ചിലവന്നൂരില്‍ വാടക വീട് കേന്ദ്രമാക്കി അനാശാസ്യം: പ്രതികളെ കോടതിയില്‍ ഹാജരാക്കി

peedanamകൊച്ചി: കടവന്ത്ര ചിലവന്നൂരില്‍ കെട്ടിടം വാടകയ്‌ക്കെടുത്ത് അനാശാസ്യകേന്ദ്രം നടത്തിയവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെയാണ് നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് എറണാകുളം സിഐ സിബി ടോമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ റെയ്ഡില്‍ പ്രതികള്‍ പിടിയിലായത്. ആലുവ എടത്തല സ്വദേശി ഷംജി എന്ന ഷാജഹാന്‍, ഭാര്യ ദിവ്യ എന്ന ഉജ്ജ്വല, ഇടനിലക്കാരനായ പൂണിത്തുറ ഗാന്ധിസ്ക്വയറില്‍ സഞ്ജയ്, ചിങ്ങവനം സ്വദേശിയായ സ്ത്രീ, പുത്തന്‍കുരിശ് വെങ്കിടഭാഗം സ്വദേശി സുനില്‍കുമാര്‍ എന്നിവരാണു പിടിയിലായത്.

ഷംജിയും ഭാര്യ ദിവ്യയും ചേര്‍ന്ന് ഒരാഴ്ച്ച മുമ്പാണ് വീട് വാടകയ്‌ക്കെടുത്തത്. മുമ്പ് ഇവര്‍ എരൂരായിരുന്നു താമസിച്ചിരുന്നത്. ഡ്രൈവറായും മുമ്പ് ഷംജി ജോലി ചെയ്തിരുന്നു. വീട്ടിലേക്ക് ആളുകള്‍ വന്നും പോയും ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. പിടിയിലായവരില്‍ ഇവിടെ അനാശാസ്യത്തിനെത്തിയ ഒരാളും ഉണ്ടായിരുന്നു. പിടിയിലായവരുടെ പേരില്‍ മുമ്പ് കേസുകളിലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പോലീസിന് കിട്ടിയ വിവരം. എസ്‌ഐ വിപിന്‍, എഎസ്‌ഐ ശിവന്‍കുട്ടി, സിപിഒമാരായ മഹേഷ്, സുജിത്, മരിയ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Related posts