പുലിപ്പേടി വീണ്ടും… വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി

pkd-puliകോഴിക്കോട്: ചെറുവണ്ണൂര്‍ ഭാഗത്ത് പുലിപ്പേടി വീണ്ടും. ചെറുവണ്ണൂര്‍ ടി.പി.ആശുപത്രി റോഡില്‍ തെക്കേ ജമാഅത്ത് പള്ളിക്കുസമീപം മലബാര്‍ ടൈല്‍സ് വളപ്പിലാണ് പുലിയെ കണ്ടതായി സംശയം ഉയര്‍ന്നിരിക്കുന്നത്. സമീപത്തെ വീട്ടുകാരാണ് സംശയം പ്രകടിപ്പിച്ചത്. സമീപവാസികള്‍ക്കിടയില്‍ ഭീതി പരന്നതിനെ തുടര്‍ന്ന്് ഇന്ന് രാവിലെ മാത്തോട്ടംവനശ്രീയില്‍ നിന്നും ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്ന് രാവിലെ പത്തരയോടെയാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്.

സ്ഥലത്തുനിന്നും കണ്ടെത്തിയ കാല്‍പാദ അടയാളങ്ങള്‍ പരിശോധിച്ചതില്‍നിന്നും പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. കാട്ടുപൂച്ചയാകാനാണ് സാധ്യതയെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പുലിയായിരുന്നുവെങ്കില്‍ സമീപത്തെ വളര്‍ത്തുമൃഗങ്ങളെ  കൊന്നേനെയെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ സമീപവാസികള്‍ പുലിയെതന്നെയാണ് തങ്ങള്‍ കണ്ടതെന്ന നിഗമനത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരോട് ഇവര്‍ ഇക്കാര്യങ്ങള്‍ പറയുകയും ചെയ്തു.

മാസങ്ങള്‍ക്കുമുമ്പ് കല്ലായിയിലും പരിസരപ്രദേശങ്ങളിലും പുലിയിറങ്ങിയതായി നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. വനം വകുപ്പ് ഇവിടെ കൂട് സ്ഥാപിച്ചെങ്കിലും  ഫലമുണ്ടായില്ല. കല്ലായ് സോമില്ലിനുസമീപത്തെ വീ്്ട്ടിലെ രണ്ട് ആടുകളെ അഞ്ജാതജീവി കടിച്ചുകീറുകയുംചെയ്തു. പുഴയോടുചേര്‍ന്നുള്ള പ്രദേശത്താണ് ഇത്തവണയും പുലിഭീതി ഉയര്‍ന്നിരിക്കുന്നത്.

Related posts