എടിഎം തട്ടിപ്പ് തുടര്‍ക്കഥയാകുന്നു; നിക്ഷേപകരുടെ ആശങ്ക പരിഹരിക്കാനാകുന്നില്ല

ATM1നിലമ്പൂര്‍: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന എടിഎം തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനിടെ നിലമ്പൂരില്‍ വീണ്ടും എടിഎമ്മിലൂടെ ലക്ഷങ്ങള്‍ നഷ്ടപ്പെട്ടത് ബാങ്ക് നിക്ഷേപകരെ ആശങ്കയിലാക്കിയിരിക്കുന്നു. ആധുനികസങ്കേതങ്ങള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ വ്യാപകമായതോടെ നിക്ഷേപകര്‍ കനത്ത ജാഗ്രതയിലായിരിക്കുകയാണ്. പോലീസും ബാങ്കുകളും ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കുമ്പോഴും വിദഗ്ധമായി നിക്ഷേപകരെ കബളിപ്പിച്ചു തട്ടിപ്പുകാര്‍ വിലസുകയാണ്. ബാങ്കിന്റെ ഉപഭോക്താക്കളുടെ അക്കൗണ്ട് സുരക്ഷ സംബന്ധിച്ച് നടപടി സ്വീകരിക്കാന്‍ ബാങ്കുകള്‍ തയാറാകുന്നില്ല.

തട്ടിപ്പുകകേസുകളില്‍ ഇതുവരെ നടന്ന അന്വേഷണങ്ങള്‍ ലക്ഷ്യം കണ്ടില്ലെന്നതിന്റെ തെളിവാണ് നിലമ്പൂരില്‍ ഇന്ത്യന്‍ ബാങ്കിന്റെ എടിഎം കാര്‍ഡുപയോഗിച്ച് പണം ചോര്‍ത്തിയത്. തമിഴ്‌നാട് സ്വദേശികളായ കുടുംബത്തിന് 7,53,500 രൂപ നഷ്ടപ്പെട്ടു. നിലമ്പൂര്‍ ഇന്ത്യന്‍ ബാങ്കിലെ അക്കൗണ്ട് ഉടമകളായ കോയമ്പത്തൂര്‍ രത്തിനപുരിയില്‍ കണ്ണുസ്വാമി സ്ട്രീറ്റിലെ ഗീതാകുമാരിയും അവരുടെ ഭര്‍ത്താവ് രഘുപതിയുമാണ് തട്ടിപ്പിന്  ഇരകളായത്. നിലമ്പൂരില്‍ ഇതവരെ  എടിഎമ്മിലൂടെ അഞ്ചു പേര്‍ക്ക് പണം നഷ്ടപ്പെട്ടതായി പരാതിയുണ്ട്. ഇത്തരത്തില്‍ നഷ്ടപ്പെടുന്ന പണത്തിന് ബാങ്ക് യാതൊരു ഉത്തരവാദിയുമല്ലെന്നാണ് പറയുന്നത്. രാജ്യാന്തര തട്ടിപ്പ് സംഘങ്ങള്‍ അവലംബിക്കുന്ന തട്ടിപ്പ് മാര്‍ഗങ്ങളെ പ്രതിരോധിക്കാന്‍ നിക്ഷേപകര്‍ക്കാവില്ല. സേവനദാതാക്കളായ ബാങ്കുകള്‍ തന്നെയാണ് അത്തരത്തിലുള്ള തട്ടിപ്പുകള്‍ തടയാനുള്ള ശക്തമായ സുരക്ഷാ മാര്‍ഗങ്ങള്‍ ഒരുക്കേണ്ടത്.

എന്നാല്‍ നിക്ഷേപകരെ കുറ്റപ്പെടുത്തി രക്ഷപ്പെടുകയാണ് ബാങ്കുകള്‍ ചെയ്യുന്നത്. നിലമ്പൂരിലെ എടിഎം കവര്‍ച്ച, നിലമ്പൂര്‍ എസ്‌ഐയുടെ നേതൃത്വത്തില്‍ ബാങ്ക് മാനേജര്‍മാരുടെ യോഗം നടന്നു. പിഡബ്ലുഡി റസ്റ്റ് ഹൗസില്‍നടന്ന യോഗത്തില്‍ സ്‌റ്റേഷന്‍ പരിധിയില്‍ എടിഎം കൗണ്ടറുകളുള്ള ബാങ്കുകളുടെ മാനേജര്‍മാരാണ് പങ്കെടുത്തത്. നിലമ്പൂരിലെ പല എടിഎം കൗണ്ടറുകള്‍ക്കുമുന്‍പിലും സിസിടിവി സംവിധാനം ഇല്ലാത്തത് തട്ടിപ്പുകാര്‍ക്ക് അവസരമാവുന്നുണ്ട്.

ഒരു കാരണവശാലും ഒടിപി നമ്പര്‍ ആര്‍ക്കും കൈമാറരുതെന്നും അദ്ദേഹം പറഞ്ഞു. എടിഎം കാര്‍ഡുകളിലൂടെ പണം നഷ്ടമായാല്‍ ബാങ്കിന് ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയാത്തതിനാല്‍ കൂടുതല്‍പേര്‍ എടിഎം കാര്‍ഡുകള്‍ ഉപേക്ഷിക്കുന്നതായും സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് തങ്ങളുടെ ബാങ്കുകളില്‍ പണം നിക്ഷേപിച്ചിട്ടുള്ള ആളുകളുടെ പണത്തിന് ഉറപ്പ് നല്‍കാനുള്ള ബാധ്യത ഉറപ്പുവരുത്തുന്നതിന് കൂടിയാണ് യോഗം നടന്നത്. ഇത്തരം തട്ടിപ്പുകള്‍ തടയുന്നതിന് ബാങ്കുള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളെ സഹായിക്കാന്‍ ഒരു ഓഫീസറെയും പോലീസ് നിയമിച്ചിട്ടുണ്ട്.

Related posts