അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തിൽ മാമ്പഴം മോഷ്ടിച്ചെന്നാരോപിച്ച് തൊഴിലാളിയെ മര്‍ദിച്ചുകൊന്നു കനാലിൽ തള്ളി. മേയ് 21ന് ആണു സംഭവം. സുരേഷിനെ അഞ്ചുപേര്‍ ചേര്‍ന്നു കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ അഞ്ചു പ്രതികളെയും അറസ്റ്റ് ചെയ്തെന്ന് പോലീസ് പറഞ്ഞു.
പ്രതികളിലൊരാള്‍ മാമ്പഴത്തോട്ടം പാട്ടത്തിനെടുത്തിരുന്നു. തോട്ടത്തിലെ തൊഴിലാളിയായിരുന്നു സുരേഷ്. 50,000 രൂപ വിലമതിക്കുന്ന മാമ്പഴം മോഷ്ടിച്ചെന്ന സംശയത്തെത്തുടർന്നാണ് കൊലപാതകം. മര്‍ദനത്തെത്തുടര്‍ന്ന് സുരേഷ് മരിച്ചെന്നു മനസിലാക്കിയ പ്രതികള്‍ മൃതശരീരം കാറില്‍ കയറ്റി കനാലില്‍ വലിച്ചെറിയുകയായിരുന്നു.