ഇരുവഴിഞ്ഞി പുഴയില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

mungimaranamമുക്കം: ഇരുവഴിഞ്ഞി പുഴയില്‍ ഇന്നലെ വൈകുന്നേരം ഒഴുക്കില്‍പ്പെട്ട് കാണാതായ ചേന്ദമംഗലൂര്‍ സ്വദേശി നിഹാല്‍(13)ന്റെ മൃതദേഹം കണ്ടെത്തി. മംഗലശേരി കടവിനു സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.ഇന്ന് രാവിലെ 10.50-നാണ് മൃതദേഹം കണ്ടെടുത്തത്. പതങ്കയത്തുവച്ചു കാണാതായ എടവണ്ണപ്പാറ കച്ചിക്കാരില്‍ ആസിഫ് അലി(22) ക്കായി തെരച്ചില്‍ തുടരുകയാണ്. ഇന്നലെ വൈകുന്നേരം മംഗലശേരി തോട്ടത്തിലെ പൂഴക്കടവില്‍ കുളിക്കുന്നതിനിടെയാണ്  ചേന്ദമംഗലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എട്ടാം ക്്‌ളാസ് വിദ്യാര്‍ഥി നിഹാല്‍ മുഹമ്മദ് ഒഴുക്കില്‍പ്പെട്ടത്്.

പുഴയുടെ അക്കരയ്ക്ക് നീന്തിയതായിരുന്നു ഇവര്‍. ചിലര്‍ പാതിയില്‍നിന്ന് മടങ്ങി. നിഹാലും ഒരു കൂട്ടുകാരനും വീണ്ടും നീന്തി. മുക്കാല്‍ ഭാഗവും പിന്നിട്ടശേഷം നിഹാല്‍ തിരിച്ചുനീന്തുകയായിരുന്നു. ഇതിനിടെ തളര്‍ന്നുപോയി. കൂട്ടുകാരന്‍ തിരിച്ചുനീന്താതെ അക്കരെപ്പറ്റി. നിഹാല്‍ തളര്‍ന്നു താഴുന്നതു കണ്ടു കരയിലുണ്ടായിരുന്ന അന്യ സംസ്ഥാന തൊഴിലാളികള്‍ തോണിയെടുത്ത് രക്ഷപ്പെടുത്താന്‍ ശ്രമി ച്ചെങ്കിലും പരാജയപ്പെട്ടു. കടത്തു തോണിയുള്ള കടവാണിത്. കടത്തുകാരന്‍ തൊട്ടടുത്ത അങ്ങാ ടിയിലേക്ക് ചായ കുടിക്കാന്‍ പോയ സമയത്തായിരുന്നു സംഭവം.

Related posts