മൈക്രോ ഫിനാന്‍സ് ക്രമക്കേട്: അന്വേഷണം െ്രെകംബ്രാഞ്ചിന്

alp-vellapallyകായംകുളം:  മൈക്രോഫിനാന്‍സ് വായ്പാ തുക ബാങ്കില്‍ തിരികെ അടക്കാതെ ക്രമക്കേട് നടത്തിയെന്ന് ചൂണ്ടിക്കാട്ടി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ,കായംകുളം എസ്എന്‍ഡിപി യൂണിയന്‍ ഭാരവാഹികള്‍ എന്നിവര്‍ക്കെതിരെ വിവിധ ശാഖായോഗാംഗങ്ങള്‍ നല്‍കിയ പരാതിയില്‍  പോലീസ് ഇന്നലെ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണവും െ്രെ കംബ്രാഞ്ചിന് കൈമാറും. നിലവില്‍ മൈക്രോ ഫിനാന്‍സ് ക്രമക്കേടുമായി ബന്ധപ്പെട്ട കേസുകള്‍ കോടതി ഉത്തരവ് പ്രകാരം െ്രെകം ബ്രാഞ്ചാണ് അന്വേഷിക്കുന്നത് അതിനാലാണ് ഈ കേസും െ്രെകം ബ്രാഞ്ചിന് കൈമാറുന്നത്. വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി വഞ്ചനാകുറ്റത്തിനാണ് പോലീസ് ഇന്നലെ കേസ് എടുത്തത.്

കായംകുളം എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് വേലന്‍ചിറ സുകുമാരന്‍, സെക്രട്ടറി പി.പ്രദീപ് ലാല്‍, വൈസ് പ്രസിഡന്റ് കെ.അനില്‍കുമാര്‍ എന്നിവരാണ് രണ്ടും മൂന്നും നാലും പ്രതികള്‍. എരുവ കിഴക്ക്, കീരിക്കാട് തെക്ക് എസ്എന്‍ഡിപി ശാഖകളില്‍പ്പെട്ട വയല്‍വാരം സ്വയംസഹായസംഘം, ഗുരുസായൂജ്യം സ്വയംസഹായ സംഘം, ആര്‍.ശങ്കര്‍ സ്മാരക സ്വയംസഹായ സംഘം എന്നിവയിലെ അംഗങ്ങള്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. 1.86 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. വായ്പാ തുകയും പലിശയും കൃത്യമായി എസ്എന്‍ഡിപി യൂണിയന്‍ അടച്ചിട്ടും വായ്പാ കുടിശ്ശികയുടെ പേരില്‍ അംഗങ്ങള്‍ക്ക് ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചിരുന്നു.

ഇതേ തുടര്‍ന്ന് സംഘാംഗങ്ങളായ വനിതകള്‍ എസ്എന്‍ഡിപി യൂണിയന്‍ ഓഫീസിലെത്തി ഇന്നലെ പ്രതിഷേധിച്ചു. പിന്നീട് പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്കുകയായിരുന്നു. കഴിഞ്ഞ ആറു മാസമായി സംഘത്തിലെ അംഗങ്ങള്‍ യൂണിയന്‍ ഓഫീസിനു മുമ്പില്‍ നിരന്തര പ്രതിഷേധത്തിലായിരുന്നു സ്ത്രീകളടക്കം കായംകുളം എസ്എന്‍ഡിപി യൂണിയന്‍ ഓഫീസിനുമുമ്പില്‍ എത്തി നിരവധി തവണ ഉപരോധ സമരം നടത്തിയിട്ടുണ്ട് വായ്പ എടുത്ത തുക അംഗങ്ങള്‍ കൃത്യമായി യൂണിയന്‍ ഓഫീസില്‍ അടച്ചിട്ടും പലര്‍ക്കും ബാങ്കില്‍ നിന്നും ജപ്തി നോട്ടീസ് വന്നു ഇതോടെയാണ് പ്രതിഷേധം ആരംഭിച്ചത്.

എന്നാല്‍, കായംകുളം എസ്എന്‍ഡിപി യൂണിയന്റെ   മൈക്രോ ഫിനാന്‍സ് പദ്ധതി അട്ടിമറിച്ച്  തകര്‍ക്കാനുള്ള ചിലരുടെ ശ്രമമാണ് ഇപ്പോഴത്തെ കേസിന് പിന്നിലെന്നാണ് യൂണിയന്‍ ഭാരവാഹികള്‍ പറയുന്നത്. യൂണിറ്റുകള്‍ക്ക് നല്കിയ വായ്പാ തുകയില്‍ 40,46,966 രൂപ യൂണിയന് തിരികെ ലഭിക്കാനുണ്ട്. യൂണിയനില്‍ നിന്ന് സ്വാശ്രയ സംഘങ്ങള്‍ക്ക് നല്കിയ തുകയില്‍ തിരികെ അടച്ചവരും അടയ്ക്കാത്തവരുമുണ്ട്. കിട്ടിയ തുക ബാങ്കില്‍ അടച്ചപ്പോള്‍ അതെല്ലാവരുടെയും അക്കൗണ്ടില്‍ ചേര്‍ത്തപ്പോള്‍ പണമടച്ചവര്‍ക്കും കുടിശ്ശിക വന്നു. യൂണിയന്റെ അനുവാദമില്ലാതെ തുക ഇപ്രകാരം മാറ്റിയതിനെതിരെ കോടതിയില്‍ കേസ് നല്കിയിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.

Related posts