യാത്രപോകുന്നതിനെ ചൊല്ലി മകനുമായി വാക്ക് തർക്കും; മണ്ണെണ്ണെ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മയും രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും മരിച്ചു

ചാരുംമൂട്: ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ വീട്ടമ്മയും അവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ ഭർത്താവും ചികിത്സയിലിരിക്കെ മരിച്ചു. നൂറനാട് പയ്യനല്ലൂർ ആശാൻവിളയിൽ ഓട്ടോഡ്രൈവറായ രഘു (54), ഭാര്യ സുജ (48) എന്നിവരാണ് മരിച്ചത്.


കഴിഞ്ഞ എട്ടിന് വൈകിട്ട് നാലിനായിരുന്നു സംഭവം. യാത്ര പോകുന്നതുമായി ബന്ധപ്പെട്ട് മകനുമായി ഉണ്ടായ വാക്കേറ്റമാണ് ആത്മഹത്യാശ്രമത്തിലേക്ക് നയിച്ചത് എന്ന പറയപ്പെടുന്നു. ദേഷ്യത്തിന് സുജ മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു.

ഈ സമയം സ്ഥലത്തുണ്ടായിരുന്ന രഘു, ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ആദ്യം അടൂർ ജനറൽ ആശുപത്രിയിലാണ് എത്തിച്ചത്.

പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ഇരുവരും മരണത്തിന് കീഴടങ്ങി. മക്കൾ: സുമോദ്, പരേതനായ സുകു. മരുമകൾ: അഞ്ജു.

Related posts

Leave a Comment