ചാവക്കാട്: ദുരിതകാലത്ത് മത്സ്യതൊഴിലാളികള്‍ക്ക് നല്‍കിയിരുന്ന ധനസഹായം നില്‍കിയില്ല മത്സ്യതൊഴിലാളികള്‍ കഷ്ടപാടില്‍. കാലാവര്‍ഷക്കെടുതിയിലും ട്രോളിംഗ് നിരോധനകാലത്തും നല്‍കിയിരുന്ന സമാശ്വാസ തുകയാണ് മാസങ്ങള്‍ കഴിഞ്ഞിട്ടും വിതരണം ചെയ്യാത്തത്. തൊഴിലാളികളുടെയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും ഫണ്ട് ഉപയോഗിച്ചാണ് സംയുക്ത പദ്ധതി നടപ്പിലാക്കുന്നത്. തൊഴിലാളികള്‍ അവരുടെ വിഹിതം അടച്ചിട്ടും ആശ്വാസതുക വിതരണം ചെയ്തിട്ടില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു. പദ്ധതി യഥാസമയം നടപ്പാക്കേണ്ട ഉദ്യോഗസ്ഥര്‍ മറുപടി പറയുന്നില്ല.
ബന്ധപ്പെട്ട വകുപ്പുകാരെ അറിയിട്ടും നടപടിയായില്ല. പിരിച്ചെടുത്ത ക്ഷേമനിധി തുക തിരികെ നല്‍കാത്തതിനാല്‍ ജില്ലയിലെ ആയിരകണക്കിന് മത്സ്യതൊഴിലാളികളാണ് ദുരിതത്തിലായിട്ടുള്ളത്. ട്രോളിംഗ് നിരോധന കാലത്ത് വരുമാന മാര്‍ഗം നില്‍ക്കുന്ന മത്സ്യതൊഴിലാളികളെ സഹായിക്കുന്നതിനാണ് സമാശ്വാസ പദ്ധതി ആരംഭിച്ചത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ 600 രൂപ വീതം നിക്ഷേപിക്കുന്ന പദ്ധതിയില്‍ അംഗമായിട്ടുള്ള മത്സ്യതൊഴിലാളി 600 രൂപ അടയ്ക്കണം. ദുരിതകാലത്ത് 1800 രൂപ വീതം ലഭിക്കും. ഇതുപിന്നാട് 900 രൂപയായി ഉയര്‍ത്തി. തൊഴിലാളിക്ക് 2700 രൂപ വീതം തിരിച്ചുകിട്ടും. കടലില്‍ ബോട്ടില്‍ പോകുന്ന മത്സ്യതൊഴിലാളികള്‍ക്ക് പുറമെ ഉള്‍നാടന്‍ തൊഴിലാളികള്‍ക്കും അനുബന്ധ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഈ ആനുകൂല്യം ലഭിച്ചിരുന്നു.
ജൂണിലാണ് ട്രോളിംഗ് ആരംഭിക്കുക. അതിനുമുമ്പ് മെയ് മാസത്തില്‍ സമാശ്വാസ പദ്ധതിയില്‍ നിന്നുള്ള തുക വിതരണം ചെയ്യും. എന്നാല്‍ ഇത്തവണ തുക വിതരണം ചെയ്തിട്ടില്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ട് വരാത്തതാണ് പണം നല്‍കാന്‍ തടസമെന്ന് ഫിഷറീസ് വകുപ്പ് പറയുന്നത്. തൊഴിലാളികള്‍ക്ക് അടച്ചതുക മാത്രമായി തിരിച്ചുകൊടുക്കാന്‍ വകുപ്പില്ല. മത്സ്യതൊഴിലാളി സമാശ്വാസ പദ്ധതി പ്രകാരം തൊഴിലാളികള്‍ക്ക് വിതരണം ചെയ്യേണ്ട തുക കാലാവധി കഴിഞ്ഞിട്ടും വിതരണം ചെയ്യാത്ത നടപടിയില്‍ മത്സ്യതൊഴിലാളികളുടെ വിവിധ സംഘടനകള്‍ പ്രതിഷേധിച്ചു.