ചാത്തന്നൂർ: കെഎസ്ആർടിസിയിലെ ജീവനക്കാരുടെ ഹിതപരിശോധന നടപടിക്രമങ്ങൾ സജീവമാക്കി വരണാധികാരിയായ ലേബർ കമ്മീഷണർ. അംഗീകൃത യൂണിയനുകളെ തെരഞ്ഞെടുക്കാനുള്ള ഹിതപരിശോധന ഒരു വർഷത്തിലധികം നീണ്ടു പോയ ശേഷമാണ് മേയിൽ നടത്തുന്നത്. ഇപ്പോഴത്തെ നടപടി ക്രമങ്ങൾ അനുസരിച്ച് മേയ് 5-നും 10-നുമിടയിൽ ഹിതപരിശോധന നടക്കും.
വരണാധികാരിയായി ലേബർ കമ്മീഷണറെ ചുമതലപ്പെടുത്തിയ ശേഷം കെഎസ്ആർടിസിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യൂണിയനുകളുടെ യോഗം കഴിഞ്ഞ മാസം വിളിച്ചു ചേർത്തിരുന്നു. അതിന് ശേഷം തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താല്പര്യമുള്ള സംഘടനകളുടെ അപേക്ഷയും സ്വീകരിച്ചു. ഫോറം എനല്കേണ്ടിയിരുന്നത്.
കഴിഞ്ഞ 10 മുതൽ 17 വരെയായിരുന്നു 1100 രൂപ ഫീസ് സഹിതം അപേക്ഷ സഹിതം യൂണിയനുകൾ ഫോറം എ സമർപ്പിച്ചു. ഫോറം എയിൽ മേലുള്ള പരിശോധനയ്ക്ക് ശേഷം ഹിതപരിശോധനയിൽ മത്സരിക്കാൻ അർഹതയുള്ള സംഘടനകളുടെ പട്ടിക തിങ്കളാഴ്ച വരണാധികാരി അംഗീകരിച്ചു.
ഇത് തിങ്കളാഴ്ച എല്ലാ യൂണിറ്റുകളിലും പ്രസിദ്ധീകരിച്ചു.ഒരാഴ്ചയ്ക്കുള്ളിൽ മത്സരിക്കുന്ന സംഘടനകൾക്ക് ഫോം ഡി സമർപ്പിക്കാം. ഫോം ഡി സമർപ്പിച്ചു കഴിഞ്ഞാൽ 36 ദിവസത്തിനകം ഹിതപരിശോധന നടത്തണമെന്നാണ് ചട്ടം. മേയ് 5-നും 10 നുമിടയിൽ ഹിതപരിശോധന നടക്കും.
22000 ത്തോളമുള്ളസ്ഥിരം ജീവനക്കാർക്കു മാത്രമേ വോട്ടവകാശം ഉണ്ടാക്കുകയുള്ളൂ. എം പാനൽ, ബദലി തുടങ്ങിയ ദിവസവേതനക്കാർക്ക് വോട്ടവകാശം ഉണ്ടാവുകയില്ല. കഴിഞ്ഞ തവണ നടത്തിയ ഹിതപരിശോധനയിൽ സിഐടിയു നേതൃത്വത്തിലുള്ള എംപ്ലോയീസ് അസോസിയേഷൻ 52 ശതമാനവും ഐഎൻടിയുസിനേതൃത്വത്തിലുള്ള റ്റി ഡി എഫ് 23 ശതമാനവും ബി എം എസ് നേതൃത്വത്തിലുള്ള എംപ്ലോയീസ് സംഘ് 19 ശതമാനവും വോട്ട് നേടി അംഗീകൃത സംഘടനകളായി. എംപ്ലോയീസ് സംഘിന് ആദ്യമായാണ് അംഗീകാരം കിട്ടിയത്. അംഗീകൃത യൂണിയനാകാൻ 15 ശതമാനം വോട്ടാണ് വേണ്ടത്.
- പ്രദീപ് ചാത്തന്നൂർ