കാട്ടാക്കട: പാവങ്ങളുടെ ആഹാരം എന്ന് വിശേഷിപ്പിച്ചിരുന്ന മരച്ചീനി ഒരു തിരിച്ചുവരവിന് ഒരുങ്ങുന്നു. മലയോരഗ്രാമങ്ങളില്‍ രാജാവായി വാണിരുന്ന കപ്പ കൃഷി അന്യം നില്‍ക്കുകയും കര്‍ഷകര്‍ അത് ഉപേക്ഷിക്കുകയും ചെയ്തിരുന്ന സാഹചര്യത്തിലാണ് ശക്തമായ മടങ്ങി വരവിന് മരച്ചീനി തയ്യാറെടുക്കുന്നത്. ജില്ലയിലെ തെക്കന്‍ മേഖലയിലെ പറമ്പുകളിലും വീട്ടുവളപ്പിലും ഒരു കാലത്ത് തല ഉയര്‍ത്തി നിന്നിരുന്ന മരച്ചീനി കണികാണാന്‍ കൂടി കിട്ടാത്ത അവസ്ഥയായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി മരച്ചീനി കൃഷി വ്യാപിക്കുകയാണ്. മരച്ചീനിക്ക് കിട്ടുന്ന നല്ല വിലയും അതിന്റെ ഉപഭോഗത്തിലെ വര്‍ധനയുമാണ് കപ്പയ്ക്ക് നല്ല കാലം തെളിയിപ്പിച്ചത്.
ഒരു കിലോയ്ക്ക് 30 മുതല്‍35 വരെയാണ് വില. സിറ്റിയില്‍ അതിലും കൂടും. ഉണക്ക കപ്പയ്്ക്ക് വില 70 വരെ . മരച്ചീനി കൃഷി ചെയ്തിരുന്ന തെക്കന്‍ മേഖലയിലെ കൃഷിയിടങ്ങളില്‍ അവ കൃഷി ചെയ്യാത്തതിനാല്‍ ഇപ്പോള്‍ അവ കിട്ടാനില്ല. കപ്പ മലയോരഗ്രാമങ്ങളില്‍ കിട്ടാനില്ല എന്ന അവസ്ഥയായി. അതും തമിഴ് നാട്ടില്‍ നിന്നും കൊണ്ടുവരേണ്ട നില. ഇതിനിടയിലാണ് റബറിന്റെ വിലകുറവും മരച്ചീനിയുടെ വില കൂടുതലും കര്‍ഷകരെ കുടുക്കിയത്. അങ്ങിനെ പലരും മരച്ചീനി കൃഷി തുടങ്ങി. അങ്ങിനെ വില കൂടിയതിനാല്‍ കര്‍ഷകര്‍ മരച്ചീനിയെ വീണ്ടും പുണരുകയായിരുന്നു.
മരച്ചീനി ഷോപ്പിംഗ് മാളുകളില്‍ നല്ല വില്‍പ്പന ചരക്കായതും കയറ്റുമതി കൂടിയതും മരച്ചീനി സാമ്പത്തികമായി ഉയര്‍ന്നവരുടെ വിഭവമായി മാറിയതും കൃഷി വ്യാപകമാക്കാന്‍ സഹായിച്ചു. മാത്രമല്ല മരച്ചീനിയുടെ പുതിയ ഇനങ്ങളും വിളവ് കൂടുതല്‍ കിട്ടുന്നവയും എത്തിയതും ഗുണകരമായി മാറി. പലേടത്തും റബര്‍ മുരാജഭരണകാലത്ത് 13 ഇനം മരച്ചീനി കൃഷി ചെയ്തിരുന്നതായി കാണുന്നു. അവിയന്‍, മറവന്‍, പച്ചഅവിയന്‍,ആനമറവന്‍, അവങ്ക് ഇളവന്‍ തുടങ്ങി നിരവധി ഇനങ്ങളാണ് കൃഷി ചെയ്തിരുന്നത്. പിന്നീട് കപ്പ കൃഷിയില്‍ പുതിയ ഇനങ്ങള്‍ വരുകയും പ്രധാന വിളയായി മാറുകയും ചെയ്തു.
1990-ല്‍ 50000 ഹെക്ടറില്‍ ജില്ലയില്‍ പ്രത്യേകിച്ച് നെയ്യാറ്റിന്‍കര, നെടുമങ്ങാട് താലൂക്കൂകളില്‍ കൃഷി നടന്നിരുന്നു. 2000-ല്‍ അത് 30000 ആയി കുറഞ്ഞു.2004-ല്‍ 23922 ഉം 2008 ല്‍ 15000 ഉം ആയി താഴേയ്ക്ക് വന്നു. ജില്ലയിലെ പ്രധാന മലഞ്ചരക്ക് ചന്തകളില്‍ ഒരു കാലത്ത് മരച്ചീനി എത്തിയിരുന്നത് പലര്‍ക്കും നല്ല ഓര്‍മ്മയുണ്ട്. പച്ച മരച്ചീനിയും ഉണക്ക മരച്ചീനിയും വില്‍ക്കാനും വാങ്ങാനും ഹോള്‍സെയില്‍ ഡിപ്പോകളും ഗോഡൗണുകളും വിവിധ ചന്തകളില്‍ ഉണ്ടായിരുന്നു. അതുകൊണ്ട് ജീവിതം പുലര്‍ത്തിയവരും നിരവധി. കപ്പ ഉരച്ച് മാവാക്കുന്ന 15 ലേറെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് അതൊക്കെ അടച്ചുപൂട്ടി. മരച്ചീനിയെ കുറിച്ച് പഠനങ്ങളും ഗവേഷണങ്ങളും മറ്റും നടക്കുന്നുണ്ട് പക്ഷേ അതൊന്നും കര്‍ഷകരിലേയ്ക്ക് സമയത്തിന് എത്തുന്നുമില്ല എന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.