അയല്‍വാസി തീകൊളുത്തിയ ദമ്പതികളുടെ നില ഗുരുതരം: ആക്രമണത്തിനു ശേഷം പ്രതി തൂങ്ങി മരിച്ചു

കൊച്ചി: എറണാകുളത്ത് അയല്‍വാസി തീകൊളുത്തിയ ദമ്പതികളുടെ നില ഗുരുതരമായി തുടരുന്നു. അയല്‍വാസി വടുതല പൂവത്തിങ്കല്‍ വില്യംസ് കൊറയ (52)യുടെ ആക്രമണത്തില്‍ വടുതല കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ ക്രിസ്റ്റി എന്ന ക്രിസ്റ്റഫറി (54)ന്റെയും ഭാര്യ മേരി(50)യുടെയും നിലയാണ് ഗുരുതരമായി തുടരുന്നു. ക്രിസ്റ്റഫറിന് 50 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ക്രിസ്റ്റഫറും മേരിയും ലൂര്‍ദ്ദ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിനു ശേഷം വില്യംസ് കൊറിയ വീടിനുള്ളില്‍ കയറി തൂങ്ങിമരിച്ചു.

എറണാകുളം ലൂര്‍ദ്ദ് ആശുപത്രിയ്ക്ക് സമീപം ഗോള്‍ഡ് സ്ട്രീറ്റില്‍ ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. പള്ളിയില്‍ പോയി ക്രിസ്റ്റഫറും മേരിയും തിരികെ വരുമ്പോള്‍ വില്യംസ് ഇവരുടെ സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തി കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ ഇവരുടെ ദേഹത്തേക്ക് ഒഴിച്ച് ലൈറ്റര്‍ കൊണ്ട് കത്തിക്കുകയായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. ബഹളം കേട്ട് ആളുകള്‍ ഓടികൂടിയതോടെ വില്യംസ് ഓടി രക്ഷപ്പെട്ടു. നാട്ടുകാര്‍ നോര്‍ത്ത് പോലീസില്‍ വിവരമറയിച്ചു. പോലീസ് എത്തിയതോടെ ഇയാള്‍ ഓടി വീടിനകത്ത് കയറി. തുടര്‍ന്ന് പോലീസ് എത്തി നോക്കിയപ്പോള്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വില്യംസ് കൊറയ അവിവാഹിതനാണ്.

കൊലയ്ക്ക് കാരണം വ്യക്തി വൈരാഗ്യം
ക്രിസ്റ്റഫറുമായി വില്യംസ് നിരന്തരം വഴക്കുണ്ടാക്കിയിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. വില്യംസിനെതിരേ ക്രിസ്റ്റഫറും മേരിയും മുമ്പ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കിസ്റ്റഫറിന്റെ വീട്ടിലേയ്ക്ക് മാലിന്യവും മനുഷ്യവിസര്‍ജ്യവും വില്യംസ് വലിച്ചെറിഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്.

ഇത് കണ്ടെത്താന്‍ ക്രിസ്റ്റഫര്‍ വീട്ടില്‍ സിസിടിവി ക്യാമറ സ്ഥാപിച്ചു. ഇതിനെ ചൊല്ലി വില്യംസ് കൊറയ ഇവരുമായി വഴക്കുണ്ടാക്കിരുന്നുവെന്നും പരിസരവാസികള്‍ പറയുന്നു. വില്യംസ് പ്രത്യേകതരത്തിലുള്ള സ്വഭാവക്കാരനാണെന്നാണ് പോലീസ് പറയുന്നത്. സംഭവത്തെക്കുറിച്ച് എറണാകുളം നോര്‍ത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. വില്യംസ് കൊറിയയുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ ഇന്നു പുലര്‍ച്ചെ പൂര്‍ത്തിയായി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ വൈകിട്ടോടെ പൂര്‍ത്തിയാകും.

Related posts

Leave a Comment