ബ്രൗണ്‍ തിരോധാനത്തില്‍ വഴിത്തിരിവ്! കാമുകനൊപ്പം കാണാതായ യുവതിയെ കണ്ടെത്തി; കാമുകന്‍ വെടിയേറ്റു മരിച്ച നിലയില്‍; പ്രതിയുടെ പുരയിടം ശവപ്പറമ്പ്

BROWN`സ്പാര്‍ട്ടന്‍ബര്‍ഗ്: നാടിനെ നടുക്കിയ ബ്രൗണ്‍ തിരോധാനത്തില്‍ വഴിത്തിരിവ്. കാമുക നൊപ്പം കാണാതായ കാലാ ബ്രൗണ്‍(30) എന്ന യുവതിയെ കണ്ടെയ്‌നറിനുള്ളില്‍ നിന്നാണ് കണ്ടെത്തിയത്.    നായയെ പോലെ കഴുത്തില്‍ ബെല്‍റ്റിട്ട്, കെട്ടിയിട്ട അവസ്ഥയിലായിരുന്നു യുവതി. തുടരന്വേഷണത്തില്‍ ബ്രൗണിന്റെ കാമുകനായ ചാര്‍ളി കാര്‍വറി(32)ന്റെ മൃതദേഹം ശനിയാഴ്ച്ച കണ്ടെത്തി. ‘’ഭാഗ്യം കൊണ്ടാണ് ബ്രൗണിനെ ജീവനോടെ രക്ഷിക്കാന്‍ സാധിച്ചത്’’ അന്വേഷണ ഉദ്യോഗസ്ഥന്‍ ഷെരീഫ് ചക്ക് റൈറ്റ് പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാരനായ ടോഡ് കൊഹെപ്പി(45)ന്റെ വസ്തുക്കളില്‍ നടത്തിയ തെരച്ചിലില്‍ രണ്ടു കുഴിമാടങ്ങള്‍ കണ്ടെത്തി. തുടര്‍ന്നുണ്ടായ ചോദ്യം ചെയ്യലില്‍ 2003ല്‍ താന്‍ നാലു പേരെ കൊ ന്നിട്ടുണ്ടെന്ന് കൊഹെപ്പ് സമ്മതിച്ചു. സ്‌കോട്ട് പോണ്ടര്‍, ബെവെര്‍ലി ഗയ്, ബ്രയാന്‍ ലൂക്കാസ്, ക്രിസ് ഷെര്‍ബെര്‍ട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്. ചെസ്‌നിയ്ക്കടുത്ത് വെടിയേറ്റ് മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്.
Todd-Kohlhepp
2016 ഓഗസ്റ്റ് 30നാണ് കാമുകനായ ചാര്‍ളി കാര്‍വറിനൊപ്പം ബ്രൗണിനെ കാണാതായത്. സദാസമയവും പൂട്ടിയിട്ടിരുന്ന കണ്ടെയ്‌നറിനുള്ളില്‍ രണ്ടു മാസമായി അവരെ കെട്ടിയിട്ടിരിക്കുകയായിരുന്നു. തന്റെ മുന്നില്‍വെച്ചാണ് കാവറിനെ പ്രതി വെടിവെച്ചു കൊന്നതെന്ന് ബ്രൗണ്‍ പോലീസിനു മൊഴി നല്‍കി. യുവതിയെ തട്ടിക്കൊണ്ടു പോയി എന്ന കുറ്റമായിരുന്നു പ്രതിക്കുമേല്‍ ആദ്യം ചുമത്തിയിരുന്നത്. എന്നാല്‍, കൊഹെപ്പ് കുറ്റം സമ്മതിച്ചതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. പതിനഞ്ചാം വയസില്‍ പതിനാലുകാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍ ടോഡ് കൊഹെപ്പ് ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു.

Related posts