വ്യവസ്ഥയില്‍ ഡോക്ടര്‍മാരെ നിയമിക്കാറുണ്ടെങ്കിലും ഇപ്പോള്‍ ഇതും നിര്‍ത്തലാ ക്കിയിരിക്കുകയാണ്. എന്‍ആര്‍എച്ച്എം തസ്ഥികയില്‍ നിയമിക്കുന്നവര്‍ക്ക് ആവശ്യമായ ശമ്പളം ലഭിക്കുന്നില്ലെന്നുള്ളതാണ് ഇവര്‍ ആശുപത്രിയില്‍ നില്‍ക്കാത്തതിന് കാരണമായി പറയുന്നത്. 35000 രൂപയാണ് എന്‍ആര്‍എച്ച്എം വ്യവസ്ഥയില്‍ ഡ്യൂട്ടിക്കെത്തുന്ന ഡോക്ടര്‍മാര്‍ക്ക് ശമ്പളം നല്‍കുന്നത്. എന്നാല്‍ ഇതിലും കൂടുതല്‍നല്‍കി സ്വകാര്യ ആശുപത്രിക്കാര്‍ ഇവരെ നിയമിക്കുന്നു. ഗവണ്‍മെന്റ് നല്‍കുന്നതിനലും കൂടുതല്‍ സ്വകാര്യപ്രാക്ടീസിലൂടെയും ലഭിക്കുന്ന ഇവര്‍ 35000 രൂപാശമ്പളത്തില്‍ താലൂക്കാശുപത്രിയില്‍ ജോലിനോക്കുന്നതിന് തയാറാകുന്നില്ല.

പകര്‍ച്ചപ്പനി പടര്‍ന്നുപിടിക്കുന്നസാഹചര്യത്തില്‍ 1000 ത്തില്‍പരം പേരാണ് ഒപിയില്‍ ദിവസേനഎത്തുന്നത്. ഒരുഡോക്ടറാണ് ഒപിയും, ഐപിയും നോക്കേണ്ടത്. ഇത് ഇവരെ വല്ലാതെബുദ്ധിമുട്ടിലാക്കുന്നതായി പരാതിയുണ്ട്. ഉള്ളഡോക്ടര്‍മാരേക്കൂടി സ്ഥലംമാറ്റംവാങ്ങി പോകുന്നതിന് അമിതഡ്യൂട്ടികാരണമാകുന്നു. വിവിധതസ്തികയിലേക്ക് നിലവിലെ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അധികാരമേറ്റതിനുശേഷം മാറിമാറി അപേക്ഷസ്വീകരിച്ചെങ്കിലും ഇന്റര്‍വ്യൂനടത്തി ജീവനക്കാരെ നിയമിക്കുന്നതിന് ഇനിയുംകഴിഞ്ഞിട്ടില്ല.

ഭരണമുന്നണിയിലെ ഘടകകക്ഷികള്‍ക്കും, നേതാക്കള്‍ക്കും താല്‍പര്യമുള്ളവരെ നിയമിക്കുന്നതിനുവരുന്ന തടസമാണ് നിയമനം നടത്താത്തതിനുപിന്നിലെന്ന് ആരോപണമുയരുന്നു. നഴ്‌സ്, അറ്റന്റര്‍, ഡേറ്റാഎന്‍ട്രിഓപ്പറേറ്റര്‍, ക്ലീനിംഗ്സ്റ്റാഫ് എന്നീതസ്തികകളിലേക്ക് രണ്ടുതവണ അപേക്ഷ സ്വീകരിച്ചെങ്കിലും  നാളിതുവരെ ആരേയും നിയമിച്ചിട്ടില്ല. ഇതും ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തിലാക്കുന്നത് സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണെന്ന പരാതിയും നിലനില്‍ക്കുന്നു.

Related posts