മന്മദന്‍ ചരിത്രശേഷിപ്പുകള്‍ തേടിയുള്ള യാത്രയില്‍ സുനറ്റ് വൈ .പത്തനാപുരം

KLM-MANMADHANപത്തനാപുരം: ചരിത്രശേഷിപ്പുകള്‍ തേടിയുള്ള യാത്രയിലാണ്‌ വാര്‍ധക്യത്തിലും മന്മഥന്‍. അറുപത്തിരണ്ടാം വയസിലും ചരിത്രത്തില്‍ ബിരുദപഠനം  തുടരുന്ന മന്മഥനെ വേറിട്ടു നിര്‍ത്തുന്നത് പുരാവസ്തു ക്കളോടുള്ള അടങ്ങാത്ത ഭ്രമമാണ്. അച്ഛന്റെ പാത പിന്‍തുടര്‍ന്ന് കഴിഞ്ഞ 45 വര്‍ഷമായി പത്തനാപുരം നടുക്കുന്ന്‌കോക്കോട്ടുചെറുവീട്ടില്‍ പിമന്മഥന്‍ പുരാവസ്തുക്കള്‍ക്കൊപ്പം തന്റെ ജൈത്രയാത്ര തുടരുകയാണ്. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ്, നിലവിലുണ്ടായിരുന്ന നാണയങ്ങള്‍ ഉള്‍പ്പെടെയുള്ള പുരാവസ്തുക്കളുടെ വലിയ ശേഖരത്തിന് ഉടമയാണ് ഇദ്ദേഹം.

സ്ക്കൂള്‍ പഠനകാലത്ത് പിതാവ് പത്മനാഭന്‍ നായര്‍ നല്‍കിയ നാണയ ശേഖരം നിധി പോലെ സൂക്ഷിച്ചു. തുടര്‍ന്ന് പാതിവഴിയില്‍ പഠനം നിലച്ചപ്പോള്‍ പുരാവസ്തുശേഖരണത്തിലേക്ക് കളം മാറി. മണ്‍മറഞ്ഞുപോയ നിരവധി സംസ്ക്കാരത്തിന്റെ ശേഷിപ്പുകളാണ് ഈ അറുപത്തിരണ്ടുകാരന്റെ കൈയിലുള്ളത്. തന്റെവീട്പുരാവസ്തുശേഖരത്തിന്റെഒരുമ്യൂസിയംതന്നെയാണ്.ബിസിരണ്ടിലെ ഇന്ത്യയില്‍ പ്രചാരത്തിലുണ്ടായിരുന്ന പഞ്ചുമാര്‍ക്ക് വെള്ളിനാണയത്തില്‍ നിന്ന് തുടങ്ങുന്നു നാണയങ്ങളുടെ ശേഖരം.

തിരുവിതാംകൂറില്‍ ഉപയോഗിച്ചിരുന്ന അനന്തരായന്‍ പണം,വീരരായന്‍ പണം,കലി പണം,ടിപ്പുവിന്റെ പണം,തമിഴ് പണം ആര്‍ വി പണം,കൊച്ചിയിലെ കൊച്ചി പണം,പുത്തന്‍,കാളി പുത്തന്‍,മലബാറിലെ കണ്ണൂര്‍പണം,തലശ്ശേരിപണം, വെള്ളിയിലെയും ചെമ്പിലെയും ചക്രങ്ങള്‍,ഒരു കാശ്,നാല് കാശ്,എട്ട് കാശ്, സ്വാതി തിരുനാള്‍ കാശ് തുടങ്ങിയ പഴയകാല നാണയങ്ങളും എല്ലാ രാജ്യങ്ങളിലെയും പഴയതും പുതിയതുമായ നോട്ടുകളും കൈയിലുണ്ട്.

സംഘകാലഘട്ടത്തില്‍ വിജയനഗരസാമ്രാജ്യത്തില്‍ ഉപയോഗിച്ചിരുന്നലോകത്തിലെതന്നെ ഏറ്റവുംചെറിയ സ്വര്‍ണനാണയം ബിലി,ഓലയിലെഴുതിയഇതിഹാസങ്ങള്‍,ഇരുഭാഗത്തുംമൂര്‍ച്ചയുള്ളകായ ംകുളംവാള്‍, പഴയകാല ആഭരണങ്ങള്‍, പെട്ടികള്‍, ക്ലോക്കുകള്‍,വിളക്കുകള്‍,നെട്ടൂര്‍ പെട്ടികള്‍,അളവ് തൂക്ക ഉപകരണങ്ങള്‍ എന്നിങ്ങനെ നിരവധി പുരാവസ്തുക്കള്‍ മന്മഥന്റെ ശേഖരത്തിലുണ്ട്. പത്തനാപുരം മൃഗാശുപത്രിക്ക് സമീപമുള്ള ചെറിയ വീട്ടില്‍ സംസ്കൃതിയുടെ വലിയ ശേഷിപ്പ് തന്നെയാണ് ഇവിടെയെത്തുന്നവരെ കാത്തിരിക്കുന്നത്.

വീട്ടില്‍ സൂക്ഷിക്കാന്‍ സ്ഥലമില്ലാതെ വന്നതോടെ കുറെ ശേഖരം പത്തനാപുരത്തെ സ്വന്തം കടയിലേക്ക് മാറ്റി.വസ്തുക്കള്‍ ശേഖരിക്കാനായി 20,000രൂപവരെചിലവാക്കിയിട്ടുണ്ടത്രെ.കോഴിക്കോട്,കണ്ണൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ദിവസങ്ങളോളം താമസിച്ച് പുരാവസ്തുക്കള്‍ സ്വന്തമാക്കിയിട്ടുണ്ട്. ചരിത്രാന്വേഷിയായ മന്മഥന്‍ അറുപത്തിരണ്ടാം വയസില്‍ചരിത്രവിദ്യാര്‍ത്ഥി കൂടിയാണ്. തയ്യല്‍തൊഴിലാളിയായ മന്മഥന്‍ തന്റെ തൊഴിലില്‍ നിന്ന് ലഭിക്കുന്ന സാമ്പത്തികം മിച്ചംവച്ച് തന്റെ ശേഖരണകൗതുകം പിന്‍തുടരുമ്പോള്‍ കാലത്തിന് അന്യമായപലതും പുതുതലമുറയ്ക്ക്കാട്ടിക്കൊടുക്കാനാകുന്നുവെന്ന ചാരിതാര്‍ത്ഥ്യത്തിലാണ് ഇദ്ദേഹം. സ്കൂള്‍,കോളജുകളുടെ വാര്‍ഷികാഘോഷങ്ങളിലും മറ്റും പ്രദര്‍ശനമേളകള്‍ നടന്നാല്‍ ഈ പുരാവസ്തുശേഖരവുമായി മന്മഥനും അവിടെയുണ്ടാകും.തൊഴില്‍പോലുമുപേക്ഷിച്ച് ഇവിടങ്ങളിലെത്തു മ്പോള്‍ ലഭിക്കുന്നത് പുതിയ കാലത്തിന് പഴയ ചിലത് ഓര്‍മ്മപ്പെടുത്തലുകളാണെന്നും മന്മഥന്‍ പറയുന്നു.

Related posts