‘എന്‍റെ പൊന്നേ.. ഈ പോക്ക് എങ്ങോട്ടാണ്?; ഗ്രാമിന് 10,110 രൂപ; പവന് 80,880 രൂപ; സ്വര്‍ണവില ഇനിയും ഉയരുമെന്നു സൂചന

കൊച്ചി: മലയാളികളുടെ സ്വര്‍ണ സങ്കല്‍പങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ച് സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ചരിത്രത്തില്‍ ആദ്യമായി ഇന്ന് ഗ്രാമിന് പതിനായിരം രൂപ കടന്നു. ഗ്രാമിന് 125 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 10,110 രൂപയായി. പവന് 1,000 രൂപ വര്‍ധിച്ച് 80,880 രൂപയായി എക്കാലത്തേയും ഉയര്‍ന്ന നിലവാരത്തില്‍ തുടരുകയാണ്.

അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3,645 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88 ആണ്.24 കാരറ്റ് സ്വര്‍ണത്തിന് കിലോഗ്രാം ബാങ്ക് നിരക്ക് ഒരുകോടി 15 ലക്ഷം രൂപയായി. ഇന്നലെ രാവിലെ സ്വര്‍ണവില ഗ്രാമിന് 10 രൂപ കുറയുകയും, ഉച്ചയ്ക്കുശേഷം 50 രൂപ വര്‍ധിക്കുകയുമാണ് ഉണ്ടായത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 100 രൂപ വര്‍ധിച്ച് 8,300 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില ഗ്രാമിന് 6,465 രൂപയാണ്. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,165 രൂപയായി.

2022 ഡിസംബര്‍ 29 ന് ഗ്രാമിന് 5,005 രൂപയും പവന് 40,040 രൂപയുമായിരുന്നു സ്വര്‍ണവില. അന്ന് അന്താരാഷ്ട്ര സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 1811 ഡോളറില്‍ ആയിരുന്നു. രൂപയുടെ വിനിമയ നിരക്ക് 82.84 ഉം ആയിരുന്നു. മൂന്നു വര്‍ഷത്തിനുള്ളിലാണ് സ്വര്‍ണവില ഗ്രാമിന് പതിനായിരം രൂപ കടക്കുന്നത്.

ഭൗമരാഷ്ട്ര സംഘര്‍ഷങ്ങള്‍, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് നിരക്ക് വര്‍ധന, യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനകള്‍ തുടങ്ങിയ കാരണങ്ങളെല്ലാം സ്വര്‍ണം സുരക്ഷിതമായ നിക്ഷേപം എന്ന നിലയില്‍ ഉപഭോക്താക്കളുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. ഇതുതന്നെയാണ് സ്വര്‍ണവില വര്‍ധനയ്ക്കുള്ള പ്രധാന കാരമം. ഓണ്‍ലൈന്‍ ട്രേഡിങ്ങിലെ നിക്ഷേപകര്‍ ഇപ്പോഴും ഹോള്‍ഡ് ചെയ്യപ്പെടുന്നതും വില വര്‍ധനവിന് കാരണമായി.

അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3670 കടന്ന് മുന്നോട്ട് പോയാല്‍ 3700 ഡോളറും കടന്ന് 3800 ഡോളറിലേക്ക് എത്തുമെന്നുള്ള സൂചനകളാണ് പുറത്തുവരുന്നതെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്.അബ്ദുല്‍ നാസര്‍ പറഞ്ഞു.

  • സീമ മോഹന്‍ലാല്‍

Related posts

Leave a Comment