അതിദി കേസ്: സാക്ഷി വിസ്താരം പൂര്‍ത്തിയായി

EKM-COURTകോഴിക്കോട്: പിതാവും രണ്ടാനമ്മയും പട്ടിണിക്കിട്ട് പീഡിപ്പിച്ച് ഏഴുവയസുകാരിയെ കൊന്നുവെന്ന കേസില്‍ സാക്ഷി വിസ്താരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എ.ശങ്കരന്‍ നായര്‍ മുമ്പാകെ പൂര്‍ത്തിയായി. ബിലാത്തിക്കുളം താമരക്കുളം ലക്ഷ്മി നിവാസില്‍ തിരുവമ്പാടി തട്ടേക്കാട്ട് ഇല്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ മകള്‍ അതിദി മരിച്ച കേസിലാണ് സാക്ഷി വിസ്താരം പൂര്‍ത്തിയായത്.

അന്വേഷണ ഉദ്യോഗസ്ഥന്‍ നടക്കാവ് സിഐയായിരുന്ന പി.കെ. സന്തോഷ്, പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗത്തിലെ ഡോ. പ്രജിതിന്‍െറയും വിസ്താരമാണ്  വെള്ളിയാഴ്ച നടന്നത്. സാക്ഷിമൊഴികളുടെയടിസ്ഥാനത്തില്‍ ക്രിമിനല്‍ നടപടിച്ചട്ടം 313 പ്രകാരം പ്രതികളെ ചോദ്യം ചെയ്യാനായി കേസ് 26ന് മാറ്റി.

കുട്ടിയുടെ ദേഹത്ത് 19 പരിക്ക് ഉണ്ടായിരുന്നുവെന്നും അതില്‍ 16-ാമത്തെ പരിക്കാണ് മരണ കാരണമെന്നും ഡോക്ടര്‍ മൊഴി നല്‍കി. കുട്ടിക്കേറ്റ പൊള്ളലും മാരകമായിരുന്നു. ഇതോടെ 27 സാക്ഷികളുടെ മൊഴിയാണ് കോടതി രേഖപ്പെടുത്തിയത്. 2013 ഏപ്രില്‍ 29ന് കുട്ടിയെ പീഡിപ്പിച്ച്  കൊന്നതായാണ് നടക്കാവ് പോലിസെടുത്ത കേസ്.

Related posts