സംസ്ഥാനത്ത് ഏഴു മാസത്തിനിടെ 1966 ഭര്‍തൃപീഡന കേസുകള്‍; സ്ത്രീധനത്തിന്റെ പേരില്‍ കൊല്ലപ്പെട്ടത് എട്ടു യുവതികള്‍

crimeസ്വന്തം ലേഖകന്‍

കൊണ്ടോട്ടി: സംസ്ഥാനത്ത് ഏഴു മാസത്തിനിടെ സ്ത്രീധനത്തിന്റെ പേരില്‍ കൊല്ലപ്പെട്ടത് എട്ടു യുവതികളും 1966 ഭര്‍തൃപീഡന കേസുകളും. ജനുവരി മുതല്‍ ജൂലൈ വരെയുളള ഏഴ് മാസത്തിനിടെയാണ് സംസ്ഥാനത്ത് സ്ത്രീധനത്തിന്റെ പേരില്‍ മാത്രം എട്ടു യുവതികള്‍ കൊല്ലപ്പെട്ടത്. പാലക്കാട് മൂന്നു മരണവും തിരുവനന്തപുരത്ത് രണ്ടും ആലപ്പുഴ, എറണാകുളം, മലപ്പുറം ജില്ലകളില്‍ ഓരോ സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. 2015ല്‍  ആകെ എട്ട് സ്ത്രീധന മരണങ്ങളും 3664 ഭര്‍തൃപീഡനന കേസുകളുമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. ബലാത്സംഗം, തട്ടിക്കൊണ്ടു പോകല്‍, ദേഹോപദ്രവം, ഉള്‍പ്പെടെ ഈ വര്‍ഷം സ്ത്രീകള്‍ക്കെതിരെ 7907 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷം ആകെ 12383 കേസുകളാണ് ഉണ്ടായിരുന്നത്. പാലക്കാട് ജില്ലയില്‍ സ്ത്രീകള്‍ക്കെതിരെ 343 കേസുകളാണുള്ളത്. ഇതില്‍ 154 കേസുകളും ഭര്‍തൃപീഡനമാണ്. മൂന്നു സ്ത്രീധന മരണങ്ങളുമുണ്ടായി. 60 ബലാത്സംഗ കേസും 73 ദേഹോപദ്രവ കേസുകളുമുണ്ടായിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരെ കൂടുതല്‍ അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. തിരുവനന്തപുരം റൂറലിലും തിരുവനന്തപുരം സിറ്റിയിലുമായി ഓരോ സ്ത്രീധന മരണങ്ങളും സത്രീകള്‍ക്കെതിരെ 1250 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 213 കേസുകള്‍ ഭര്‍തൃ പീഡനകേസുകളാണ്.

123 ബലാത്സംഗ കേസുകളും 15 തട്ടികൊണ്ടുപോകല്‍ കേസുകളുമുണ്ടായിട്ടുണ്ട്. പത്തനംതിട്ടയില്‍ 43 ഭര്‍തൃപീഡന കേസുകളും 43 ബലാത്സംഗ കേസുകളുമടക്കം 513 കേസുകളാണ് ഇതുവരെയായി റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. കൊല്ലം ജില്ലയില്‍ 743 കേസില്‍ 198 കേസുകളും ഭര്‍തൃപീഡന കേസുകളാണ്. 86 ബലാത്സംഗ കേസുകളും 258 ആക്രമണ കേസുകളുമുണ്ടായി.വയനാട്, കോട്ടയം, ഇടുക്കി ജില്ലകളിലാണ് കേസുകള്‍ താരതമ്യേന കുറവുളളത്. വയനാട് 274 കേസുകളില്‍ 60 കേസുകള്‍ ഭര്‍തൃപീഡനകേസും 35 ബലാത്സംഗ കേസുമാണ്. ഇടുക്കിയില്‍ 264 കേസില്‍ 84 കേസുകള്‍ ഭര്‍തൃപീഡനവും 43 എണ്ണം ബലാത്സംഗ കേസുകളുമാണ്.

കോട്ടയത്ത് 61 ഭര്‍തൃപീഡന കേസുകളും 45 ബലാത്സംഗ കേസും ഉള്‍പ്പടെ 277 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആലപ്പുഴയില്‍ 73 ഭര്‍തൃപീഡനകേസുകളും ഒരു സ്ത്രീധന മരണവും 43 ബലാത്സംഗ കേസും ഉള്‍പ്പെടെ 406 കേസുകളാണുള്ളത്. എറണാകുളത്ത് ആകെ 743 കേസുകളില്‍ 137 എണ്ണവും ഭര്‍തൃപീഡന കേസുകളാണ്. സ്ത്രീധന പ്രശ്‌നത്തില്‍ ഒരു യുവതി കൊല്ലപ്പെട്ട ഇവിടെ 96 ബലാത്സംഗ കേസു4തൃപീഡന കേസുകളും 106 ബലാത്സംഗ കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട് ജില്ലയില്‍ ആകെ 754 കേസുകളാണ് സിറ്റിയിലും റൂറലിലുമായി റിപ്പോര്‍ട്ട് ചെയ്തത്.

ഇതില്‍ 134 ഭര്‍തൃപീഡന കേസുകളും 64 പീഡന കേസുകളുമാണുണ്ടായത്. കണ്ണൂരില്‍ 168 ഭര്‍തൃപീഡന കേസുകളും 36 ബലാത്സംഗ കേസും ഉള്‍പ്പെടെ 572 കേസുകളാണ് ഉണ്ടായത്. കാസര്‍ഗോഡ് ജില്ലയില്‍ 325 കേസില്‍ 67 കേസുകള്‍ ഭര്‍തൃപീഡന കേസുകളും 49 ബലാത്സംഗ കേസുകളുമാണ് ഏഴുമാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത്. റെയില്‍വെ സ്‌റ്റേഷനുകളില്‍ സ്ത്രീകള്‍ക്കെതിരെ 22 ദേഹോപദ്രവങ്ങളടക്കം 68 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്.

Related posts