നിങ്ങൾ ഇപ്പോഴും ക്യൂവിലാണ്… സപ്ലൈകോ ഔട്ട്‌ലറ്റുകളില്‍ സിസ്റ്റം തകരാറിൽ; വരിനിൽക്കേണ്ടി വരുന്നത് മണിക്കൂറുകളോളം; സാധനങ്ങൾ തിരികെ വച്ച് മടങ്ങി ഉപയോക്താക്കൾ

കോട്ടയം: മണിക്കൂറുകള്‍ ക്യൂവില്‍ നില്‍ക്കാന്‍ സമയമുള്ളവര്‍ മാത്രം സപ്ലൈകോ ഔട്ട്‌ലറ്റുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയാല്‍ മതിയെന്നതാണ് സ്ഥിതി. ഒന്നര വര്‍ഷം മുന്‍പ് സപ്ലൈകോ ഏര്‍പ്പെടുത്തിയ എന്‍റര്‍പ്രൈസ് റിസോഴ്‌സ് പ്ലാനിംഗ് (ഇആര്‍പി) ഓണ്‍ലൈന്‍ സംവിധാനം സ്ഥിരം പണിമുടക്കിലാണ്.

സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കുള്ള ബില്ല് തയാറാക്കുന്നതുള്‍പ്പെടെ ആവശ്യങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ സംവിധാനത്തിലെ തകരാര്‍ പരിഹരിക്കാന്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പിന് താത്പര്യവുമില്ല.സേവനം പരമാവധി കാര്യക്ഷമവും സുതാര്യവുമാക്കാന്‍ ലക്ഷ്യമിട്ടാണ് സപ്ലൈകോയില്‍ ഇആര്‍പി ഏര്‍പ്പെടുത്തുന്നത്.

സപ്ലൈകോയുടെ 1630 വില്‍പ്പനശാലകള്‍, 56 ഡിപ്പോകള്‍, അഞ്ചു മേഖലാ ഓഫീസുകള്‍ എന്നിവയെ കംപ്യൂട്ടര്‍ നെറ്റ് വര്‍ക്കിലൂടെ ബന്ധിപ്പിക്കുന്നതാണ് ഈ സംവിധാനം. ഇന്നലെ ഒരു മണിക്കൂറോളം സെര്‍വര്‍ തകരാറിലായതോടെ സാധനങ്ങള്‍ വാങ്ങാനെത്തിയവര്‍ ക്യൂവില്‍ ദുരിതപ്പെട്ടു. വാങ്ങിയവരില്‍ പലരും തിരികെ വച്ചശേഷം മടങ്ങുകയും ചെയ്തു.

ദിവസവും പലതവണ ഓണ്‍ലൈന്‍ തകരാറിലാകുന്ന സാഹചര്യത്തില്‍ പലരും സപ്ലൈകോ ഔട്ട്‌ലറ്റുകളില്‍ പോകാതായി. അരി, പഞ്ചസാര, ഉഴുന്ന്, വെളിച്ചെണ്ണ, ചെറുപയര്‍, വന്‍പയര്‍ ഉള്‍പ്പെടെ വിവിധ സാധനങ്ങള്‍ പൊതുവിപണിയേക്കാള്‍ വില കുറച്ച് സപ്ലൈകോയില്‍ ലഭിക്കും എന്നതിനാല്‍ ഒട്ടേറേപ്പേര്‍ വിലയിളവ് ലഭിക്കാന്‍ ഔട്ട്‌ലറ്റുകളെ ആശ്രയിക്കുന്നുണ്ട്.

Related posts

Leave a Comment