ന്യൂഡൽഹി: മൾട്ടി ലെവൽ മാർക്കറ്റിംഗിലൂടെ 300 കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ദന്പതിമാരെ അറസ്റ്റ് ചെയ്തു. മാക്സിസോൺ ടച്ച് എന്ന കമ്പനിയുടെ ഡയറക്ടർമാരായ ചന്ദർ ഭൂഷൺ സിംഗ്, ഭാര്യ പ്രിയങ്ക എന്നിവരെ ജാർഖണ്ഡിലെ റാഞ്ചിയിൽനിന്നാണ് പിടികൂടിയത്.
ഏതാനും മാസങ്ങൾക്ക് മുമ്പ് ജാർഖണ്ഡ് പോലീസ് അറസ്റ്റ് ചെയ്തതിന് ശേഷം ഇരുവരും അടുത്തിടെ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. ഉയർന്ന പ്രതിമാസ വരുമാനവും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത് ആളുകളെ വശീകരിച്ച് മൾട്ടി ലെവൽ മാർക്കറ്റിംഗ് പദ്ധതി ആസൂത്രണം ചെയ്ത് പണം തട്ടുകയായിരുന്നു
ഇരുവരും. 307 കോടി രൂപയുടെ അനധികൃത നിക്ഷേപം ശേഖരിച്ചുവെന്നും ഇഡി റിപ്പോർട്ടിൽ പറയുന്നു. ജാർഖണ്ഡ്, രാജസ്ഥാൻ, അസം പോലീസ് ദമ്പതികൾക്കെതിരേ വിവിധ കേസുകൾ ചുമത്തിയിട്ടുണ്ടെന്നും ബിനാമി ഇടപാടുകളിലൂടെ കള്ളപ്പണം വെളുപ്പിച്ചതായും ഇഡി പറഞ്ഞു.
