മണ്ണൂത്തി – ഇടപ്പള്ളി ദേശീയപാത; ടോൾ പിരിവ് തടഞ്ഞ ഉത്തരവ് ഹൈക്കോടതി വീണ്ടും നീട്ടി

കൊച്ചി: മണ്ണൂത്തി – ഇടപ്പള്ളി ദേശീയ പാതയില്‍ പാലിയേക്കര ടോള്‍ പിരിവ് തടഞ്ഞ ഉത്തരവ് ഹൈക്കോടതി വീണ്ടും നീട്ടി. മരവിപ്പിച്ച ഉത്തരവ് ഡിവിഷന്‍ വ്യാഴാഴ്ചവരെയാണ് നീട്ടിയത്. പൊതുതാല്‍പര്യം സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് ഹര്‍ജി പരിഗണിക്കവേ ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

ഇവിടത്തെ ഗതാഗതക്കുരുക്കിന് ഭാഗിക പരിഹാരമുണ്ടായതായി തൃശൂര്‍ ജില്ല കലക്ടര്‍ ഇന്നലെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 18 നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതില്‍ 13 എണ്ണം തൃപ്തികരമായി നടപ്പാക്കിയെന്ന് പോലീസും ഗതാഗതവകുപ്പും ഉറപ്പാക്കിയതായി ഓണ്‍ലൈനിലൂടെ ഹാജരായ ജില്ലാ കലക്ടര്‍ ഹൈക്കോടതിയെ അറിയിക്കുകയുണ്ടായി.

പ്രശ്‌ന പരിഹാരത്തിനായി കലക്ടര്‍ നല്‍കിയ നിര്‍ദേശങ്ങളെല്ലാം പാലിച്ചതായി ദേശീയ പാത അതോറിറ്റിയും വ്യക്തമാക്കി. തുടര്‍ന്ന് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഹര്‍ജി ഇന്ന് പരിഗണിക്കാനായി മാറ്റുകയായിരുന്നു.

മണ്ണുത്തി– ഇടപ്പള്ളി മേഖലയിലെ പ്രശ്‌നങ്ങള്‍ ദേശീയ പാത അതോറിറ്റി പരിഹരിച്ചെന്നുള്ള കലക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ പാലിയേക്കര ടോള്‍ പിരിവിനുള്ള സ്‌റ്റേ മാറ്റുകയുള്ളൂയെന്നു ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Related posts

Leave a Comment